സ്കൂൾ വിദ്യാർഥികളുടെ പഠനഭാരം കുറയ്ക്കാനുള്ള ചില നിർദേശങ്ങൾ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം മുന്നോട്ടുവച്ചിരിക്കുകയാണ്. തീരെ ചെറിയ ക്ലാസുകളിലെ പഠനവിഷയങ്ങൾ ലഘൂകരിച്ചും പുസ്തകസഞ്ചിയുടെ ഭാരം കുറച്ചും പഠനം അയത്നലളിതമാക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ളതാണ് ഈ നിർദേശങ്ങൾ. ഏറെക്കാലമായി വിദ്യാഭ്യാസരംഗത്തു വളരെ ഗൗരവപൂർവം ചർച്ചചെയ്യപ്പെടുന്ന വിഷയമാണിത്. താങ്ങാവുന്നതിലേറെ പുസ്തകക്കെട്ടും ഗ്രഹിക്കാവുന്നതിലേറെ പാഠങ്ങളും കുട്ടികൾക്കു നൽകുന്നത് അവരുടെ ബൗദ്ധികവും കായികവുമായ വളർച്ചയെ മുരടിപ്പിക്കുമെന്ന അഭിപ്രായം ശക്തമാണ്. ധാരാളം വിദ്യാഭ്യാസവിദഗ്ധരും ആരോഗ്യപ്രവർത്തകരും ഈ അഭിപ്രായത്തോടു യോജിക്കുന്നു.
കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിനും സമഗ്ര വ്യക്തിത്വവികസനത്തിനുമുള്ള അവസരമാണ് സ്കൂളുകൾ ഒരുക്കേണ്ടത്. അവരുടെ പഠനമികവുമാത്രം ലക്ഷ്യമാക്കിയുള്ള ഏതു പരിഷ്കാരവും ഗുണത്തിനു പകരം ദോഷമേ ഉണ്ടാക്കുകയുള്ളൂ. സമഗ്രമായൊരു പാഠ്യ-പാഠ്യേതര പദ്ധതിയാവണം സ്കൂൾ തലത്തിലും നഴ്സറി, പ്രീപ്രൈമറി വിഭാഗങ്ങളിലും ഉണ്ടാവേണ്ടത്. ഇക്കാര്യത്തിൽ വേണ്ടത്ര ഗവേഷണവും പഠനവും നടത്തിയശേഷമാണു മാനവശേഷി വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ- സാക്ഷരതാ വകുപ്പ് ഇപ്പോൾ മാർഗനിർദേശങ്ങൾ നൽകിയിരിക്കുന്നതെന്നു കരുതാം. ഇവയും ഓരോ കാലത്തും പുനഃപരിശോധനയ്ക്കു വിധേയമാക്കണം. കാരണം എല്ലാ മേഖലയിലും വളരെ വേഗത്തിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കയാണ്. അതിനനുസരിച്ചു അതു വിദ്യാഭ്യാസ മേഖലയിലും പരിഷ്കാരങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കണം.
ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും കുട്ടികളെ ഭാഷയും ഗണിതവും മാത്രം പഠിപ്പിച്ചാൽ മതിയെന്നാണു നിർദേശം. എന്നുമാത്രമല്ല, ഈ രണ്ടു ക്ലാസുകളിലെയും കുട്ടികൾക്കു ഗൃഹപാഠം നൽകുകയുമരുത്. മൂന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലെ കുട്ടികളെ കണക്കും ഭാഷയും കൂടാതെ പരിസ്ഥിതിശാസ്ത്രവും കൂടി പഠിപ്പിക്കാം. വികസിത രാജ്യങ്ങൾ പൊതുവേ സ്വീകരിച്ചുപോരുന്ന രീതിയാണിത്. മിക്ക വികസിത രാജ്യങ്ങളും കൊച്ചുകുട്ടികളുടെ കാര്യത്തിൽ വലിയ ശ്രദ്ധയാണു പുലർത്തുന്നത്. ബാലാവകാശങ്ങൾക്ക് ആ രാജ്യങ്ങൾ മുന്തിയ പരിഗണന നൽകുന്നു. വീടുകളിൽപോലും കുട്ടികളെ ഏതെങ്കിലും തരത്തിലുള്ള നിർബന്ധിത നിയന്ത്രണത്തിനു വിധേയരാക്കുന്നതു ചില രാജ്യങ്ങളിൽ കുറ്റമാണ്. കുട്ടികളെ വേദനിപ്പിച്ചുവെന്ന കുറ്റത്തിനു മാതാപിതാക്കൾ ജയിലിലായ സംഭവങ്ങൾ ഏറെയുണ്ട്. ഏതായാലും വരുംകാലങ്ങളിൽ, കുട്ടികളുടെ വളർച്ചയെ സ്വാധീനിക്കുന്ന വിഷയങ്ങളിൽ നാം കൂടുതൽ ശ്രദ്ധ പുലർത്തേണ്ടിവരും.
