കൽപ്പറ്റ: രഞ്ജി ക്രിക്കറ്റ് നോക്കൗട്ട് റൗണ്ടിൽ കേരളം x ഗുജറാത്ത് മത്സരം 15 മുതൽ 19 വരെ കൃഷ്ണഗിരിയിൽ നടക്കും. ആദ്യമായാണ് കൃഷ്ണഗിരി സ്റ്റേഡിയം രഞ്ജി ക്രിക്കറ്റ് നോക്കൗട്ട് മത്സരത്തിന് വേദിയാകുന്നത്. ഇരു ടീമുകളും മത്സരത്തിനായി വയനാട്ടിലെത്തി. മികച്ച ഫോമിലുള്ള കേരളത്തിന് ശക്തരായ ഗുജറാത്തുമായുള്ള മത്സരം കടുത്തതാകുമെന്ന് ഉറപ്പാണ്.
ഹിമാചൽ പ്രദേശിനെ അവരുടെ തട്ടകത്തിൽ പോയി അഞ്ച് വിക്കറ്റിന് തകർത്താണ് കേരളം നോക്കൗട്ടിൽ കടന്നത്. തുടർച്ചയായി രണ്ടാംതവണയാണ് കേരളം രഞ്ജിയുടെ നോക്കൗട്ടിലെത്തുന്നത്. ആദ്യ ഇന്നിംഗ്സിൽ ഹിമാചലിനെ 297ൽ കേരളം എറിഞ്ഞൊതുക്കിയിരുന്നു. എന്നാൽ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 286 ൽ അവസാനിച്ചു. പി. രാഹുൽ നേടിയ സെഞ്ചുറിയും(127), സഞ്ജു സാംസണ്(50), മുഹമ്മദ് അസ്ഹറുദ്ധീൻ(40) എന്നിവർക്ക് മാത്രമാണ് പിടിച്ച് നിൽക്കാനായത്.
ആദ്യ ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയ കേരളം വിജയം പിടിച്ചെടുക്കാനുള്ള വാശിയിലായിരുന്നു രണ്ടാമിന്നിംഗ്സിന് ഇറങ്ങിയത്. 285ൽ നിൽക്കെ കേരളത്തെ വെല്ലുവിളിച്ച് ഹിമാചൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത് കേരളത്തെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. എന്നാൽ നായകൻ സച്ചിൻ ബേബിയും(92), വിനൂപ് മനോഹരനും(96) നൽകിയ അടിത്തറയിൽ ഉറച്ചുനിന്ന് തകർത്തടിച്ച സഞ്ജു സാംസണ്(പുറത്താകാതെ 61) ടീമിന് അഞ്ച് വിക്കറ്റ് വിജയം സമ്മാനിച്ചു. ഈ ആത്മവിശ്വാസത്തിലായിരിക്കും ടീം കൃഷ്ണഗിരിയിലും പാഡണിയുക. കേരളത്തിനായി ജലജ് സക്സേന, സഞ്ജു സാംസണ്, സച്ചിൻ ബേബി, ബേസിൽ തമ്പി, സിജോ മോൻ, വിനൂപ്, സന്ദീപ് തുടങ്ങിയവർ കളത്തിലിറങ്ങുമ്പോൾ ഇന്ത്യൻ താരങ്ങളായ അക്ഷർ പട്ടേൽ, പിയൂഷ് ചൗള, പ്രിഥ്യൂഷ് ചൗള എന്നിവരുടെ കരുത്തിലാണ് ഗുജറാത്ത് കളത്തിലിറങ്ങുന്നത്.
ഹിമാചൽ പ്രദേശിനെ അവരുടെ തട്ടകത്തിൽ പോയി അഞ്ച് വിക്കറ്റിന് തകർത്താണ് കേരളം നോക്കൗട്ടിൽ കടന്നത്. തുടർച്ചയായി രണ്ടാംതവണയാണ് കേരളം രഞ്ജിയുടെ നോക്കൗട്ടിലെത്തുന്നത്. ആദ്യ ഇന്നിംഗ്സിൽ ഹിമാചലിനെ 297ൽ കേരളം എറിഞ്ഞൊതുക്കിയിരുന്നു. എന്നാൽ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 286 ൽ അവസാനിച്ചു. പി. രാഹുൽ നേടിയ സെഞ്ചുറിയും(127), സഞ്ജു സാംസണ്(50), മുഹമ്മദ് അസ്ഹറുദ്ധീൻ(40) എന്നിവർക്ക് മാത്രമാണ് പിടിച്ച് നിൽക്കാനായത്.
ആദ്യ ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയ കേരളം വിജയം പിടിച്ചെടുക്കാനുള്ള വാശിയിലായിരുന്നു രണ്ടാമിന്നിംഗ്സിന് ഇറങ്ങിയത്. 285ൽ നിൽക്കെ കേരളത്തെ വെല്ലുവിളിച്ച് ഹിമാചൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത് കേരളത്തെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. എന്നാൽ നായകൻ സച്ചിൻ ബേബിയും(92), വിനൂപ് മനോഹരനും(96) നൽകിയ അടിത്തറയിൽ ഉറച്ചുനിന്ന് തകർത്തടിച്ച സഞ്ജു സാംസണ്(പുറത്താകാതെ 61) ടീമിന് അഞ്ച് വിക്കറ്റ് വിജയം സമ്മാനിച്ചു. ഈ ആത്മവിശ്വാസത്തിലായിരിക്കും ടീം കൃഷ്ണഗിരിയിലും പാഡണിയുക. കേരളത്തിനായി ജലജ് സക്സേന, സഞ്ജു സാംസണ്, സച്ചിൻ ബേബി, ബേസിൽ തമ്പി, സിജോ മോൻ, വിനൂപ്, സന്ദീപ് തുടങ്ങിയവർ കളത്തിലിറങ്ങുമ്പോൾ ഇന്ത്യൻ താരങ്ങളായ അക്ഷർ പട്ടേൽ, പിയൂഷ് ചൗള, പ്രിഥ്യൂഷ് ചൗള എന്നിവരുടെ കരുത്തിലാണ് ഗുജറാത്ത് കളത്തിലിറങ്ങുന്നത്.