സിഡ്നി: പന്തു ചുരുണ്ടലിനെത്തുർന്ന വിലക്കിലായിരിക്കുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളായ സ്റ്റീവൻ സ്മിത്തും ഡേവിഡ് വാർണറും കാമറോൺ ബാൻക്രോഫ്റ്റും വിലക്ക് കാലാവധി പൂർത്തിയാക്കണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. മുൻ നായകൻ സ്മിത്തിനും ഉപനായകൻ വാർണർക്കും ഒരു വർഷത്തെ വിലക്കാണ്. ഇരുവരും 2019 മാർച്ച് വരെയാണ് വിലക്ക് നേരിടേണ്ടത്.
ഇരുവർക്കും അന്താരാഷ് ട്ര, സംസ്ഥാന ക്രിക്കറ്റ് മത്സരങ്ങളിൽനിന്നാണ് വിലക്കിയത്. ബാൻക്രോഫ്റ്റിന്റെ വിലക്ക് ഒന്പത് മാസവുമായിരുന്നു. കഴിഞ്ഞ മാർച്ചിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് വിലക്കിനാസ്പദമായ പന്തു ചുരുണ്ടൽ നടന്നത്. ഇവരുടെ പുറത്താകലിനു ശേഷം ഓസ്ട്രേലിയൻ ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് ഇവരുടെ വിലക്ക് കാലവധി ചുരുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വിലക്ക് നീക്കുന്നതിനായി ഓസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരുടെ സംഘടനയായ ഓസ്ട്രേലിയൻ ക്രിക്കറ്റേഴസ് അസോസിയേഷൻ ബോർഡിൽ സമ്മർദം ചെലുത്തിയിരുന്നു. ഇന്ത്യയുടെ പര്യടനം നടക്കുന്നതിനു മുന്നോടിയായിട്ടാണ് ക്രിക്കറ്റ് ബോർഡ് ഇത്തരം നീക്കങ്ങളിലേക്കു കടന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇവരുടെ വിലക്ക് നീക്കുന്നതിനെതിരേ മുൻ ഓസീസ് ക്രിക്കറ്റ് കളിക്കാർ രംഗത്തെത്തിയിരുന്നു.
ഇരുവർക്കും അന്താരാഷ് ട്ര, സംസ്ഥാന ക്രിക്കറ്റ് മത്സരങ്ങളിൽനിന്നാണ് വിലക്കിയത്. ബാൻക്രോഫ്റ്റിന്റെ വിലക്ക് ഒന്പത് മാസവുമായിരുന്നു. കഴിഞ്ഞ മാർച്ചിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് വിലക്കിനാസ്പദമായ പന്തു ചുരുണ്ടൽ നടന്നത്. ഇവരുടെ പുറത്താകലിനു ശേഷം ഓസ്ട്രേലിയൻ ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് ഇവരുടെ വിലക്ക് കാലവധി ചുരുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വിലക്ക് നീക്കുന്നതിനായി ഓസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരുടെ സംഘടനയായ ഓസ്ട്രേലിയൻ ക്രിക്കറ്റേഴസ് അസോസിയേഷൻ ബോർഡിൽ സമ്മർദം ചെലുത്തിയിരുന്നു. ഇന്ത്യയുടെ പര്യടനം നടക്കുന്നതിനു മുന്നോടിയായിട്ടാണ് ക്രിക്കറ്റ് ബോർഡ് ഇത്തരം നീക്കങ്ങളിലേക്കു കടന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇവരുടെ വിലക്ക് നീക്കുന്നതിനെതിരേ മുൻ ഓസീസ് ക്രിക്കറ്റ് കളിക്കാർ രംഗത്തെത്തിയിരുന്നു.