ന്യൂഡല്‍ഹി: ഐഎസ്എലിലെ പ്രായത്തട്ടിപ്പ് സംബന്ധിച്ച വിവാദത്തില്‍ അന്വേഷണം നേരിടുന്ന ജംഷഡ്പുര്‍ എഫ്സി താരം ഗൗരവ് മുഖിയെ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) അച്ചടക്ക സമിതി വിലക്കി. അന്വേഷണത്തില്‍ അന്തിമ വിധി വരുന്നതു വരെ ഈ വിലക്ക് നിലനില്ക്കും. ഇക്കാലയളവില്‍ താരത്തിന് ഒരു മത്സരത്തിലും പങ്കെടുക്കാനാവില്ല. അതേസമയം, 24ന് ഗൗരവ് മുഖിയുടെ വാദം കേള്‍ക്കുന്നതിനായി അച്ചടക്ക സമിതിക്കു മുന്‍പാകെ ഹാജരാകാന്‍ ഗൗരവ് മുഖിയോട് നിര്‍ദേശിച്ചിട്ടുണ്ട്.
ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തിലാണു ഗൗരവ് മുഖിയുടെ പ്രായത്തട്ടിപ്പ് പുറത്തുവന്നത്. ഈ മത്സരത്തില്‍ മുഖി ഗോള്‍ നേടിയിരുന്നു. ഇതോടെ ഐഎസ്എലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന പേര് ഗൗരവ് മുഖി നേടിയിരുന്നു. ഐഎസ്എലില്‍ അരങ്ങേറുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരന് എന്ന വിശേഷണത്തോടെയാണ് ഗൗരവ് മുഖി കളിക്കാനിറങ്ങിയത്. 16 വയസാണ് ഗൗരവ് മുഖിക്കെന്ന് ഐഎസ്എല്‍ അധികൃതരും പറഞ്ഞിരുന്നു.
ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തിലാണു ഗൗരവ് മുഖിയുടെ പ്രായത്തട്ടിപ്പ് പുറത്തുവന്നത്. ഈ മത്സരത്തില്‍ മുഖി ഗോള്‍ നേടിയിരുന്നു. ഇതോടെ ഐഎസ്എലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന പേര് ഗൗരവ് മുഖി നേടിയിരുന്നു. ഐഎസ്എലില്‍ അരങ്ങേറുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരന് എന്ന വിശേഷണത്തോടെയാണ് ഗൗരവ് മുഖി കളിക്കാനിറങ്ങിയത്. 16 വയസാണ് ഗൗരവ് മുഖിക്കെന്ന് ഐഎസ്എല്‍ അധികൃതരും പറഞ്ഞിരുന്നു.