+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹർദിക്കിനും രാഹുലിനും വിലക്ക്

മുംബൈ: സ്വകാര്യ ടെലിവിഷൻ ചാനലിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യക്കും കെ.എൽ. രാ
ഹർദിക്കിനും രാഹുലിനും വിലക്ക്
മുംബൈ: സ്വകാര്യ ടെലിവിഷൻ ചാനലിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യക്കും കെ.എൽ. രാഹുലിനും രണ്ട് മത്സര വിലക്ക് ലഭിച്ചേക്കും. സുപ്രീംകോടതി നിയമിച്ച കമ്മറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് ചെയർമാൻ (സിഒഎ) വിനോദ് റായ് താരങ്ങളെ വിലക്കണമെന്ന നിർദേശം മുന്നോട്ടുവച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സിഒഎ അംഗമായ ഡയാന എഡുൽജി ബിസിസിഐ ലീഗൽ സെല്ലിന്‍റെ തീരുമാനത്തിനായി അയച്ചിട്ടുണ്ട്. ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരിയും വിലക്ക് ശരിവച്ചിട്ടുണ്ട്.

നിലവിൽ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇരുവരുമുണ്ട്. അതിനാൽ ഹാർദിക്കിനെയും രാഹുലിനെയും വിലക്കിയാൽ ഇന്ത്യൻ ടീമിന് അത് കനത്ത പ്രഹരമാകും.

വിവാദ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വൻ കോളിളക്കം സൃഷ്ടിച്ചതിനെത്തുടർന്ന് ഇരു താരങ്ങൾക്കും ബിസിസിഐ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. സംഭവത്തിൽ നിർവ്യാജം മാപ്പ് പറയുന്നതായി ഹാർദിക് സമൂഹമാധ്യമത്തിൽ കുറിച്ചു. എന്നാൽ, രാഹുൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിവാദ സംഭവത്തിൽ മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും താരങ്ങളുടെ അതിരുവിട്ട സംസാരം അംഗീകരിക്കാനാവുന്നതല്ലെന്നും എഡുൽജി അഭിപ്രായപ്പെട്ടു. തെറ്റായ സന്ദേശമാണ് അപക്വമായ സംസാരത്തിലൂടെ താരങ്ങൾ നല്കിയതെന്ന് ബിസിസിഐയും നിരീക്ഷിച്ചു.