ഭുവനേശ്വർ: ലോകകപ്പ് ഹോക്കിയിൽ ഇന്ത്യ നേരിട്ട് ക്വാർട്ടറിൽ. പൂൾ സിയിലെ അവസാന മത്സരത്തിൽ കാനഡയെ 1-5നു കീഴടക്കിയാണ് ഇന്ത്യ ക്വാർട്ടർ ബർത്ത് ഉറപ്പിച്ചത്. പൂൾ സിയിൽ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റാണ് ഇന്ത്യക്ക്. ഇത്രയും പോയിന്റുള്ള ബെൽജിയത്തെ ഗോൾ ശരാശരിയിൽ മറികടന്നാണ് ഇന്ത്യ ക്വാർട്ടറിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ബെൽജിയത്തിന് ക്രോസ് ഓവർ മത്സരത്തിലൂടെ ക്വാർട്ടറിൽ കടക്കാനുള്ള അവസരമുണ്ട്.
കാനഡയ്ക്കെതിരേ ഇന്ത്യക്കായി ഹർമൻപ്രീത് സിംഗ് (12-ാം മിനിറ്റ്), ചിംന്തേസന സിംഗ് (46-ാം മിനിറ്റ്), ലളിത് കുമാർ ഉപാധ്യായ (47, 57 മിനിറ്റുകൾ), അമിത് രോഹിദാസ് (51-ാം മിനിറ്റ്) എന്നിവരാണ് ഗോൾ നേടിയത്.
കാനഡയ്ക്കെതിരേ ഇന്ത്യക്കായി ഹർമൻപ്രീത് സിംഗ് (12-ാം മിനിറ്റ്), ചിംന്തേസന സിംഗ് (46-ാം മിനിറ്റ്), ലളിത് കുമാർ ഉപാധ്യായ (47, 57 മിനിറ്റുകൾ), അമിത് രോഹിദാസ് (51-ാം മിനിറ്റ്) എന്നിവരാണ് ഗോൾ നേടിയത്.