സംസ്ഥാനത്ത് ഇനി രണ്ടുനാൾ നിശ്ചലാവസ്ഥ. സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന 48 മണിക്കൂർ ദേശീയ പണിമുടക്ക് മറ്റെവിടെയും ജനജീവിതം സ്തംഭിപ്പിച്ചില്ലെങ്കിലും കേരളത്തിൽ അതു സാധിച്ചേക്കും. കാരണം നാം പ്രതികരണശേഷിയുള്ളവരും അവകാശങ്ങളെക്കുറിച്ച് അവബോധമുള്ളവരുമാണല്ലോ. അതു രണ്ടും ആവശ്യത്തിലേറെയുള്ളതുകൊണ്ടാവാം കഴിഞ്ഞ വർഷം കേരളത്തിൽ 97 ഹർത്താൽ നടന്നു. 2017 ൽ ഇതിലേറെ ഹർത്താലുകൾ നടന്നിരുന്നു. ചിലതു പ്രാദേശിക ഹർത്താലുകളായിരുന്നുവെങ്കിലും അതും വഴിമുടക്കികൾതന്നെ. ഏതു ഹർത്താലും പണിമുടക്കും അനായാസം വിജയിക്കുന്ന കേരളത്തിൽ ഈ വർഷം റിക്കാർഡ് മറികടക്കാനുള്ള ശ്രമമാണെന്നു തോന്നുന്നു. വർഷാരംഭത്തിലേ ദ്വിദിന പണിമുടക്കാണല്ലോ.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടാണു കഴിഞ്ഞ ദിവസങ്ങളിൽ പല ഹർത്താലുകളും അരങ്ങേറിയത്. ഇതോടനുബന്ധിച്ചു വ്യാപകമായ അക്രമങ്ങളും നടന്നു. ഹർത്താലുകളിൽനിന്നു ടൂറിസത്തെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഫലത്തിൽ വിനോദസഞ്ചാരികൾ വഴിയാധാരമാവുകയാണു പതിവ്. യാത്ര ചെയ്യാൻ വാഹനമോ ഭക്ഷണം കഴിക്കാൻ ഭക്ഷണശാലകളോ ഇല്ലെങ്കിൽ എപ്രകാരമാണ് സഞ്ചാരികൾക്കു മുന്നോട്ടു പോകാനാവുക?
സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ച് വിനോദസഞ്ചാര മേഖലയിൽനിന്നുള്ള പ്രതിദിന വരുമാനം ശരാശരി നൂറു കോടി രൂപയാണ്. വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന സീസണിൽ ഇത് ഇരട്ടിയാകാം. വിനോദസഞ്ചാരത്തിലൂടെ 2017ൽ കേരളത്തിനു ലഭിച്ച വരുമാനം 33,383.68 കോടി രൂപയാണ്. പ്രസ്തുത വർഷം 1,57,65,390 വിനോദ സഞ്ചാരികളാണു കേരളം സന്ദർശിച്ചത്. ഇതിൽ 10,91,870 പേർ മാത്രമാണു വിദേശ സഞ്ചാരികൾ. ബഹുഭൂരിപക്ഷവും ആഭ്യന്തര വിനോദസഞ്ചാരികളാണ്.
സഞ്ചാരികൾ മിക്കവരും സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണ്. അതുകൊണ്ടുതന്നെ തങ്ങൾ സഞ്ചരിക്കുന്ന ഇടങ്ങളെക്കുറിച്ച് അവർ ബ്ലോഗുകളിലും മറ്റും പങ്കുവയ്ക്കാറുണ്ട്. സഞ്ചാരികളായ ബ്ലോഗർമാരുടെ കൂട്ടായ്മകളുമുണ്ട്. ഇവരുടെ യാത്രാനുഭവങ്ങൾ തീർച്ചയായും പുതിയ സഞ്ചാരികളെ ആകർഷിക്കാനിടയാക്കും. വിനോദസഞ്ചാരികൾക്കുവേണ്ട നിർദേശങ്ങളും ഉപദേശങ്ങളും നൽകുന്ന വെബ്സൈറ്റുകളുമുണ്ട്. ഓരോ സ്ഥലത്തെയും കാലാവസ്ഥ, ഭക്ഷണരീതികൾ, യാത്രാസൗകര്യങ്ങൾ എന്നിവയൊക്കെ ഇതിൽ പരാമർശിക്കപ്പെടും. ചില സൈറ്റുകൾ കേരളത്തിലെ ഹർത്താലുകളെക്കുറിച്ചും പണിമുടക്കുകളെക്കുറിച്ചും മുന്നറിയിപ്പു നൽകുന്നുണ്ടെന്നും വിസ്മരിക്കരുത്. ഇക്കഴിഞ്ഞദിവസം അമേരിക്ക, യുകെ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾ കേരളത്തിലെ ഹർത്താലുകളെപ്പറ്റി തങ്ങളുടെ പൗരന്മാർക്കു മുന്നറിയിപ്പു നൽകിയതു കേരളത്തെ ലജ്ജിപ്പിക്കേണ്ടതാണ്. മുന്പൊരിക്കൽ കേരളത്തിലെ തെരുവുനായ ശല്യത്തെക്കുറിച്ചു ചില പരാമർശങ്ങൾ വന്നതു വലിയ നാണക്കേടായിരുന്നു.
