ഗുവാംങ്ഷു: ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്റെ ആദ്യ മത്സരത്തില്‍ പി.വി. സിന്ധുവിനു ജയം, സമീര്‍ വര്‍മയ്ക്കു തോല്‍വി. വനിതാ സിംഗിള്‍സില്‍ ഗ്രൂപ്പ് എയിൽ സിന്ധു ലോക രണ്ടാം നമ്പറും നിലവിലെ ചാമ്പ്യനുമായ ജപ്പാന്റെ അകാനെ യാമഗുച്ചിയെ ശക്തമായ പോരാട്ടത്തില്‍ 24-22, 21-15ന് കീഴടക്കി. പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മയെ ലോക ഒന്നാം നമ്പര്‍ ജാപ്പനീസ് താരം കെന്റോ മൊമോറ്റ 21-18, 21-6ന് തോല്‍പ്പിച്ചു.
ദുബായില്‍ നടന്ന കഴിഞ്ഞ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ സിന്ധു ഫൈനലില്‍ തോറ്റിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണ സിന്ധു വേള്‍ഡ് ടൂര്‍ ഫൈനല്‍സിനു യോഗ്യത നേടുന്നത്. 9-4 ആണ് സിന്ധുവിന് ജാപ്പനീസ് താരത്തിനെതിരേയുള്ള ഹെഡ് ടു ഹെഡ് റിക്കാര്‍ഡ്. സിന്ധു ക്ഷമയും ഒപ്പം ആക്രമണസ്വഭാവവും ഒരേപോലെ സമന്വയിപ്പിച്ചാണ് യാമഗുച്ചിയെ തോല്‍പ്പിച്ചത്. ആദ്യ ഗെയിമില്‍ ഇരുവരും പല്ലും നഖവുമുപയോഗിച്ച് പൊരുതിയപ്പോള്‍ മത്സരം 27 മിനിറ്റ് നീണ്ടു. ഇടവേളയ്ക്കു പിരിയുമ്പോള്‍ സിന്ധു 6-11ന് പിന്നിലായിരുന്നു. തിരിച്ചടിച്ച ഇന്ത്യന്‍ താരം 19-19ന് ഒപ്പമെത്തി. യാമഗുച്ചിക്കെതിരേ മാനസികമായി ആധിപത്യം ലഭിച്ച സിന്ധു ആദ്യ ഗെയിം നേടി.
രണ്ടാം ഗെയിമില്‍ യാമഗുച്ചി ഇന്ത്യന്‍ താരത്തിനെതിരേ സമ്മര്‍ദം ഉയര്‍ത്തിക്കൊണ്ടിരുന്നു. ഇടവേളയ്ക്കുശേഷം സിന്ധു ശക്തമായി തിരിച്ചുവന്ന് ലീഡ് നേടിയെടുത്തു.
ദുബായില്‍ നടന്ന കഴിഞ്ഞ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ സിന്ധു ഫൈനലില്‍ തോറ്റിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണ സിന്ധു വേള്‍ഡ് ടൂര്‍ ഫൈനല്‍സിനു യോഗ്യത നേടുന്നത്. 9-4 ആണ് സിന്ധുവിന് ജാപ്പനീസ് താരത്തിനെതിരേയുള്ള ഹെഡ് ടു ഹെഡ് റിക്കാര്‍ഡ്. സിന്ധു ക്ഷമയും ഒപ്പം ആക്രമണസ്വഭാവവും ഒരേപോലെ സമന്വയിപ്പിച്ചാണ് യാമഗുച്ചിയെ തോല്‍പ്പിച്ചത്. ആദ്യ ഗെയിമില്‍ ഇരുവരും പല്ലും നഖവുമുപയോഗിച്ച് പൊരുതിയപ്പോള്‍ മത്സരം 27 മിനിറ്റ് നീണ്ടു. ഇടവേളയ്ക്കു പിരിയുമ്പോള്‍ സിന്ധു 6-11ന് പിന്നിലായിരുന്നു. തിരിച്ചടിച്ച ഇന്ത്യന്‍ താരം 19-19ന് ഒപ്പമെത്തി. യാമഗുച്ചിക്കെതിരേ മാനസികമായി ആധിപത്യം ലഭിച്ച സിന്ധു ആദ്യ ഗെയിം നേടി.
രണ്ടാം ഗെയിമില്‍ യാമഗുച്ചി ഇന്ത്യന്‍ താരത്തിനെതിരേ സമ്മര്‍ദം ഉയര്‍ത്തിക്കൊണ്ടിരുന്നു. ഇടവേളയ്ക്കുശേഷം സിന്ധു ശക്തമായി തിരിച്ചുവന്ന് ലീഡ് നേടിയെടുത്തു.