ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവർപൂളിനു ജയം. ആഴ്സണലിനു തോല്‍വി. ആഴ്സണലിനെ ഏകപക്ഷീയമായ ഒരു ഗോളിന് വെസ്റ്റ് ഹാം യുണൈറ്റഡ് പരാജയപ്പെടുത്തി. വെസ്റ്റ് ഹാം കൗമാരതാരം ഡെക് ലാന് റൈസ് ആണ് ഗോള്‍ നേടിയത്. വെസ്റ്റ് ഹാമിനായി റൈസിന്റെ ആദ്യ ഗോളാണ്. തോല്‍വിയോടെ തത്കാലികമായിട്ടെങ്കിലും ആദ്യ നാലു സ്ഥാനങ്ങളിലെത്താമെന്ന ആഴ്സണലിന്റെ മോഹത്തിനാണ് തിരിച്ചടിയായത്.
ആദ്യ പകുതിയില്‍ റൈസിന് ഗോള്‍ നേടാന്‍ അവസരം ലഭിച്ചതാണ്. എന്നാല്‍ രണ്ടാം പകുതി തുടങ്ങി മൂന്നു മിനിറ്റായപ്പോള്‍ പത്തൊമ്പതുകാരന് ഗോള്‍ നേടി. മുന്‍ ആഴ്സണല്‍ താരം സമീര്‍ നസ്രി ഒരുക്കിയ പാസിലാണ് ഗോള്‍. 22 കളിയില്‍ 41 പോയിന്റുമായി ആഴ്സണല്‍ അഞ്ചാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ 1-0ന് ബ്രൈറ്റനെ തോല്‍പ്പിച്ചു. തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കുശേഷം മികച്ച ജയം മോഹിച്ചിറങ്ങിയ ലിവര്‍പൂളിനെ ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ ബ്രൈറ്റന്റെ പ്രതിരോധനിര അനുവദിച്ചില്ല. രണ്ടാം പകുതിയില്‍ മുഹമ്മദ് സല നേടിയ പെനല്‍റ്റിയിലാണ് ലിവര്‍പൂളിന്റെ ജയം. 22 കളിയിൽ 57 പോയിന്റുമായി ലിവർപൂൾ ഒന്നാം സ്ഥാനത്താണ്.
മുന്‍ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയെ സതാംപ്ടണ് ഒന്നിനെതിരേ രണ്ടു ഗോളിനു തോല്‍പ്പിച്ചു. ജയിംസ് വാര്‍ഡ് പ്രോവ്സ് (11’ പെനല്‍റ്റി), ഷെയ്ന് ലോംഗ് (45+2’) എന്നിവരാണ് സതാംപ്ടണായി ഗോള്‍ നേടിയത്. ലെസ്റ്ററിനായി വില്‍ഫ്രഡ് എന്‍ഡിഡി (58’) വലകുലുക്കി.
ആദ്യ പകുതിയില്‍ റൈസിന് ഗോള്‍ നേടാന്‍ അവസരം ലഭിച്ചതാണ്. എന്നാല്‍ രണ്ടാം പകുതി തുടങ്ങി മൂന്നു മിനിറ്റായപ്പോള്‍ പത്തൊമ്പതുകാരന് ഗോള്‍ നേടി. മുന്‍ ആഴ്സണല്‍ താരം സമീര്‍ നസ്രി ഒരുക്കിയ പാസിലാണ് ഗോള്‍. 22 കളിയില്‍ 41 പോയിന്റുമായി ആഴ്സണല്‍ അഞ്ചാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ 1-0ന് ബ്രൈറ്റനെ തോല്‍പ്പിച്ചു. തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കുശേഷം മികച്ച ജയം മോഹിച്ചിറങ്ങിയ ലിവര്‍പൂളിനെ ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ ബ്രൈറ്റന്റെ പ്രതിരോധനിര അനുവദിച്ചില്ല. രണ്ടാം പകുതിയില്‍ മുഹമ്മദ് സല നേടിയ പെനല്‍റ്റിയിലാണ് ലിവര്‍പൂളിന്റെ ജയം. 22 കളിയിൽ 57 പോയിന്റുമായി ലിവർപൂൾ ഒന്നാം സ്ഥാനത്താണ്.
മുന്‍ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയെ സതാംപ്ടണ് ഒന്നിനെതിരേ രണ്ടു ഗോളിനു തോല്‍പ്പിച്ചു. ജയിംസ് വാര്‍ഡ് പ്രോവ്സ് (11’ പെനല്‍റ്റി), ഷെയ്ന് ലോംഗ് (45+2’) എന്നിവരാണ് സതാംപ്ടണായി ഗോള്‍ നേടിയത്. ലെസ്റ്ററിനായി വില്‍ഫ്രഡ് എന്‍ഡിഡി (58’) വലകുലുക്കി.