രാജ്യത്തിന്റെ പൊതുവികസനത്തിൽ ഭരണകക്ഷിക്കും അതിനു നേതൃത്വം നൽകുന്നവർക്കും നിർണായക പങ്കുണ്ട്. ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നയവും നിലപാടുകളും ഭരണാധികാരികളുടെ ജനാഭിമുഖ്യവും ഭരണ നൈപുണ്യവുമൊക്കെ നാടിന്റെ വളർച്ചയെ സ്വാധീനിക്കും. എന്നാൽ, തങ്ങൾ ജനങ്ങളാൽ നിയോഗിക്കപ്പെട്ടവരാണെന്നും പ്രാഥമിക ഉത്തരവാദിത്വം ജനങ്ങളോടാണെന്നും ഭരിക്കുന്നവരും ജനപ്രതിനിധികളും മറക്കരുത്.
രാജ്യം വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്. അതിന്റെ കേളികൊട്ട് ഉയർന്നുകഴിഞ്ഞു. ഇന്നലെ കൊല്ലത്ത് ബൈപാസ് ഉദ്ഘാടനത്തിനു ശേഷം പീരങ്കിമൈതാനത്തു നടന്ന എൻഡിഎ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം കേരളത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടനമായി കണക്കാക്കാം. കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങൾ അക്കമിട്ടു നിരത്തിയ മോദി, നാലു വർഷം മുന്പു സ്വപ്നം കാണാൻപോലും കഴിയാതിരുന്ന പല കാര്യങ്ങളും തന്റെ സർക്കാർ സാക്ഷാത്കരിച്ചതായി അവകാശപ്പെട്ടു. കേരളത്തിൽ പല പദ്ധതികളും നടപ്പാക്കുന്നതിലുള്ള അലംഭാവത്തെക്കുറിച്ചും പ്രധാനമന്ത്രി വാചാലനായി. സംസ്ഥാനം ഭരിച്ചവരാണ് അതിന് ഉത്തരവാദികളെന്ന് അദ്ദേഹം ആരോപിച്ചു.
കൊല്ലം ബൈപാസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആ പദ്ധതിയുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് അവകാശവാദങ്ങളുടെ തിരത്തള്ളലായിരുന്നു. ഇതിനു മുന്പു കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനവേളയിലും ഇതുപോലൊരു അവകാശവാദബഹളം ഉയർന്നിരുന്നു. വിമാനത്താവള പദ്ധതിക്കു തറക്കല്ലിട്ട സ്വന്തം പാർട്ടിക്കാരൻ കൂടിയായ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെയോ പദ്ധതിയുടെ പൂർത്തീകരണത്തിനു നിർണായക സംഭാവന നൽകിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയോ മുഖ്യമന്ത്രി ക്ഷണിക്കാതിരുന്നതിനെക്കുറിച്ചു പരാതികളും ഉയരുകയുണ്ടായി.
കേന്ദ്ര, സംസ്ഥാന ഭരണകർത്താക്കൾ മാത്രമല്ല, ഇങ്ങു താഴെ പഞ്ചായത്ത് സമിതികൾ വരെ അവകാശവാദപ്പോരാട്ടങ്ങൾ നടത്തുന്ന കാലമാണിത്. വഴി നന്നാക്കിയതിന്റെയും പാലം പണിതതിന്റെയും കക്കൂസ് സ്ഥാപിച്ചതിന്റെയും പേരിൽ നാടുനീളെ ഫ്ലെക്സ് ഉയർത്തുന്ന നേതാക്കളും രാജ്യപുരോഗതിയുടെ പേരിൽ മഹാഖ്യാതി അവകാശപ്പെടുന്ന ദേശീയ നേതാക്കളുമൊക്കെ ഓർത്തിരിക്കേണ്ട ഒരു കാര്യമുണ്ട് - തങ്ങളുടെ വീരവാദത്തിനു വിഷയമായ പദ്ധതികൾക്കുവേണ്ടി ചെലവഴിച്ച ഓരോ ചില്ലിക്കാശും ഈ നാട്ടിലെ ജനങ്ങളുടേതാണെന്ന കാര്യം. ജനങ്ങൾ നൽകുന്ന നികുതിപ്പണവും അവർ അധ്വാനിച്ചുണ്ടാക്കിയ വരുമാനത്തിൽനിന്ന് വിവിധ തരത്തിൽ ഈടാക്കുന്ന പണവുമാണു നേതാക്കളുടെ പേരെഴുതി വയ്ക്കുന്ന മാർബിൾ ഫലകങ്ങളിൽ പറയുന്ന പദ്ധതികൾ യാഥാർഥ്യമാക്കിയത്.
