മതേതരത്വ ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷണവും വികസന പദ്ധതികളുമൊക്കെ അപ്രധാനമാക്കി വർഗീയതയും വിഭാഗീയതയും വളർത്തുന്നതിന്റെ അപകടം ആരും മുൻകൂട്ടി കാണാതെ പോകരുത്. ഇത്തരത്തിൽ മുതലെടുപ്പു നടത്തുന്നതിൽ എല്ലാ രാഷ്ട്രീയപാർട്ടികളും തങ്ങളുടേതായ പങ്കു വഹിക്കുന്നു; ചിലർ ഏറെ മുന്നിലാണെന്നു മാത്രം.
ജനങ്ങളുടെ മനസിൽ വർഗീയതയും വിഭാഗീയതയും കുത്തിവച്ചു രാജ്യത്തെ അസ്ഥിരപ്പെടുത്താനും അന്തരീക്ഷം കലുഷമാക്കാനുമുള്ള ശ്രമം വ്യാപകമാകുകയാണ്. മതത്തെയും ആധ്യാത്മികതയെയുമൊക്കെ കൂട്ടുപിടിച്ചാണ് ഈ നീക്കങ്ങളെന്നതു കൂടുതൽ ആശങ്കയുണർത്തുന്നു. രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് അടുക്കവേ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയുള്ളതാണീ കളികൾ. ജനങ്ങളിൽ അസ്വസ്ഥത പടർത്തുന്ന ഈ ഉദ്യമങ്ങൾ വളരെ അപകടകരമാണ്; രാജ്യത്തെ ശിഥിലമാക്കാൻപോലും വഴിവയ്ക്കാവുന്നതാണ്. കുറെ ദിവസങ്ങളായി അയോധ്യയിൽ അരങ്ങേറിയ പ്രക്ഷോഭങ്ങളും കേരളത്തിൽ ശബരിമല യുവതീപ്രവേശനത്തിന്റെ പേരിൽ നടക്കുന്ന കാര്യങ്ങളും അസ്വാസ്ഥ്യജനകമായ സാഹചര്യമാണുണ്ടാക്കുന്നത്. രാമക്ഷേത്ര നിർമാണം വിഷയമാക്കി വിശ്വഹിന്ദു പരിഷത്തും മറ്റും അയോധ്യയിൽ വലിയ പ്രക്ഷോഭം നടത്തുന്നു. തീവ്രദേശീയത ഉയർത്തിപ്പിടിക്കുന്ന ശിവസേനയും അയോധ്യ രാഷ്ട്രീയായുധമാക്കുന്നു. ബിജെപിയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് അവരുടെ നീക്കം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാമക്ഷേത്ര നിർമാണം പ്രധാന വിഷയമാക്കാനുള്ള ശ്രമമാണ് ഇരുകൂട്ടരും നടത്തുന്നത്.
ഇതിനിടെ, അയോധ്യാ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടു വിവിധ മുസ്ലിം (എഐഎംഎംഎം) രാഷ്ട്രപതിക്കു കത്തയച്ചു. കഴിഞ്ഞ ദിവസം അയോധ്യയിൽ ചേർന്ന വിശ്വഹിന്ദു പരിഷത്ത് ധർമസഭ രാമക്ഷേത്രം നിർമിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. വിഎച്ച്പിയും ശിവസേനയും പതിനായിരങ്ങളെ അണിനിരത്തി അയോധ്യയിൽ റാലി നടത്തിയതിനു പിന്നാലെയാണു മുസ്ലിം കൂട്ടായ്മ രാഷ്ട്രപതിക്കു കത്തയച്ചത്. അയോധ്യാ നഗരത്തിൽനിന്നു നിരവധി മുസ്ലിം കുടുംബങ്ങൾ താമസം മാറ്റിയതായും വാർത്ത പരന്നിട്ടുണ്ട്.
