വടക്കൻ കേരളത്തിന്റെ വികസന ചരിത്രത്തിൽ നാഴികക്കല്ലായ കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാവുകയാണ്. വിമാനത്താവളത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നാളെ നടക്കുന്പോൾ അതു കേരളത്തിലെ വലിയൊരു ഭാഗം ജനങ്ങളുടെ ചിരകാല സ്വപ്നസാക്ഷാത്കാരമാകും.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം(സിയാൽ) കേരളത്തിന്റെ അഭിമാനമായതുപോലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവും(കിയാൽ) സംസ്ഥാനത്തിന്റെ വളർച്ചയിൽ വലിയ പങ്കു വഹിക്കണം. വടക്കേ മലബാറിലെ ജനങ്ങൾക്കും കർണാടകത്തിന്റെ ചില പ്രദേശങ്ങളിൽനിന്നുള്ളവർക്കും അനുഗ്രഹപ്രദമായി മാറുന്ന ഈ വിമാനത്താവളത്തിൽ ലോകത്തിലെതന്നെ മികച്ച വിമാനത്താവള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
രണ്ടായിരം ഏക്കറിലേറെ സ്ഥലം വിമാനത്താവളത്തിനായി ഏറ്റെടുത്തിരുന്നു. നഗരത്തിൽനിന്ന് അകന്നുകിടക്കുന്ന അവികസിത പ്രദേശത്തു വിമാനത്താവളത്തിന്റെ ഭാവി വികസനംകൂടി ലക്ഷ്യമിട്ടാണ് ഇത്രയും സ്ഥലം ഏറ്റെടുത്തത്. ഇനിയൊരു അഞ്ഞൂറേക്കർകൂടി ഏറ്റെടുക്കാൻ നീക്കം നടക്കുന്നു. ഇരുപതു കിലോമീറ്ററോളം നീളമുള്ളതാണു വിമാനത്താവളത്തിന്റെ ചുറ്റുമതിൽ. വൈദ്യുതി വിതരണം കേബിൾ വഴിയാണ്. പാർക്കിംഗിനു വിശാലമായ സൗകര്യം ഒരുക്കിയിരിക്കുന്നു. പ്രതിവർഷം 15-18 ലക്ഷം യാത്രക്കാരെയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.
വിശാലമായ റൺവേയ്ക്കും മറ്റു സംവിധാനങ്ങൾക്കുമായി മരങ്ങൾ മുറിച്ചുമാറ്റുകയും കുന്നുകൾ ഇടിച്ചു നിരത്തുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതിനു പകരമായി കിയാലിന്റെ നേതൃത്വത്തിൽ മട്ടന്നൂരിലും മൂർഖൻപറന്പിന്റെ വിവിധ ഭാഗങ്ങളിലുമായി മൂന്നു ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഭൂമിക്കുൾപ്പെടെ രണ്ടായിരം കോടിയോളം രൂപ ഇതിനോടകം മുടക്കിക്കഴിഞ്ഞു. ഇനിയൊരു അഞ്ഞൂറു കോടി രൂപകൂടി ഉടനേ ചെലവിടേണ്ടിവരും. സർക്കാരിന്റെയും പൊതു- സ്വകാര്യ മേഖലകളുടെയും പങ്കാളിത്തത്തിലാണ് ഈ ബൃഹത് പദ്ധതി സാക്ഷാത്കരിച്ചത്. ഓഹരിയുടമകളുടെ എണ്ണം 6700 ആണ്.
