സിഡ്നി: ഓസ്ട്രേലിയന്‍ ഫുട്ബോൾ ഇതിഹാസം ടിം കാഹില്‍ വിജയത്തോടെ വിരമിച്ചു. കാഹിലിന്റെ അവസാന അന്താരാഷ് ട്ര മത്സരത്തില്‍ ഓസ്ട്രേലിയ 3-0ന് ലെബനനെ തോല്‍പ്പിച്ചു. 82-ാം മിനിറ്റിലാണ്, ഓസ്ട്രേലിയയുടെ ടോപ് ഗോള്‍ സ്കോററായ കാഹില്‍ കളത്തിലെത്തിയത്. മാര്ട്ടിന് ബോയലിന്റെ ഇരട്ടഗോള്‍ മികവിലാണ് ഓസ്ട്രേലിയ ജയം നേടിയത്. 19, 41 മിനിറ്റുകളിലാണു ബോയലിന്റെ ഗോളുകള്‍.
ഒരു ഗോള്‍ മാത്യു ലെകിയുടെ (68-ാം മിനിറ്റ്) വകയായിരുന്നു. പകരക്കാരനായി ഇറങ്ങിയ കാഹില്‍ അവസാന മിനിറ്റുകളില്‍ ക്യാപ്റ്റന്റെ ആം ബാന്‍ഡ് കെട്ടി. അവസാന മത്സരത്തിൽ ഗോളിനായി കാഹില്‍ ശ്രമിച്ചെങ്കിലും ലെബനന് പ്രതിരോധതാരം കാസീം അല്‍ സൈന്‍ അവസരങ്ങൾ നിഷേധിച്ചു. ഓസ്ട്രേലിയയ്ക്കായി 108 മത്സരങ്ങളിൽ 50 ഗോളുകളാണു കാഹിൽ നേടിയിട്ടുള്ളത്. ഐഎസ്എലിൽ ജംഷഡ്പുർ എഫ്സിയുടെ താരമാണ് ടിം കാഹിൽ.
ഒരു ഗോള്‍ മാത്യു ലെകിയുടെ (68-ാം മിനിറ്റ്) വകയായിരുന്നു. പകരക്കാരനായി ഇറങ്ങിയ കാഹില്‍ അവസാന മിനിറ്റുകളില്‍ ക്യാപ്റ്റന്റെ ആം ബാന്‍ഡ് കെട്ടി. അവസാന മത്സരത്തിൽ ഗോളിനായി കാഹില്‍ ശ്രമിച്ചെങ്കിലും ലെബനന് പ്രതിരോധതാരം കാസീം അല്‍ സൈന്‍ അവസരങ്ങൾ നിഷേധിച്ചു. ഓസ്ട്രേലിയയ്ക്കായി 108 മത്സരങ്ങളിൽ 50 ഗോളുകളാണു കാഹിൽ നേടിയിട്ടുള്ളത്. ഐഎസ്എലിൽ ജംഷഡ്പുർ എഫ്സിയുടെ താരമാണ് ടിം കാഹിൽ.