പദ്ധതി പൂർത്തിയാക്കിയവർ മാത്രമല്ല, അതിനായി വിവിധ ഘട്ടങ്ങളിൽ പ്രയത്നിച്ചവരും ആ നിർമിതിയുടെ ഖ്യാതിക്ക് അർഹരാണെന്ന കാര്യം ആരും വിസ്മരിക്കരുത്. കൊല്ലം ബൈപാസ് ഇന്നലെ ഔപചാരികമായി തുറന്നുകൊടുത്തപ്പോൾ ഈ പദ്ധതി വിഭാവനം ചെയ്ത അന്നത്തെ പൊതുമരാമത്തു മന്ത്രി ടി.കെ. ദിവാകരനെ കൊല്ലത്തെ പഴയ തലമുറയ്ക്കെങ്കിലും ഓർക്കാതിരിക്കാനാവുമോ? അദ്ദേഹത്തിനു ശേഷവും സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ഏറെ നേതാക്കൾ ഈ പദ്ധതിയുടെ പൂർത്തീകരണത്തിനായി ഏറെ ശ്രമിച്ചിട്ടുണ്ട്. അതിൽ വിവിധ രാഷ്ട്രീയ കക്ഷികളിൽപ്പെട്ട ജനപ്രതിനിധികളുമുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു തുല്യപങ്കാളിത്തമുള്ള പദ്ധതിയെന്ന പ്രത്യേകതയും ഇതിനുണ്ട്. അതുകൊണ്ടുതന്നെ, ഇത്തരം നല്ല പദ്ധതികളുടെ സാക്ഷാത്കാരവേളയിൽ അനാവശ്യമായ അവകാശവാദങ്ങൾ ഉയർത്തിയും തമസ്കരണങ്ങൾ നടത്തിയും ആ മുഹൂർത്തത്തിന്റെ ഐശ്വര്യം കളയാതിരിക്കുകയാണു നല്ലത്.
എത്രയോ വികസനപദ്ധതികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂർത്തിയാവാതെ കിടക്കുന്നു. കൊല്ലത്തോടു ചേർന്നുകിടക്കുന്ന ആലപ്പുഴ ബൈപാസ് തന്നെയെടുക്കാം. ഏറെക്കാലമായി അതിന്റെ നിർമാണം തുടങ്ങിയിട്ട്. ഇതിനോടകം കേന്ദ്രത്തിലും സംസ്ഥാനത്തും എത്ര സർക്കാരുകൾ മാറി വന്നു. ഓരോ സർക്കാരും പദ്ധതിക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ടാവും. ചിലർ കൂടുതൽ ചെയ്തിട്ടുണ്ടാവും. പക്ഷേ പദ്ധതി പൂർത്തീകരിക്കുന്പോൾ അതിന്റെ ഖ്യാതി മുഴുവൻ ഉദ്ഘാടകനും അദ്ദേഹത്തിന്റെ കക്ഷിയും മാത്രമായി എടുത്താൽ അത് അനീതിയാണ്, ഉളുപ്പില്ലായ്മയാണ്. ജനം ഇതെല്ലാം വിലയിരുത്തുന്നുണ്ടെന്നു നേതാക്കൾ മനസിലാക്കണം. ആരുടെ കാലത്താണു പണി ശീഘ്രഗതിയിൽ നടന്നതെന്നും ആരാണ് ഇതിനായി കഠിനാധ്വാനം ചെയ്തതെന്നുമൊക്കെ നാട്ടിലെ ജനങ്ങളിൽ പലർക്കും അറിയാം. അറിയാൻ പാടില്ലാത്ത ഒരു വിഭാഗത്തെ വ്യാജപ്രചാരണങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കാനായേക്കും. പക്ഷേ, സത്യത്തെ അസത്യംകൊണ്ടു മൂടിവയ്ക്കാനുള്ള ശ്രമം ആത്യന്തികമായി വിജയിക്കില്ല.
