ന്യൂഡൽഹി: അടുത്ത വർഷം ഫെബ്രുവരിയിൽ ആരംഭിക്കുന്ന പ്രൊ വോളിബോൾ ലീഗിലേക്കുള്ള കളിക്കാരുടെ ലേലം തുടങ്ങി. പഞ്ചാബ് പോലീസിലെ സബ് ഇൻസ്പെക്ടറും സെറ്ററുമായ രഞ്ജിത് സിംഗ് പ്രഥമ പ്രൊ വോളിയിലെ വിലയേറിയ താരമായി. എട്ട് ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന രഞ്ജിതിനെ അഹമ്മദാബാദ് 13 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി.
കേരളത്തിൽനിന്ന് രണ്ട് ടീമുകളുണ്ട്. കൊച്ചി ബ്ലൂ സ്പൈക്കേഴ്സും കാലിക്കട്ട് ഹീറോസും. ആറ് ടീമുകളാണ് ലീഗിലുള്ളത്. ഹൈദരാബാദ് ബ്ലാക്ക് ഹോക്ക്സ്, അഹമ്മദാബാദ് ഡിഫെൻഡേഴ്സ്, യു മുംബ, ചെന്നൈ സ്പാർട്ടൻസ് എന്നിവയാണ് മറ്റ് ടീമുകൾ. ഐക്കൺ താരമായ പ്രഭാകരനെ 12 ലക്ഷം രൂപയ്ക്ക് കൊച്ചി സ്വന്തമാക്കി. സി.കെ. രതീഷിനെ 9.8 ലക്ഷം രൂപയ്ക്ക് കാലിക്കട്ട് തട്ടകത്തിലെത്തിച്ചു.
കേരളത്തിൽനിന്ന് രണ്ട് ടീമുകളുണ്ട്. കൊച്ചി ബ്ലൂ സ്പൈക്കേഴ്സും കാലിക്കട്ട് ഹീറോസും. ആറ് ടീമുകളാണ് ലീഗിലുള്ളത്. ഹൈദരാബാദ് ബ്ലാക്ക് ഹോക്ക്സ്, അഹമ്മദാബാദ് ഡിഫെൻഡേഴ്സ്, യു മുംബ, ചെന്നൈ സ്പാർട്ടൻസ് എന്നിവയാണ് മറ്റ് ടീമുകൾ. ഐക്കൺ താരമായ പ്രഭാകരനെ 12 ലക്ഷം രൂപയ്ക്ക് കൊച്ചി സ്വന്തമാക്കി. സി.കെ. രതീഷിനെ 9.8 ലക്ഷം രൂപയ്ക്ക് കാലിക്കട്ട് തട്ടകത്തിലെത്തിച്ചു.