സിഡ്നി: രോഹിത് ശര്‍മയുടെ സെഞ്ചുറിക്കും മഹേന്ദ്ര സിംഗ് ധോണിയുടെ ചെറുത്തുനില്‍പ്പിനും ഇന്ത്യയെ രക്ഷിക്കാനായില്ല. ഓസ്ട്രേലിയയ്ക്കെതിരേ സിഡ്നിയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്കു 34 റണ്‍സ് തോല്‍വി. ഓസ്ട്രേലിയ ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ്ക്ക് നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 254 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസീസ് 1-0 ന് മുന്നിലെത്തി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസ്ട്രേ ലിയയുടെ 1000-ാമത്തെ ജയമാണ്. 2017 ജൂണിനു ശേഷം നടന്ന 20 ഏകദിനങ്ങളിൽ ഓസ്ട്രേലിയ യുടെ നാലാമത്തെ ജയമാണ്. പരമ്പരയിലെ രണ്ടാം മത്സരം ചൊവ്വാഴ്ച നടക്കും.
തുടക്കത്തില്‍തന്നെ വിക്കറ്റുകള്‍ നഷ്ടമായതാണ് ഇന്ത്യക്കു തിരിച്ചടിയായത്. ആദ്യ ഓവറില്‍ തന്നെ അരങ്ങേറ്റ താരം ബെഹ്റന്‍ഡോഫ്, ശിഖര്‍ ധവാനെ (0) വിക്കറ്റിനു മുന്നില്‍ കുടുക്കി. റണ്‍സ് നേടാന്‍ ബുദ്ധിമുട്ടി നീങ്ങിയ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കോഹ്ലിയുടെ (3) രൂപത്തില്‍ റിച്ചാഡ്സണും വീഴ്ത്തി. അതേ ഓവറില്‍ തന്നെ റിച്ചാഡ്സണ് അമ്പാട്ടി റായിഡു(0)വിനെ എല്‍ബിഡബ്ല്യുവാക്കി.
തുടക്കം തകര്‍ന്ന ഇന്ത്യയെ 129 പന്തില്‍ 10 ബൗണ്ടറികളും ആറു സിക്സും അടക്കം 133 റണ്‍സെടുത്ത രോഹിത്തും 96 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്സും അടക്കം 51 റണ്‍സെടുത്ത ധോണിയുമാണ് കൈപിടിച്ച് ഉയര്‍ത്തിയത്. 110 പന്തില്‍ നിന്നാണ് രോഹിത് തന്റെ 22ാം ഏകദിന സെഞ്ചുറി നേടിയത്. സെഞ്ചുറിയുടെ എണ്ണത്തില്‍ രോഹിത് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലിക്കൊപ്പമെത്തിയിരിക്കുകയാണ്. ഇരുവരും ക്രീസിലുളളപ്പോള്‍ ഇന്ത്യക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, ധോണിയുടെ പുറത്താകല്‍ ഇന്ത്യയുടെ ജയം അകറ്റി. പിന്നാലെയെത്തിവരിലാര്ക്കും രോഹിതിന് മികച്ച പിന്തുണ നല്‍കാനയില്ല. ഭുവനേശ്വര്‍ കുമാര്‍ (29 നോട്ടൗട്ട്) അവസാനം വരെ പൊരുതിയെങ്കിലും ജയം അകലെയായിരുന്നു. മുന്‍നിരയും മധ്യനിരയും തകര്‍ത്ത് നാലു വിക്കറ്റെടുത്ത ജേ റിച്ചാഡ്സന്റെ പ്രകടനം നിര്‍ണായകമായി. റിച്ചാര്ഡ്സണ് ആണ്് മാന്‍ ഓഫ് ദ മാച്ച്.
നാലു റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ ഇന്ത്യയെ രോഹിത്തും ധോണിയും ചേര്‍ന്ന 137 റണ്‍സ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാല്‍ ധോണിയെ പുറത്താക്കി ജേസണ്‍ ബെഹ്റന്‍ഡോഫ് ഈ കൂട്ടുകെട്ട് പൊളിച്ചു. എന്നാല്‍ സെഞ്ചുറി നേടിയ രോഹിത് ക്രീസിലുള്ളപ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഏഴാമനായി രോഹിത് പുറത്തായതോടെ ഇന്ത്യ പരാജയം ഉറപ്പിക്കുകയായിരുന്നു.