97,000 ചതുരശ്ര മീറ്റർ വിസ്തീർണമാണു പാസഞ്ചർ ടെർമിനലിനുള്ളത്. രണ്ടു ഡസൻ ചെക്ക്- ഇൻ കൗണ്ടറുകളും 16 എമിഗ്രേഷൻ കൗണ്ടറുകളുമുണ്ട്. സിയാലിനെപ്പോലെ കിയാലും സൗരോർജത്തിനു പ്രാമുഖ്യം നൽകുന്നുണ്ട്. ഏഴു മെഗാവാട്ടിന്റെ സോളാർ പവർ പ്ലാന്റാണു സജ്ജീകരിച്ചിരിക്കുന്നത്. പദ്ധതി പ്രദേശത്തെ ജലവിതരണത്തിനായി ആറു കോടി രൂപ ചെലവിട്ടു. ശീതീകരിച്ച കാർഗോ കോംപ്ലക്സിന് ഒന്നര ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്.
വിമാനത്താവളങ്ങളിൽ വൻതോതിൽ ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഏർപ്പെടുത്തിവരുന്ന കാലമാണിത്. അവയിൽ പലതും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർക്കു സ്വയം ചെക്ക്- ഇൻ ചെയ്യാവുന്ന സംവിധാനമാണ് ഇതിലൊന്ന്. ഇൻലൈൻ എക്സ്റേ, സെൽഫ് ബാഗേജ് ഡ്രോപ് മെഷീൻ എന്നിവയുൾപ്പെട്ടതാണീ സംവിധാനം. ഇന്റഗ്രേറ്റഡ് ടെർമിനലായതിനാൽ തിരക്കിനനുസരിച്ചു കൗണ്ടറുകൾ സജ്ജീകരിക്കാനുമാവും.
കയറ്റുമതി മേഖലയുടെ വികസനത്തിനു വിമാനത്താവളം വഴിയൊരുക്കും. പല വിദേശ വിമാനക്കന്പനികളും ഇവിടെനിന്നു സർവീസ് ആരംഭിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചുകഴിഞ്ഞു. ടൂറിസം വികസനത്തിന് ഏറെ സാധ്യതയുള്ള ജില്ലകളാണു കണ്ണൂരും കാസർഗോഡും വയനാടുമൊക്കെ. ഈ ജില്ലകൾക്കു പുറമേ കർണാടകത്തിലെ കുടകിനും കണ്ണൂർ വിമാനത്താവളത്തിന്റെ പ്രയോജനം ലഭിക്കും. വ്യവസായ, വാണിജ്യ മേഖലകൾക്കും ഉണർവുണ്ടാകും.
ഗതാഗത വികസനത്തിനു സ്ഥലമേറ്റെടുക്കൽ പലേടത്തും കീറാമുട്ടിയാണ്. മികച്ച പുനരധിവാസ പാക്കേജുകൾ മാത്രമാണ് ഇതിനു പരിഹാരം. പുനരധിവാസ വിഷയം സിയാൽ കാര്യക്ഷമമായി കൈകാര്യം ചെയ്തു. കിയാൽ ആ മാതൃക പിന്തുടരുന്നുണ്ട്. കണ്ണൂർ വിമാനത്താവളത്തിനുവേണ്ടി ഭൂമി നൽകിയവരിൽ നല്ലൊരു ഭാഗത്തെ പുനരധിവസിപ്പിച്ചു കഴിഞ്ഞതായാണ് അറിയുന്നത്. വീടു നഷ്ടപ്പെടുത്തേണ്ടിവന്നവർക്കു നഷ്ടപരിഹാരത്തിനു പുറമേ ജോലിയും നൽകാമെന്നായിരുന്നു വാഗ്ദാനം. വിമാനത്താവളത്തിനു കൂടുതൽ ഭൂമി ഏറ്റെടുക്കാനുദ്ദേശിക്കുന്നതായി അറിഞ്ഞ് ആളുകൾ സ്വയം മുന്നോട്ടു വന്നു ഭൂമി വിട്ടുതരാൻ സന്നദ്ധത പ്രകടിപ്പിക്കുന്നുവെന്നു കിയാൽ മാനേജിംഗ് ഡയറക്ടർ വി. തുളസീദാസ് പറഞ്ഞു. വികസനപദ്ധതികൾക്കു വിലങ്ങുതടിയാവുന്ന ഭൂമി ഏറ്റെടുക്കൽ പ്രശ്നം ജനങ്ങളുടെ പിന്തുണയോടും പൂർണസമ്മതത്തോടുംകൂടി പരിഹരിക്കാൻ കഴിഞ്ഞാൽ അതു നേട്ടംതന്നെയാണ്.
