പാരീസ്: ഫ്രഞ്ച് ലീഗ് കപ്പ് ഫുട്ബോളിൽ നിലവിലെ ജേതാക്കളായ പിഎസ്ജി പുറത്ത്. ക്വാർട്ടറിൽ ദുർബലരായ ഗ്വിൻഗാന്പിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയാണ് പിഎസ്ജി പുറത്തായത്. ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് ജയിച്ച ഗ്വിൻഗാന്പ് സെമിയിൽ കടന്നു. മത്സരത്തിനിടെ ലഭിച്ച മൂന്ന് പെനൽറ്റികളിൽ രണ്ടെണ്ണം ഗോളാക്കിമാറ്റിയായിരുന്നു ഗ്വിൻഗാന്പ് ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്തുള്ള പിഎസ്ജിയെ വീഴ്ത്തിയത്.
62-ാം മിനിറ്റിൽ നെയ്മറിന്റെ ഗോളിലൂടെ പിഎസ്ജി മുന്നിലെത്തി. എന്നാൽ, അവസാന 15 മിനിറ്റിനിടെ രണ്ട് പെനൽറ്റി ഗോളുകളിലൂടെ ഗ്വിൻഗാന്പ് ജയത്തിലെത്തുകയായിരുന്നു. 81-ാം മിനിറ്റിൽ കോംഗോ താരം യെനി എൻബകോട്ടോ, ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ മാർക്കസ് തുറാം എന്നിവരാണ് ഗോളുകൾ നേടിയത്.
62-ാം മിനിറ്റിൽ നെയ്മറിന്റെ ഗോളിലൂടെ പിഎസ്ജി മുന്നിലെത്തി. എന്നാൽ, അവസാന 15 മിനിറ്റിനിടെ രണ്ട് പെനൽറ്റി ഗോളുകളിലൂടെ ഗ്വിൻഗാന്പ് ജയത്തിലെത്തുകയായിരുന്നു. 81-ാം മിനിറ്റിൽ കോംഗോ താരം യെനി എൻബകോട്ടോ, ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ മാർക്കസ് തുറാം എന്നിവരാണ് ഗോളുകൾ നേടിയത്.