കേരളത്തിൽ യാത്ര ചെയ്യുന്ന ബ്രിട്ടീഷ് പൗരന്മാർ മാധ്യമവാർത്തകൾ ശ്രദ്ധിക്കണമെന്നും ജനക്കൂട്ടത്തിൽനിന്നു മാറി നിൽക്കണമെന്നും അടിയന്തരസഹായം ആവശ്യമെങ്കിൽ സ്ഥാനപതികാര്യാലയവുമായി ബന്ധപ്പെടാനും നിർദേശിച്ചിട്ടുണ്ട്. ഹർത്താൽ-പണിമുടക്കു സംസ്കാരം വിദേശത്തു കേരളത്തിന്റെ സത്പേരിനു വലിയ കളങ്കമാണുണ്ടാക്കുന്നത്. മലയാളികൾ അധ്വാനശീലരും അച്ചടക്കമുള്ളവരുമാണെന്ന അഭിമാനകരമായ പേരാണ് ഇതിലൂടെ നാം കളഞ്ഞുകുളിക്കുന്നത്.
മുൻകൂട്ടി തയാറാക്കിയ യാത്രാപരിപാടികളുമായാണു കണ്ടക്ടഡ് ടൂറുകൾ നടത്തുന്നത്. ഉല്ലാസക്കപ്പലുകളിലും മറ്റും വരുന്നവർ ഒന്നോ രണ്ടോ ദിവസമാവും ഒരിടത്തു തന്പടിക്കുക. കേരളത്തിൽ ഹർത്താൽ പ്രഖ്യാപിക്കുന്നതിനനുസരിച്ച് അവർക്കു യാത്രാപരിപാടിയിൽ മാറ്റം വരുത്താനാവില്ലല്ലോ. വിനോദസഞ്ചാരികൾ, വിശിഷ്യ, വിദേശികൾ തന്നത്താൻ യാത്ര ചെയ്ത് സ്ഥലങ്ങൾ കാണുന്നതിൽ കൂടുതൽ ഉത്സുകരാണ്. പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന സഞ്ചാരികളും ഏറെയുണ്ട്. വയനാട്ടിലും മൂന്നാറിലും തേക്കടിയിലും കുട്ടനാട്ടിലും കോവളത്തും ഇത്തരം യാത്രാസംഘങ്ങളെ ധാരാളമായി കാണാനാവും. അവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ ഹർത്താൽ തടസമാകുന്നു.
പ്രതിഷേധിക്കാനുള്ള അവകാശം പൗരന്മാർക്കുണ്ടെന്ന പേരിലാണ് കോടതി ഹർത്താൽ നിരോധനത്തിനായുള്ള ഹർജികൾ മുന്പു തള്ളിയത്. എന്നാൽ ഇന്നലെ ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇക്കാര്യത്തിൽ വളരെ കർക്കശമായ നിലപാടാണു പ്രകടിപ്പിച്ചത്. സമരങ്ങൾ ആരുടെയും മൗലികാവകാശങ്ങളെ ബാധിക്കുന്നതരത്തിലാവരുതെന്നു നിരീക്ഷിച്ച കോടതി, ഇക്കാര്യത്തിൽ ഇടപെടുന്നതിൽ കോടതിക്കു പരിമിതിയുണ്ടെങ്കിലും അടിക്കടി ഹർത്താലുകൾ ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്നും ഹർത്താലിനെതിരേ നിയമനിർമാണം വേണമെന്നും നിർദേശിച്ചു. ഇനിമുതൽ ഹർത്താൽ നടത്തണമെങ്കിൽ ഏഴു ദിവസംമന്പു നോട്ടീസ് നൽകണമെന്നും ഇടക്കാല ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി.
