കൃഷ്ണഗിരി (വയനാട്): ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച കേരള ക്രിക്കറ്റ് ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന് അഭിനന്ദിച്ചു.
കേരളത്തിലെ ക്രിക്കറ്റ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി കെസിഎ ദീര്‍ഘവീക്ഷണത്തോടെ നടത്തിയ പദ്ധതികളുടെ ഫലമാണീ നേട്ടമെന്നു കെസിഎ സെക്രട്ടറി ശ്രീജിത്ത് വി. നായര്‍ പറഞ്ഞു. കേരളത്തിനാകെ അഭിമാനിക്കാനാവുന്ന നേട്ടമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ടീം കോച്ച് ഡേവ് വാട്ട്മോര്, കേരള രഞ്ജി ടീം അംഗങ്ങള്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ് എന്നിവരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യവികസനമ ുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് വര്‍ഷങ്ങളായി നടത്തിവന്ന കൂട്ടായ ശ്രമത്തിന്റെ ഫലമാണിതെന്ന് ബിസിസിഐ അംഗം ജയേഷ് ജോര്‍ജ് പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പ് 27ാം സ്ഥാനത്തുണ്ടായിരുന്ന കേരള ടീം ഇത്തവണ മികച്ച നാലു ടീമുകളില്‍ ഒന്നായി മാറി. ശക്തരായ ടീമുകളെ പരാജയപ്പെടുത്തിയാണ് കേരളം സെമിയില്‍ പ്രവേശിച്ചത്. കളിക്കാര്‍ക്ക് കെസിഎ പൂർണ പിന്തുണ നല്‍കിയതായും ജയേഷ് ജോര്‍ജ് പറഞ്ഞു. കേരള ടീമിന് അര്‍ഹമായ വിജയമാണിതെന്ന് സീനിയര്‍ ടീം സെലക്ഷന് കമ്മിറ്റി ചെയര്മാന് എസ്. സുനില്‍ കുമാര്‍ പറഞ്ഞു. മികച്ച പ്രകടനമാണ് കളിക്കാന്‍ അവസരം ലഭിച്ച യുവ നിര കാഴ്ചവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ക്രിക്കറ്റ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി കെസിഎ ദീര്‍ഘവീക്ഷണത്തോടെ നടത്തിയ പദ്ധതികളുടെ ഫലമാണീ നേട്ടമെന്നു കെസിഎ സെക്രട്ടറി ശ്രീജിത്ത് വി. നായര്‍ പറഞ്ഞു. കേരളത്തിനാകെ അഭിമാനിക്കാനാവുന്ന നേട്ടമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ടീം കോച്ച് ഡേവ് വാട്ട്മോര്, കേരള രഞ്ജി ടീം അംഗങ്ങള്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ് എന്നിവരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യവികസനമ ുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് വര്‍ഷങ്ങളായി നടത്തിവന്ന കൂട്ടായ ശ്രമത്തിന്റെ ഫലമാണിതെന്ന് ബിസിസിഐ അംഗം ജയേഷ് ജോര്‍ജ് പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പ് 27ാം സ്ഥാനത്തുണ്ടായിരുന്ന കേരള ടീം ഇത്തവണ മികച്ച നാലു ടീമുകളില്‍ ഒന്നായി മാറി. ശക്തരായ ടീമുകളെ പരാജയപ്പെടുത്തിയാണ് കേരളം സെമിയില്‍ പ്രവേശിച്ചത്. കളിക്കാര്‍ക്ക് കെസിഎ പൂർണ പിന്തുണ നല്‍കിയതായും ജയേഷ് ജോര്‍ജ് പറഞ്ഞു. കേരള ടീമിന് അര്‍ഹമായ വിജയമാണിതെന്ന് സീനിയര്‍ ടീം സെലക്ഷന് കമ്മിറ്റി ചെയര്മാന് എസ്. സുനില്‍ കുമാര്‍ പറഞ്ഞു. മികച്ച പ്രകടനമാണ് കളിക്കാന്‍ അവസരം ലഭിച്ച യുവ നിര കാഴ്ചവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.