ഭക്ഷ്യസുരക്ഷ ഏതൊരു വികസിത സമൂഹത്തിനും ഏറെ പ്രാധാന്യമുള്ള വിഷയമാണ്. മായം കലരാത്തതും ആരോഗ്യത്തിനു ഹാനികരമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ വിപണിയിൽ ലഭ്യമാക്കാൻ ഭരണകൂടത്തിനു ചുമതലയുണ്ട്. പക്ഷേ, കേരളത്തിൽ ഇന്നു ലഭിക്കുന്ന പാൽ, മുട്ട, പച്ചക്കറികൾ, മത്സ്യ-മാംസാദികൾ എന്നുവേണ്ട എല്ലാറ്റിലും വലിയ തോതിൽ മായം അടങ്ങിയിരിക്കുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗം ചില നടപടികൾ എടുക്കുന്നുണ്ടെങ്കിലും മായം ചേർന്ന ഭക്ഷ്യവസ്തുക്കളുടെ വ്യാപനം വർധിക്കുകയാണ്.
കേരളീയരുടെ നിത്യജീവിതത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് വെളിച്ചെണ്ണയും ഇതര കേരോത്പന്നങ്ങളും. സംസ്ഥാനത്തെ വിപണികളിൽ ലഭ്യമായിട്ടുള്ള എഴുപതിലധികം ബ്രാൻഡഡ് വെളിച്ചെണ്ണകൾ മായം കലർന്നതാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഇവയുടെ ഉത്പാദനം, സംഭരണം, വിതരണം എന്നിവ നിരോധിച്ചുകൊണ്ട് കഴിഞ്ഞദിവസം സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ ഉത്തരവിറക്കി. ഇതിനു മുന്പും പലതവണ വിവിധ ബ്രാൻഡുകളിലുള്ള വെളിച്ചെണ്ണയ്ക്കു നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ വർഷംതന്നെ മേയ് 31നു 45 ബ്രാൻഡഡ് വെളിച്ചെണ്ണകളും ജൂൺ 30ന് 51 ബ്രാൻഡുകളും നിരോധിച്ചിരുന്നു. കേരഫെഡിന്റെ “കേര’’ വെളിച്ചെണ്ണയുടെ പേരിനോടു സാമ്യമുള്ള പേരുപയോഗിച്ചു നാട്ടുകാരെ കബളിപ്പിക്കുന്ന വെളിച്ചെണ്ണ ഉത്പാദക കന്പനികൾ നിരവധിയുണ്ട്.
നാട്ടിൻപുറത്തെ പലചരക്കു കടകളിൽ മാത്രമല്ല, നഗരങ്ങളിലെ വൻകിട സൂപ്പർ മാർക്കറ്റുകളിലും നിരോധിത വെളിച്ചെണ്ണ പായ്ക്കറ്റുകൾ സുലഭമായിരുന്നു. നിരോധനം വന്നിട്ടും പലേടത്തും ഇവ യഥേഷ്ടം വിതരണം ചെയ്യുന്നതായി പറയപ്പെടുന്നു. നിരോധിച്ച വെളിച്ചെണ്ണ പുതിയ പായ്ക്കറ്റുകളിൽ പുതിയ ബ്രാൻഡായി വീണ്ടും വിപണിയിലെത്തുന്നതായി വ്യാപക പ്രചാരണമുണ്ട്. അതെന്തായാലും ഉപഭോക്താവിന് മനഃസമാധാനത്തോടെ വെളിച്ചെണ്ണ വാങ്ങി ഉപയോഗിക്കാനാവില്ലെന്ന സ്ഥിതിയാണിന്ന്. നല്ല വെളിച്ചെണ്ണയ്ക്ക് ഇതുമൂലം ഡിമാൻഡ് കുറയുന്നു.
