കായികരംഗത്തു ദേശീയതലത്തിലും സംസ്ഥാന തലത്തിലും ഈ ദിവസങ്ങളിൽ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങൾ ഇന്നു ദേശീയ യുവജനദിനം ആചരിക്കുന്ന അവസരത്തിൽ ഏറെ അഭിമാനജനകമാണ്. കാരണം, കായികരംഗത്തെ നേട്ടങ്ങൾ നമ്മുടെ യുവജനങ്ങളുടെ കരുത്താണു പ്രകടമാക്കുന്നത്. ദേശീയ വോളിബോളിൽ കേരള വനിതകൾ ഒരു ദശാബ്ദത്തിനു ശേഷമാണു കിരീടം സ്വന്തമാക്കുന്നത്. കഴിഞ്ഞ പത്തു വർഷമായി കിരീടത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ കേരളം റെയിൽവേയ്ക്കു കീഴടങ്ങുകയായിരുന്നു.
റെയിൽവേ ടീമിനും മലയാളി സാന്നിധ്യമാണു വിജയകാരണമെങ്കിലും സംസ്ഥാനത്തിനുവേണ്ടിയുള്ള ഈ വിജയം വിശേഷാൽ സന്തോഷം പകരുന്നു. നിർണായകമായൊരു മത്സരത്തിൽ ഹിമാചൽ പ്രദേശിനെ പരാജയപ്പെടുത്തി കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാർട്ടറിൽ കടന്നതും ശ്രദ്ധേയമായി. ഒരേ ദിവസം കൈവരിച്ച ഈ രണ്ടു നേട്ടങ്ങളും കേരളത്തിന്റെ കായികരംഗത്തിന് ഏറെ ആവേശവും അഭിമാനവും പകരുന്നു. ഫാത്തിമ റുക്സാനയുടെ നേതൃത്വത്തിലുള്ള കേരള വനിതാ വോളിബോൾ ടീം കടുത്ത പോരാട്ടത്തിലൂടെയാണു കിരീടം നേടിയത്.
ഹിമാചലിനെ അവരുടെ സ്വന്തം ഗ്രൗണ്ടിൽ പരാജയപ്പെടുത്താൻ രഞ്ജി ക്രിക്കറ്റിൽ കേരളത്തിന് ഏറെ വിയർപ്പൊഴുക്കേണ്ടിവന്നു. എലൈറ്റ് ഗ്രൂപ്പ് ബിയിൽ എട്ടിൽ നാലു വിജയം സ്വന്തമാക്കിയ കേരളം ഗ്രൂപ്പ് ജേതാക്കളായാണ് ക്വാർട്ടറിലെത്തിയത്. ചൊവ്വാഴ്ച വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ക്വാർട്ടർ ഫൈനലിൽ കേരളം ഗുജറാത്തിനെ നേരിടും. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലും കേരളത്തിനു മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി. ട്രിപ്പിൾ ജന്പിൽ സാന്ദ്ര ബാബു കേരളത്തിനായി ആദ്യസ്വർണം കരസ്ഥമാക്കി.
രഞ്ജി ക്രിക്കറ്റിൽ ക്വാർട്ടറിലെത്തിയത് കേരളത്തിന്റെ ക്രിക്കറ്റ് ടീമിനു വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ക്യാപ്റ്റനെതിരായ ഒപ്പുശേഖരണവും ചില പടലപിണക്കങ്ങളും രഞ്ജി ടീമിന്റെ കെട്ടുറപ്പിനെ ബാധിച്ചിരുന്നു. കളിക്കാർക്കെതിരേ അച്ചടക്കനടപടിയും വിലക്കുമൊക്കെ ഉണ്ടായി. ഏതായാലും കളത്തിലിറങ്ങിയപ്പോൾ ഇതൊക്കെ മറന്നു മികവു കാട്ടാനായി. ടീമിലും കാര്യമായി ചില മാറ്റംമറിച്ചിലുകൾ വരുത്തിയിരുന്നു.