ബാബറി മസ്ജിദ് തകർത്തതിന്റെ 26-ാം വാർഷികം അടുത്തിരിക്കേ ക്ഷേത്രനിർമാണവിഷയം ആളിക്കത്തിക്കാനുള്ള ശ്രമം അയോധ്യയിലെയോ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെയോ സമാധാനപ്രിയരായ ഹൈന്ദവവിശ്വാസികളുടെ അജൻഡയല്ല. അയോധ്യക്കു പുറത്തുനിന്നു വരുന്നവരാണു കുഴപ്പമുണ്ടാക്കുന്നതെന്നു പ്രദേശവാസികൾ പറയുന്നു. പക്ഷേ, ഉത്തർപ്രദേശ് ഭരണകൂടത്തിന്റെ നിലപാടു ചിലർക്കു പ്രോത്സാഹനമാകുന്നുണ്ടാവാം.
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനുള്ള തീയതി അടുത്തവർഷം നടക്കുന്ന കുംഭമേളയുടെ അവസരത്തിൽ പ്രഖ്യാപിക്കുമെന്നു വിഎച്ച്പി ധർമസഭ പറഞ്ഞിരുന്നു. അയോധ്യയിൽ കഴിഞ്ഞ ദിവസം നടന്ന ധർമസഭയും ശിവസേനാ റാലിയും പ്രമാണിച്ച് ഒരു ലക്ഷത്തോളം സുരക്ഷാ സൈനികരെയാണ് അവിടെ നിയോഗിച്ചത്. നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്ന പ്രദേശത്തേക്കാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്. രാമക്ഷേത്രം ഉടൻ നിർമിക്കണമെന്നും ഇതിനായി കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കണമെന്നും ആർഎസ്എസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ഭരണഘടനയും നിയമവും അനുവദിക്കുന്ന വിധത്തിലാവും രാമക്ഷേത്ര നിർമാണമെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ശൈലി സമവായത്തിന്റേതാണെന്നു തോന്നുന്നില്ല. പ്രകോപനപരമായ പല പ്രയോഗങ്ങളും യോഗിയിൽനിന്നു വരുന്നുണ്ട്. സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിൽ എല്ലാ വിഭാഗം ജനങ്ങളുടെയും സുരക്ഷ അദ്ദേഹത്തിന്റെ കടമയാണ്. അവിടെ സ്വന്തം രാഷ്ട്രീയമോ മതവിശ്വാസമോ മാത്രമല്ല അദ്ദേഹത്തെ നയിക്കേണ്ടത്.
അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തർക്കക്കേസിൽ സുപ്രീംകോടതി അന്തിമവാദം കേൾക്കുന്നത് അടുത്ത ജനുവരിയിലേക്കു മാറ്റിവച്ചിരുന്നു. അതു ചൂണ്ടിക്കാട്ടിയാണ് അയോധ്യ ക്ഷേത്ര നിർമാണ പ്രശ്നം ഇപ്പോൾ ചൂടുപിടിപ്പിച്ചിരിക്കുന്നത്. അടുത്തവർഷം നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിനു മുന്പ് കേസിൽ തീർപ്പുണ്ടാകാനുള്ള സാധ്യത ഇല്ലാതായി. അയോധ്യാ കേസ് അടിയന്തരമായി പരിഗണിക്കണമെന്നു യുപി സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടെങ്കിലും അടിയന്തരമായി പരിഗണിക്കേണ്ട കാര്യങ്ങൾ വേറെയുണ്ടെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. കേസ് ഏതു ബെഞ്ച് പരിഗണിക്കണമെന്നതു ജനുവരിയിലേ നിശ്ചയിക്കൂ. കേസ് നീട്ടിക്കൊണ്ടുപോകുന്നതിനു പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിക്കൊണ്ടു പ്രധാനമന്ത്രി സംസാരിച്ചു. ഇംപീച്ച്മെന്റ് ഭീഷണി മുഴക്കി പ്രതിപക്ഷം ജഡ്ജിമാരെ ഭയപ്പെടുത്തിയെന്നാണു രാജസ്ഥാനിലെ ആൽവാറിൽ തെരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കവേ നരേന്ദ്ര മോദി പറഞ്ഞത്. പ്രതിപക്ഷാംഗങ്ങൾ പറഞ്ഞാൽ പേടിക്കുന്നവരാണോ സുപ്രീകോടതി ജഡ്ജിമാർ? അതെന്തായാലും കേസ് നീട്ടിവച്ചതു സർക്കാരിന് ഇഷ്ടമായിട്ടില്ലെന്നു വ്യക്തം.
അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി കാത്തിരിക്കാനാവില്ലെന്നു പറഞ്ഞ് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതും കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുന്നു. ഓർഡിനൻസാണ് അവർ ലക്ഷ്യമിടുന്നത്. സുപ്രീംകോടതി തീരുമാനം വരുംവരെ കാത്തിരിക്കാൻ അവർ തയാറല്ല.
ഇതേസമയം ഉത്തരേന്ത്യയിലുടനീളം വൻ കർഷക പ്രക്ഷോഭങ്ങൾ നടക്കുന്നത് ഭരണകർത്താക്കൾ കണ്ടില്ലെന്നു നടിക്കുന്നു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ കൂറ്റൻ കർഷകപ്രതിഷേധം അരങ്ങേറി. ഇപ്പോൾ തെരഞ്ഞെടുപ്പു നടക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലുമൊക്കെ കർഷകരോഷം എപ്രകാരമാണു വോട്ടെടുപ്പിനെ സ്വാധീനിക്കുകയെന്നു വ്യക്തമല്ല. കാർഷിക മേഖലയിലെ പ്രതിസന്ധി, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ കാതലായ പ്രശ്നങ്ങളിൽനിന്നു ജനങ്ങളുടെ ശ്രദ്ധതിരിക്കാൻ അയോധ്യയും സ്ഥലനാമ മാറ്റവുമൊക്കെ സഹായകമാകുമെന്ന പ്രതീക്ഷയാണു ബിജെപിക്കുള്ളത്.
അയോധ്യ പ്രശ്നം ഉത്തരേന്ത്യയിൽ വികാരമാക്കി മാറ്റിയെടുക്കാൻ ശ്രമിക്കുന്പോൾ കേരളത്തിൽ ശബരിമല യുവതീപ്രവേശന വിഷയത്തിൽ എല്ലാ കക്ഷികളും രാഷ്ട്രീയം കളിക്കുന്നു. ശബരിമല പ്രശ്നം തെക്കേ ഇന്ത്യയിലാകമാനം വികാരമാക്കി വളർത്താനാണു ബിജെപി ശ്രമം. പക്ഷേ, അത് എത്രകണ്ടു വിജയിക്കുമെന്നറിയില്ല. രാജ്യത്തെ ശിഥിലമാക്കാൻ, രാജ്യപുരോഗതി എന്നേക്കുമായി തടസപ്പെടുത്താൻ, പോരുന്നതാണു വർഗീയതയും വിഭാഗീയതയും എന്ന് എല്ലാവരും മനസിലാക്കണം.
ജനങ്ങളുടെ മനസിൽ വർഗീയതയും വിഭാഗീയതയും കുത്തിവച്ചു രാജ്യത്തെ അസ്ഥിരപ്പെടുത്താനും അന്തരീക്ഷം കലുഷമാക്കാനുമുള്ള ശ്രമം വ്യാപകമാകുകയാണ്. മതത്തെയും ആധ്യാത്മികതയെയുമൊക്കെ കൂട്ടുപിടിച്ചാണ് ഈ നീക്കങ്ങളെന്നതു കൂടുതൽ ആശങ്കയുണർത്തുന്നു. രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് അടുക്കവേ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയുള്ളതാണീ കളികൾ. ജനങ്ങളിൽ അസ്വസ്ഥത പടർത്തുന്ന ഈ ഉദ്യമങ്ങൾ വളരെ അപകടകരമാണ്; രാജ്യത്തെ ശിഥിലമാക്കാൻപോലും വഴിവയ്ക്കാവുന്നതാണ്. കുറെ ദിവസങ്ങളായി അയോധ്യയിൽ അരങ്ങേറിയ പ്രക്ഷോഭങ്ങളും കേരളത്തിൽ ശബരിമല യുവതീപ്രവേശനത്തിന്റെ പേരിൽ നടക്കുന്ന കാര്യങ്ങളും അസ്വാസ്ഥ്യജനകമായ സാഹചര്യമാണുണ്ടാക്കുന്നത്. രാമക്ഷേത്ര നിർമാണം വിഷയമാക്കി വിശ്വഹിന്ദു പരിഷത്തും മറ്റും അയോധ്യയിൽ വലിയ പ്രക്ഷോഭം നടത്തുന്നു. തീവ്രദേശീയത ഉയർത്തിപ്പിടിക്കുന്ന ശിവസേനയും അയോധ്യ രാഷ്ട്രീയായുധമാക്കുന്നു. ബിജെപിയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് അവരുടെ നീക്കം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാമക്ഷേത്ര നിർമാണം പ്രധാന വിഷയമാക്കാനുള്ള ശ്രമമാണ് ഇരുകൂട്ടരും നടത്തുന്നത്.