പാരഫിൻ, നിറം മാറ്റിയ കരിഓയിൽ എന്നിവ വെളിച്ചെണ്ണയിൽ ഉപയോഗിക്കുന്നതായി പ്രചാരണമുണ്ടെങ്കിലും സർക്കാർ ലാബുകളിൽ നടത്തിയ പരിശോധനകളിൽ ഇക്കാര്യം വ്യക്തമായിട്ടില്ല. വില കുറഞ്ഞ ഭക്ഷ്യ എണ്ണകളിൽ വെളിച്ചെണ്ണ ചേർത്തു വിൽക്കുന്നതാണു കൂടുതലും. എന്തായാലും ഒട്ടുമിക്ക വെളിച്ചെണ്ണ ബ്രാൻഡുകൾക്കും ഇന്ത്യൻ ഭക്ഷ്യസുരക്ഷാ നിലവാര അഥോറിറ്റി(എഫ്എസ്എസ്എഐ) നിഷ്കർഷിക്കുന്ന നിലവാരമില്ലെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ചില കന്പനികൾ ബ്ലെൻഡിംഗ് ലൈസൻസുകൾ കരസ്ഥമാക്കി മറ്റു ഭക്ഷ്യ എണ്ണകൾ ചേർത്തു ശുദ്ധമായ വെളിച്ചെണ്ണയെന്ന ലേബലിൽ വിറ്റഴിച്ചു വൻലാഭം കൊയ്യുന്നു. വെളിച്ചെണ്ണയിൽ മായം കലർത്തി വിൽക്കുന്ന കാങ്കയം മാഫിയ സംസ്ഥാനത്തു ശക്തമാണെന്നു മന്ത്രി കെ.കെ. ശൈലജ കഴിഞ്ഞ ഫെബ്രുവരിയിൽ നിയമസഭയിൽ വ്യക്തമാക്കിയതാണ്. എന്നിട്ടും വ്യാജന്മാർ ഇപ്പോഴും ഇവിടെ വിളയാടുന്നു.
കേരളത്തിൽ നാളികേര ഉത്പാദനം കുറഞ്ഞതിനാൽ തമിഴ്നാട്ടിൽനിന്നാണ് കൂടുതൽ വെളിച്ചെണ്ണ എത്തുന്നത്. തിരുപ്പൂർ ജില്ലയിലെ കാങ്കയമാണ് ഇതിന്റെ പ്രധാന കേന്ദ്രം. കേരളത്തിൽനിന്നും ഇവിടേക്കു കൊപ്ര എത്തുന്നുണ്ട്. നല്ല വെളിച്ചെണ്ണയ്ക്കൊപ്പം മായം കലർന്നവയും അതിർത്തി കടന്നെത്തുന്നു. പരിശോധന കർശനമാക്കുകയാണു വ്യാജ വെളിച്ചെണ്ണയുടെ വരവു തടയാനുള്ള പ്രധാന മാർഗം. അതുപോലെ കേരളത്തിൽ വെളിച്ചെണ്ണ ഉത്പാദന കന്പനികൾക്കു ലൈസൻസ് നൽകാനുള്ള നടപടിക്രമങ്ങളും കർശനമാക്കണം. ചെറുകിട വ്യവസായികൾക്കും കർഷകർക്കും പ്രയോജനപ്പെടുന്ന വിധത്തിലാണു ലൈസൻസ് നടപടിക്രമങ്ങൾ ലഘൂകരിച്ചത്. പക്ഷേ, അതിപ്പോൾ വ്യാജന്മാരുടെ വിളയാട്ടത്തിനു വഴിയൊരുക്കിയിരിക്കുന്നു. വെളിച്ചെണ്ണ ഉത്പാദന കന്പനികൾക്കുള്ള ലൈസൻസിംഗ് നടപടിക്രമങ്ങൾ പ്രായേണ ലഘുവാണ്.