ധോണിക്ക് പിന്നാലെ എത്തിയവര്‍ക്ക് ആര്‍ക്കും രോഹിത്തിന് പിന്തുണ നല്‍കാനായില്ല. ദിനേഷ് കാര്‍ത്തിക്ക് (12), ജഡേജ (8), കുല്‍ദീപ് യാദവ് (3) എന്നിവര്‍ പെട്ടെന്ന് പുറത്തായി. ഇന്നിംഗ്സിന്റെ അവസാന പന്തില്‍ മുഹമ്മദ് ഷമിയെ (1) മാര്‍കസ് സ്റ്റോയിനിസ് പുറത്താക്കി.
ഓസീസിനായി അരങ്ങേറ്റകുറിച്ച ബെഹ്റന്ഡോഫിനാണ് ധവാന്റെയും ധോണിയുടെയും വിക്കറ്റുകള്‍. സ്റ്റോയിനിസും രണ്ടു വിക്കറ്റ് വീഴ്ത്തി. പീറ്റര്‍ സിഡില്‍ ഒരു വിക്കറ്റെടുത്തു.
അതിനിടെ ഇന്ത്യക്കായി ഏകദിനത്തില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ താരമെന്ന നേട്ടം ധോണി സ്വന്തമാക്കി. ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പോരാട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ രോഹിത് മൂന്നാം സ്ഥാനത്തെത്തി. 1726 റണ്‍സാണ് രോഹിത്തിന്റെ പേരില്‍. ഓസ്ട്രേലിയയുടെ ഇതിഹാസ വിക്കറ്റ്കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിനെ (1622) മറികടന്നാണ് രോഹിത് മൂന്നാമതെത്തിയത്. സച്ചിന് തെണ്ടുല്‍ക്കര്‍ (3077), റിക്കി പോണ്ടിംഗ്് (2164) എന്നിവരാണ് രോഹിത്തിന് മുന്നിലുള്ളത്.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസിന്റെ തുടക്കം മോശമായിരുന്നു. 41 റണ്‍സിലെത്തിയപ്പോള്‍ ഓസീസിന് ഓപ്പണര്‍മാരായ അലക്സ് കാരെ (24), ആരോണ്‍ ഫിഞ്ച് (6) എന്നിവരെ നഷ്ടമായി. ഉസ്മാന് ഖവാജ (81 പന്തില്‍ 59), ഷോണ്‍ മാര്‍ഷ് (70 പന്തില്‍ 54) എന്നിവരാണ് ഓസീസ് സ്കോറിന് അടിത്തറയിട്ടത്. മൂന്നാം വിക്കറ്റില്‍ ഇരുവരും 92 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. ഒരു വര്‍ഷത്തിനു ശേഷമാണ് ഖവാജ ഏകദിന ടീമില്‍ തിരിച്ചെത്തിയത്.
പിന്നീട് പീറ്റര്‍ ഹാന്‍ഡ്സ്കോംബ് (61 പന്തില്‍ 73), സ്റ്റോയിനിസ് (43 പന്തില്‍ 47 നോട്ടൗട്ട്) എന്നിവരുടെ വേഗത്തിലുള്ള സ്കോറിംഗ് റണ്‍സ് ഉയര്‍ത്തി. 61 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്സറുകളും പറത്തിയ ഹാന്‍ഡ്സ്കോംബാണ് സ്കോറിംഗ് വേഗത്തിലാക്കിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സ്റ്റോയിനിസ് ഓസീസിനെ മികച്ച സ്കോറിലെത്തിച്ചു. ഗ്ലെന്‍ മാക്സ്വെല് 11 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഭുവനേശ്വര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.
