സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് മുൻനായകൻ സ്റ്റീവ് സ്മിത്ത്, ഉപനായകൻ ഡേവിഡ് വാര്‍ണര്‍ എന്നിവര്ക്കേര്പ്പെടുത്തിയ ഒരു വര്‍ഷത്തെ വിലക്ക് നീക്കുകയോ ചുരുക്കുകയോ ചെയ്യുന്ന കാര്യം ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പരിഗണനയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലെ അവസ്ഥയില്‍ ഇരുവരുടെയും വിലക്ക് 2019 മാര്‍ച്ച് അവസാനം വരെയാണ്.
കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് പന്ത് ചുരുണ്ടല്‍ നടന്നത്. പന്തു ചുരുണ്ടലില് ഇവര്‍ക്കൊപ്പമുണ്ടായിരുന്നു കാമറോണ്‍ ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കാണ്. ഇത് ഈ ഡിസംബറോടെ പൂര്‍ത്തിയാകുന്ന അവസരത്തിലാണ് മുന്‍ നായകന്റെയും ഉപനായകന്റെയും വിലക്കിനെക്കുറിച്ച് ആലോചിക്കാന്‍ ക്രിക്കറ്റ് അസോസിയേഷനെ പ്രേരിപ്പിച്ചിരുന്നത്. എന്നാല്‍ ഇവരുടെ വിലക്ക് നീക്കരുതെന്ന് മുന്‍ ഓസീസ് താരം മിച്ചല്‍ ജോണ്സണ്. ഇവരുടെ വിലക്കിനു ശേഷം ഒരു പരമ്പര പോലും ഓസീസ് ജയിച്ചിട്ടില്ല.
കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് പന്ത് ചുരുണ്ടല്‍ നടന്നത്. പന്തു ചുരുണ്ടലില് ഇവര്‍ക്കൊപ്പമുണ്ടായിരുന്നു കാമറോണ്‍ ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കാണ്. ഇത് ഈ ഡിസംബറോടെ പൂര്‍ത്തിയാകുന്ന അവസരത്തിലാണ് മുന്‍ നായകന്റെയും ഉപനായകന്റെയും വിലക്കിനെക്കുറിച്ച് ആലോചിക്കാന്‍ ക്രിക്കറ്റ് അസോസിയേഷനെ പ്രേരിപ്പിച്ചിരുന്നത്. എന്നാല്‍ ഇവരുടെ വിലക്ക് നീക്കരുതെന്ന് മുന്‍ ഓസീസ് താരം മിച്ചല്‍ ജോണ്സണ്. ഇവരുടെ വിലക്കിനു ശേഷം ഒരു പരമ്പര പോലും ഓസീസ് ജയിച്ചിട്ടില്ല.