സിഡ്നി: ഓസ്ട്രേലിയയില്‍ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര നേടിയ ഇന്ത്യ ഇനി ഏകദിന പരമ്പരയിലേക്ക്. സിഡ്നിയില്‍ ഇന്ന് ഓസ്ട്രേലിയയ്ക്കെതിരേയുള്ള ഏകദിന പരമ്പരയ്ക്കു തുടക്കമാകും. മൂന്നു മത്സരങ്ങളാണ് ഏകദിനപരമ്പരയില്‍. ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്ര ജയം നേടിയ ഇന്ത്യ ഇനി വിരലിലെണ്ണാവുന്ന മാസങ്ങൾക്കപ്പുറമുള്ള ഏകദിന ലോകകപ്പിന്റെ തയാറെപ്പിനായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.
ഒരു ടെലിവിഷന്‍ ചാറ്റ് ഷോയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഓള് റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍. രാഹുലും ഉയര്ത്തിയിക്കുന്ന വിവാദങ്ങള്‍ക്കു പിന്നാലെയാണ് വിരാട് കോഹ് ലിയും സംഘവും ആദ്യമത്സരത്തിനിറങ്ങുന്നത്. ആ വിവാദങ്ങളൊന്നും ടീമിനെ ഉലച്ചിട്ടില്ലെന്ന് തെളിയിക്കേണ്ടതുമുണ്ട്. സ്ത്രീ വിരുദ്ധപരാമര്ശത്തിന്റെ പേരില്‍ ഇരുവരെയും പരമ്പരയില്നിന്നുതന്നെ പുറത്താക്കി.
ടീമില്‍ അഴിച്ചുപണി
പാണ്ഡ്യ കളിക്കാത്ത സ്ഥിതിക്ക് കോഹ്ലിക്ക് പേസ് നിരയില്‍ പുതിയൊരാളെ ഉള്‍പ്പെടുത്തേണ്ടിവരും. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ച സ്ഥിതിക്ക് പേസ് നിരയില്‍ പുതിയൊരു പരീക്ഷണം നടത്താനുള്ള അവസരം ഇന്ത്യക്കു ലഭിച്ചിരിക്കുകയാണ്. മൂന്നു പേസറെയാണ് കോഹ്ലി ഇറക്കുന്നതെങ്കില്‍ ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷാമിയും ഖലീല്‍ അഹമ്മദുമാകും ആ സ്ഥാനത്ത്. സിഡ്നിയിലെ പിച്ചില്‍ മൂന്നു പേസർമാരെയും രണ്ടു സ്പിന്നര്മാരെയുമാകും നായകന് ഇറക്കുക.
പാണ്ഡ്യയ്ക്കു പകരം രവീന്ദ്ര ജഡേജ ഓള്റൗണ്ടറാകുമെന്ന് കോഹ് ലി അറിയിച്ചു. കുല്‍ദീപ് യാദവാകും ജഡേജയ്ക്കൊപ്പം സ്പിന്‍ കൈകാര്യം ചെയ്യുക. പാര്‍ട്ട് ടൈം ബൗളറായി കേദാര്‍ ജാദവിനെയും ഉപയോഗപ്പെടുത്താം.
ബാറ്റിംഗ് നിര
രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഓപ്പണിംഗില്‍ സ്ഥാനം ഉറപ്പാക്കിയ സ്ഥിതിക്ക് രാഹുലിനെ ടീമില്‍ പരിഗണിക്കുന്നേയില്ല. കോഹ്ലി മൂന്നാമതും മറ്റ് സ്ഥാനങ്ങളില്‍ ജാദവ്, എം.എസ്. ധോണി, അമ്പാടി റായുഡു എന്നിവരുമാകും. മധ്യനിരയില്‍ ധോണിയുടെ പ്രകടനം ടീം മാനേജ്മെന്റിന് ആശങ്ക ഉണ്ടാക്കുന്നു. 2018ല്‍ 20 ഏകദിനത്തില്‍ ഒരു അര്‍ധ സെഞ്ചുറി പോലുമില്ലാതെ 275 റണ്‍സാണ് മുന്‍ നായകന് നേടാനായത്.