ഹർത്താലുകളുടെയും പ്രതിഷേധങ്ങളുടെയും മറവിൽ സ്വകാര്യ സ്വത്തുക്കൾക്കെതിരേ വ്യാപകമായി അക്രമം നടക്കുന്ന പശ്ചാത്തലത്തിൽ സ്വകാര്യ സ്വത്തുസംരക്ഷണത്തിനായി നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാൻ ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.
ഹർത്താലും പണിമുടക്കും നടത്തുന്നതിലൂടെ മാത്രമേ ശക്തിപ്രകടനം സാധ്യമാകൂ എന്ന ചിന്ത രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഉപേക്ഷിക്കണം. കേരളത്തിന്റെ സമരസംസ്കാരം ഈ നാടിനു ദോഷം മാത്രമേ ചെയ്തിട്ടുള്ളൂ. സമരങ്ങളിലൂടെ നേടിയെടുത്തതാണ് അവകാശങ്ങളോരോന്നുമെന്ന് അവകാശപ്പെടുന്പോഴും കലാപ സമരങ്ങൾ നാടിനുണ്ടാക്കുന്ന വൻനഷ്ടം കണക്കുകൂട്ടാതെ പോകരുത്.
ഇന്നും നാളെയും നടക്കുന്ന പണിമുടക്കിൽ ഒരിടത്തും ബലപ്രയോഗം ഉണ്ടാകില്ലെന്നും പണിമുടക്കു ദിവസങ്ങളിൽ തുറക്കുന്ന കടകൾക്കോ നിരത്തിലിറക്കുന്ന സ്വകാര്യ വാഹനങ്ങൾക്കോ നേരേ കല്ലെറിയില്ലെന്നും സംയുക്ത സമരസമതി വ്യക്തമാക്കിയിട്ടുണ്ട്. തീവണ്ടി തടയില്ലെന്നും റെയിൽവേ സ്റ്റേഷനുകൾ പിക്കറ്റു ചെയ്യുമെന്നും സമരക്കാരിൽ ചിലർ പറയുന്പോൾ ട്രെയിൻ തടയുമെന്നു പറയുന്നവരുമുണ്ട്. പ്രമുഖ ട്രേഡ് യൂണിയനുകളെല്ലാം പണിമുടക്കിൽ പങ്കെടുക്കുന്പോൾ ജനജീവിതം സ്തംഭിക്കാനാണു സാധ്യത. വിനോദസഞ്ചാര മേഖലയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയതായും സമരക്കാർ പറയുന്നു. ഇപ്പറഞ്ഞതെല്ലാം എപ്രകാരമാണു പ്രാവർത്തികമാക്കുന്നതെന്നാണു കണ്ടറിയേണ്ടത്. ഏതായാലും കേരളത്തിന്റെ ഈ സമരസംസ്കാരത്തിനൊരു അറുതി വരുത്തിയേ തീരൂ.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടാണു കഴിഞ്ഞ ദിവസങ്ങളിൽ പല ഹർത്താലുകളും അരങ്ങേറിയത്. ഇതോടനുബന്ധിച്ചു വ്യാപകമായ അക്രമങ്ങളും നടന്നു. ഹർത്താലുകളിൽനിന്നു ടൂറിസത്തെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഫലത്തിൽ വിനോദസഞ്ചാരികൾ വഴിയാധാരമാവുകയാണു പതിവ്. യാത്ര ചെയ്യാൻ വാഹനമോ ഭക്ഷണം കഴിക്കാൻ ഭക്ഷണശാലകളോ ഇല്ലെങ്കിൽ എപ്രകാരമാണ് സഞ്ചാരികൾക്കു മുന്നോട്ടു പോകാനാവുക?
സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ച് വിനോദസഞ്ചാര മേഖലയിൽനിന്നുള്ള പ്രതിദിന വരുമാനം ശരാശരി നൂറു കോടി രൂപയാണ്. വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന സീസണിൽ ഇത് ഇരട്ടിയാകാം. വിനോദസഞ്ചാരത്തിലൂടെ 2017ൽ കേരളത്തിനു ലഭിച്ച വരുമാനം 33,383.68 കോടി രൂപയാണ്. പ്രസ്തുത വർഷം 1,57,65,390 വിനോദ സഞ്ചാരികളാണു കേരളം സന്ദർശിച്ചത്. ഇതിൽ 10,91,870 പേർ മാത്രമാണു വിദേശ സഞ്ചാരികൾ. ബഹുഭൂരിപക്ഷവും ആഭ്യന്തര വിനോദസഞ്ചാരികളാണ്.
