അബുദാബി: പാക്കിസ്ഥാനെതിരേയുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കി. മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ന്യൂസിലന്‍ഡ് 123 റണ്‍സിനു പാക്കിസ്ഥാനെ തോല്‍പ്പിച്ചു. ജയിക്കാൻ വേണ്ടിയിരുന്ന 280 റൺസ് പിന്തുടർന്ന പാക്കിസ്ഥാൻ 156 റൺസിന് പുറത്തായി. ഇതോടെ പരമ്പര 2-1ന് ന്യൂസിലന്‍ഡ് നേടി. 2016 നവംബറിനുശേഷം നടന്ന ആറു ടെസ്റ്റ് പരമ്പരകളില്‍ ന്യൂസിലന്‍ഡിന്റെ അഞ്ചാമത്തെ ജയമാണ്.
കിവീസിന്റെ അരങ്ങേറ്റക്കാരന്‍ വില്‍ സോമര്‍വില്‍ നിര്‍ണായകമായ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഇന്നിംഗ്സില്‍ ഓഫ് സ്പിന്നര്‍ സോമര്‍വില്‍ നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു. പാക്കിസ്ഥാന് സ്പിന്നര്‍ യാസിര്‍ ഷായാണ് മാന്‍ ഓഫ് ദ സീരീസ്.
സ്കോര്‍: ന്യൂസിലന്‍ഡ് 274, 353/7 ഡിക്ലയേര്‍ഡ്. പാക്കിസ്ഥാന്: 348, 156
കിവീസിന്റെ അരങ്ങേറ്റക്കാരന്‍ വില്‍ സോമര്‍വില്‍ നിര്‍ണായകമായ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഇന്നിംഗ്സില്‍ ഓഫ് സ്പിന്നര്‍ സോമര്‍വില്‍ നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു. പാക്കിസ്ഥാന് സ്പിന്നര്‍ യാസിര്‍ ഷായാണ് മാന്‍ ഓഫ് ദ സീരീസ്.
സ്കോര്‍: ന്യൂസിലന്‍ഡ് 274, 353/7 ഡിക്ലയേര്‍ഡ്. പാക്കിസ്ഥാന്: 348, 156