സ്കൂൾ ബാഗിന്റെ ഭാരം മുന്പു കോടതി ഇടപെട്ടിട്ടുള്ള പ്രശ്നമാണ്. സ്കൂൾ ബാഗിന്റെ അധികഭാരം നിമിത്തം പത്തു വയസിനു താഴെ പ്രായമുള്ള കുട്ടികൾക്ക് അസ്ഥിസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി മഹാരാഷ്ട്ര ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുട്ടികളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി മഹാരാഷ്ട്ര സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. പാഠപുസ്തകങ്ങൾ ക്ലാസ് മുറിയിൽത്തന്നെ സൂക്ഷിക്കുന്നതിന്റെ പ്രായോഗികത ചർച്ച ചെയ്യാൻ കോടതി നിർദേശിച്ചെങ്കിലും പിന്നീടതു പിൻവലിച്ചു. പകരം, കുട്ടികൾക്കു രണ്ടു സെറ്റ് പുസ്തകം നൽകുകയും ഒരു സെറ്റ് സ്കൂളിലും മറ്റേതു വീട്ടിലും ഉപയോഗിക്കുകയും ചെയ്യുകയെന്ന നിർദേശമുണ്ടായി. സ്കൂൾ ബാഗുകൾക്കു പകരം ട്രോളി ബാഗുകൾ എന്ന ആശയവും കോടതി മുന്നോട്ടുവച്ചു. ഇതൊക്കെ പ്രായോഗികമാക്കാൻ പ്രയാസമുണ്ടാവും. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് ഹോം വർക്ക് ഒഴിവാക്കാനും സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാനും കേന്ദ്ര സർക്കാർ നിർദേശം നൽകണമെന്നു മദ്രാസ് ഹൈക്കോടതിയും ഈയിടെ നിർദേശിച്ചിരുന്നു.
ഇ-ക്ലാസ് റൂം, ഓഡിയോ -വിഷ്വൽ സാങ്കേതിക വിദ്യകൾ എന്നിവ വിപുലീകരിക്കണം. പല സംസ്ഥാനങ്ങളും ഇപ്പോൾ സ്മാർട്ട് ക്ലാസ് റൂമുകൾക്കു പ്രാധാന്യം കൊടുക്കുന്നുണ്ട്. ആധുനിക കാലത്തിന്റെ ആവശ്യങ്ങൾക്കും സാധ്യതകൾക്കും അനുസൃതമായി സാങ്കേതികവിദ്യകൾ വിദ്യാഭ്യാസരംഗത്ത് അവതരിപ്പിക്കുന്നതിൽ നാം വളരെ പിന്നിലാണ്. സ്മാർട്ട് ക്ലാസ് റൂമുകൾ ഏർപ്പെടുത്തിയെന്നു നാം അഭിമാനിക്കുന്നുണ്ടെങ്കിലും അവ കുട്ടികൾക്ക് എത്രമാത്രം പ്രയോജനപ്രദമാകുന്നുവെന്നു വിലയിരുത്തുന്നതു നന്നായിരിക്കും.
സ്കൂൾ ബാഗ് ഭാരം സംബന്ധിച്ചു മാനവശേഷി വികസന മന്ത്രാലയം കർശനമായ നിർദേശങ്ങളാണു നൽകിയിരിക്കുന്നത്. പുസ്തകം, വെള്ളം, ഭക്ഷണം എന്നിവയെല്ലാം അടങ്ങിയതാണല്ലോ സ്കൂൾ ബാഗ്. ഈ വലിയ ചുമടുമായി പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുകയോ ഏറെ ദൂരം നടക്കുകയോ ചെയ്യുന്ന കുട്ടികൾ അനുഭവിക്കുന്ന വിഷമം ഏറെയാണെന്നു കേരളീയർക്കെല്ലാം അറിയാം.
