കൃഷ്ണഗിരി: രഞ്ജി ട്രോഫി ക്രിക്കറ്റ് കേരള-ഗുജറാത്ത് ക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യദിനത്തിൽ കേരളത്തിന് ബാറ്റിംഗ് തകർച്ച. ടോസ് നേടിയ ഗുജറാത്ത് കേരളത്തെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഗുജറാത്തിന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു കളിയുടെ ഗതിയും. 185 റണ്‍സിന് കേരളത്തെ വരിഞ്ഞുകെട്ടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് കളി നിർത്തുമ്പോൾ നാല് വിക്കറ്റിന് 97 എന്ന നിലയിലാണ്.
റൂഷ് കലാരിയയുടെ പന്തിൽ ആറാം ഓവറിലാണ് കേരളത്തിന്റെ ആദ്യ വിക്കറ്റ് വീണത്. 17 റണ്‍സ് നേടിയ ഓപ്പണർ മുഹമ്മദ് അസ്ഹറുദീൻ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. സ്കോർ 52ൽ നിൽക്കുമ്പോൾ ഓപ്പണറായ പി. രാഹുൽ പറത്തായി. 26 റണ്‍സെടുത്ത രാഹുലിനെ ചിന്തൻ ഗജ ക്ലീൻ ബൗൾഡാക്കി. സ്കോർബോർഡിൽ ഒരു റണ്‍പോലും കൂട്ടിച്ചേർക്കുന്നതിന് മുൻപ് സിജോമോൻ ജോസഫും നായകൻ സച്ചിൻ ബേബിയും കൂടാരം കയറി. പിന്നീടെത്തിയ സഞ്ജു സാംസണിലായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. സ്കോർ 110ൽ നിൽക്കെ നഗ്വസ്വലയുടെ പന്ത് കൈയിൽ തട്ടി സഞ്ജുവിന് പരിക്കേറ്റതോടെ കേരളത്തിന്റെ പ്രതീക്ഷ അസ്തമിച്ചു. തൊട്ടുപിന്നാലെ വിനൂപ് മനോഹരനും തിരിച്ചുപോയി.
41 പന്തുകൾ നേരിട്ട് വിഷ്ണു വിനോദ് ചെറുത്ത് നിൽപിന് ശ്രമിച്ചെങ്കിലും 19 റണ്‍സ് കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളു. ജലജ് സക്സേന ഏകദിന ശൈലിയിൽ ബാറ്റ് വീശി 14 റണ്‍സ് എടുക്കുന്നതിനിടെ വിക്കറ്റ് നഷ്ടപ്പെടുത്തി. പിന്നാലെയെത്തിയ ബേസിൽ തമ്പി പോരുതാനുറച്ചാണ് ക്രീസിലെത്തിയത്. 37 റണ്‍സ് നേടി ടോപ് സ്കോററായാണ് ബേസിൽ മടങ്ങിയതും. പിന്നീടെത്തിയ എം.ഡി. നിധീഷിനും സന്ദീപ് വാര്യർക്കും സ്കോർ ബോർഡിൽ കാര്യമായ സംഭാവന ചെയ്യാൻ കഴിഞ്ഞില്ല. ഇതോടെ കേരളത്തിന്റെ ഒന്നാമിന്നിങ്സ് 185ൽ അവസാനിച്ചു.
ഗുജറാത്തിനായി ചിന്തൻ ഗജ നാല് വിക്കറ്റും നഗ്വസ്വല മൂന്ന് വിക്കറ്റും കലാരിയ രണ്ട് വിക്കറ്റും വീഴ്ത്തി. തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് ഒൻപത് റണ്ണെടുക്കുന്നതിനിടെ അഞ്ചാം ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ പ്രിയങ്ക് പാഞ്ചാൽ സന്ദീപ് വാര്യരുടെ പന്തിൽ പുറത്തായി. ഏഴാം ഓവറിൽ കേരളത്തിന് വീണ്ടും പ്രതീക്ഷ നൽകിക്കൊണ്ട് കഥൻ ഡി. പട്ടേലിനെ സന്ദീപ് വിക്കറ്റ് കീപ്പർ അസ്ഹറുദീന്റെ കൈകളിലെത്തിച്ചു.
എന്നാൽ നായകൻ പാർഥിവ് പട്ടേൽ വെടിക്കെട്ട് ശൈലിയിൽ ബാറ്റ് വീശി. പക്ഷേ, ആ വെടിക്കെട്ട് അധികനേരമുണ്ടായില്ല. 36 പന്തിൽ 43 റൺസെടുത്ത പാർഥിവിന്റെ വിക്കറ്റ് ബേസിൽ തമ്പി എറിഞ്ഞു തെറിപ്പിച്ചു. തൊട്ടുപിന്നാലെ 56 പന്തിൽ 15 റൺസെടുത്ത രാഹുൽ ഷായെ വിക്കറ്റിന് മുന്നിൽ കുടുക്കി ബേസിൽ തന്റെ രണ്ടാം വിക്കറ്റ് സ്വന്തമാക്കി. ഇതോടെ ഒന്നാംദിനം നാലിന് 97 എന്ന നിലയിലാണ് ഗുജറാത്ത്. 10 റൺസുമായി രാഹുൽ ഭട്ടും 12 റൺസുമായി ധ്രുവ് റാവലുമാണ് ക്രീസിൽ.