കേരകർഷകർക്കും ചെറുകിട വെളിച്ചെണ്ണ ഉത്പാദകർക്കും പ്രയോജനകരമാകാനും നല്ല വെളിച്ചെണ്ണ ലഭ്യമാക്കാനും സഹായകമായിരുന്ന ഈ ലൈസൻസിംഗ് സന്പ്രദായം ഇപ്പോൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. മുന്പു പിഴശിക്ഷ മാത്രമായിരുന്നുവെങ്കിൽ ഇന്നിപ്പോൾ വ്യാജ വെളിച്ചെണ്ണ വില്പനക്കാരുടെ പേരിൽ ക്രിമിനൽ കേസാണ് എടുക്കുന്നത്. എന്നിട്ടും പഴുതുകൾ ഉപയോഗിച്ച് അവർ രക്ഷപ്പെടുന്നു. നിരോധിക്കപ്പെട്ട കന്പനികളുടെ നടത്തിപ്പുകാർ പേരു മാറ്റി വീണ്ടും രംഗത്തെത്തുന്നതു തടയാനും നിയമഭേദഗതി ആവശ്യമാണ്. കടലാസുകന്പനികളുടെ പേരിൽ വ്യാജ വെളിച്ചെണ്ണ എത്തുന്നുണ്ട്. ഇതൊക്കെ കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിനെ ശക്തിപ്പെടുത്തണം.
വെളിച്ചെണ്ണവില ഉയർന്നുനിന്നപ്പോഴും നാളികേര കർഷകനു വിലവർധനയുടെ പ്രയോജനം ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് എണ്ണൂറോളം വെളിച്ചെണ്ണ കന്പനികൾ പ്രവർത്തിക്കുന്നുണ്ട്. വടക്കൻ ജില്ലകളിലാണ് ഇതിൽ ഏറിയ പങ്കും. ആഭ്യന്തര ഉപഭോഗത്തിനു മതിയായ വെളിച്ചെണ്ണ ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നില്ല. തമിഴ്നാട്ടിൽനിന്നാണു ബാക്കി എത്തുന്നത്. വീട്ടാവശ്യത്തിനുള്ള വെളിച്ചെണ്ണ തേങ്ങാ വെട്ടി ഉണക്കി ആട്ടിയെടുക്കുന്ന പതിവ് നമ്മുടെയിടയിൽ ഉണ്ടായിരുന്നു.
ഏറെ ശ്രമകരമായ ജോലിയായതിനാൽ ഇപ്പോൾ ഇതിനായി കഷ്ടപ്പെടാനൊന്നും ആരും തയാറല്ല. നാളികേരം സ്വന്തമായുള്ളവർപോലും ഉള്ള തേങ്ങ വിറ്റ് പായ്ക്കറ്റ് വെളിച്ചെണ്ണ വാങ്ങുന്ന രീതിയിലേക്കു മാറി. നെല്ല് ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും അതു കഴിക്കാൻ മലയാളിക്കിപ്പോൾ സാധിക്കുന്നില്ലല്ലോ. തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽനിന്നും വരുന്ന അരിയാണിപ്പോൾ മലയാളിക്കു പഥ്യം. ഒട്ടുമിക്ക ഭക്ഷ്യസാധനങ്ങളുടെയും സ്ഥിതി ഇതുതന്നെ. സംസ്ഥാനത്തു കൃഷി ചെയ്തുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കൾപോലും മായം കൂടാതെ ആരോഗ്യകരമായി സംസ്കരിച്ചു ജനങ്ങൾക്കു ലഭ്യമാക്കാൻ സാധിക്കുന്നില്ല. സിവിൽ സപ്ലൈസ് കോർപറേഷനും ഭക്ഷ്യവകുപ്പിനുമൊക്കെ ഇക്കാര്യത്തിൽ ഏറെ ഉത്തരവാദിത്വമുണ്ട്.
നിരോധിത ബ്രാൻഡുകളുടെ പട്ടിക പത്രങ്ങളിൽ പ്രസിദ്ധീകരിച്ചതുകൊണ്ടോ ഓൺലൈനിൽ പരസ്യപ്പെടുത്തിയതുകൊണ്ടോ തീരുന്നതല്ല ഈ ഉത്തരവാദിത്വം. നിരോധിച്ച എണ്ണക്കന്പനികളുടെ ഉത്പന്നം മുഴുവൻ പിടിച്ചെടുക്കുന്നുണ്ടോ എന്ന ചോദ്യമുയരുന്നു. വിപണിയിൽ ചില്ലറവിതരണത്തിനു കൊടുത്തിരിക്കുന്ന മായം കലർന്നതെന്നു കണ്ടുപിടിക്കപ്പെട്ട ഉത്പന്നങ്ങൾ മുഴുവൻ കണ്ടെടുത്തു നശിപ്പിച്ചു കളയേണ്ടതുണ്ട്. അതിനു ഭക്ഷ്യസുരക്ഷാ വകുപ്പ് എന്തു നടപടിയെടുക്കുന്നു? അല്ലാത്തപക്ഷം ഈ എണ്ണ മുഴുവൻ പുതിയ പാക്കറ്റുകളിൽ വിപണിയിലെത്തും. അത് ഒഴിവാക്കാൻ എന്തു ചെയ്യുന്നുവെന്ന് അധികൃതർ വ്യക്തമാക്കണം.
