അബുദാബി: എഎഫ്സി ഏഷ്യൻ കപ്പിൽ ഇറാനും ഇറാക്കും പ്രീക്വാർട്ടറിൽ. ഗ്രൂപ്പ് ഡിയില്‍നിന്ന് ഇറാന് പ്രീക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ സര്‍ദാര്‍ അസ്മൗനിന്റെ ഇരട്ട ഗോളില്‍ (38’, 69’) വിയറ്റ്നാമിനെ എതിരില്ലാത്ത രണ്ടു ഗോളിനു തോല്‍പ്പിച്ചാണ് ഇറാന് അവസാന 16ലെത്തിയത്. ഇറാക്ക് 3-0ന് യെമനെ തകർത്തു. മൊഹാന്ദ് അലി (11’), ബാഷർ റീസൻ (19’), അബ്ബാസ് അബ്ദുള്ളാനബി (90+1’) എന്നിവരാണ് ഗോൾ നേടിയത്.
കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ ഗ്രൂപ്പ് സിയില്‍നിന്ന് ചൈനയും ദക്ഷിണ കൊറിയയും പ്രീക്വാര്‍ട്ടറിലെത്തി. തുടര്‍ച്ചയായ രണ്ടാം ജയവുമായാണ് ഇരുടീമും പ്രീക്വാര്‍ട്ടറിലെത്തിയത്. വൂ ലിയൂടെ ഇരട്ട ഗോള്‍ (40’, 66’) മികവില്‍ ചൈന 3-0ന് ഫിലിപ്പീന്‍സിനെ തോല്‍പ്പിച്ചു. ചൈനയുടെ മൂന്നാം ഗോള്‍ യു ഡാബൗ (80’) വിന്റെ വകയായിരുന്നു. 41-ാം മിനിറ്റില്‍ കിം മിന് ജേ നേടിയ ഗോളിലാണ് കൊറിയ 1-0ന് കിര്‍ഗിസ്ഥാനെ പരാജപ്പെടുത്തിയത്. ബുധനാഴ്ച നടക്കുന്ന കൊറിയ-ചൈന മത്സരത്തിലെ ഫലമാകും ഗ്രൂപ്പ് ചാമ്പ്യന്മാരെ നിര്‍ണയിക്കുക.
കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ ഗ്രൂപ്പ് സിയില്‍നിന്ന് ചൈനയും ദക്ഷിണ കൊറിയയും പ്രീക്വാര്‍ട്ടറിലെത്തി. തുടര്‍ച്ചയായ രണ്ടാം ജയവുമായാണ് ഇരുടീമും പ്രീക്വാര്‍ട്ടറിലെത്തിയത്. വൂ ലിയൂടെ ഇരട്ട ഗോള്‍ (40’, 66’) മികവില്‍ ചൈന 3-0ന് ഫിലിപ്പീന്‍സിനെ തോല്‍പ്പിച്ചു. ചൈനയുടെ മൂന്നാം ഗോള്‍ യു ഡാബൗ (80’) വിന്റെ വകയായിരുന്നു. 41-ാം മിനിറ്റില്‍ കിം മിന് ജേ നേടിയ ഗോളിലാണ് കൊറിയ 1-0ന് കിര്‍ഗിസ്ഥാനെ പരാജപ്പെടുത്തിയത്. ബുധനാഴ്ച നടക്കുന്ന കൊറിയ-ചൈന മത്സരത്തിലെ ഫലമാകും ഗ്രൂപ്പ് ചാമ്പ്യന്മാരെ നിര്‍ണയിക്കുക.