ചരിത്രത്തിൽ ആദ്യമായി ഓസ്ട്രേലിയയിൽ ഇന്ത്യക്ക് ടെസ്റ്റ് ക്രിക്കറ്റ് പരന്പര ജയിക്കാനായതു കായിക ചരിത്രത്തിലെ സുവർണ നാഴികക്കല്ലായിരുന്നു. ഏഴു പതിറ്റാണ്ടിന്റെ കാത്തിരിപ്പാണിതിലൂടെ സാർഥകമായത്. ഗാവസ്കർക്കും കപിൽദേവിനും സച്ചിനും ദ്രാവിഡിനുമൊന്നും സാധിക്കാതെ പോയത് കോഹ്ലിയും കൂട്ടരും ഓസ്ട്രേലിയൻ മണ്ണിൽ നേടി. ഇന്ത്യയുടെ ഓരോ ഏകദിന, ലോകകപ്പ് നേട്ടങ്ങളിൽ പങ്കാളികളായ കോഹ്ലിയും പരിശീലകൻ രവി ശാസ്ത്രിയും അതിനേക്കാൾ അഭിമാനകരമായ നേട്ടമായാണ് ഓസീസ് പരന്പര വിജയത്തെ കണക്കാക്കിയത്.
കായികരംഗത്ത് രാജ്യം കൈവരിക്കുന്ന ഓരോ നേട്ടവും ഭാവിയിലേക്ക് ഊർജം പ്രദാനം ചെയ്യുന്നതാണ്. കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനുള്ള ആവേശമാണ് അതിലൂടെ വരുംതലമുറയ്ക്കു പകർന്നുകൊടുക്കുന്നത്. ക്രിക്കറ്റിലെ ദൈവം എന്നു വിശേഷിപ്പിക്കപ്പെട്ട സച്ചിൻ തെണ്ടുൽക്കറുടെ റിക്കാർഡുകൾ പോലും തിരുത്തിക്കുറിക്കപ്പെട്ടുകഴിഞ്ഞു. 259 ഇന്നിംഗ്സിൽ പതിനായിരം ഏകദിന റൺസ് എന്ന സച്ചിന്റെ റിക്കാർഡ് 205-ാം ഇന്നിംഗ്സിൽ വിരാട് കോഹ്ലി ഈയിടെ മറികടന്നിരുന്നു.
ക്രിക്കറ്റിലും ഹോക്കിയിലും ബാഡ്മിന്റണിലും ടെന്നീസിലുമൊക്കെ നാം ഇടയ്ക്കിടെ വൻ നേട്ടങ്ങൾ കൈവരിക്കാറുണ്ടെങ്കിലും മറ്റു കായികമേഖലകളിൽ നമ്മുടെ പ്രകടനം തീർത്തും പിന്നോക്കമായിരുന്നു. എന്നാൽ, അതിനൊരു മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്.
സാന്പത്തികരംഗത്തും ഇതര മേഖലകളിലും രാജ്യം കൈവരിക്കുന്ന നേട്ടങ്ങൾക്കനുസൃതമായി കായികരംഗത്തും നാം വളരേണ്ടതുണ്ട്. നിർഭാഗ്യവശാൽ ഈ രംഗത്തു നമ്മുടെ മുന്നേറ്റം വളരെ സാവധാനമാണ്. കായികസംഘടനകളിലെ ചേരിപ്പോരും നിയമപോരാട്ടങ്ങളും ഏറെ ചീത്തപ്പേരുണ്ടാക്കുന്നു. വിവാദങ്ങളിൽനിന്നൊഴിഞ്ഞുനിൽക്കാൻ കായികതാരങ്ങളും ശ്രമിക്കുന്നില്ല. ദേശീയതലത്തിൽ മാത്രമല്ല, സംസ്ഥാനങ്ങളിലും ഇത്തരം ചേരിപ്പോരുകൾ കോടതി കയറാറുണ്ട്. കേരള ഒളിന്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പ് കൊച്ചിയിൽ നടത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരേ ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ നൽകിയ അപ്പീൽ തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം ഡിവിഷൻ ബെഞ്ച് നടത്തിയ പരാമർശം ഏറെ പ്രസക്തമാണ്. കേരളത്തിലെ വോട്ടർമാരെ തെരഞ്ഞെടുപ്പിനായി ഡൽഹിയിലെത്തിക്കുന്നതിനു ചെലവിടുന്ന തുക താരങ്ങളുടെ പരിശീലനത്തിന് ഉപയോഗിച്ചുകൂടേ എന്നായിരുന്ന ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചത്. കായികമേഖലയുമായി ബന്ധമില്ലാത്ത കാര്യങ്ങൾക്ക് ഉത്തരവാദിത്വമില്ലാതെ പൊതുപണം ചെലവിടരുതെന്ന താക്കീതോടെയാണ് കോടതി അപ്പീൽ തള്ളിയത്.