നാട്ടിൽ ഒരു ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുകയോ സ്കൂളിൽ വാട്ടർ ടാങ്ക് വയ്ക്കുകയോ വെയ്റ്റിംഗ് ഷെഡ് നിർമിക്കുകയോ ചെയ്താൽ അതിനു പണം അനുവദിച്ച ജനപ്രതിനിധിയുടെ പേര് ആൾവലുപ്പത്തിൽ എഴുതിവയ്ക്കുന്ന പതിവു തുടങ്ങിയിട്ട് അധികകാലമായില്ല. ഈ നേതാക്കൾക്കു മുന്പു നേതാക്കളും അവരുടെ സംഭാവനകളും ഉണ്ടായിട്ടില്ലെന്നു തോന്നും ഈ നെറ്റിപ്പട്ടങ്ങൾ കാണുന്പോൾ. ഇതിന്റെ അപഹാസ്യത നേതാക്കൾക്കു മനസിലാവില്ലായിരിക്കാം. പദ്ധതി തുടങ്ങിയ വർഷവും പൂർത്തിയായ വർഷവും മുടക്കിയ പണവും ഭാവിതലമുറയ്ക്കുവേണ്ടി രേഖപ്പെടുത്തി വയ്ക്കുന്ന കൂട്ടത്തിൽ അതേവലുപ്പത്തിൽ ജനപ്രതിനിധിയുടെ പേരും കുറിച്ചുവയ്ക്കന്നതു ന്യായം.
കൊല്ലം ബൈപാസ് ഉദ്ഘാടനവേളയിൽ, കാൽ നൂറ്റാണ്ടിലേറെയായി പണിതീരാതെ കിടക്കുന്ന നിരവധി പദ്ധതികളെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. തന്റെ നാലുവർഷ ഭരണകാലത്ത് ഇതിൽ പല പദ്ധതികളും പൂർത്തിയാക്കിയെന്ന് അദ്ദേഹം അവകാശപ്പെട്ടുവെങ്കിലും ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കണക്കെടുത്താൽ നൂറുകണക്കിനു പദ്ധതികൾ പാതിവഴിയിലും അതിലും താഴെയും നിൽക്കുന്നതു കാണാനാവും. കേരളത്തിൽ പാലക്കാട് കോച്ച് ഫാക്ടറി, പാതയിരട്ടിപ്പിക്കൽ, എയിംസ്, ഐഐടി തുടങ്ങി എത്രയോ പദ്ധതികൾ വാഗ്ദാനങ്ങളിൽനിന്ന് എത്രയിഞ്ചാണ് മുന്നോട്ടു പോയത്? ദേശീയപാതയുടെ പ്രതിസന്ധി നീണ്ടുപോകുകയാണ്. പദ്ധതികളുടെ പ്രഖ്യാപനങ്ങളല്ല, സമയബന്ധിതമായ പുരോഗതിയാണു പ്രധാനം. അതിൽ ഭാഗഭാക്കാകുന്ന എല്ലാവർക്കും അതിന്റെ ഖ്യാതി പങ്കുവയ്ക്കാം.
രാജ്യം വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്. അതിന്റെ കേളികൊട്ട് ഉയർന്നുകഴിഞ്ഞു. ഇന്നലെ കൊല്ലത്ത് ബൈപാസ് ഉദ്ഘാടനത്തിനു ശേഷം പീരങ്കിമൈതാനത്തു നടന്ന എൻഡിഎ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം കേരളത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടനമായി കണക്കാക്കാം. കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങൾ അക്കമിട്ടു നിരത്തിയ മോദി, നാലു വർഷം മുന്പു സ്വപ്നം കാണാൻപോലും കഴിയാതിരുന്ന പല കാര്യങ്ങളും തന്റെ സർക്കാർ സാക്ഷാത്കരിച്ചതായി അവകാശപ്പെട്ടു. കേരളത്തിൽ പല പദ്ധതികളും നടപ്പാക്കുന്നതിലുള്ള അലംഭാവത്തെക്കുറിച്ചും പ്രധാനമന്ത്രി വാചാലനായി. സംസ്ഥാനം ഭരിച്ചവരാണ് അതിന് ഉത്തരവാദികളെന്ന് അദ്ദേഹം ആരോപിച്ചു.
കൊല്ലം ബൈപാസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആ പദ്ധതിയുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് അവകാശവാദങ്ങളുടെ തിരത്തള്ളലായിരുന്നു. ഇതിനു മുന്പു കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനവേളയിലും ഇതുപോലൊരു അവകാശവാദബഹളം ഉയർന്നിരുന്നു. വിമാനത്താവള പദ്ധതിക്കു തറക്കല്ലിട്ട സ്വന്തം പാർട്ടിക്കാരൻ കൂടിയായ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെയോ പദ്ധതിയുടെ പൂർത്തീകരണത്തിനു നിർണായക സംഭാവന നൽകിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയോ മുഖ്യമന്ത്രി ക്ഷണിക്കാതിരുന്നതിനെക്കുറിച്ചു പരാതികളും ഉയരുകയുണ്ടായി.