ഒന്ന്, രണ്ട് ക്ലാസുകളിൽ സ്കൂൾ ബാഗിന്റെ ഭാരം ഒന്നര കിലോഗ്രാമായി ചുരുക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ നിർദേശം. പത്താംക്ലാസിൽ പരമാവധി ഭാരം അഞ്ചു കിലോഗ്രാം മാത്രം. സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതു വിദ്യാർഥികളുടെ ആരോഗ്യത്തിനു ഗുണകരമാകും. എന്നാൽ അതോടൊപ്പം പാഠ്യപദ്ധതികളും പഠനരീതിയും സമഗ്രമായി പരിഷ്കരിക്കേണ്ടതുണ്ട്.
കൊച്ചുകുട്ടികളെ കണക്കും ഭാഷയും മാത്രം പഠിപ്പിക്കുന്പോഴും അവരുടെ കലാപരവും ബുദ്ധിപരവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും സാധിക്കണം. ക്ലാസ് മുറികൾ സമ്മർദത്തിന്റെ അന്തരീക്ഷമല്ല പഠിതാവിനു നൽകേണ്ടത്. എന്നാൽ അച്ചടക്കം അത്യാവശ്യമാണുതാനും.
പ്രധാനമായും പഠനമേഖലയിൽ നേരിടേണ്ടിവരുന്ന സംഘർഷങ്ങളാണു വിദ്യാർഥികളെ ലഹരിക്ക് അടിമയാക്കുന്നതെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ്സിംഗ് ഈയിടെ അഭിപ്രായപ്പെട്ടു. ഈ മേഖലയിൽ നിരവധി കേസുകൾ കൈകാര്യംചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. 2016ൽ രാജ്യത്ത് ഒന്പതിനായിരം വിദ്യാർഥികൾ ജീവനൊടുക്കിയതായി ഔദ്യോഗികമായ കണക്കുണ്ട്. ഈ വർഷം വീടുവിട്ടുപോയ വിദ്യാർഥികളുടെ എണ്ണം അറുപതിനായിരം. പഠനഭാരം കൂടാതെ മറ്റു പല കാരണങ്ങളും ഇതിനുണ്ടാവും. ഏതായാലും പഠനം കുട്ടികൾക്കു പിരിമുറുക്കം നൽകുന്ന കാര്യമാകരുത്. സ്കൂൾ അവർക്കു പേടിസ്വപ്നമോ അധ്യാപകർ അവർക്ക് അപ്രാപ്യരോ ആകരുത്. മാനവശേഷി മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ നിർദേശങ്ങൾ നല്ല ഫലം സൃഷ്ടിക്കുമെന്നുതന്നെ പ്രതീക്ഷിക്കാം. ചെറിയ ക്ലാസുകളിൽ മാത്രമല്ല, ഹൈസ്കൂൾ- ഹയർ സെക്കൻഡറി രംഗത്തും മാറ്റങ്ങൾക്കു സമയമായിരിക്കുന്നു.
കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിനും സമഗ്ര വ്യക്തിത്വവികസനത്തിനുമുള്ള അവസരമാണ് സ്കൂളുകൾ ഒരുക്കേണ്ടത്. അവരുടെ പഠനമികവുമാത്രം ലക്ഷ്യമാക്കിയുള്ള ഏതു പരിഷ്കാരവും ഗുണത്തിനു പകരം ദോഷമേ ഉണ്ടാക്കുകയുള്ളൂ. സമഗ്രമായൊരു പാഠ്യ-പാഠ്യേതര പദ്ധതിയാവണം സ്കൂൾ തലത്തിലും നഴ്സറി, പ്രീപ്രൈമറി വിഭാഗങ്ങളിലും ഉണ്ടാവേണ്ടത്. ഇക്കാര്യത്തിൽ വേണ്ടത്ര ഗവേഷണവും പഠനവും നടത്തിയശേഷമാണു മാനവശേഷി വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ- സാക്ഷരതാ വകുപ്പ് ഇപ്പോൾ മാർഗനിർദേശങ്ങൾ നൽകിയിരിക്കുന്നതെന്നു കരുതാം. ഇവയും ഓരോ കാലത്തും പുനഃപരിശോധനയ്ക്കു വിധേയമാക്കണം. കാരണം എല്ലാ മേഖലയിലും വളരെ വേഗത്തിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കയാണ്. അതിനനുസരിച്ചു അതു വിദ്യാഭ്യാസ മേഖലയിലും പരിഷ്കാരങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കണം.
ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും കുട്ടികളെ ഭാഷയും ഗണിതവും മാത്രം പഠിപ്പിച്ചാൽ മതിയെന്നാണു നിർദേശം. എന്നുമാത്രമല്ല, ഈ രണ്ടു ക്ലാസുകളിലെയും കുട്ടികൾക്കു ഗൃഹപാഠം നൽകുകയുമരുത്. മൂന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലെ കുട്ടികളെ കണക്കും ഭാഷയും കൂടാതെ പരിസ്ഥിതിശാസ്ത്രവും കൂടി പഠിപ്പിക്കാം. വികസിത രാജ്യങ്ങൾ പൊതുവേ സ്വീകരിച്ചുപോരുന്ന രീതിയാണിത്. മിക്ക വികസിത രാജ്യങ്ങളും കൊച്ചുകുട്ടികളുടെ കാര്യത്തിൽ വലിയ ശ്രദ്ധയാണു പുലർത്തുന്നത്. ബാലാവകാശങ്ങൾക്ക് ആ രാജ്യങ്ങൾ മുന്തിയ പരിഗണന നൽകുന്നു. വീടുകളിൽപോലും കുട്ടികളെ ഏതെങ്കിലും തരത്തിലുള്ള നിർബന്ധിത നിയന്ത്രണത്തിനു വിധേയരാക്കുന്നതു ചില രാജ്യങ്ങളിൽ കുറ്റമാണ്. കുട്ടികളെ വേദനിപ്പിച്ചുവെന്ന കുറ്റത്തിനു മാതാപിതാക്കൾ ജയിലിലായ സംഭവങ്ങൾ ഏറെയുണ്ട്. ഏതായാലും വരുംകാലങ്ങളിൽ, കുട്ടികളുടെ വളർച്ചയെ സ്വാധീനിക്കുന്ന വിഷയങ്ങളിൽ നാം കൂടുതൽ ശ്രദ്ധ പുലർത്തേണ്ടിവരും.
സ്കൂൾ ബാഗിന്റെ ഭാരം മുന്പു കോടതി ഇടപെട്ടിട്ടുള്ള പ്രശ്നമാണ്. സ്കൂൾ ബാഗിന്റെ അധികഭാരം നിമിത്തം പത്തു വയസിനു താഴെ പ്രായമുള്ള കുട്ടികൾക്ക് അസ്ഥിസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി മഹാരാഷ്ട്ര ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുട്ടികളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി മഹാരാഷ്ട്ര സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. പാഠപുസ്തകങ്ങൾ ക്ലാസ് മുറിയിൽത്തന്നെ സൂക്ഷിക്കുന്നതിന്റെ പ്രായോഗികത ചർച്ച ചെയ്യാൻ കോടതി നിർദേശിച്ചെങ്കിലും പിന്നീടതു പിൻവലിച്ചു. പകരം, കുട്ടികൾക്കു രണ്ടു സെറ്റ് പുസ്തകം നൽകുകയും ഒരു സെറ്റ് സ്കൂളിലും മറ്റേതു വീട്ടിലും ഉപയോഗിക്കുകയും ചെയ്യുകയെന്ന നിർദേശമുണ്ടായി. സ്കൂൾ ബാഗുകൾക്കു പകരം ട്രോളി ബാഗുകൾ എന്ന ആശയവും കോടതി മുന്നോട്ടുവച്ചു. ഇതൊക്കെ പ്രായോഗികമാക്കാൻ പ്രയാസമുണ്ടാവും. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് ഹോം വർക്ക് ഒഴിവാക്കാനും സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാനും കേന്ദ്ര സർക്കാർ നിർദേശം നൽകണമെന്നു മദ്രാസ് ഹൈക്കോടതിയും ഈയിടെ നിർദേശിച്ചിരുന്നു.