എത്രയോ കായികപ്രതിഭകൾ വേണ്ടത്ര പരിശീലനവും പ്രോത്സാഹനവും കിട്ടാതെ വാടിപ്പോകുന്നു. മികവു തെളിയിച്ചവർക്കുപോലും പലപ്പോഴും വേണ്ട പ്രോത്സാഹനം ലഭിക്കാറില്ല. പല കായികഇനങ്ങളിലും മാറ്റു തെളിയിച്ചവർ തികച്ചും അപ്രതീക്ഷിതമായി രംഗത്തെത്തിയവരാണ്. ഐഎഎഎഫ് ലോക അണ്ടർ 20 അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്ററിൽ സ്വർണം നേടിയ ഹിമ ദാസിനെപ്പോലുള്ളവർ ഇത്തരം ചാരം മൂടിക്കിടന്ന മുത്തുകളാണ്. ആസാമിലെ നെൽകർഷകന്റെ പുത്രിയായ ഹിമ ലോകചാന്പ്യൻഷിപ്പിന്റെ ട്രാക്ക് ഇനത്തിൽ ഇന്ത്യയുടെ ആദ്യത്തെ സ്വർണമെഡൽ ജേതാവായി. നെൽവയലുകളുടെ സമീപമുള്ള മൺപാതകളിൽ ആൺകുട്ടികൾക്കൊപ്പം ഫുട്ബോൾ തട്ടിക്കളിച്ചു വളർന്ന ഹിമയിലെ കായികതാരത്തെ ഒരു പ്രാദേശിക പരിശീലകനാണു കണ്ടെത്തിയത്. അങ്ങനെ അത്ലറ്റിക്സിലേക്കു തിരിഞ്ഞ ഹിമ കഠിനാധ്വാനത്തിലൂടെ രാജ്യാന്തര നേട്ടം സ്വന്തമാക്കി.
രാജ്യാന്തര ബോക്സിംഗ് അസോസിയേഷന്റെ(എഐബിഎ) റാങ്കിംഗിൽ ഇന്ത്യയുടെ മേരി കോം ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. ലോകചാന്പ്യൻഷിപ്പിൽ ആറാമതും സ്വർണം നേടി മേരികോം ഈയിടെ റിക്കാർഡ് കുറിച്ചിരുന്നു. ലോകത്തിനുതന്നെ ആവേശം പകരുന്ന ജീവിതകഥയാണു മുപ്പത്തിയാറുകാരിയും മൂന്നു മക്കളുടെ അമ്മയുമായ മേരി കോമിന്റേത്. രാജ്യം എന്നും അഭിമാനത്തോടെ ഉയർത്തിപ്പിടിക്കുന്ന കായിക വ്യക്തിത്വം. 2020ലെ ഒളിന്പിക്സിൽ രാജ്യത്തിനുവേണ്ടിയൊരു മെഡൽ നേടിയെടുക്കാനുള്ള കഠിനശ്രമത്തിലാണവർ. രാജ്യത്തിന്റെ അഭിമാനവും വരുംതലമുറയുടെ ആവേശവുമായി മാറുന്ന ഇത്തരം കായികതാരങ്ങൾ ഇന്ത്യയിൽ ഇനിയുമേറെയുണ്ടാവും. അവരെ കണ്ടെത്തി മികച്ച പരിശീലനം നൽകാനായാൽ കായികഭൂപടത്തിൽ ഇന്ത്യക്ക് നിർണായകമായൊരു സ്ഥാനം നേടാൻ കഴിയും. കേരളത്തിനും ഇക്കാര്യത്തിൽ വലിയ സംഭാവന നൽകാനുണ്ട്.