കേന്ദ്ര, സംസ്ഥാന ഭരണകർത്താക്കൾ മാത്രമല്ല, ഇങ്ങു താഴെ പഞ്ചായത്ത് സമിതികൾ വരെ അവകാശവാദപ്പോരാട്ടങ്ങൾ നടത്തുന്ന കാലമാണിത്. വഴി നന്നാക്കിയതിന്റെയും പാലം പണിതതിന്റെയും കക്കൂസ് സ്ഥാപിച്ചതിന്റെയും പേരിൽ നാടുനീളെ ഫ്ലെക്സ് ഉയർത്തുന്ന നേതാക്കളും രാജ്യപുരോഗതിയുടെ പേരിൽ മഹാഖ്യാതി അവകാശപ്പെടുന്ന ദേശീയ നേതാക്കളുമൊക്കെ ഓർത്തിരിക്കേണ്ട ഒരു കാര്യമുണ്ട് - തങ്ങളുടെ വീരവാദത്തിനു വിഷയമായ പദ്ധതികൾക്കുവേണ്ടി ചെലവഴിച്ച ഓരോ ചില്ലിക്കാശും ഈ നാട്ടിലെ ജനങ്ങളുടേതാണെന്ന കാര്യം. ജനങ്ങൾ നൽകുന്ന നികുതിപ്പണവും അവർ അധ്വാനിച്ചുണ്ടാക്കിയ വരുമാനത്തിൽനിന്ന് വിവിധ തരത്തിൽ ഈടാക്കുന്ന പണവുമാണു നേതാക്കളുടെ പേരെഴുതി വയ്ക്കുന്ന മാർബിൾ ഫലകങ്ങളിൽ പറയുന്ന പദ്ധതികൾ യാഥാർഥ്യമാക്കിയത്.
പദ്ധതി പൂർത്തിയാക്കിയവർ മാത്രമല്ല, അതിനായി വിവിധ ഘട്ടങ്ങളിൽ പ്രയത്നിച്ചവരും ആ നിർമിതിയുടെ ഖ്യാതിക്ക് അർഹരാണെന്ന കാര്യം ആരും വിസ്മരിക്കരുത്. കൊല്ലം ബൈപാസ് ഇന്നലെ ഔപചാരികമായി തുറന്നുകൊടുത്തപ്പോൾ ഈ പദ്ധതി വിഭാവനം ചെയ്ത അന്നത്തെ പൊതുമരാമത്തു മന്ത്രി ടി.കെ. ദിവാകരനെ കൊല്ലത്തെ പഴയ തലമുറയ്ക്കെങ്കിലും ഓർക്കാതിരിക്കാനാവുമോ? അദ്ദേഹത്തിനു ശേഷവും സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ഏറെ നേതാക്കൾ ഈ പദ്ധതിയുടെ പൂർത്തീകരണത്തിനായി ഏറെ ശ്രമിച്ചിട്ടുണ്ട്. അതിൽ വിവിധ രാഷ്ട്രീയ കക്ഷികളിൽപ്പെട്ട ജനപ്രതിനിധികളുമുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു തുല്യപങ്കാളിത്തമുള്ള പദ്ധതിയെന്ന പ്രത്യേകതയും ഇതിനുണ്ട്. അതുകൊണ്ടുതന്നെ, ഇത്തരം നല്ല പദ്ധതികളുടെ സാക്ഷാത്കാരവേളയിൽ അനാവശ്യമായ അവകാശവാദങ്ങൾ ഉയർത്തിയും തമസ്കരണങ്ങൾ നടത്തിയും ആ മുഹൂർത്തത്തിന്റെ ഐശ്വര്യം കളയാതിരിക്കുകയാണു നല്ലത്.