ഇതിനിടെ, അയോധ്യാ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടു വിവിധ മുസ്ലിം (എഐഎംഎംഎം) രാഷ്ട്രപതിക്കു കത്തയച്ചു. കഴിഞ്ഞ ദിവസം അയോധ്യയിൽ ചേർന്ന വിശ്വഹിന്ദു പരിഷത്ത് ധർമസഭ രാമക്ഷേത്രം നിർമിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. വിഎച്ച്പിയും ശിവസേനയും പതിനായിരങ്ങളെ അണിനിരത്തി അയോധ്യയിൽ റാലി നടത്തിയതിനു പിന്നാലെയാണു മുസ്ലിം കൂട്ടായ്മ രാഷ്ട്രപതിക്കു കത്തയച്ചത്. അയോധ്യാ നഗരത്തിൽനിന്നു നിരവധി മുസ്ലിം കുടുംബങ്ങൾ താമസം മാറ്റിയതായും വാർത്ത പരന്നിട്ടുണ്ട്.
ബാബറി മസ്ജിദ് തകർത്തതിന്റെ 26-ാം വാർഷികം അടുത്തിരിക്കേ ക്ഷേത്രനിർമാണവിഷയം ആളിക്കത്തിക്കാനുള്ള ശ്രമം അയോധ്യയിലെയോ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെയോ സമാധാനപ്രിയരായ ഹൈന്ദവവിശ്വാസികളുടെ അജൻഡയല്ല. അയോധ്യക്കു പുറത്തുനിന്നു വരുന്നവരാണു കുഴപ്പമുണ്ടാക്കുന്നതെന്നു പ്രദേശവാസികൾ പറയുന്നു. പക്ഷേ, ഉത്തർപ്രദേശ് ഭരണകൂടത്തിന്റെ നിലപാടു ചിലർക്കു പ്രോത്സാഹനമാകുന്നുണ്ടാവാം.
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനുള്ള തീയതി അടുത്തവർഷം നടക്കുന്ന കുംഭമേളയുടെ അവസരത്തിൽ പ്രഖ്യാപിക്കുമെന്നു വിഎച്ച്പി ധർമസഭ പറഞ്ഞിരുന്നു. അയോധ്യയിൽ കഴിഞ്ഞ ദിവസം നടന്ന ധർമസഭയും ശിവസേനാ റാലിയും പ്രമാണിച്ച് ഒരു ലക്ഷത്തോളം സുരക്ഷാ സൈനികരെയാണ് അവിടെ നിയോഗിച്ചത്. നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്ന പ്രദേശത്തേക്കാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്. രാമക്ഷേത്രം ഉടൻ നിർമിക്കണമെന്നും ഇതിനായി കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കണമെന്നും ആർഎസ്എസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ഭരണഘടനയും നിയമവും അനുവദിക്കുന്ന വിധത്തിലാവും രാമക്ഷേത്ര നിർമാണമെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ശൈലി സമവായത്തിന്റേതാണെന്നു തോന്നുന്നില്ല. പ്രകോപനപരമായ പല പ്രയോഗങ്ങളും യോഗിയിൽനിന്നു വരുന്നുണ്ട്. സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിൽ എല്ലാ വിഭാഗം ജനങ്ങളുടെയും സുരക്ഷ അദ്ദേഹത്തിന്റെ കടമയാണ്. അവിടെ സ്വന്തം രാഷ്ട്രീയമോ മതവിശ്വാസമോ മാത്രമല്ല അദ്ദേഹത്തെ നയിക്കേണ്ടത്.
അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തർക്കക്കേസിൽ സുപ്രീംകോടതി അന്തിമവാദം കേൾക്കുന്നത് അടുത്ത ജനുവരിയിലേക്കു മാറ്റിവച്ചിരുന്നു. അതു ചൂണ്ടിക്കാട്ടിയാണ് അയോധ്യ ക്ഷേത്ര നിർമാണ പ്രശ്നം ഇപ്പോൾ ചൂടുപിടിപ്പിച്ചിരിക്കുന്നത്. അടുത്തവർഷം നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിനു മുന്പ് കേസിൽ തീർപ്പുണ്ടാകാനുള്ള സാധ്യത ഇല്ലാതായി. അയോധ്യാ കേസ് അടിയന്തരമായി പരിഗണിക്കണമെന്നു യുപി സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടെങ്കിലും അടിയന്തരമായി പരിഗണിക്കേണ്ട കാര്യങ്ങൾ വേറെയുണ്ടെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. കേസ് ഏതു ബെഞ്ച് പരിഗണിക്കണമെന്നതു ജനുവരിയിലേ നിശ്ചയിക്കൂ. കേസ് നീട്ടിക്കൊണ്ടുപോകുന്നതിനു പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിക്കൊണ്ടു പ്രധാനമന്ത്രി സംസാരിച്ചു. ഇംപീച്ച്മെന്റ് ഭീഷണി മുഴക്കി പ്രതിപക്ഷം ജഡ്ജിമാരെ ഭയപ്പെടുത്തിയെന്നാണു രാജസ്ഥാനിലെ ആൽവാറിൽ തെരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കവേ നരേന്ദ്ര മോദി പറഞ്ഞത്. പ്രതിപക്ഷാംഗങ്ങൾ പറഞ്ഞാൽ പേടിക്കുന്നവരാണോ സുപ്രീകോടതി ജഡ്ജിമാർ? അതെന്തായാലും കേസ് നീട്ടിവച്ചതു സർക്കാരിന് ഇഷ്ടമായിട്ടില്ലെന്നു വ്യക്തം.
അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി കാത്തിരിക്കാനാവില്ലെന്നു പറഞ്ഞ് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതും കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുന്നു. ഓർഡിനൻസാണ് അവർ ലക്ഷ്യമിടുന്നത്. സുപ്രീംകോടതി തീരുമാനം വരുംവരെ കാത്തിരിക്കാൻ അവർ തയാറല്ല.
ഇതേസമയം ഉത്തരേന്ത്യയിലുടനീളം വൻ കർഷക പ്രക്ഷോഭങ്ങൾ നടക്കുന്നത് ഭരണകർത്താക്കൾ കണ്ടില്ലെന്നു നടിക്കുന്നു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ കൂറ്റൻ കർഷകപ്രതിഷേധം അരങ്ങേറി. ഇപ്പോൾ തെരഞ്ഞെടുപ്പു നടക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലുമൊക്കെ കർഷകരോഷം എപ്രകാരമാണു വോട്ടെടുപ്പിനെ സ്വാധീനിക്കുകയെന്നു വ്യക്തമല്ല. കാർഷിക മേഖലയിലെ പ്രതിസന്ധി, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ കാതലായ പ്രശ്നങ്ങളിൽനിന്നു ജനങ്ങളുടെ ശ്രദ്ധതിരിക്കാൻ അയോധ്യയും സ്ഥലനാമ മാറ്റവുമൊക്കെ സഹായകമാകുമെന്ന പ്രതീക്ഷയാണു ബിജെപിക്കുള്ളത്.
അയോധ്യ പ്രശ്നം ഉത്തരേന്ത്യയിൽ വികാരമാക്കി മാറ്റിയെടുക്കാൻ ശ്രമിക്കുന്പോൾ കേരളത്തിൽ ശബരിമല യുവതീപ്രവേശന വിഷയത്തിൽ എല്ലാ കക്ഷികളും രാഷ്ട്രീയം കളിക്കുന്നു. ശബരിമല പ്രശ്നം തെക്കേ ഇന്ത്യയിലാകമാനം വികാരമാക്കി വളർത്താനാണു ബിജെപി ശ്രമം. പക്ഷേ, അത് എത്രകണ്ടു വിജയിക്കുമെന്നറിയില്ല. രാജ്യത്തെ ശിഥിലമാക്കാൻ, രാജ്യപുരോഗതി എന്നേക്കുമായി തടസപ്പെടുത്താൻ, പോരുന്നതാണു വർഗീയതയും വിഭാഗീയതയും എന്ന് എല്ലാവരും മനസിലാക്കണം.