അബുദാബി: അരങ്ങേറ്റക്കാരന്റെ അങ്കലാപ്പില്ലാതെ പന്തെറിഞ്ഞ അജാസ് പട്ടേലിന്റെ സ്പിന്‍ ന്യൂസിലന്‍ഡിന് ജയമൊരുക്കി. പാക്കിസ്ഥാനെതിരേയുള്ള ആദ്യ ടെസ്റ്റില്‍ നാലു വിക്കറ്റിനാണ് കിവീസ് ജയിച്ചത്. രണ്ടാം ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ അജാസ് പട്ടേലാണ് പാക്കിസ്ഥാന് ബാറ്റിംഗിനെ തകര്‍ത്തത്.
മുംബൈയിലാണ് പട്ടേൽ ജനിച്ചത്. ജയിക്കാന്‍ വേണ്ടിയിരുന്ന 176 റണ്‍സ് പിന്തുടര്‍ന്ന പാക്കിസ്ഥാന്റെ അച്ചടക്കമില്ലാത്ത ബാറ്റിംഗ് കിവീസിന്റെ ജയത്തിന് വലിയൊരു കാരണമായി. പട്ടേല്‍ (5-59), നീല്‍ വാഗ്നര്‍ (2-27), ഇഷ് സോധി (2-37) എന്നിവരാണ് പാക്കിസ്ഥാനെ 171ൽ ഒതുക്കിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെതന്നെ ഏറ്റവും ചെറിയ അഞ്ചാമത്തെ ജയമാണിത്. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് കിവീസ് മുന്നിലെത്തി. മത്സരത്തില്‍ ആകെ ഏഴു വിക്കറ്റ് വീഴ്ത്തിയ പട്ടേലാണ് മാന്‍ ഓഫ് ദ മാച്ച്.
സ്കോര്‍: ന്യൂസിലന്‍ഡ് 153/249
പാക്കിസ്ഥാന് 227/171
അസ്ഹര്‍ അലി (65) മാത്രമാണ് പിടിച്ചുനിന്നു കളിച്ചത്. പട്ടേലിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി പത്താമനായാണ് അലി പുറത്തായത്.
വിക്കറ്റ് നഷ്ടമാകാതെ 37 റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന് അനായാസ ജയം നേടുമെന്നു തോന്നി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ ഗ്രൗണ്ടില്‍ ശ്രീലങ്കയ്ക്കെതിരേ 136 റണ്‍സ് പിന്തുടര്ന്ന് പരാജയപ്പെട്ട പാക്കിസ്ഥാന് ഇത്തവണ തകരുമെന്ന് കിവീസിനും പ്രതീക്ഷയുണ്ടായിരുന്നു.
കിവി സ്്പിന്നര്‍മാരായ പട്ടേലും ഇഷ് സോധിയുമാണ് ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. ഇത് പെട്ടെന്നുതന്നെ ഫലം കണ്ടു. ആദ്യ ആറ് ഓവറില്‍ പാക്കിസ്ഥാന് മൂന്നു വിക്കറ്റ് നഷ്ടമായി. അസ്ഹര്‍ അലിയും ആസാദ് ഷഫീഖും ശ്രദ്ധയോടെ ബാറ്റ് വീശിയപ്പോള്‍ പാക്കിസ്ഥാന് അപകടം തരണം ചെയ്യുമെന്നു തോന്നി. ഈ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 82 റണ്‍സ് പിറന്നു. ഉച്ചഭക്ഷണത്തിനു മുമ്പ് ഷഫീഖിനെ (45) വാഗ്നര്‍ പുറത്താക്കി. ഇതോടെയാണ് കളി മാറിയത്. പാക്കിസ്ഥാന്റെ അവസാന ഏഴു വിക്കറ്റുകള്‍ 41 റണ്‍സിനാണ് നിലംപൊത്തിയത്. അവസാന വിക്കറ്റില്‍ മുഹമ്മദ് അബ്ബാസുമായി ചേര്‍ന്ന് അസ്ഹര്‍ അലി ജയമൊരുക്കുമെന്നു തോന്നി. എന്നാല്‍ അഞ്ചു റണ്‍സിനു മുമ്പ് പട്ടേല്‍ അലിയെ പുറത്താക്കി കിവീസിനു വിജയം നേടിക്കൊടുത്തു.