പുതിയ വര്‍ഷം ധോണി ഫോമിലെത്തുമെന്നാണ് ടീമിന്റെ പ്രതീക്ഷകള്‍. ഏഷ്യകപ്പും അതിനുശേഷവുമുള്ള മത്സരങ്ങളില്‍ നാലാമനായാണ് റായുഡു ഇറങ്ങിയത്. ആ സ്ഥാനത്ത് താരം ഫോം കണ്ടെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മറ്റ് ബാറ്റ്സ്മാന്മാരെക്കാള് സ്ഥിരതയാര്‍ന്ന പ്രകടനമാണ് റായുഡു കാഴ്ചവച്ചത്. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനു മുമ്പ് ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും ഫോം കണ്ടെത്താനുള്ള അവസരമാണ് റായുഡുവിന്.
പ്രമുഖരില്ലാതെ ഓസീസ്
വിലക്കിലുള്ള ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്് എന്നിവരില്ലാത്ത ഓസ്ട്രേലിയയെ തകര്‍ക്കാനുള്ള അവസരമാണ് ഇന്ത്യക്ക്. പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ പരമ്പരയില്‍ ഇല്ല. ആദ്യ മത്സരത്തിനുള്ള ആദ്യ പതിനൊന്നിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. നഥാന്‍ ലിയോണാണ് ടീമിലെ ഏക സ്പിന്നര്‍. പീറ്റര്‍ സിഡില്‍ ഏകദിന ടീമില്‍ തിരിച്ചെത്തി. 2010നുശേഷമാണ് സിഡില്‍ ടീമിലെത്തുന്നത്. നായകന് ആരോണ്‍ ഫിഞ്ചിനൊപ്പം വിക്കറ്റ്കീപ്പര്‍ അലക്സ് കാരെ ഓപ്പണ്‍ ചെയ്യും. ഉസ്മാന് ഖവാജ, ഷോണ്‍ മാര്‍ഷ്്, പീറ്റര്‍ ഹാന്‍ഡ്സ്കോംബ് എന്നിവരാകും മധ്യനിരയില്‍. മാര്‍ക്സ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്സ്്വെല്‍ എന്നിവര്‍ ആറും ഏഴും സ്ഥാനങ്ങളില്‍ ഇറങ്ങും. ഓസ്ട്രേലിയയുടെ പേസ് നിര ദുര്‍ബലമാണ്. ഇടങ്കയ്യന്‍ പേസര്‍ ജേസണ്‍ ബെഹന്ഡ്രോഫിന്റെ അരങ്ങേറ്റ മത്സരമാണ് ഇന്നത്തേത്.
ഒരു ടെലിവിഷന്‍ ചാറ്റ് ഷോയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഓള് റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍. രാഹുലും ഉയര്ത്തിയിക്കുന്ന വിവാദങ്ങള്‍ക്കു പിന്നാലെയാണ് വിരാട് കോഹ് ലിയും സംഘവും ആദ്യമത്സരത്തിനിറങ്ങുന്നത്. ആ വിവാദങ്ങളൊന്നും ടീമിനെ ഉലച്ചിട്ടില്ലെന്ന് തെളിയിക്കേണ്ടതുമുണ്ട്. സ്ത്രീ വിരുദ്ധപരാമര്ശത്തിന്റെ പേരില്‍ ഇരുവരെയും പരമ്പരയില്നിന്നുതന്നെ പുറത്താക്കി.
ടീമില്‍ അഴിച്ചുപണി
പാണ്ഡ്യ കളിക്കാത്ത സ്ഥിതിക്ക് കോഹ്ലിക്ക് പേസ് നിരയില്‍ പുതിയൊരാളെ ഉള്‍പ്പെടുത്തേണ്ടിവരും. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ച സ്ഥിതിക്ക് പേസ് നിരയില്‍ പുതിയൊരു പരീക്ഷണം നടത്താനുള്ള അവസരം ഇന്ത്യക്കു ലഭിച്ചിരിക്കുകയാണ്. മൂന്നു പേസറെയാണ് കോഹ്ലി ഇറക്കുന്നതെങ്കില്‍ ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷാമിയും ഖലീല്‍ അഹമ്മദുമാകും ആ സ്ഥാനത്ത്. സിഡ്നിയിലെ പിച്ചില്‍ മൂന്നു പേസർമാരെയും രണ്ടു സ്പിന്നര്മാരെയുമാകും നായകന് ഇറക്കുക.
