ലണ്ടന്‍: അന്താരാഷ് ട്ര ക്രിക്കറ്റിലെ ഏറ്റവും പ്രസിദ്ധമായ ഗ്രൗണ്ടായ ലോഡ്സില്‍ കാണികളുടെ എണ്ണം കൂടും. ഇപ്പോഴുള്ള കോംപ്ടണ്‍, എഡ്റിച്ച് സ്റ്റാന്‍ഡുകള്‍ക്കു പകരമായി രണ്ടു പുതിയ സ്റ്റാന്‍ഡുകള്‍ നിര്‍മിക്കാന്‍ ലോര്‍ഡ്സിന് മേരിലബോണ്‍ ക്രിക്കറ്റ ക്ലബ് (എംസിസി) അനുമതി നല്കി. ഇതോടെ സ്റ്റേഡിയത്തില്‍ ഉൾക്കൊ ള്ളാവുന്ന കാണികളുടെ എണ്ണം 31,000 ആയി ഉയരും.
മൂന്നു നിലയില്‍ പണിയുന്ന സ്റ്റാന്‍ഡ് സ്റ്റേഡിയത്തിന്റെ നഴ്സറി എന്‍ഡിലാണ് നിര്‍മിക്കുക. കാണികള്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയാണ് പുതിയതായി നിര്‍മിക്കുന്ന സ്റ്റാന്‍ഡ്. കേറ്ററിംഗ്, വീല്‍ചെയറുമായി എത്താവുന്ന സ്ഥലം, ലിഫ്റ്റ് എന്നിവയെല്ലാം പുതിയ സ്റ്റാന്‍ഡില്‍ ഉണ്ടാകുമെന്ന് എംസിസി അറിയിച്ചു.
ഇംഗ്ലണ്ടിന്റെ ഓസ്ട്രേലിയയ്ക്കെതിരേയുള്ള രണ്ടാം ആഷസ് ടെസ്റ്റിനുശേഷം ഓഗസ്റ്റ് 24ന് നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുമെന്നും 2020ല്‍ പണി പൂര്‍ത്തിയാകുമെന്നും എംസിസി അറിയിച്ചു. എംസിസിയാണ് ലോഡ്സിന്റെ ഉടമസ്ഥർ.
മൂന്നു നിലയില്‍ പണിയുന്ന സ്റ്റാന്‍ഡ് സ്റ്റേഡിയത്തിന്റെ നഴ്സറി എന്‍ഡിലാണ് നിര്‍മിക്കുക. കാണികള്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയാണ് പുതിയതായി നിര്‍മിക്കുന്ന സ്റ്റാന്‍ഡ്. കേറ്ററിംഗ്, വീല്‍ചെയറുമായി എത്താവുന്ന സ്ഥലം, ലിഫ്റ്റ് എന്നിവയെല്ലാം പുതിയ സ്റ്റാന്‍ഡില്‍ ഉണ്ടാകുമെന്ന് എംസിസി അറിയിച്ചു.
ഇംഗ്ലണ്ടിന്റെ ഓസ്ട്രേലിയയ്ക്കെതിരേയുള്ള രണ്ടാം ആഷസ് ടെസ്റ്റിനുശേഷം ഓഗസ്റ്റ് 24ന് നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുമെന്നും 2020ല്‍ പണി പൂര്‍ത്തിയാകുമെന്നും എംസിസി അറിയിച്ചു. എംസിസിയാണ് ലോഡ്സിന്റെ ഉടമസ്ഥർ.