സ്കോര്‍ബോര്‍ഡ്
ഓസ്ട്രേലിയ
കാരെ സി രോഹിത് ബി കുല്‍ദീപ് 24, ഫിഞ്ച് ബി ഭുവനേശ്വര്‍ കുമാര്‍ 6, ഖവാജ എല്‍ബിഡബ്ല്യു ബി ജഡേജ 59, മാര്‍ഷ് സി ഷാമി ബി കുല്‍ദീപ് 54, ഹാന്‍ഡ്സ്കോംബ് സി ധവാന് ബി ഭുവനേശ്വര്‍ 73, സ്റ്റോയിനിസ് നോട്ടൗട്ട് 47, മാക്സ് വെല്‍ നോട്ടൗട്ട് 11, എക്സ്ട്രാസ് 14, ആകെ 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 288 റണ്‍സ്.
ബൗളിംഗ്്
ഭുവനേശ്വര്‍ കുമാര്‍ 10-0-66-2, ഖലീല്‍ അഹമ്മദ് 8-0-55-0, ഷാമി 10-0-46-0, കുല്‍ദീപ് യാദവ് 10-0-54-2, ജഡേജ 10-0-48-1, റായുഡു 2-0-13-0
ഇന്ത്യ
രോഹിത് സി മാക്സ് വെല്‍ ബി സ്റ്റോയിനിസ് 133, ധവാന് എല്‍ബിഡബ്ല്യു ബി ബെഹ്റന്‍ഡോഫ് 0, കോഹ് ലി സി സ്റ്റോയിനിസ് ബി റിച്ചാര്ഡ്സണ് 3, റായുഡു എല്‍ബിഡബ്ല്യു ബി റിച്ചാര്ഡ്സണ് 0, ധോണി എല്‍ബിഡബ്ല്യു ബി ബെഹ്റന്‍ഡോഫ് 51, കാര്‍ത്തിക് ബി റിച്ചാര്ഡ്സണ് 12, ജഡേജ സി മാര്‍ഷ് ബി റിച്ചാര്ഡ്സണ് 8, ഭുവനേശ്വര്‍ നോട്ടൗട്ട് 29, കുല്‍ദീപ് സി ഖവാജ ബി സിഡില്‍ 3, ഷാമി സി മാക്സ്വെല് ബി സ്റ്റോയിനിസ് 1, എക്സ്ട്രാസ് 14, ആകെ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന്് 254 റണ്‍സ്.
ബൗളിംഗ്്
ബെഹ്റന്‍ഡോഫ് 10-2-39-2, റിച്ചാര്ഡ്സണ് 10-2-26-4, സിഡില്‍ 8-0-48-1, ലിയോണ്‍ 10-1-50-0, സ്റ്റോയിനിസ് 10-0-66-2, മാക്സ്വെല് 2-0-18-0
തുടക്കത്തില്‍തന്നെ വിക്കറ്റുകള്‍ നഷ്ടമായതാണ് ഇന്ത്യക്കു തിരിച്ചടിയായത്. ആദ്യ ഓവറില്‍ തന്നെ അരങ്ങേറ്റ താരം ബെഹ്റന്‍ഡോഫ്, ശിഖര്‍ ധവാനെ (0) വിക്കറ്റിനു മുന്നില്‍ കുടുക്കി. റണ്‍സ് നേടാന്‍ ബുദ്ധിമുട്ടി നീങ്ങിയ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കോഹ്ലിയുടെ (3) രൂപത്തില്‍ റിച്ചാഡ്സണും വീഴ്ത്തി. അതേ ഓവറില്‍ തന്നെ റിച്ചാഡ്സണ് അമ്പാട്ടി റായിഡു(0)വിനെ എല്‍ബിഡബ്ല്യുവാക്കി.