പാണ്ഡ്യയ്ക്കു പകരം രവീന്ദ്ര ജഡേജ ഓള്റൗണ്ടറാകുമെന്ന് കോഹ് ലി അറിയിച്ചു. കുല്‍ദീപ് യാദവാകും ജഡേജയ്ക്കൊപ്പം സ്പിന്‍ കൈകാര്യം ചെയ്യുക. പാര്‍ട്ട് ടൈം ബൗളറായി കേദാര്‍ ജാദവിനെയും ഉപയോഗപ്പെടുത്താം.
ബാറ്റിംഗ് നിര
രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഓപ്പണിംഗില്‍ സ്ഥാനം ഉറപ്പാക്കിയ സ്ഥിതിക്ക് രാഹുലിനെ ടീമില്‍ പരിഗണിക്കുന്നേയില്ല. കോഹ്ലി മൂന്നാമതും മറ്റ് സ്ഥാനങ്ങളില്‍ ജാദവ്, എം.എസ്. ധോണി, അമ്പാടി റായുഡു എന്നിവരുമാകും. മധ്യനിരയില്‍ ധോണിയുടെ പ്രകടനം ടീം മാനേജ്മെന്റിന് ആശങ്ക ഉണ്ടാക്കുന്നു. 2018ല്‍ 20 ഏകദിനത്തില്‍ ഒരു അര്‍ധ സെഞ്ചുറി പോലുമില്ലാതെ 275 റണ്‍സാണ് മുന്‍ നായകന് നേടാനായത്.
പുതിയ വര്‍ഷം ധോണി ഫോമിലെത്തുമെന്നാണ് ടീമിന്റെ പ്രതീക്ഷകള്‍. ഏഷ്യകപ്പും അതിനുശേഷവുമുള്ള മത്സരങ്ങളില്‍ നാലാമനായാണ് റായുഡു ഇറങ്ങിയത്. ആ സ്ഥാനത്ത് താരം ഫോം കണ്ടെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മറ്റ് ബാറ്റ്സ്മാന്മാരെക്കാള് സ്ഥിരതയാര്‍ന്ന പ്രകടനമാണ് റായുഡു കാഴ്ചവച്ചത്. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനു മുമ്പ് ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും ഫോം കണ്ടെത്താനുള്ള അവസരമാണ് റായുഡുവിന്.
പ്രമുഖരില്ലാതെ ഓസീസ്
വിലക്കിലുള്ള ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്് എന്നിവരില്ലാത്ത ഓസ്ട്രേലിയയെ തകര്‍ക്കാനുള്ള അവസരമാണ് ഇന്ത്യക്ക്. പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ പരമ്പരയില്‍ ഇല്ല. ആദ്യ മത്സരത്തിനുള്ള ആദ്യ പതിനൊന്നിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. നഥാന്‍ ലിയോണാണ് ടീമിലെ ഏക സ്പിന്നര്‍. പീറ്റര്‍ സിഡില്‍ ഏകദിന ടീമില്‍ തിരിച്ചെത്തി. 2010നുശേഷമാണ് സിഡില്‍ ടീമിലെത്തുന്നത്. നായകന് ആരോണ്‍ ഫിഞ്ചിനൊപ്പം വിക്കറ്റ്കീപ്പര്‍ അലക്സ് കാരെ ഓപ്പണ്‍ ചെയ്യും. ഉസ്മാന് ഖവാജ, ഷോണ്‍ മാര്‍ഷ്്, പീറ്റര്‍ ഹാന്‍ഡ്സ്കോംബ് എന്നിവരാകും മധ്യനിരയില്‍. മാര്‍ക്സ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്സ്്വെല്‍ എന്നിവര്‍ ആറും ഏഴും സ്ഥാനങ്ങളില്‍ ഇറങ്ങും. ഓസ്ട്രേലിയയുടെ പേസ് നിര ദുര്‍ബലമാണ്. ഇടങ്കയ്യന്‍ പേസര്‍ ജേസണ്‍ ബെഹന്ഡ്രോഫിന്റെ അരങ്ങേറ്റ മത്സരമാണ് ഇന്നത്തേത്.