എത്രയോ വികസനപദ്ധതികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂർത്തിയാവാതെ കിടക്കുന്നു. കൊല്ലത്തോടു ചേർന്നുകിടക്കുന്ന ആലപ്പുഴ ബൈപാസ് തന്നെയെടുക്കാം. ഏറെക്കാലമായി അതിന്റെ നിർമാണം തുടങ്ങിയിട്ട്. ഇതിനോടകം കേന്ദ്രത്തിലും സംസ്ഥാനത്തും എത്ര സർക്കാരുകൾ മാറി വന്നു. ഓരോ സർക്കാരും പദ്ധതിക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ടാവും. ചിലർ കൂടുതൽ ചെയ്തിട്ടുണ്ടാവും. പക്ഷേ പദ്ധതി പൂർത്തീകരിക്കുന്പോൾ അതിന്റെ ഖ്യാതി മുഴുവൻ ഉദ്ഘാടകനും അദ്ദേഹത്തിന്റെ കക്ഷിയും മാത്രമായി എടുത്താൽ അത് അനീതിയാണ്, ഉളുപ്പില്ലായ്മയാണ്. ജനം ഇതെല്ലാം വിലയിരുത്തുന്നുണ്ടെന്നു നേതാക്കൾ മനസിലാക്കണം. ആരുടെ കാലത്താണു പണി ശീഘ്രഗതിയിൽ നടന്നതെന്നും ആരാണ് ഇതിനായി കഠിനാധ്വാനം ചെയ്തതെന്നുമൊക്കെ നാട്ടിലെ ജനങ്ങളിൽ പലർക്കും അറിയാം. അറിയാൻ പാടില്ലാത്ത ഒരു വിഭാഗത്തെ വ്യാജപ്രചാരണങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കാനായേക്കും. പക്ഷേ, സത്യത്തെ അസത്യംകൊണ്ടു മൂടിവയ്ക്കാനുള്ള ശ്രമം ആത്യന്തികമായി വിജയിക്കില്ല.
നാട്ടിൽ ഒരു ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുകയോ സ്കൂളിൽ വാട്ടർ ടാങ്ക് വയ്ക്കുകയോ വെയ്റ്റിംഗ് ഷെഡ് നിർമിക്കുകയോ ചെയ്താൽ അതിനു പണം അനുവദിച്ച ജനപ്രതിനിധിയുടെ പേര് ആൾവലുപ്പത്തിൽ എഴുതിവയ്ക്കുന്ന പതിവു തുടങ്ങിയിട്ട് അധികകാലമായില്ല. ഈ നേതാക്കൾക്കു മുന്പു നേതാക്കളും അവരുടെ സംഭാവനകളും ഉണ്ടായിട്ടില്ലെന്നു തോന്നും ഈ നെറ്റിപ്പട്ടങ്ങൾ കാണുന്പോൾ. ഇതിന്റെ അപഹാസ്യത നേതാക്കൾക്കു മനസിലാവില്ലായിരിക്കാം. പദ്ധതി തുടങ്ങിയ വർഷവും പൂർത്തിയായ വർഷവും മുടക്കിയ പണവും ഭാവിതലമുറയ്ക്കുവേണ്ടി രേഖപ്പെടുത്തി വയ്ക്കുന്ന കൂട്ടത്തിൽ അതേവലുപ്പത്തിൽ ജനപ്രതിനിധിയുടെ പേരും കുറിച്ചുവയ്ക്കന്നതു ന്യായം.
കൊല്ലം ബൈപാസ് ഉദ്ഘാടനവേളയിൽ, കാൽ നൂറ്റാണ്ടിലേറെയായി പണിതീരാതെ കിടക്കുന്ന നിരവധി പദ്ധതികളെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. തന്റെ നാലുവർഷ ഭരണകാലത്ത് ഇതിൽ പല പദ്ധതികളും പൂർത്തിയാക്കിയെന്ന് അദ്ദേഹം അവകാശപ്പെട്ടുവെങ്കിലും ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കണക്കെടുത്താൽ നൂറുകണക്കിനു പദ്ധതികൾ പാതിവഴിയിലും അതിലും താഴെയും നിൽക്കുന്നതു കാണാനാവും. കേരളത്തിൽ പാലക്കാട് കോച്ച് ഫാക്ടറി, പാതയിരട്ടിപ്പിക്കൽ, എയിംസ്, ഐഐടി തുടങ്ങി എത്രയോ പദ്ധതികൾ വാഗ്ദാനങ്ങളിൽനിന്ന് എത്രയിഞ്ചാണ് മുന്നോട്ടു പോയത്? ദേശീയപാതയുടെ പ്രതിസന്ധി നീണ്ടുപോകുകയാണ്. പദ്ധതികളുടെ പ്രഖ്യാപനങ്ങളല്ല, സമയബന്ധിതമായ പുരോഗതിയാണു പ്രധാനം. അതിൽ ഭാഗഭാക്കാകുന്ന എല്ലാവർക്കും അതിന്റെ ഖ്യാതി പങ്കുവയ്ക്കാം.