യുവേഫ ചാന്പ്യൻസ് ലീഗിന്റെ അവസാന ഗ്രൂപ്പ് മത്സരങ്ങളിൽ യുവന്റസ്, റയൽ മാഡ്രിഡ്, മാഞ്ച സ്റ്റർ യുണൈറ്റഡ്, റോമ ടീമുകൾ തോറ്റു. ബയേൺ മ്യൂണിക്കിന് സമനില
അടിതെറ്റി യുവന്റസ്
ബേണ്‍/വലന്‍സിയ: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍ അപ്രതീക്ഷിത അട്ടിമറികള്‍. ഗ്രൂപ്പ് എച്ചിലാണ് വന്‍ അട്ടിമറികള്‍ നടന്നത്. പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച യുവന്റസും മാഞ്ചസ്റ്റര്‍ യുണൈറ്റഡുമാണ് അപ്രതീക്ഷിത തോല്‍വികള്‍ ഏറ്റുവാങ്ങിയത്. എവേ ഗ്രൗണ്ടിലാണ് തോല്വിയെന്നുമാത്രം ഇരുടീമിനും ആശ്വസിക്കാം.
സ്ട്രൈക്കര്‍ ഗീയോമെ ഒവാറോയുടെ ഇരട്ട ഗോള്‍ മികവില്‍ യംഗ് ബോയ്സ് 2-1ന് യുവന്റസിനെ തകര്‍ത്തു. ഒരു വര്‍ഷത്തിനിടെ ഒരു ടൂര്‍ണമെന്റിന്റെ എവേ മത്സരത്തില്‍ യുവന്റസിന്റെ ആദ്യ തോല്‍വിയാണ്. കഴിഞ്ഞ വര്‍ഷം നവംബറിലെ സീരി എയില്‍ സാംപഡോറിയയോടാണ് യുവന്റസ് എവേ ഗ്രൗണ്ടില്‍ പരാജയപ്പെട്ടത്.
ആദ്യ പകുതിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിരവധി സുവര്ണാവസരങ്ങള് നഷ്ടമാക്കി. പൗളോ ഡൈബാല ഇഞ്ചുറി ടൈമില്‍ നേടിയ ഗോള്‍ അനുവദിച്ചില്ല. 80-ാം മിനിറ്റില്‍ പൗളോ ഡീബാല ഒരു ഗോള്‍ മടക്കി യുവന്റസിന് തിരിച്ചുവരാനുള്ള അവസരം നല്കി. ഇഞ്ചുറി ടൈമില്‍ ഡീബലയുടെ ലോംഗ് റേഞ്ച് ഷോട്ട് ഗോള്‍ കീപ്പര്‍ മാര്‍കോ വൂള്ഫിക്ക് ഒരവസരം പോലും നല്‍കാതെ വലയില്‍ കയറി. എന്നാല്‍ റൊണാള്‍ഡോ ഓഫ് സൈഡിലാണെന്ന് റഫറിയുടെ വിളി സമനില ഗോള്‍ നിഷേധിച്ചു. ഇതിനെതിരേ യുവന്റസ് ആരാധകര്‍ പ്രതിഷേധമുയര്‍ത്തി.
പരാജയപ്പെട്ടെങ്കിലും യുവന്റസിനു ഗ്രൂപ്പ് എച്ചില് 12 പോയിന്റുമായി ഒന്നാം സ്ഥാനക്കാരാകാനായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതേ സ്കോറിന് വലന്‍സിയയോട് തോറ്റതാണ് ഇറ്റാലിയന്‍ ക്ലബ്ബിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. യുണൈറ്റഡിന് 10 പോയിന്റാണുള്ളത്.
ഗ്രൂപ്പിലെ അവസാനക്കാരായി സ്ഥാനം ഉറപ്പിച്ച യംഗ് ബോയ്സ് ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ നേടുന്ന ആദ്യ ജയമാണ്.
യുണൈറ്റഡും വീണു
ചാമ്പ്യന്‍സ് ലീഗില്‍ തട്ടിത്തടഞ്ഞ് പ്രീക്വാര്‍ട്ടറിലെത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ തോറ്റു. വലന്‍സിയയോട് 2-1ന്റെ തോല്‍വിയാണ് യുണൈറ്റഡിനു നേരിടേണ്ടിവന്നത്. തോല്‍വിയോടെ യുണൈറ്റഡ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം നഷ്ടമാക്കി.
17-ാം മിനിറ്റില്‍ കാര്‍ലോസ് സൊലര് വലന്‍സിയയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍തന്നെ യുണൈറ്റഡ് ഡിഫന്‍ഡര്‍ ഫില്‍ ജോണ്‍സിന്റെ സെല്‍ഫ് ഗോളും ചേര്‍ന്നപ്പോള്‍ വലന്‍സിയയ്ക്ക് ലീഡ് രണ്ടായി. പകരക്കാനായി ഇറങ്ങിയ മാര്‍കസ് റഷ്ഫര്ഡ് 87-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി യുണൈറ്റഡിന് സമനില പ്രതീക്ഷകള്‍ നല്കി. ഈ ഗോളിലേക്കുള്ള മുന്നേറ്റമായിരുന്നു മത്സരത്തില്‍ യുണൈറ്റഡിന്റെ ഭാഗത്തുനിന്നു പിറന്ന മികച്ച നീക്കം. അവസാന മിനിറ്റുകളില്‍ യുണൈറ്റഡിന്റെ മുന്നേറ്റത്തില്‍ തകരാതെ പിടിച്ചുനിന്ന വലന്‍സിയ ജയം നേടി.