മുംബൈയിലാണ് പട്ടേൽ ജനിച്ചത്. ജയിക്കാന്‍ വേണ്ടിയിരുന്ന 176 റണ്‍സ് പിന്തുടര്‍ന്ന പാക്കിസ്ഥാന്റെ അച്ചടക്കമില്ലാത്ത ബാറ്റിംഗ് കിവീസിന്റെ ജയത്തിന് വലിയൊരു കാരണമായി. പട്ടേല്‍ (5-59), നീല്‍ വാഗ്നര്‍ (2-27), ഇഷ് സോധി (2-37) എന്നിവരാണ് പാക്കിസ്ഥാനെ 171ൽ ഒതുക്കിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെതന്നെ ഏറ്റവും ചെറിയ അഞ്ചാമത്തെ ജയമാണിത്. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് കിവീസ് മുന്നിലെത്തി. മത്സരത്തില്‍ ആകെ ഏഴു വിക്കറ്റ് വീഴ്ത്തിയ പട്ടേലാണ് മാന്‍ ഓഫ് ദ മാച്ച്.
സ്കോര്‍: ന്യൂസിലന്‍ഡ് 153/249
പാക്കിസ്ഥാന് 227/171
അസ്ഹര്‍ അലി (65) മാത്രമാണ് പിടിച്ചുനിന്നു കളിച്ചത്. പട്ടേലിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി പത്താമനായാണ് അലി പുറത്തായത്.
വിക്കറ്റ് നഷ്ടമാകാതെ 37 റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന് അനായാസ ജയം നേടുമെന്നു തോന്നി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ ഗ്രൗണ്ടില്‍ ശ്രീലങ്കയ്ക്കെതിരേ 136 റണ്‍സ് പിന്തുടര്ന്ന് പരാജയപ്പെട്ട പാക്കിസ്ഥാന് ഇത്തവണ തകരുമെന്ന് കിവീസിനും പ്രതീക്ഷയുണ്ടായിരുന്നു.
കിവി സ്്പിന്നര്‍മാരായ പട്ടേലും ഇഷ് സോധിയുമാണ് ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. ഇത് പെട്ടെന്നുതന്നെ ഫലം കണ്ടു. ആദ്യ ആറ് ഓവറില്‍ പാക്കിസ്ഥാന് മൂന്നു വിക്കറ്റ് നഷ്ടമായി. അസ്ഹര്‍ അലിയും ആസാദ് ഷഫീഖും ശ്രദ്ധയോടെ ബാറ്റ് വീശിയപ്പോള്‍ പാക്കിസ്ഥാന് അപകടം തരണം ചെയ്യുമെന്നു തോന്നി. ഈ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 82 റണ്‍സ് പിറന്നു. ഉച്ചഭക്ഷണത്തിനു മുമ്പ് ഷഫീഖിനെ (45) വാഗ്നര്‍ പുറത്താക്കി. ഇതോടെയാണ് കളി മാറിയത്. പാക്കിസ്ഥാന്റെ അവസാന ഏഴു വിക്കറ്റുകള്‍ 41 റണ്‍സിനാണ് നിലംപൊത്തിയത്. അവസാന വിക്കറ്റില്‍ മുഹമ്മദ് അബ്ബാസുമായി ചേര്‍ന്ന് അസ്ഹര്‍ അലി ജയമൊരുക്കുമെന്നു തോന്നി. എന്നാല്‍ അഞ്ചു റണ്‍സിനു മുമ്പ് പട്ടേല്‍ അലിയെ പുറത്താക്കി കിവീസിനു വിജയം നേടിക്കൊടുത്തു.