തുടക്കം തകര്‍ന്ന ഇന്ത്യയെ 129 പന്തില്‍ 10 ബൗണ്ടറികളും ആറു സിക്സും അടക്കം 133 റണ്‍സെടുത്ത രോഹിത്തും 96 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്സും അടക്കം 51 റണ്‍സെടുത്ത ധോണിയുമാണ് കൈപിടിച്ച് ഉയര്‍ത്തിയത്. 110 പന്തില്‍ നിന്നാണ് രോഹിത് തന്റെ 22ാം ഏകദിന സെഞ്ചുറി നേടിയത്. സെഞ്ചുറിയുടെ എണ്ണത്തില്‍ രോഹിത് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലിക്കൊപ്പമെത്തിയിരിക്കുകയാണ്. ഇരുവരും ക്രീസിലുളളപ്പോള്‍ ഇന്ത്യക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, ധോണിയുടെ പുറത്താകല്‍ ഇന്ത്യയുടെ ജയം അകറ്റി. പിന്നാലെയെത്തിവരിലാര്ക്കും രോഹിതിന് മികച്ച പിന്തുണ നല്‍കാനയില്ല. ഭുവനേശ്വര്‍ കുമാര്‍ (29 നോട്ടൗട്ട്) അവസാനം വരെ പൊരുതിയെങ്കിലും ജയം അകലെയായിരുന്നു. മുന്‍നിരയും മധ്യനിരയും തകര്‍ത്ത് നാലു വിക്കറ്റെടുത്ത ജേ റിച്ചാഡ്സന്റെ പ്രകടനം നിര്‍ണായകമായി. റിച്ചാര്ഡ്സണ് ആണ്് മാന്‍ ഓഫ് ദ മാച്ച്.
നാലു റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ ഇന്ത്യയെ രോഹിത്തും ധോണിയും ചേര്‍ന്ന 137 റണ്‍സ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാല്‍ ധോണിയെ പുറത്താക്കി ജേസണ്‍ ബെഹ്റന്‍ഡോഫ് ഈ കൂട്ടുകെട്ട് പൊളിച്ചു. എന്നാല്‍ സെഞ്ചുറി നേടിയ രോഹിത് ക്രീസിലുള്ളപ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഏഴാമനായി രോഹിത് പുറത്തായതോടെ ഇന്ത്യ പരാജയം ഉറപ്പിക്കുകയായിരുന്നു.
ധോണിക്ക് പിന്നാലെ എത്തിയവര്‍ക്ക് ആര്‍ക്കും രോഹിത്തിന് പിന്തുണ നല്‍കാനായില്ല. ദിനേഷ് കാര്‍ത്തിക്ക് (12), ജഡേജ (8), കുല്‍ദീപ് യാദവ് (3) എന്നിവര്‍ പെട്ടെന്ന് പുറത്തായി. ഇന്നിംഗ്സിന്റെ അവസാന പന്തില്‍ മുഹമ്മദ് ഷമിയെ (1) മാര്‍കസ് സ്റ്റോയിനിസ് പുറത്താക്കി.
ഓസീസിനായി അരങ്ങേറ്റകുറിച്ച ബെഹ്റന്ഡോഫിനാണ് ധവാന്റെയും ധോണിയുടെയും വിക്കറ്റുകള്‍. സ്റ്റോയിനിസും രണ്ടു വിക്കറ്റ് വീഴ്ത്തി. പീറ്റര്‍ സിഡില്‍ ഒരു വിക്കറ്റെടുത്തു.
അതിനിടെ ഇന്ത്യക്കായി ഏകദിനത്തില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ താരമെന്ന നേട്ടം ധോണി സ്വന്തമാക്കി. ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പോരാട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ രോഹിത് മൂന്നാം സ്ഥാനത്തെത്തി. 1726 റണ്‍സാണ് രോഹിത്തിന്റെ പേരില്‍. ഓസ്ട്രേലിയയുടെ ഇതിഹാസ വിക്കറ്റ്കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിനെ (1622) മറികടന്നാണ് രോഹിത് മൂന്നാമതെത്തിയത്. സച്ചിന് തെണ്ടുല്‍ക്കര്‍ (3077), റിക്കി പോണ്ടിംഗ്് (2164) എന്നിവരാണ് രോഹിത്തിന് മുന്നിലുള്ളത്.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസിന്റെ തുടക്കം മോശമായിരുന്നു. 41 റണ്‍സിലെത്തിയപ്പോള്‍ ഓസീസിന് ഓപ്പണര്‍മാരായ അലക്സ് കാരെ (24), ആരോണ്‍ ഫിഞ്ച് (6) എന്നിവരെ നഷ്ടമായി. ഉസ്മാന് ഖവാജ (81 പന്തില്‍ 59), ഷോണ്‍ മാര്‍ഷ് (70 പന്തില്‍ 54) എന്നിവരാണ് ഓസീസ് സ്കോറിന് അടിത്തറയിട്ടത്. മൂന്നാം വിക്കറ്റില്‍ ഇരുവരും 92 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. ഒരു വര്‍ഷത്തിനു ശേഷമാണ് ഖവാജ ഏകദിന ടീമില്‍ തിരിച്ചെത്തിയത്.