അടിതെറ്റി യുവന്റസ്
ബേണ്‍/വലന്‍സിയ: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍ അപ്രതീക്ഷിത അട്ടിമറികള്‍. ഗ്രൂപ്പ് എച്ചിലാണ് വന്‍ അട്ടിമറികള്‍ നടന്നത്. പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച യുവന്റസും മാഞ്ചസ്റ്റര്‍ യുണൈറ്റഡുമാണ് അപ്രതീക്ഷിത തോല്‍വികള്‍ ഏറ്റുവാങ്ങിയത്. എവേ ഗ്രൗണ്ടിലാണ് തോല്വിയെന്നുമാത്രം ഇരുടീമിനും ആശ്വസിക്കാം.
സ്ട്രൈക്കര്‍ ഗീയോമെ ഒവാറോയുടെ ഇരട്ട ഗോള്‍ മികവില്‍ യംഗ് ബോയ്സ് 2-1ന് യുവന്റസിനെ തകര്‍ത്തു. ഒരു വര്‍ഷത്തിനിടെ ഒരു ടൂര്‍ണമെന്റിന്റെ എവേ മത്സരത്തില്‍ യുവന്റസിന്റെ ആദ്യ തോല്‍വിയാണ്. കഴിഞ്ഞ വര്‍ഷം നവംബറിലെ സീരി എയില്‍ സാംപഡോറിയയോടാണ് യുവന്റസ് എവേ ഗ്രൗണ്ടില്‍ പരാജയപ്പെട്ടത്.
ആദ്യ പകുതിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിരവധി സുവര്ണാവസരങ്ങള് നഷ്ടമാക്കി. പൗളോ ഡൈബാല ഇഞ്ചുറി ടൈമില്‍ നേടിയ ഗോള്‍ അനുവദിച്ചില്ല. 80-ാം മിനിറ്റില്‍ പൗളോ ഡീബാല ഒരു ഗോള്‍ മടക്കി യുവന്റസിന് തിരിച്ചുവരാനുള്ള അവസരം നല്കി. ഇഞ്ചുറി ടൈമില്‍ ഡീബലയുടെ ലോംഗ് റേഞ്ച് ഷോട്ട് ഗോള്‍ കീപ്പര്‍ മാര്‍കോ വൂള്ഫിക്ക് ഒരവസരം പോലും നല്‍കാതെ വലയില്‍ കയറി. എന്നാല്‍ റൊണാള്‍ഡോ ഓഫ് സൈഡിലാണെന്ന് റഫറിയുടെ വിളി സമനില ഗോള്‍ നിഷേധിച്ചു. ഇതിനെതിരേ യുവന്റസ് ആരാധകര്‍ പ്രതിഷേധമുയര്‍ത്തി.
പരാജയപ്പെട്ടെങ്കിലും യുവന്റസിനു ഗ്രൂപ്പ് എച്ചില് 12 പോയിന്റുമായി ഒന്നാം സ്ഥാനക്കാരാകാനായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതേ സ്കോറിന് വലന്‍സിയയോട് തോറ്റതാണ് ഇറ്റാലിയന്‍ ക്ലബ്ബിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. യുണൈറ്റഡിന് 10 പോയിന്റാണുള്ളത്.
ഗ്രൂപ്പിലെ അവസാനക്കാരായി സ്ഥാനം ഉറപ്പിച്ച യംഗ് ബോയ്സ് ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ നേടുന്ന ആദ്യ ജയമാണ്.
യുണൈറ്റഡും വീണു
ചാമ്പ്യന്‍സ് ലീഗില്‍ തട്ടിത്തടഞ്ഞ് പ്രീക്വാര്‍ട്ടറിലെത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ തോറ്റു. വലന്‍സിയയോട് 2-1ന്റെ തോല്‍വിയാണ് യുണൈറ്റഡിനു നേരിടേണ്ടിവന്നത്. തോല്‍വിയോടെ യുണൈറ്റഡ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം നഷ്ടമാക്കി.
17-ാം മിനിറ്റില്‍ കാര്‍ലോസ് സൊലര് വലന്‍സിയയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍തന്നെ യുണൈറ്റഡ് ഡിഫന്‍ഡര്‍ ഫില്‍ ജോണ്‍സിന്റെ സെല്‍ഫ് ഗോളും ചേര്‍ന്നപ്പോള്‍ വലന്‍സിയയ്ക്ക് ലീഡ് രണ്ടായി. പകരക്കാനായി ഇറങ്ങിയ മാര്‍കസ് റഷ്ഫര്ഡ് 87-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി യുണൈറ്റഡിന് സമനില പ്രതീക്ഷകള്‍ നല്കി. ഈ ഗോളിലേക്കുള്ള മുന്നേറ്റമായിരുന്നു മത്സരത്തില്‍ യുണൈറ്റഡിന്റെ ഭാഗത്തുനിന്നു പിറന്ന മികച്ച നീക്കം. അവസാന മിനിറ്റുകളില്‍ യുണൈറ്റഡിന്റെ മുന്നേറ്റത്തില്‍ തകരാതെ പിടിച്ചുനിന്ന വലന്‍സിയ ജയം നേടി.