സഞ്ചാരികൾ മിക്കവരും സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണ്. അതുകൊണ്ടുതന്നെ തങ്ങൾ സഞ്ചരിക്കുന്ന ഇടങ്ങളെക്കുറിച്ച് അവർ ബ്ലോഗുകളിലും മറ്റും പങ്കുവയ്ക്കാറുണ്ട്. സഞ്ചാരികളായ ബ്ലോഗർമാരുടെ കൂട്ടായ്മകളുമുണ്ട്. ഇവരുടെ യാത്രാനുഭവങ്ങൾ തീർച്ചയായും പുതിയ സഞ്ചാരികളെ ആകർഷിക്കാനിടയാക്കും. വിനോദസഞ്ചാരികൾക്കുവേണ്ട നിർദേശങ്ങളും ഉപദേശങ്ങളും നൽകുന്ന വെബ്സൈറ്റുകളുമുണ്ട്. ഓരോ സ്ഥലത്തെയും കാലാവസ്ഥ, ഭക്ഷണരീതികൾ, യാത്രാസൗകര്യങ്ങൾ എന്നിവയൊക്കെ ഇതിൽ പരാമർശിക്കപ്പെടും. ചില സൈറ്റുകൾ കേരളത്തിലെ ഹർത്താലുകളെക്കുറിച്ചും പണിമുടക്കുകളെക്കുറിച്ചും മുന്നറിയിപ്പു നൽകുന്നുണ്ടെന്നും വിസ്മരിക്കരുത്. ഇക്കഴിഞ്ഞദിവസം അമേരിക്ക, യുകെ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾ കേരളത്തിലെ ഹർത്താലുകളെപ്പറ്റി തങ്ങളുടെ പൗരന്മാർക്കു മുന്നറിയിപ്പു നൽകിയതു കേരളത്തെ ലജ്ജിപ്പിക്കേണ്ടതാണ്. മുന്പൊരിക്കൽ കേരളത്തിലെ തെരുവുനായ ശല്യത്തെക്കുറിച്ചു ചില പരാമർശങ്ങൾ വന്നതു വലിയ നാണക്കേടായിരുന്നു.
കേരളത്തിൽ യാത്ര ചെയ്യുന്ന ബ്രിട്ടീഷ് പൗരന്മാർ മാധ്യമവാർത്തകൾ ശ്രദ്ധിക്കണമെന്നും ജനക്കൂട്ടത്തിൽനിന്നു മാറി നിൽക്കണമെന്നും അടിയന്തരസഹായം ആവശ്യമെങ്കിൽ സ്ഥാനപതികാര്യാലയവുമായി ബന്ധപ്പെടാനും നിർദേശിച്ചിട്ടുണ്ട്. ഹർത്താൽ-പണിമുടക്കു സംസ്കാരം വിദേശത്തു കേരളത്തിന്റെ സത്പേരിനു വലിയ കളങ്കമാണുണ്ടാക്കുന്നത്. മലയാളികൾ അധ്വാനശീലരും അച്ചടക്കമുള്ളവരുമാണെന്ന അഭിമാനകരമായ പേരാണ് ഇതിലൂടെ നാം കളഞ്ഞുകുളിക്കുന്നത്.
മുൻകൂട്ടി തയാറാക്കിയ യാത്രാപരിപാടികളുമായാണു കണ്ടക്ടഡ് ടൂറുകൾ നടത്തുന്നത്. ഉല്ലാസക്കപ്പലുകളിലും മറ്റും വരുന്നവർ ഒന്നോ രണ്ടോ ദിവസമാവും ഒരിടത്തു തന്പടിക്കുക. കേരളത്തിൽ ഹർത്താൽ പ്രഖ്യാപിക്കുന്നതിനനുസരിച്ച് അവർക്കു യാത്രാപരിപാടിയിൽ മാറ്റം വരുത്താനാവില്ലല്ലോ. വിനോദസഞ്ചാരികൾ, വിശിഷ്യ, വിദേശികൾ തന്നത്താൻ യാത്ര ചെയ്ത് സ്ഥലങ്ങൾ കാണുന്നതിൽ കൂടുതൽ ഉത്സുകരാണ്. പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന സഞ്ചാരികളും ഏറെയുണ്ട്. വയനാട്ടിലും മൂന്നാറിലും തേക്കടിയിലും കുട്ടനാട്ടിലും കോവളത്തും ഇത്തരം യാത്രാസംഘങ്ങളെ ധാരാളമായി കാണാനാവും. അവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ ഹർത്താൽ തടസമാകുന്നു.