ഭൂലഭ്യത പ്രശ്നമല്ലാത്തതിനാൽ കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ച സുഗമമായിരിക്കുമെന്നു കരുതാം. വലിയ ഹോട്ടലുകൾ ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനു സ്ഥലം പാട്ടത്തിനു നൽകാൻ കിയാൽ ഒരുക്കമാണ്. ഈ സാഹചര്യമുപയോഗിച്ചു വ്യവസായ സംരംഭകരെ ആകർഷിക്കാനും പദ്ധതിയുണ്ട്. വിമാനത്താവളമായാലും മെട്രോയായാലും ഇതര മാർഗങ്ങളിലൂടെ വരുമാനത്തിനു സാധ്യത ഉണ്ടായിരുന്നാൽ മാത്രമേ വരുംകാലങ്ങളിൽ ലാഭകരമായി നടത്തിക്കൊണ്ടുപോകാൻ കഴിയൂ. തുടർച്ചെലവുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയും ലഭ്യമായ സൗകര്യങ്ങൾ പൂർണമായി ഉപയോഗിച്ചും വൻ പദ്ധതികൾ നമുക്കു നടപ്പാക്കാനാവും.
വിമാനത്താവളത്തിനു പുറത്ത് ഇനിയും ഏറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. മൂർഖൻപറന്പിലെ വിമാനത്താവളത്തിന് ആവശ്യത്തിനു വിസ്തൃതിയുണ്ടെങ്കിലും അവിടേക്കുള്ള റോഡുകൾ ഇടുങ്ങിയതും ദുർഘടവുമാണ്. അതിനു മാറ്റമുണ്ടാകണം. കണ്ണൂരിൽനിന്നു മട്ടന്നൂരിലേക്കു 45 മീറ്റർ വീതിയിൽ ഗ്രീൻ ഫീൽഡ് റോഡിനു രൂപകല്പന നടത്തിയിരുന്നു. സമീപ ജില്ലകളിൽനിന്നു സുഗമമായി വിമാനത്താവളത്തിലെത്താൻ കഴിയണം.
സംസ്ഥാനത്തിനു പൊതുവായി അഭിമാനമാകേണ്ട കണ്ണൂർ വിമാനത്താവളം രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിൽ ചില കല്ലുകടികളുണ്ടാകുന്നതു നിർഭാഗ്യകരം തന്നെ. പ്രതിപക്ഷവും സംസ്ഥാന ബിജെപിയും ഉദ്ഘാടനച്ചടങ്ങു ബഹിഷ്കരിച്ചിരിക്കുകയാണ്. വിമാനത്താവളത്തിനു തറക്കല്ലിട്ട മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെയും നിർമാണ പ്രവർത്തനങ്ങൾക്കു ഗതിവേഗം നൽകിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും ചടങ്ങിനു ക്ഷണിക്കാതിരുന്നതു തികഞ്ഞ മര്യാദകേടാണ്. ഏതെങ്കിലുമൊരു സർക്കാരിന്റെയോ മുന്നണിയുടെയോ മാത്രം നേട്ടമായി ഇതിനെ കൊട്ടിഘോഷിക്കുന്നതു ശരിയല്ല. രണ്ടു പതിറ്റാണ്ടിലേറെ പഴക്കമുള്ള ഈ പദ്ധതിയുമായി നിരവധിപേർ ബന്ധപ്പെട്ടിട്ടുണ്ട്. അവരെല്ലാം നന്ദിയോടെ സ്മരിക്കപ്പെടണം. ഈ വിമാനത്താവളം നാടിന്റെ വിജയമാണ്. അത് എല്ലാവരും ചേർന്ന് ആഘോഷിക്കുന്പോഴാണു പദ്ധതി ഐശ്വര്യമുള്ളതാകുന്നത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം(സിയാൽ) കേരളത്തിന്റെ അഭിമാനമായതുപോലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവും(കിയാൽ) സംസ്ഥാനത്തിന്റെ വളർച്ചയിൽ വലിയ പങ്കു വഹിക്കണം. വടക്കേ മലബാറിലെ ജനങ്ങൾക്കും കർണാടകത്തിന്റെ ചില പ്രദേശങ്ങളിൽനിന്നുള്ളവർക്കും അനുഗ്രഹപ്രദമായി മാറുന്ന ഈ വിമാനത്താവളത്തിൽ ലോകത്തിലെതന്നെ മികച്ച വിമാനത്താവള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
രണ്ടായിരം ഏക്കറിലേറെ സ്ഥലം വിമാനത്താവളത്തിനായി ഏറ്റെടുത്തിരുന്നു. നഗരത്തിൽനിന്ന് അകന്നുകിടക്കുന്ന അവികസിത പ്രദേശത്തു വിമാനത്താവളത്തിന്റെ ഭാവി വികസനംകൂടി ലക്ഷ്യമിട്ടാണ് ഇത്രയും സ്ഥലം ഏറ്റെടുത്തത്. ഇനിയൊരു അഞ്ഞൂറേക്കർകൂടി ഏറ്റെടുക്കാൻ നീക്കം നടക്കുന്നു. ഇരുപതു കിലോമീറ്ററോളം നീളമുള്ളതാണു വിമാനത്താവളത്തിന്റെ ചുറ്റുമതിൽ. വൈദ്യുതി വിതരണം കേബിൾ വഴിയാണ്. പാർക്കിംഗിനു വിശാലമായ സൗകര്യം ഒരുക്കിയിരിക്കുന്നു. പ്രതിവർഷം 15-18 ലക്ഷം യാത്രക്കാരെയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.
വിശാലമായ റൺവേയ്ക്കും മറ്റു സംവിധാനങ്ങൾക്കുമായി മരങ്ങൾ മുറിച്ചുമാറ്റുകയും കുന്നുകൾ ഇടിച്ചു നിരത്തുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതിനു പകരമായി കിയാലിന്റെ നേതൃത്വത്തിൽ മട്ടന്നൂരിലും മൂർഖൻപറന്പിന്റെ വിവിധ ഭാഗങ്ങളിലുമായി മൂന്നു ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഭൂമിക്കുൾപ്പെടെ രണ്ടായിരം കോടിയോളം രൂപ ഇതിനോടകം മുടക്കിക്കഴിഞ്ഞു. ഇനിയൊരു അഞ്ഞൂറു കോടി രൂപകൂടി ഉടനേ ചെലവിടേണ്ടിവരും. സർക്കാരിന്റെയും പൊതു- സ്വകാര്യ മേഖലകളുടെയും പങ്കാളിത്തത്തിലാണ് ഈ ബൃഹത് പദ്ധതി സാക്ഷാത്കരിച്ചത്. ഓഹരിയുടമകളുടെ എണ്ണം 6700 ആണ്.
97,000 ചതുരശ്ര മീറ്റർ വിസ്തീർണമാണു പാസഞ്ചർ ടെർമിനലിനുള്ളത്. രണ്ടു ഡസൻ ചെക്ക്- ഇൻ കൗണ്ടറുകളും 16 എമിഗ്രേഷൻ കൗണ്ടറുകളുമുണ്ട്. സിയാലിനെപ്പോലെ കിയാലും സൗരോർജത്തിനു പ്രാമുഖ്യം നൽകുന്നുണ്ട്. ഏഴു മെഗാവാട്ടിന്റെ സോളാർ പവർ പ്ലാന്റാണു സജ്ജീകരിച്ചിരിക്കുന്നത്. പദ്ധതി പ്രദേശത്തെ ജലവിതരണത്തിനായി ആറു കോടി രൂപ ചെലവിട്ടു. ശീതീകരിച്ച കാർഗോ കോംപ്ലക്സിന് ഒന്നര ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്.