ഇ-ക്ലാസ് റൂം, ഓഡിയോ -വിഷ്വൽ സാങ്കേതിക വിദ്യകൾ എന്നിവ വിപുലീകരിക്കണം. പല സംസ്ഥാനങ്ങളും ഇപ്പോൾ സ്മാർട്ട് ക്ലാസ് റൂമുകൾക്കു പ്രാധാന്യം കൊടുക്കുന്നുണ്ട്. ആധുനിക കാലത്തിന്റെ ആവശ്യങ്ങൾക്കും സാധ്യതകൾക്കും അനുസൃതമായി സാങ്കേതികവിദ്യകൾ വിദ്യാഭ്യാസരംഗത്ത് അവതരിപ്പിക്കുന്നതിൽ നാം വളരെ പിന്നിലാണ്. സ്മാർട്ട് ക്ലാസ് റൂമുകൾ ഏർപ്പെടുത്തിയെന്നു നാം അഭിമാനിക്കുന്നുണ്ടെങ്കിലും അവ കുട്ടികൾക്ക് എത്രമാത്രം പ്രയോജനപ്രദമാകുന്നുവെന്നു വിലയിരുത്തുന്നതു നന്നായിരിക്കും.
സ്കൂൾ ബാഗ് ഭാരം സംബന്ധിച്ചു മാനവശേഷി വികസന മന്ത്രാലയം കർശനമായ നിർദേശങ്ങളാണു നൽകിയിരിക്കുന്നത്. പുസ്തകം, വെള്ളം, ഭക്ഷണം എന്നിവയെല്ലാം അടങ്ങിയതാണല്ലോ സ്കൂൾ ബാഗ്. ഈ വലിയ ചുമടുമായി പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുകയോ ഏറെ ദൂരം നടക്കുകയോ ചെയ്യുന്ന കുട്ടികൾ അനുഭവിക്കുന്ന വിഷമം ഏറെയാണെന്നു കേരളീയർക്കെല്ലാം അറിയാം.
ഒന്ന്, രണ്ട് ക്ലാസുകളിൽ സ്കൂൾ ബാഗിന്റെ ഭാരം ഒന്നര കിലോഗ്രാമായി ചുരുക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ നിർദേശം. പത്താംക്ലാസിൽ പരമാവധി ഭാരം അഞ്ചു കിലോഗ്രാം മാത്രം. സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതു വിദ്യാർഥികളുടെ ആരോഗ്യത്തിനു ഗുണകരമാകും. എന്നാൽ അതോടൊപ്പം പാഠ്യപദ്ധതികളും പഠനരീതിയും സമഗ്രമായി പരിഷ്കരിക്കേണ്ടതുണ്ട്.
കൊച്ചുകുട്ടികളെ കണക്കും ഭാഷയും മാത്രം പഠിപ്പിക്കുന്പോഴും അവരുടെ കലാപരവും ബുദ്ധിപരവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും സാധിക്കണം. ക്ലാസ് മുറികൾ സമ്മർദത്തിന്റെ അന്തരീക്ഷമല്ല പഠിതാവിനു നൽകേണ്ടത്. എന്നാൽ അച്ചടക്കം അത്യാവശ്യമാണുതാനും.
പ്രധാനമായും പഠനമേഖലയിൽ നേരിടേണ്ടിവരുന്ന സംഘർഷങ്ങളാണു വിദ്യാർഥികളെ ലഹരിക്ക് അടിമയാക്കുന്നതെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ്സിംഗ് ഈയിടെ അഭിപ്രായപ്പെട്ടു. ഈ മേഖലയിൽ നിരവധി കേസുകൾ കൈകാര്യംചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. 2016ൽ രാജ്യത്ത് ഒന്പതിനായിരം വിദ്യാർഥികൾ ജീവനൊടുക്കിയതായി ഔദ്യോഗികമായ കണക്കുണ്ട്. ഈ വർഷം വീടുവിട്ടുപോയ വിദ്യാർഥികളുടെ എണ്ണം അറുപതിനായിരം. പഠനഭാരം കൂടാതെ മറ്റു പല കാരണങ്ങളും ഇതിനുണ്ടാവും. ഏതായാലും പഠനം കുട്ടികൾക്കു പിരിമുറുക്കം നൽകുന്ന കാര്യമാകരുത്. സ്കൂൾ അവർക്കു പേടിസ്വപ്നമോ അധ്യാപകർ അവർക്ക് അപ്രാപ്യരോ ആകരുത്. മാനവശേഷി മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ നിർദേശങ്ങൾ നല്ല ഫലം സൃഷ്ടിക്കുമെന്നുതന്നെ പ്രതീക്ഷിക്കാം. ചെറിയ ക്ലാസുകളിൽ മാത്രമല്ല, ഹൈസ്കൂൾ- ഹയർ സെക്കൻഡറി രംഗത്തും മാറ്റങ്ങൾക്കു സമയമായിരിക്കുന്നു.