പിന്നീട് പീറ്റര്‍ ഹാന്‍ഡ്സ്കോംബ് (61 പന്തില്‍ 73), സ്റ്റോയിനിസ് (43 പന്തില്‍ 47 നോട്ടൗട്ട്) എന്നിവരുടെ വേഗത്തിലുള്ള സ്കോറിംഗ് റണ്‍സ് ഉയര്‍ത്തി. 61 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്സറുകളും പറത്തിയ ഹാന്‍ഡ്സ്കോംബാണ് സ്കോറിംഗ് വേഗത്തിലാക്കിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സ്റ്റോയിനിസ് ഓസീസിനെ മികച്ച സ്കോറിലെത്തിച്ചു. ഗ്ലെന്‍ മാക്സ്വെല് 11 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഭുവനേശ്വര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.
സ്കോര്‍ബോര്‍ഡ്
ഓസ്ട്രേലിയ
കാരെ സി രോഹിത് ബി കുല്‍ദീപ് 24, ഫിഞ്ച് ബി ഭുവനേശ്വര്‍ കുമാര്‍ 6, ഖവാജ എല്‍ബിഡബ്ല്യു ബി ജഡേജ 59, മാര്‍ഷ് സി ഷാമി ബി കുല്‍ദീപ് 54, ഹാന്‍ഡ്സ്കോംബ് സി ധവാന് ബി ഭുവനേശ്വര്‍ 73, സ്റ്റോയിനിസ് നോട്ടൗട്ട് 47, മാക്സ് വെല്‍ നോട്ടൗട്ട് 11, എക്സ്ട്രാസ് 14, ആകെ 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 288 റണ്‍സ്.
ബൗളിംഗ്്
ഭുവനേശ്വര്‍ കുമാര്‍ 10-0-66-2, ഖലീല്‍ അഹമ്മദ് 8-0-55-0, ഷാമി 10-0-46-0, കുല്‍ദീപ് യാദവ് 10-0-54-2, ജഡേജ 10-0-48-1, റായുഡു 2-0-13-0
ഇന്ത്യ
രോഹിത് സി മാക്സ് വെല്‍ ബി സ്റ്റോയിനിസ് 133, ധവാന് എല്‍ബിഡബ്ല്യു ബി ബെഹ്റന്‍ഡോഫ് 0, കോഹ് ലി സി സ്റ്റോയിനിസ് ബി റിച്ചാര്ഡ്സണ് 3, റായുഡു എല്‍ബിഡബ്ല്യു ബി റിച്ചാര്ഡ്സണ് 0, ധോണി എല്‍ബിഡബ്ല്യു ബി ബെഹ്റന്‍ഡോഫ് 51, കാര്‍ത്തിക് ബി റിച്ചാര്ഡ്സണ് 12, ജഡേജ സി മാര്‍ഷ് ബി റിച്ചാര്ഡ്സണ് 8, ഭുവനേശ്വര്‍ നോട്ടൗട്ട് 29, കുല്‍ദീപ് സി ഖവാജ ബി സിഡില്‍ 3, ഷാമി സി മാക്സ്വെല് ബി സ്റ്റോയിനിസ് 1, എക്സ്ട്രാസ് 14, ആകെ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന്് 254 റണ്‍സ്.
ബൗളിംഗ്്
ബെഹ്റന്‍ഡോഫ് 10-2-39-2, റിച്ചാര്ഡ്സണ് 10-2-26-4, സിഡില്‍ 8-0-48-1, ലിയോണ്‍ 10-1-50-0, സ്റ്റോയിനിസ് 10-0-66-2, മാക്സ്വെല് 2-0-18-0