റെയിൽവേ ടീമിനും മലയാളി സാന്നിധ്യമാണു വിജയകാരണമെങ്കിലും സംസ്ഥാനത്തിനുവേണ്ടിയുള്ള ഈ വിജയം വിശേഷാൽ സന്തോഷം പകരുന്നു. നിർണായകമായൊരു മത്സരത്തിൽ ഹിമാചൽ പ്രദേശിനെ പരാജയപ്പെടുത്തി കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാർട്ടറിൽ കടന്നതും ശ്രദ്ധേയമായി. ഒരേ ദിവസം കൈവരിച്ച ഈ രണ്ടു നേട്ടങ്ങളും കേരളത്തിന്റെ കായികരംഗത്തിന് ഏറെ ആവേശവും അഭിമാനവും പകരുന്നു. ഫാത്തിമ റുക്സാനയുടെ നേതൃത്വത്തിലുള്ള കേരള വനിതാ വോളിബോൾ ടീം കടുത്ത പോരാട്ടത്തിലൂടെയാണു കിരീടം നേടിയത്.
ഹിമാചലിനെ അവരുടെ സ്വന്തം ഗ്രൗണ്ടിൽ പരാജയപ്പെടുത്താൻ രഞ്ജി ക്രിക്കറ്റിൽ കേരളത്തിന് ഏറെ വിയർപ്പൊഴുക്കേണ്ടിവന്നു. എലൈറ്റ് ഗ്രൂപ്പ് ബിയിൽ എട്ടിൽ നാലു വിജയം സ്വന്തമാക്കിയ കേരളം ഗ്രൂപ്പ് ജേതാക്കളായാണ് ക്വാർട്ടറിലെത്തിയത്. ചൊവ്വാഴ്ച വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ക്വാർട്ടർ ഫൈനലിൽ കേരളം ഗുജറാത്തിനെ നേരിടും. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലും കേരളത്തിനു മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി. ട്രിപ്പിൾ ജന്പിൽ സാന്ദ്ര ബാബു കേരളത്തിനായി ആദ്യസ്വർണം കരസ്ഥമാക്കി.
രഞ്ജി ക്രിക്കറ്റിൽ ക്വാർട്ടറിലെത്തിയത് കേരളത്തിന്റെ ക്രിക്കറ്റ് ടീമിനു വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ക്യാപ്റ്റനെതിരായ ഒപ്പുശേഖരണവും ചില പടലപിണക്കങ്ങളും രഞ്ജി ടീമിന്റെ കെട്ടുറപ്പിനെ ബാധിച്ചിരുന്നു. കളിക്കാർക്കെതിരേ അച്ചടക്കനടപടിയും വിലക്കുമൊക്കെ ഉണ്ടായി. ഏതായാലും കളത്തിലിറങ്ങിയപ്പോൾ ഇതൊക്കെ മറന്നു മികവു കാട്ടാനായി. ടീമിലും കാര്യമായി ചില മാറ്റംമറിച്ചിലുകൾ വരുത്തിയിരുന്നു.