കേരളീയരുടെ നിത്യജീവിതത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് വെളിച്ചെണ്ണയും ഇതര കേരോത്പന്നങ്ങളും. സംസ്ഥാനത്തെ വിപണികളിൽ ലഭ്യമായിട്ടുള്ള എഴുപതിലധികം ബ്രാൻഡഡ് വെളിച്ചെണ്ണകൾ മായം കലർന്നതാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഇവയുടെ ഉത്പാദനം, സംഭരണം, വിതരണം എന്നിവ നിരോധിച്ചുകൊണ്ട് കഴിഞ്ഞദിവസം സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ ഉത്തരവിറക്കി. ഇതിനു മുന്പും പലതവണ വിവിധ ബ്രാൻഡുകളിലുള്ള വെളിച്ചെണ്ണയ്ക്കു നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ വർഷംതന്നെ മേയ് 31നു 45 ബ്രാൻഡഡ് വെളിച്ചെണ്ണകളും ജൂൺ 30ന് 51 ബ്രാൻഡുകളും നിരോധിച്ചിരുന്നു. കേരഫെഡിന്റെ “കേര’’ വെളിച്ചെണ്ണയുടെ പേരിനോടു സാമ്യമുള്ള പേരുപയോഗിച്ചു നാട്ടുകാരെ കബളിപ്പിക്കുന്ന വെളിച്ചെണ്ണ ഉത്പാദക കന്പനികൾ നിരവധിയുണ്ട്.
നാട്ടിൻപുറത്തെ പലചരക്കു കടകളിൽ മാത്രമല്ല, നഗരങ്ങളിലെ വൻകിട സൂപ്പർ മാർക്കറ്റുകളിലും നിരോധിത വെളിച്ചെണ്ണ പായ്ക്കറ്റുകൾ സുലഭമായിരുന്നു. നിരോധനം വന്നിട്ടും പലേടത്തും ഇവ യഥേഷ്ടം വിതരണം ചെയ്യുന്നതായി പറയപ്പെടുന്നു. നിരോധിച്ച വെളിച്ചെണ്ണ പുതിയ പായ്ക്കറ്റുകളിൽ പുതിയ ബ്രാൻഡായി വീണ്ടും വിപണിയിലെത്തുന്നതായി വ്യാപക പ്രചാരണമുണ്ട്. അതെന്തായാലും ഉപഭോക്താവിന് മനഃസമാധാനത്തോടെ വെളിച്ചെണ്ണ വാങ്ങി ഉപയോഗിക്കാനാവില്ലെന്ന സ്ഥിതിയാണിന്ന്. നല്ല വെളിച്ചെണ്ണയ്ക്ക് ഇതുമൂലം ഡിമാൻഡ് കുറയുന്നു.
