മുതിർന്ന പേസർ ലസിത് മലിംഗയെ ഏകദിന, ട്വന്റി-20 ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചു. ന്യൂസിലൻഡിനെതിരായ പരന്പരയ്ക്കുള്ള ടീമിനെയാണ് മുപ്പത്തഞ്ചുകാരനായ മലിംഗ നയിക്കുക. 2014 ട്വന്റി-20 ലോകകപ്പിൽ ലങ്കയെ നയിച്ചത് മലിംഗ ആയിരുന്നു.
2016 ഫെബ്രുവരിക്കുശേഷം പേസർ ഏകദിന ടീമിന്റെ സ്ഥിരം ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പുറത്തായിരുന്നു. പരിക്കിനെത്തുടർന്ന് ടീമിനു പുറത്തായിരുന്ന മലിംഗയുടെ പൂർണമായ മടങ്ങിവരവ് ക്യാപ്റ്റനായിട്ടാണെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ വർഷം ഇന്ത്യക്കെതിരായ ഒരു ഏകദിനത്തിൽ മലിംഗയായിരുന്നു ലങ്കൻ ക്യാപ്റ്റൻ. ജനുവരി മൂന്നിനാണ് ന്യൂസിലൻഡിനെതിരായ പരന്പര തുടങ്ങുന്നത്. 17 അംഗ ടീമിനെയാണ് ലങ്ക പ്രഖ്യാപിച്ചത്. ലങ്കയ്ക്കായി 210 ഏകദിനങ്ങളിൽനിന്ന് 311ഉം 69 ട്വന്റി-20യിൽനിന്ന് 92ഉം വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.
2016 ഫെബ്രുവരിക്കുശേഷം പേസർ ഏകദിന ടീമിന്റെ സ്ഥിരം ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പുറത്തായിരുന്നു. പരിക്കിനെത്തുടർന്ന് ടീമിനു പുറത്തായിരുന്ന മലിംഗയുടെ പൂർണമായ മടങ്ങിവരവ് ക്യാപ്റ്റനായിട്ടാണെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ വർഷം ഇന്ത്യക്കെതിരായ ഒരു ഏകദിനത്തിൽ മലിംഗയായിരുന്നു ലങ്കൻ ക്യാപ്റ്റൻ. ജനുവരി മൂന്നിനാണ് ന്യൂസിലൻഡിനെതിരായ പരന്പര തുടങ്ങുന്നത്. 17 അംഗ ടീമിനെയാണ് ലങ്ക പ്രഖ്യാപിച്ചത്. ലങ്കയ്ക്കായി 210 ഏകദിനങ്ങളിൽനിന്ന് 311ഉം 69 ട്വന്റി-20യിൽനിന്ന് 92ഉം വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.