ചരിത്രത്തിൽ ആദ്യമായി ഓസ്ട്രേലിയയിൽ ഇന്ത്യക്ക് ടെസ്റ്റ് ക്രിക്കറ്റ് പരന്പര ജയിക്കാനായതു കായിക ചരിത്രത്തിലെ സുവർണ നാഴികക്കല്ലായിരുന്നു. ഏഴു പതിറ്റാണ്ടിന്റെ കാത്തിരിപ്പാണിതിലൂടെ സാർഥകമായത്. ഗാവസ്കർക്കും കപിൽദേവിനും സച്ചിനും ദ്രാവിഡിനുമൊന്നും സാധിക്കാതെ പോയത് കോഹ്ലിയും കൂട്ടരും ഓസ്ട്രേലിയൻ മണ്ണിൽ നേടി. ഇന്ത്യയുടെ ഓരോ ഏകദിന, ലോകകപ്പ് നേട്ടങ്ങളിൽ പങ്കാളികളായ കോഹ്ലിയും പരിശീലകൻ രവി ശാസ്ത്രിയും അതിനേക്കാൾ അഭിമാനകരമായ നേട്ടമായാണ് ഓസീസ് പരന്പര വിജയത്തെ കണക്കാക്കിയത്.
കായികരംഗത്ത് രാജ്യം കൈവരിക്കുന്ന ഓരോ നേട്ടവും ഭാവിയിലേക്ക് ഊർജം പ്രദാനം ചെയ്യുന്നതാണ്. കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനുള്ള ആവേശമാണ് അതിലൂടെ വരുംതലമുറയ്ക്കു പകർന്നുകൊടുക്കുന്നത്. ക്രിക്കറ്റിലെ ദൈവം എന്നു വിശേഷിപ്പിക്കപ്പെട്ട സച്ചിൻ തെണ്ടുൽക്കറുടെ റിക്കാർഡുകൾ പോലും തിരുത്തിക്കുറിക്കപ്പെട്ടുകഴിഞ്ഞു. 259 ഇന്നിംഗ്സിൽ പതിനായിരം ഏകദിന റൺസ് എന്ന സച്ചിന്റെ റിക്കാർഡ് 205-ാം ഇന്നിംഗ്സിൽ വിരാട് കോഹ്ലി ഈയിടെ മറികടന്നിരുന്നു.
ക്രിക്കറ്റിലും ഹോക്കിയിലും ബാഡ്മിന്റണിലും ടെന്നീസിലുമൊക്കെ നാം ഇടയ്ക്കിടെ വൻ നേട്ടങ്ങൾ കൈവരിക്കാറുണ്ടെങ്കിലും മറ്റു കായികമേഖലകളിൽ നമ്മുടെ പ്രകടനം തീർത്തും പിന്നോക്കമായിരുന്നു. എന്നാൽ, അതിനൊരു മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്.
സാന്പത്തികരംഗത്തും ഇതര മേഖലകളിലും രാജ്യം കൈവരിക്കുന്ന നേട്ടങ്ങൾക്കനുസൃതമായി കായികരംഗത്തും നാം വളരേണ്ടതുണ്ട്. നിർഭാഗ്യവശാൽ ഈ രംഗത്തു നമ്മുടെ മുന്നേറ്റം വളരെ സാവധാനമാണ്. കായികസംഘടനകളിലെ ചേരിപ്പോരും നിയമപോരാട്ടങ്ങളും ഏറെ ചീത്തപ്പേരുണ്ടാക്കുന്നു. വിവാദങ്ങളിൽനിന്നൊഴിഞ്ഞുനിൽക്കാൻ കായികതാരങ്ങളും ശ്രമിക്കുന്നില്ല. ദേശീയതലത്തിൽ മാത്രമല്ല, സംസ്ഥാനങ്ങളിലും ഇത്തരം ചേരിപ്പോരുകൾ കോടതി കയറാറുണ്ട്. കേരള ഒളിന്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പ് കൊച്ചിയിൽ നടത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരേ ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ നൽകിയ അപ്പീൽ തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം ഡിവിഷൻ ബെഞ്ച് നടത്തിയ പരാമർശം ഏറെ പ്രസക്തമാണ്. കേരളത്തിലെ വോട്ടർമാരെ തെരഞ്ഞെടുപ്പിനായി ഡൽഹിയിലെത്തിക്കുന്നതിനു ചെലവിടുന്ന തുക താരങ്ങളുടെ പരിശീലനത്തിന് ഉപയോഗിച്ചുകൂടേ എന്നായിരുന്ന ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചത്. കായികമേഖലയുമായി ബന്ധമില്ലാത്ത കാര്യങ്ങൾക്ക് ഉത്തരവാദിത്വമില്ലാതെ പൊതുപണം ചെലവിടരുതെന്ന താക്കീതോടെയാണ് കോടതി അപ്പീൽ തള്ളിയത്.