വിമാനത്താവളങ്ങളിൽ വൻതോതിൽ ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഏർപ്പെടുത്തിവരുന്ന കാലമാണിത്. അവയിൽ പലതും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർക്കു സ്വയം ചെക്ക്- ഇൻ ചെയ്യാവുന്ന സംവിധാനമാണ് ഇതിലൊന്ന്. ഇൻലൈൻ എക്സ്റേ, സെൽഫ് ബാഗേജ് ഡ്രോപ് മെഷീൻ എന്നിവയുൾപ്പെട്ടതാണീ സംവിധാനം. ഇന്റഗ്രേറ്റഡ് ടെർമിനലായതിനാൽ തിരക്കിനനുസരിച്ചു കൗണ്ടറുകൾ സജ്ജീകരിക്കാനുമാവും.
കയറ്റുമതി മേഖലയുടെ വികസനത്തിനു വിമാനത്താവളം വഴിയൊരുക്കും. പല വിദേശ വിമാനക്കന്പനികളും ഇവിടെനിന്നു സർവീസ് ആരംഭിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചുകഴിഞ്ഞു. ടൂറിസം വികസനത്തിന് ഏറെ സാധ്യതയുള്ള ജില്ലകളാണു കണ്ണൂരും കാസർഗോഡും വയനാടുമൊക്കെ. ഈ ജില്ലകൾക്കു പുറമേ കർണാടകത്തിലെ കുടകിനും കണ്ണൂർ വിമാനത്താവളത്തിന്റെ പ്രയോജനം ലഭിക്കും. വ്യവസായ, വാണിജ്യ മേഖലകൾക്കും ഉണർവുണ്ടാകും.
ഗതാഗത വികസനത്തിനു സ്ഥലമേറ്റെടുക്കൽ പലേടത്തും കീറാമുട്ടിയാണ്. മികച്ച പുനരധിവാസ പാക്കേജുകൾ മാത്രമാണ് ഇതിനു പരിഹാരം. പുനരധിവാസ വിഷയം സിയാൽ കാര്യക്ഷമമായി കൈകാര്യം ചെയ്തു. കിയാൽ ആ മാതൃക പിന്തുടരുന്നുണ്ട്. കണ്ണൂർ വിമാനത്താവളത്തിനുവേണ്ടി ഭൂമി നൽകിയവരിൽ നല്ലൊരു ഭാഗത്തെ പുനരധിവസിപ്പിച്ചു കഴിഞ്ഞതായാണ് അറിയുന്നത്. വീടു നഷ്ടപ്പെടുത്തേണ്ടിവന്നവർക്കു നഷ്ടപരിഹാരത്തിനു പുറമേ ജോലിയും നൽകാമെന്നായിരുന്നു വാഗ്ദാനം. വിമാനത്താവളത്തിനു കൂടുതൽ ഭൂമി ഏറ്റെടുക്കാനുദ്ദേശിക്കുന്നതായി അറിഞ്ഞ് ആളുകൾ സ്വയം മുന്നോട്ടു വന്നു ഭൂമി വിട്ടുതരാൻ സന്നദ്ധത പ്രകടിപ്പിക്കുന്നുവെന്നു കിയാൽ മാനേജിംഗ് ഡയറക്ടർ വി. തുളസീദാസ് പറഞ്ഞു. വികസനപദ്ധതികൾക്കു വിലങ്ങുതടിയാവുന്ന ഭൂമി ഏറ്റെടുക്കൽ പ്രശ്നം ജനങ്ങളുടെ പിന്തുണയോടും പൂർണസമ്മതത്തോടുംകൂടി പരിഹരിക്കാൻ കഴിഞ്ഞാൽ അതു നേട്ടംതന്നെയാണ്.