പ്രതിഷേധിക്കാനുള്ള അവകാശം പൗരന്മാർക്കുണ്ടെന്ന പേരിലാണ് കോടതി ഹർത്താൽ നിരോധനത്തിനായുള്ള ഹർജികൾ മുന്പു തള്ളിയത്. എന്നാൽ ഇന്നലെ ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇക്കാര്യത്തിൽ വളരെ കർക്കശമായ നിലപാടാണു പ്രകടിപ്പിച്ചത്. സമരങ്ങൾ ആരുടെയും മൗലികാവകാശങ്ങളെ ബാധിക്കുന്നതരത്തിലാവരുതെന്നു നിരീക്ഷിച്ച കോടതി, ഇക്കാര്യത്തിൽ ഇടപെടുന്നതിൽ കോടതിക്കു പരിമിതിയുണ്ടെങ്കിലും അടിക്കടി ഹർത്താലുകൾ ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്നും ഹർത്താലിനെതിരേ നിയമനിർമാണം വേണമെന്നും നിർദേശിച്ചു. ഇനിമുതൽ ഹർത്താൽ നടത്തണമെങ്കിൽ ഏഴു ദിവസംമന്പു നോട്ടീസ് നൽകണമെന്നും ഇടക്കാല ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി.
ഹർത്താലുകളുടെയും പ്രതിഷേധങ്ങളുടെയും മറവിൽ സ്വകാര്യ സ്വത്തുക്കൾക്കെതിരേ വ്യാപകമായി അക്രമം നടക്കുന്ന പശ്ചാത്തലത്തിൽ സ്വകാര്യ സ്വത്തുസംരക്ഷണത്തിനായി നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാൻ ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.
ഹർത്താലും പണിമുടക്കും നടത്തുന്നതിലൂടെ മാത്രമേ ശക്തിപ്രകടനം സാധ്യമാകൂ എന്ന ചിന്ത രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഉപേക്ഷിക്കണം. കേരളത്തിന്റെ സമരസംസ്കാരം ഈ നാടിനു ദോഷം മാത്രമേ ചെയ്തിട്ടുള്ളൂ. സമരങ്ങളിലൂടെ നേടിയെടുത്തതാണ് അവകാശങ്ങളോരോന്നുമെന്ന് അവകാശപ്പെടുന്പോഴും കലാപ സമരങ്ങൾ നാടിനുണ്ടാക്കുന്ന വൻനഷ്ടം കണക്കുകൂട്ടാതെ പോകരുത്.
ഇന്നും നാളെയും നടക്കുന്ന പണിമുടക്കിൽ ഒരിടത്തും ബലപ്രയോഗം ഉണ്ടാകില്ലെന്നും പണിമുടക്കു ദിവസങ്ങളിൽ തുറക്കുന്ന കടകൾക്കോ നിരത്തിലിറക്കുന്ന സ്വകാര്യ വാഹനങ്ങൾക്കോ നേരേ കല്ലെറിയില്ലെന്നും സംയുക്ത സമരസമതി വ്യക്തമാക്കിയിട്ടുണ്ട്. തീവണ്ടി തടയില്ലെന്നും റെയിൽവേ സ്റ്റേഷനുകൾ പിക്കറ്റു ചെയ്യുമെന്നും സമരക്കാരിൽ ചിലർ പറയുന്പോൾ ട്രെയിൻ തടയുമെന്നു പറയുന്നവരുമുണ്ട്. പ്രമുഖ ട്രേഡ് യൂണിയനുകളെല്ലാം പണിമുടക്കിൽ പങ്കെടുക്കുന്പോൾ ജനജീവിതം സ്തംഭിക്കാനാണു സാധ്യത. വിനോദസഞ്ചാര മേഖലയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയതായും സമരക്കാർ പറയുന്നു. ഇപ്പറഞ്ഞതെല്ലാം എപ്രകാരമാണു പ്രാവർത്തികമാക്കുന്നതെന്നാണു കണ്ടറിയേണ്ടത്. ഏതായാലും കേരളത്തിന്റെ ഈ സമരസംസ്കാരത്തിനൊരു അറുതി വരുത്തിയേ തീരൂ.