എത്രയോ കായികപ്രതിഭകൾ വേണ്ടത്ര പരിശീലനവും പ്രോത്സാഹനവും കിട്ടാതെ വാടിപ്പോകുന്നു. മികവു തെളിയിച്ചവർക്കുപോലും പലപ്പോഴും വേണ്ട പ്രോത്സാഹനം ലഭിക്കാറില്ല. പല കായികഇനങ്ങളിലും മാറ്റു തെളിയിച്ചവർ തികച്ചും അപ്രതീക്ഷിതമായി രംഗത്തെത്തിയവരാണ്. ഐഎഎഎഫ് ലോക അണ്ടർ 20 അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്ററിൽ സ്വർണം നേടിയ ഹിമ ദാസിനെപ്പോലുള്ളവർ ഇത്തരം ചാരം മൂടിക്കിടന്ന മുത്തുകളാണ്. ആസാമിലെ നെൽകർഷകന്റെ പുത്രിയായ ഹിമ ലോകചാന്പ്യൻഷിപ്പിന്റെ ട്രാക്ക് ഇനത്തിൽ ഇന്ത്യയുടെ ആദ്യത്തെ സ്വർണമെഡൽ ജേതാവായി. നെൽവയലുകളുടെ സമീപമുള്ള മൺപാതകളിൽ ആൺകുട്ടികൾക്കൊപ്പം ഫുട്ബോൾ തട്ടിക്കളിച്ചു വളർന്ന ഹിമയിലെ കായികതാരത്തെ ഒരു പ്രാദേശിക പരിശീലകനാണു കണ്ടെത്തിയത്. അങ്ങനെ അത്ലറ്റിക്സിലേക്കു തിരിഞ്ഞ ഹിമ കഠിനാധ്വാനത്തിലൂടെ രാജ്യാന്തര നേട്ടം സ്വന്തമാക്കി.
രാജ്യാന്തര ബോക്സിംഗ് അസോസിയേഷന്റെ(എഐബിഎ) റാങ്കിംഗിൽ ഇന്ത്യയുടെ മേരി കോം ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. ലോകചാന്പ്യൻഷിപ്പിൽ ആറാമതും സ്വർണം നേടി മേരികോം ഈയിടെ റിക്കാർഡ് കുറിച്ചിരുന്നു. ലോകത്തിനുതന്നെ ആവേശം പകരുന്ന ജീവിതകഥയാണു മുപ്പത്തിയാറുകാരിയും മൂന്നു മക്കളുടെ അമ്മയുമായ മേരി കോമിന്റേത്. രാജ്യം എന്നും അഭിമാനത്തോടെ ഉയർത്തിപ്പിടിക്കുന്ന കായിക വ്യക്തിത്വം. 2020ലെ ഒളിന്പിക്സിൽ രാജ്യത്തിനുവേണ്ടിയൊരു മെഡൽ നേടിയെടുക്കാനുള്ള കഠിനശ്രമത്തിലാണവർ. രാജ്യത്തിന്റെ അഭിമാനവും വരുംതലമുറയുടെ ആവേശവുമായി മാറുന്ന ഇത്തരം കായികതാരങ്ങൾ ഇന്ത്യയിൽ ഇനിയുമേറെയുണ്ടാവും. അവരെ കണ്ടെത്തി മികച്ച പരിശീലനം നൽകാനായാൽ കായികഭൂപടത്തിൽ ഇന്ത്യക്ക് നിർണായകമായൊരു സ്ഥാനം നേടാൻ കഴിയും. കേരളത്തിനും ഇക്കാര്യത്തിൽ വലിയ സംഭാവന നൽകാനുണ്ട്.