ലണ്ടൻ: ഭാവി ഒന്നാം നമ്പര്‍ ടെന്നീസ് താരം എന്ന വിശേഷണം എന്തുകൊണ്ടും തനിക്ക് ചേരുന്നതാണെന്ന് തെളിയിക്കുന്ന പ്രകടനം പുറത്തെടുത്ത ജര്‍മനിയുടെ ഇരുപത്തിയൊന്നുകാരന് അലക്സാണ്ടര്‍ സ്വരേവിനു മുമ്പില്‍ ലോക ഒന്നാംനമ്പര്‍ താരം നൊവാക് ജോക്കോവിച്ച് തലകുനിച്ചു.
എടിപി ടൂര്‍ ഫൈനല്‍സിന്റെ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (6-4,6-3) ആരാധകര്‍ “സാഷാ’’ എന്നു വിളിക്കുന്ന ജര്‍മന്‍ താരം കരിയറിലെ ഏറ്റവും വലിയ കിരീടം ചൂടിയത്. വര്‍ഷാന്ത്യ പോരാട്ടത്തില്‍ ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് സ്വരേവ്. ബോറിസ് ബെക്കറിനു ശേഷം കിരീടം ചൂടുന്ന ആദ്യ ജര്‍മന്‍ താരമെന്ന ബഹുമതിയും സ്വരേവിനു സ്വന്തം. എടിപി ഫൈനല്‍സില്‍ ജോക്കോവിച്ചിനെയും ഫെഡററെയും ഒരേസമയം തോല്‍പ്പിക്കുന്ന ഏക താരം, 1990നു ശേഷം ടൂര്‍ണമെന്റിലെ ആദ്യ രണ്ടു സീഡിലുള്ള താരങ്ങളെ തോല്‍പ്പിക്കുന്ന ആദ്യയാള്‍ എന്നീ ബഹുമതികളും കിരീടത്തോടൊപ്പം സ്വരേവ് സ്വന്തമാക്കി.
ഗ്രൂപ്പ് ഘട്ടത്തില്‍ ജോക്കോവിച്ചിനോടു പരാജയപ്പെട്ട സ്വരേവിനെയല്ലായിരുന്നു ഫൈനലിൽ സെന്റര്‍ കോര്‍ട്ട് കണ്ടത്. സെമിയില്‍ ഫെഡററെ തോല്‍പ്പിച്ചതിന്റെ ആത്മവീര്യം റാക്കറ്റുകളിലേക്ക് ആവാഹിച്ചിറങ്ങിയ ജര്മന്താരത്തിനു മുമ്പില്‍ ജോക്കോവിച്ചിനു മറുപടിയില്ലായിരുന്നു. അനായാസ ജയങ്ങളുമായി ഫൈനല്‍വരെയെത്തിയ ജോക്കോവിച്ചിന്റെ സെര്‍വ് നാലു തവണയാണ് സ്വരേവ് മത്സരത്തിലുടനീളമായി ബ്രേക്ക് ചെയ്തത്. സ്വരേവിന്റെ റാക്കറ്റില്‍ നിന്നു പത്ത് എയ്സുകള്‍ ഉതിര്‍ന്നപ്പോള്‍ ജോക്കോവിച്ചിന്റെ മറുപടി ഒന്നിലൊതുങ്ങി. ഇരട്ടപ്പിഴവുകളുടെ എണ്ണം സ്വരേവിനേക്കാള് കുറവായിരുന്നു എന്നതു മാത്രമായിരുന്നു മത്സരത്തില്‍ ജോക്കോവിച്ചിന് ആശ്വസിക്കാനുണ്ടായിരുന്ന വക.
തുടര്‍ച്ചയായ രണ്ടാം ഫൈനലിലാണ് ജോക്കോവിച്ച് ന്യൂജന്താരത്തോട് പരാജയപ്പെടുന്നത്. രണ്ടാഴ്ച മുമ്പ് നടന്ന പാരീസ് മാസ്റ്റേഴ്സ് ഫൈനലില്‍ 22 വയസുകാരനായ റഷ്യന്‍ താരം കാരന് ഖാച്ചനോവ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ജോക്കോവിച്ചിനെ തോല്‍പ്പിച്ചിരുന്നു. തോറ്റെങ്കിലും ലോക ഒന്നാം നമ്പറായി സീസണ് അവസാനിപ്പിക്കാന്‍ ജോക്കോവിച്ചിനായി.
ഡബിള്‍സില്‍ അമേരിക്കയുടെ ജാക്ക് സോക്ക്്- മൈക്ക് ബ്രയാന്‍ സഖ്യത്തിനാണ് കിരീടം. ഫ്രാന്‍സിന്റെ നിക്കോളാസ് മഹൗട്ട്-പിയറി ഹ്യൂഗ്സ് ഹെര്‍ബെര്‍ട്ട് സഖ്യത്തിനെതിരേ കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു അമേരിക്കന്‍ സഖ്യത്തിന്റെ വിജയം. 5-7,6-1,13-11 എന്ന സ്കോറിനാണ് അമേരിക്കന്‍ സഖ്യം ഫ്രഞ്ച് വെല്ലുവിളി മറികടന്നത്. ടൂര്‍ണമെന്റില്‍ അപരാജിതരായാണ് സോക്ക്-ബ്രയാന്‍ സഖ്യം കിരീടം ചൂടിയത്. വര്‍ഷാന്ത്യ പോരാട്ടത്തില്‍ ജാക്ക് സോക്ക് ആദ്യമായാണ് കിരീടനേട്ടം സ്വന്തമാക്കുന്നത്. എന്നാല്‍ മൈക്ക് ബ്രയാന്റെ അഞ്ചാം കിരീടനേട്ടമാണിത്. ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍,യുഎസ് ഓപ്പണ്‍ കിരീടങ്ങളും സോക്ക്-ബ്രയാന്‍ സഖ്യത്തിനായിരുന്നു.
എടിപി ടൂര്‍ ഫൈനല്‍സിന്റെ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (6-4,6-3) ആരാധകര്‍ “സാഷാ’’ എന്നു വിളിക്കുന്ന ജര്‍മന്‍ താരം കരിയറിലെ ഏറ്റവും വലിയ കിരീടം ചൂടിയത്. വര്‍ഷാന്ത്യ പോരാട്ടത്തില്‍ ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് സ്വരേവ്. ബോറിസ് ബെക്കറിനു ശേഷം കിരീടം ചൂടുന്ന ആദ്യ ജര്‍മന്‍ താരമെന്ന ബഹുമതിയും സ്വരേവിനു സ്വന്തം. എടിപി ഫൈനല്‍സില്‍ ജോക്കോവിച്ചിനെയും ഫെഡററെയും ഒരേസമയം തോല്‍പ്പിക്കുന്ന ഏക താരം, 1990നു ശേഷം ടൂര്‍ണമെന്റിലെ ആദ്യ രണ്ടു സീഡിലുള്ള താരങ്ങളെ തോല്‍പ്പിക്കുന്ന ആദ്യയാള്‍ എന്നീ ബഹുമതികളും കിരീടത്തോടൊപ്പം സ്വരേവ് സ്വന്തമാക്കി.
ഗ്രൂപ്പ് ഘട്ടത്തില്‍ ജോക്കോവിച്ചിനോടു പരാജയപ്പെട്ട സ്വരേവിനെയല്ലായിരുന്നു ഫൈനലിൽ സെന്റര്‍ കോര്‍ട്ട് കണ്ടത്. സെമിയില്‍ ഫെഡററെ തോല്‍പ്പിച്ചതിന്റെ ആത്മവീര്യം റാക്കറ്റുകളിലേക്ക് ആവാഹിച്ചിറങ്ങിയ ജര്മന്താരത്തിനു മുമ്പില്‍ ജോക്കോവിച്ചിനു മറുപടിയില്ലായിരുന്നു. അനായാസ ജയങ്ങളുമായി ഫൈനല്‍വരെയെത്തിയ ജോക്കോവിച്ചിന്റെ സെര്‍വ് നാലു തവണയാണ് സ്വരേവ് മത്സരത്തിലുടനീളമായി ബ്രേക്ക് ചെയ്തത്. സ്വരേവിന്റെ റാക്കറ്റില്‍ നിന്നു പത്ത് എയ്സുകള്‍ ഉതിര്‍ന്നപ്പോള്‍ ജോക്കോവിച്ചിന്റെ മറുപടി ഒന്നിലൊതുങ്ങി. ഇരട്ടപ്പിഴവുകളുടെ എണ്ണം സ്വരേവിനേക്കാള് കുറവായിരുന്നു എന്നതു മാത്രമായിരുന്നു മത്സരത്തില്‍ ജോക്കോവിച്ചിന് ആശ്വസിക്കാനുണ്ടായിരുന്ന വക.
തുടര്‍ച്ചയായ രണ്ടാം ഫൈനലിലാണ് ജോക്കോവിച്ച് ന്യൂജന്താരത്തോട് പരാജയപ്പെടുന്നത്. രണ്ടാഴ്ച മുമ്പ് നടന്ന പാരീസ് മാസ്റ്റേഴ്സ് ഫൈനലില്‍ 22 വയസുകാരനായ റഷ്യന്‍ താരം കാരന് ഖാച്ചനോവ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ജോക്കോവിച്ചിനെ തോല്‍പ്പിച്ചിരുന്നു. തോറ്റെങ്കിലും ലോക ഒന്നാം നമ്പറായി സീസണ് അവസാനിപ്പിക്കാന്‍ ജോക്കോവിച്ചിനായി.
ഡബിള്‍സില്‍ അമേരിക്കയുടെ ജാക്ക് സോക്ക്്- മൈക്ക് ബ്രയാന്‍ സഖ്യത്തിനാണ് കിരീടം. ഫ്രാന്‍സിന്റെ നിക്കോളാസ് മഹൗട്ട്-പിയറി ഹ്യൂഗ്സ് ഹെര്‍ബെര്‍ട്ട് സഖ്യത്തിനെതിരേ കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു അമേരിക്കന്‍ സഖ്യത്തിന്റെ വിജയം. 5-7,6-1,13-11 എന്ന സ്കോറിനാണ് അമേരിക്കന്‍ സഖ്യം ഫ്രഞ്ച് വെല്ലുവിളി മറികടന്നത്. ടൂര്‍ണമെന്റില്‍ അപരാജിതരായാണ് സോക്ക്-ബ്രയാന്‍ സഖ്യം കിരീടം ചൂടിയത്. വര്‍ഷാന്ത്യ പോരാട്ടത്തില്‍ ജാക്ക് സോക്ക് ആദ്യമായാണ് കിരീടനേട്ടം സ്വന്തമാക്കുന്നത്. എന്നാല്‍ മൈക്ക് ബ്രയാന്റെ അഞ്ചാം കിരീടനേട്ടമാണിത്. ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍,യുഎസ് ഓപ്പണ്‍ കിരീടങ്ങളും സോക്ക്-ബ്രയാന്‍ സഖ്യത്തിനായിരുന്നു.