സിഡ്നി: അമ്പാട്ടി റായിഡുവിന്റെ ബൗളിംഗ് ആക്ഷനെ തിരെ അമ്പയര്‍മാരുടെ റിപ്പോർട്ട്. സിഡ്നിയില്‍ ഓസ്ട്രേലിയയ്ക്കെതിരേ പന്തെറിഞ്ഞ റായിഡുവിന്റെ ബൗളിംഗ് ആക്ഷന്‍ തെറ്റാണെന്ന് മാച്ച് റഫറിക്ക് റിപ്പോര്‍ട്ട് നല്കി. ഇതോടെ, റായിഡുവിന് താത്കാലിക വിലക്ക് ലഭിച്ചേക്കും.
മാച്ച് റഫറിമാരുടെ റിപ്പോര്‍ട്ട് ഇന്ത്യന്‍ ടീം മാനേജ്മെന്റിനും സമര്‍പ്പിച്ചിട്ടുണ്ടെന്നു ഐസിസി വ്യക്തമാക്കി. 14 ദിവസത്തിനുള്ളില്‍ റായിഡു ടെസ്റ്റിന് വിധേയനാകേണ്ടതുണ്ട്. എന്നാല്‍, അതുവരെ പന്തെറിയാന്‍ വിലക്കില്ല. ഓസ്ട്രേലിയയ്ക്കെതിരേ രണ്ട് ഓവറുകളാണ് റായിഡു എറിഞ്ഞത്. പതിമൂന്ന് റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. ശ്രീലങ്കന്‍ മുന്‍താരം മുത്തയ്യ മുരളീധരന്റെ ബൗളിംഗ് ആക്ഷന്‍ സമാനമായിരുന്നു റായിഡുവിന്റെ ആക്ഷൻ. മുരളിയും നേരത്തെ സംശയനിഴലിലായിരുന്നു.
മാച്ച് റഫറിമാരുടെ റിപ്പോര്‍ട്ട് ഇന്ത്യന്‍ ടീം മാനേജ്മെന്റിനും സമര്‍പ്പിച്ചിട്ടുണ്ടെന്നു ഐസിസി വ്യക്തമാക്കി. 14 ദിവസത്തിനുള്ളില്‍ റായിഡു ടെസ്റ്റിന് വിധേയനാകേണ്ടതുണ്ട്. എന്നാല്‍, അതുവരെ പന്തെറിയാന്‍ വിലക്കില്ല. ഓസ്ട്രേലിയയ്ക്കെതിരേ രണ്ട് ഓവറുകളാണ് റായിഡു എറിഞ്ഞത്. പതിമൂന്ന് റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. ശ്രീലങ്കന്‍ മുന്‍താരം മുത്തയ്യ മുരളീധരന്റെ ബൗളിംഗ് ആക്ഷന്‍ സമാനമായിരുന്നു റായിഡുവിന്റെ ആക്ഷൻ. മുരളിയും നേരത്തെ സംശയനിഴലിലായിരുന്നു.