+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുണൈറ്റഡിനെ ലിവര്‍പൂള്‍ മുക്കി

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരത്തില്‍ അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ല. ലിവര്‍പൂളിന്‍റെ ആന്‍ഫീല്‍ഡില്‍ ക
യുണൈറ്റഡിനെ ലിവര്‍പൂള്‍ മുക്കി
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരത്തില്‍ അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ല. ലിവര്‍പൂളിന്‍റെ ആന്‍ഫീല്‍ഡില്‍ കരുതിയതുപോലെതന്നെ യുണൈറ്റഡ് തോറ്റു. രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ ഷെര്‍ദാര്‍ ഷഖീരിയുടെ ഇരട്ട ഗോള്‍ മികവില്‍ ലിവര്‍പൂള്‍ 3-1നാണ് യുണൈറ്റഡിനെ തോല്പിച്ചത്. ലിവര്‍പൂള്‍ 45 പോയിന്‍റുമായി ഒന്നാം സ്ഥാനത്തെത്തി. 44 പോയിന്‍റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാമത്.

സാദിയോ മാനെയുടെ ഗോളില്‍ ആദ്യ പകുതിയില്‍ ലിവര്‍പൂള്‍ മുന്നിലെത്തി. എന്നാല്‍ കളിയുടെ ഒഴുക്കിനു വിപരീതമായി ഇടവേളയ്ക്കു മുമ്പ് ഗോള്‍കീപ്പര്‍ അലിസണ്‍ വരുത്തിയ പിഴവില്‍ ജെസെ ലിന്‍ഗാര്‍ഡിലൂടെ യുണൈറ്റഡ് തിരിച്ചടിച്ചു.

ലിവര്‍പൂള്‍ അര്‍ഹിച്ച ഗോള്‍ 24-ാം മിനിറ്റില്‍ നേടി. ഫാബിഞ്ഞോ ഉയര്‍ത്തിവിട്ട പന്ത് പെനല്‍റ്റി ഏരിയയില്‍നിന്ന മാനെ നെഞ്ചില്‍ സ്വീകരിച്ച് നിര്‍ത്തി, പന്ത് നിലംതൊടുംമുമ്പ് പായിച്ച ഷോട്ട് ഡി ഗിയയെ കടന്ന് വലയില്‍ പതിച്ചു. അതുവരെയുള്ള കളിക്കു വിപരീതമായി യുണൈറ്റഡ് തിരിച്ചടിച്ചു. ലുക്കാക്കുവിന്‍റെ ക്ലിയര്‍ ചെയ്യാമായിരുന്ന പന്ത് അലിസന്‍റെ കൈയില്‍നിന്നു വഴുതി. തെന്നിനിരങ്ങിയെത്തിയ ലിന്‍ഗാര്‍ഡ് പന്ത് വലയിലാക്കി. തുടർന്നായിരുന്നു ഷഖീരിയുടെ ഇരട്ട ഗോള്‍.