ഭൂലഭ്യത പ്രശ്നമല്ലാത്തതിനാൽ കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ച സുഗമമായിരിക്കുമെന്നു കരുതാം. വലിയ ഹോട്ടലുകൾ ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനു സ്ഥലം പാട്ടത്തിനു നൽകാൻ കിയാൽ ഒരുക്കമാണ്. ഈ സാഹചര്യമുപയോഗിച്ചു വ്യവസായ സംരംഭകരെ ആകർഷിക്കാനും പദ്ധതിയുണ്ട്. വിമാനത്താവളമായാലും മെട്രോയായാലും ഇതര മാർഗങ്ങളിലൂടെ വരുമാനത്തിനു സാധ്യത ഉണ്ടായിരുന്നാൽ മാത്രമേ വരുംകാലങ്ങളിൽ ലാഭകരമായി നടത്തിക്കൊണ്ടുപോകാൻ കഴിയൂ. തുടർച്ചെലവുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയും ലഭ്യമായ സൗകര്യങ്ങൾ പൂർണമായി ഉപയോഗിച്ചും വൻ പദ്ധതികൾ നമുക്കു നടപ്പാക്കാനാവും.
വിമാനത്താവളത്തിനു പുറത്ത് ഇനിയും ഏറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. മൂർഖൻപറന്പിലെ വിമാനത്താവളത്തിന് ആവശ്യത്തിനു വിസ്തൃതിയുണ്ടെങ്കിലും അവിടേക്കുള്ള റോഡുകൾ ഇടുങ്ങിയതും ദുർഘടവുമാണ്. അതിനു മാറ്റമുണ്ടാകണം. കണ്ണൂരിൽനിന്നു മട്ടന്നൂരിലേക്കു 45 മീറ്റർ വീതിയിൽ ഗ്രീൻ ഫീൽഡ് റോഡിനു രൂപകല്പന നടത്തിയിരുന്നു. സമീപ ജില്ലകളിൽനിന്നു സുഗമമായി വിമാനത്താവളത്തിലെത്താൻ കഴിയണം.
സംസ്ഥാനത്തിനു പൊതുവായി അഭിമാനമാകേണ്ട കണ്ണൂർ വിമാനത്താവളം രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിൽ ചില കല്ലുകടികളുണ്ടാകുന്നതു നിർഭാഗ്യകരം തന്നെ. പ്രതിപക്ഷവും സംസ്ഥാന ബിജെപിയും ഉദ്ഘാടനച്ചടങ്ങു ബഹിഷ്കരിച്ചിരിക്കുകയാണ്. വിമാനത്താവളത്തിനു തറക്കല്ലിട്ട മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെയും നിർമാണ പ്രവർത്തനങ്ങൾക്കു ഗതിവേഗം നൽകിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും ചടങ്ങിനു ക്ഷണിക്കാതിരുന്നതു തികഞ്ഞ മര്യാദകേടാണ്. ഏതെങ്കിലുമൊരു സർക്കാരിന്റെയോ മുന്നണിയുടെയോ മാത്രം നേട്ടമായി ഇതിനെ കൊട്ടിഘോഷിക്കുന്നതു ശരിയല്ല. രണ്ടു പതിറ്റാണ്ടിലേറെ പഴക്കമുള്ള ഈ പദ്ധതിയുമായി നിരവധിപേർ ബന്ധപ്പെട്ടിട്ടുണ്ട്. അവരെല്ലാം നന്ദിയോടെ സ്മരിക്കപ്പെടണം. ഈ വിമാനത്താവളം നാടിന്റെ വിജയമാണ്. അത് എല്ലാവരും ചേർന്ന് ആഘോഷിക്കുന്പോഴാണു പദ്ധതി ഐശ്വര്യമുള്ളതാകുന്നത്.