അദീപ് ബേബി
റൂഷ് കലാരിയയുടെ പന്തിൽ ആറാം ഓവറിലാണ് കേരളത്തിന്റെ ആദ്യ വിക്കറ്റ് വീണത്. 17 റണ്‍സ് നേടിയ ഓപ്പണർ മുഹമ്മദ് അസ്ഹറുദീൻ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. സ്കോർ 52ൽ നിൽക്കുമ്പോൾ ഓപ്പണറായ പി. രാഹുൽ പറത്തായി. 26 റണ്‍സെടുത്ത രാഹുലിനെ ചിന്തൻ ഗജ ക്ലീൻ ബൗൾഡാക്കി. സ്കോർബോർഡിൽ ഒരു റണ്‍പോലും കൂട്ടിച്ചേർക്കുന്നതിന് മുൻപ് സിജോമോൻ ജോസഫും നായകൻ സച്ചിൻ ബേബിയും കൂടാരം കയറി. പിന്നീടെത്തിയ സഞ്ജു സാംസണിലായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. സ്കോർ 110ൽ നിൽക്കെ നഗ്വസ്വലയുടെ പന്ത് കൈയിൽ തട്ടി സഞ്ജുവിന് പരിക്കേറ്റതോടെ കേരളത്തിന്റെ പ്രതീക്ഷ അസ്തമിച്ചു. തൊട്ടുപിന്നാലെ വിനൂപ് മനോഹരനും തിരിച്ചുപോയി.
41 പന്തുകൾ നേരിട്ട് വിഷ്ണു വിനോദ് ചെറുത്ത് നിൽപിന് ശ്രമിച്ചെങ്കിലും 19 റണ്‍സ് കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളു. ജലജ് സക്സേന ഏകദിന ശൈലിയിൽ ബാറ്റ് വീശി 14 റണ്‍സ് എടുക്കുന്നതിനിടെ വിക്കറ്റ് നഷ്ടപ്പെടുത്തി. പിന്നാലെയെത്തിയ ബേസിൽ തമ്പി പോരുതാനുറച്ചാണ് ക്രീസിലെത്തിയത്. 37 റണ്‍സ് നേടി ടോപ് സ്കോററായാണ് ബേസിൽ മടങ്ങിയതും. പിന്നീടെത്തിയ എം.ഡി. നിധീഷിനും സന്ദീപ് വാര്യർക്കും സ്കോർ ബോർഡിൽ കാര്യമായ സംഭാവന ചെയ്യാൻ കഴിഞ്ഞില്ല. ഇതോടെ കേരളത്തിന്റെ ഒന്നാമിന്നിങ്സ് 185ൽ അവസാനിച്ചു.
ഗുജറാത്തിനായി ചിന്തൻ ഗജ നാല് വിക്കറ്റും നഗ്വസ്വല മൂന്ന് വിക്കറ്റും കലാരിയ രണ്ട് വിക്കറ്റും വീഴ്ത്തി. തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് ഒൻപത് റണ്ണെടുക്കുന്നതിനിടെ അഞ്ചാം ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ പ്രിയങ്ക് പാഞ്ചാൽ സന്ദീപ് വാര്യരുടെ പന്തിൽ പുറത്തായി. ഏഴാം ഓവറിൽ കേരളത്തിന് വീണ്ടും പ്രതീക്ഷ നൽകിക്കൊണ്ട് കഥൻ ഡി. പട്ടേലിനെ സന്ദീപ് വിക്കറ്റ് കീപ്പർ അസ്ഹറുദീന്റെ കൈകളിലെത്തിച്ചു.
എന്നാൽ നായകൻ പാർഥിവ് പട്ടേൽ വെടിക്കെട്ട് ശൈലിയിൽ ബാറ്റ് വീശി. പക്ഷേ, ആ വെടിക്കെട്ട് അധികനേരമുണ്ടായില്ല. 36 പന്തിൽ 43 റൺസെടുത്ത പാർഥിവിന്റെ വിക്കറ്റ് ബേസിൽ തമ്പി എറിഞ്ഞു തെറിപ്പിച്ചു. തൊട്ടുപിന്നാലെ 56 പന്തിൽ 15 റൺസെടുത്ത രാഹുൽ ഷായെ വിക്കറ്റിന് മുന്നിൽ കുടുക്കി ബേസിൽ തന്റെ രണ്ടാം വിക്കറ്റ് സ്വന്തമാക്കി. ഇതോടെ ഒന്നാംദിനം നാലിന് 97 എന്ന നിലയിലാണ് ഗുജറാത്ത്. 10 റൺസുമായി രാഹുൽ ഭട്ടും 12 റൺസുമായി ധ്രുവ് റാവലുമാണ് ക്രീസിൽ.
അദീപ് ബേബി