പാരഫിൻ, നിറം മാറ്റിയ കരിഓയിൽ എന്നിവ വെളിച്ചെണ്ണയിൽ ഉപയോഗിക്കുന്നതായി പ്രചാരണമുണ്ടെങ്കിലും സർക്കാർ ലാബുകളിൽ നടത്തിയ പരിശോധനകളിൽ ഇക്കാര്യം വ്യക്തമായിട്ടില്ല. വില കുറഞ്ഞ ഭക്ഷ്യ എണ്ണകളിൽ വെളിച്ചെണ്ണ ചേർത്തു വിൽക്കുന്നതാണു കൂടുതലും. എന്തായാലും ഒട്ടുമിക്ക വെളിച്ചെണ്ണ ബ്രാൻഡുകൾക്കും ഇന്ത്യൻ ഭക്ഷ്യസുരക്ഷാ നിലവാര അഥോറിറ്റി(എഫ്എസ്എസ്എഐ) നിഷ്കർഷിക്കുന്ന നിലവാരമില്ലെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ചില കന്പനികൾ ബ്ലെൻഡിംഗ് ലൈസൻസുകൾ കരസ്ഥമാക്കി മറ്റു ഭക്ഷ്യ എണ്ണകൾ ചേർത്തു ശുദ്ധമായ വെളിച്ചെണ്ണയെന്ന ലേബലിൽ വിറ്റഴിച്ചു വൻലാഭം കൊയ്യുന്നു. വെളിച്ചെണ്ണയിൽ മായം കലർത്തി വിൽക്കുന്ന കാങ്കയം മാഫിയ സംസ്ഥാനത്തു ശക്തമാണെന്നു മന്ത്രി കെ.കെ. ശൈലജ കഴിഞ്ഞ ഫെബ്രുവരിയിൽ നിയമസഭയിൽ വ്യക്തമാക്കിയതാണ്. എന്നിട്ടും വ്യാജന്മാർ ഇപ്പോഴും ഇവിടെ വിളയാടുന്നു.
കേരളത്തിൽ നാളികേര ഉത്പാദനം കുറഞ്ഞതിനാൽ തമിഴ്നാട്ടിൽനിന്നാണ് കൂടുതൽ വെളിച്ചെണ്ണ എത്തുന്നത്. തിരുപ്പൂർ ജില്ലയിലെ കാങ്കയമാണ് ഇതിന്റെ പ്രധാന കേന്ദ്രം. കേരളത്തിൽനിന്നും ഇവിടേക്കു കൊപ്ര എത്തുന്നുണ്ട്. നല്ല വെളിച്ചെണ്ണയ്ക്കൊപ്പം മായം കലർന്നവയും അതിർത്തി കടന്നെത്തുന്നു. പരിശോധന കർശനമാക്കുകയാണു വ്യാജ വെളിച്ചെണ്ണയുടെ വരവു തടയാനുള്ള പ്രധാന മാർഗം. അതുപോലെ കേരളത്തിൽ വെളിച്ചെണ്ണ ഉത്പാദന കന്പനികൾക്കു ലൈസൻസ് നൽകാനുള്ള നടപടിക്രമങ്ങളും കർശനമാക്കണം. ചെറുകിട വ്യവസായികൾക്കും കർഷകർക്കും പ്രയോജനപ്പെടുന്ന വിധത്തിലാണു ലൈസൻസ് നടപടിക്രമങ്ങൾ ലഘൂകരിച്ചത്. പക്ഷേ, അതിപ്പോൾ വ്യാജന്മാരുടെ വിളയാട്ടത്തിനു വഴിയൊരുക്കിയിരിക്കുന്നു. വെളിച്ചെണ്ണ ഉത്പാദന കന്പനികൾക്കുള്ള ലൈസൻസിംഗ് നടപടിക്രമങ്ങൾ പ്രായേണ ലഘുവാണ്.
കേരകർഷകർക്കും ചെറുകിട വെളിച്ചെണ്ണ ഉത്പാദകർക്കും പ്രയോജനകരമാകാനും നല്ല വെളിച്ചെണ്ണ ലഭ്യമാക്കാനും സഹായകമായിരുന്ന ഈ ലൈസൻസിംഗ് സന്പ്രദായം ഇപ്പോൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. മുന്പു പിഴശിക്ഷ മാത്രമായിരുന്നുവെങ്കിൽ ഇന്നിപ്പോൾ വ്യാജ വെളിച്ചെണ്ണ വില്പനക്കാരുടെ പേരിൽ ക്രിമിനൽ കേസാണ് എടുക്കുന്നത്. എന്നിട്ടും പഴുതുകൾ ഉപയോഗിച്ച് അവർ രക്ഷപ്പെടുന്നു. നിരോധിക്കപ്പെട്ട കന്പനികളുടെ നടത്തിപ്പുകാർ പേരു മാറ്റി വീണ്ടും രംഗത്തെത്തുന്നതു തടയാനും നിയമഭേദഗതി ആവശ്യമാണ്. കടലാസുകന്പനികളുടെ പേരിൽ വ്യാജ വെളിച്ചെണ്ണ എത്തുന്നുണ്ട്. ഇതൊക്കെ കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിനെ ശക്തിപ്പെടുത്തണം.
