കൊച്ചി: കേരള ഒളിന്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പു കൊച്ചിയിൽ നടത്തണമെന്ന സിംഗിൾബെഞ്ച് വിധിക്കെതിരേ ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. കേരളത്തിലെ വോട്ടർമാരെ തെരഞ്ഞെടുപ്പിനായി ഡൽഹിയിലെത്തിക്കുന്നതിനായി ചെലവിടുന്ന തുക താരങ്ങളുടെ പരിശീലനത്തിന് ഉപയോഗിച്ചുകൂടേയെന്നു ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആരാഞ്ഞു.
കായിക മേഖലയുമായി ബന്ധമില്ലാത്ത കാര്യങ്ങൾക്ക് ഉത്തരവാദിത്വമില്ലാതെ പൊതുപണം ചെലവിടരുതെന്ന താക്കീതോടെയാണു ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയത്. ഈമാസം 14നു കൊച്ചിയിൽ തെരഞ്ഞെടുപ്പു നടത്താനാണു നേരത്തെ തീരുമാനിച്ചിരുന്നത്. ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ ഇതു ഡൽഹിയിലേക്കു മാറ്റി ഉത്തരവിറക്കി.
ഇതിനെതിരേ കേരള ഒളിന്പിക് അസോസിയേഷനിലെ വോട്ടർമാർ നൽകിയ ഹർജിയിൽ ഉത്തരവ് അസാധുവാക്കിയ സിംഗിൾബെഞ്ച് തെരഞ്ഞെടുപ്പു കൊച്ചിയിൽ നടത്താൻ നിർദേശിച്ചു. ഇതിനെതിരേയാണ് അപ്പീൽ നൽകിയത്.
കായിക മേഖലയുമായി ബന്ധമില്ലാത്ത കാര്യങ്ങൾക്ക് ഉത്തരവാദിത്വമില്ലാതെ പൊതുപണം ചെലവിടരുതെന്ന താക്കീതോടെയാണു ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയത്. ഈമാസം 14നു കൊച്ചിയിൽ തെരഞ്ഞെടുപ്പു നടത്താനാണു നേരത്തെ തീരുമാനിച്ചിരുന്നത്. ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ ഇതു ഡൽഹിയിലേക്കു മാറ്റി ഉത്തരവിറക്കി.
ഇതിനെതിരേ കേരള ഒളിന്പിക് അസോസിയേഷനിലെ വോട്ടർമാർ നൽകിയ ഹർജിയിൽ ഉത്തരവ് അസാധുവാക്കിയ സിംഗിൾബെഞ്ച് തെരഞ്ഞെടുപ്പു കൊച്ചിയിൽ നടത്താൻ നിർദേശിച്ചു. ഇതിനെതിരേയാണ് അപ്പീൽ നൽകിയത്.