വെളിച്ചെണ്ണവില ഉയർന്നുനിന്നപ്പോഴും നാളികേര കർഷകനു വിലവർധനയുടെ പ്രയോജനം ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് എണ്ണൂറോളം വെളിച്ചെണ്ണ കന്പനികൾ പ്രവർത്തിക്കുന്നുണ്ട്. വടക്കൻ ജില്ലകളിലാണ് ഇതിൽ ഏറിയ പങ്കും. ആഭ്യന്തര ഉപഭോഗത്തിനു മതിയായ വെളിച്ചെണ്ണ ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നില്ല. തമിഴ്നാട്ടിൽനിന്നാണു ബാക്കി എത്തുന്നത്. വീട്ടാവശ്യത്തിനുള്ള വെളിച്ചെണ്ണ തേങ്ങാ വെട്ടി ഉണക്കി ആട്ടിയെടുക്കുന്ന പതിവ് നമ്മുടെയിടയിൽ ഉണ്ടായിരുന്നു.
ഏറെ ശ്രമകരമായ ജോലിയായതിനാൽ ഇപ്പോൾ ഇതിനായി കഷ്ടപ്പെടാനൊന്നും ആരും തയാറല്ല. നാളികേരം സ്വന്തമായുള്ളവർപോലും ഉള്ള തേങ്ങ വിറ്റ് പായ്ക്കറ്റ് വെളിച്ചെണ്ണ വാങ്ങുന്ന രീതിയിലേക്കു മാറി. നെല്ല് ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും അതു കഴിക്കാൻ മലയാളിക്കിപ്പോൾ സാധിക്കുന്നില്ലല്ലോ. തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽനിന്നും വരുന്ന അരിയാണിപ്പോൾ മലയാളിക്കു പഥ്യം. ഒട്ടുമിക്ക ഭക്ഷ്യസാധനങ്ങളുടെയും സ്ഥിതി ഇതുതന്നെ. സംസ്ഥാനത്തു കൃഷി ചെയ്തുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കൾപോലും മായം കൂടാതെ ആരോഗ്യകരമായി സംസ്കരിച്ചു ജനങ്ങൾക്കു ലഭ്യമാക്കാൻ സാധിക്കുന്നില്ല. സിവിൽ സപ്ലൈസ് കോർപറേഷനും ഭക്ഷ്യവകുപ്പിനുമൊക്കെ ഇക്കാര്യത്തിൽ ഏറെ ഉത്തരവാദിത്വമുണ്ട്.
നിരോധിത ബ്രാൻഡുകളുടെ പട്ടിക പത്രങ്ങളിൽ പ്രസിദ്ധീകരിച്ചതുകൊണ്ടോ ഓൺലൈനിൽ പരസ്യപ്പെടുത്തിയതുകൊണ്ടോ തീരുന്നതല്ല ഈ ഉത്തരവാദിത്വം. നിരോധിച്ച എണ്ണക്കന്പനികളുടെ ഉത്പന്നം മുഴുവൻ പിടിച്ചെടുക്കുന്നുണ്ടോ എന്ന ചോദ്യമുയരുന്നു. വിപണിയിൽ ചില്ലറവിതരണത്തിനു കൊടുത്തിരിക്കുന്ന മായം കലർന്നതെന്നു കണ്ടുപിടിക്കപ്പെട്ട ഉത്പന്നങ്ങൾ മുഴുവൻ കണ്ടെടുത്തു നശിപ്പിച്ചു കളയേണ്ടതുണ്ട്. അതിനു ഭക്ഷ്യസുരക്ഷാ വകുപ്പ് എന്തു നടപടിയെടുക്കുന്നു? അല്ലാത്തപക്ഷം ഈ എണ്ണ മുഴുവൻ പുതിയ പാക്കറ്റുകളിൽ വിപണിയിലെത്തും. അത് ഒഴിവാക്കാൻ എന്തു ചെയ്യുന്നുവെന്ന് അധികൃതർ വ്യക്തമാക്കണം.