അമൻ: രാജ്യാന്തര സൗഹൃദ ഫുട്ബോളിൽ ഇന്ത്യ 1-2ന് ജോർദാനോട് പരാജയപ്പെട്ടു. ജോർദാൻ ഗോളിയും ക്യാപ്റ്റനുമായ അമർ ഷാഫി നേരിട്ടടിച്ച പന്തിലൂടെ ലഭിച്ച ഫ്രീ ഗോളിൽ 25-ാം മിനിറ്റിൽ ഇന്ത്യ പിന്നിലായി. ഇന്ത്യൻ ഗോളി ഗുർപ്രീത് സിംഗ് സന്ധു മുന്നോട്ടു കയറിയാണ് നിൽക്കുന്നതെന്ന് മനസിലാക്കിയ ഷാഫി മൈതാനത്തിന്റെ ഇങ്ങേയറ്റത്തുനിന്ന് പന്ത് നീട്ടിയടിച്ചു. മുന്നിൽകുത്തിയുയർന്ന പന്ത് വലയിൽ വിശ്രമിക്കുന്നതു നോക്കിനിൽക്കാനേ ഗുർപ്രീതിനു സാധിച്ചുള്ളൂ. മത്സരത്തിന്റെ 10-ാം മിനിറ്റിൽ ജോർദാനു ലഭിച്ച പെനൽറ്റി കിക്ക് ഗുർപ്രീത് രക്ഷപ്പെടുത്തിയിരുന്നു.
58-ാം മിനിറ്റിൽ എഹ്സൻ ഹദാദ് ആതിഥേയരുടെ ലീഡ് 2-0 ആക്കി. ഇന്ത്യൻ പ്രതിരോധത്തിന്റെ പിഴവിൽ നിന്നായിരുന്നു ഗോൾ പിറന്നത്. സമീർ ലെയ്സ് നൽകിയ പന്ത് പിടിച്ചെടുക്കുന്പോൾ ഹദാദിന് മുന്നിൽ ആരുമുണ്ടായിരുന്നില്ല. ബോക്സിന് പുറത്തുനിന്നുള്ള ഹദാദിന്റെ തകർപ്പനടി വലയിൽ കയറി. തൊട്ടുപിന്നാലെ ഇന്ത്യ ഒരു ഗോൾ മടക്കി. 61-ാം മിനിറ്റിൽ ജർമൻപ്രീത് സിംഗ് താഴ്ത്തി നൽകി ക്രോസിനെ നിഷുകുമാർ അനായാസം ജോർദാൻ വലയിലെത്തിച്ചു. ജാക്കിചന്ദ് സിംഗിന്റെ പകരക്കാരനായാണ് നിഷുകുമാർ കളത്തിലെത്തിയത്. ഇന്ത്യക്കായി അരങ്ങേറ്റ മത്സരത്തിൽ ഗോൾ സ്വന്തമാക്കിയെന്ന നേട്ടത്തിൽ ഇരുപത്തൊന്നുകാരനായ നിഷുകുമാർ എത്തി.
വെള്ളപ്പൊക്കം കാരണം കുവൈറ്റ് വിമാനത്താവളത്തിൽ കുടുങ്ങിപ്പോയ ഏഴ് കളിക്കാർ മണിക്കൂറുകളോളം വൈകിയാണ് ജോർദാനിലെത്തിയത്. ഇന്ത്യൻ താരങ്ങൾ എത്താത്തതിനെത്തുടർന്ന് മത്സരം ഉപേക്ഷിക്കാനുള്ള നീക്കവുമുണ്ടായി. ഇന്ത്യയുടെ ആദ്യ ഇലവണിൽ പ്രധാന താരങ്ങളെ ഇറക്കാൻ കഴിഞ്ഞില്ല. സ്ട്രൈക്കർമാരായ ജെജെ ലാൽപെഖുല, ബൽവന്ത് സിംഗ്, സുമിത് പാസി എന്നിവർ പുറത്തിരുന്നതോടെ മധ്യനിരക്കാരൻ അനിരുഥ് ഥാപ്പയെ സ്ട്രൈക്കറാക്കിയാണ് ഇന്ത്യ കളിച്ചത്. ഫിഫ റാങ്കിംഗിൽ 112-ാം സ്ഥാനത്താണ് ജോർദാൻ. ഇന്ത്യ 97ലും. തങ്ങളേക്കാൾ റാങ്കിംഗിൽ മുന്നിലുള്ള ചൈനയെ അവരുടെ നാട്ടിൽ സമനിലയിൽ പിടിച്ചശേഷമായിരുന്നു ഇന്ത്യ ജോർദാനിലെത്തിയത്.
58-ാം മിനിറ്റിൽ എഹ്സൻ ഹദാദ് ആതിഥേയരുടെ ലീഡ് 2-0 ആക്കി. ഇന്ത്യൻ പ്രതിരോധത്തിന്റെ പിഴവിൽ നിന്നായിരുന്നു ഗോൾ പിറന്നത്. സമീർ ലെയ്സ് നൽകിയ പന്ത് പിടിച്ചെടുക്കുന്പോൾ ഹദാദിന് മുന്നിൽ ആരുമുണ്ടായിരുന്നില്ല. ബോക്സിന് പുറത്തുനിന്നുള്ള ഹദാദിന്റെ തകർപ്പനടി വലയിൽ കയറി. തൊട്ടുപിന്നാലെ ഇന്ത്യ ഒരു ഗോൾ മടക്കി. 61-ാം മിനിറ്റിൽ ജർമൻപ്രീത് സിംഗ് താഴ്ത്തി നൽകി ക്രോസിനെ നിഷുകുമാർ അനായാസം ജോർദാൻ വലയിലെത്തിച്ചു. ജാക്കിചന്ദ് സിംഗിന്റെ പകരക്കാരനായാണ് നിഷുകുമാർ കളത്തിലെത്തിയത്. ഇന്ത്യക്കായി അരങ്ങേറ്റ മത്സരത്തിൽ ഗോൾ സ്വന്തമാക്കിയെന്ന നേട്ടത്തിൽ ഇരുപത്തൊന്നുകാരനായ നിഷുകുമാർ എത്തി.
വെള്ളപ്പൊക്കം കാരണം കുവൈറ്റ് വിമാനത്താവളത്തിൽ കുടുങ്ങിപ്പോയ ഏഴ് കളിക്കാർ മണിക്കൂറുകളോളം വൈകിയാണ് ജോർദാനിലെത്തിയത്. ഇന്ത്യൻ താരങ്ങൾ എത്താത്തതിനെത്തുടർന്ന് മത്സരം ഉപേക്ഷിക്കാനുള്ള നീക്കവുമുണ്ടായി. ഇന്ത്യയുടെ ആദ്യ ഇലവണിൽ പ്രധാന താരങ്ങളെ ഇറക്കാൻ കഴിഞ്ഞില്ല. സ്ട്രൈക്കർമാരായ ജെജെ ലാൽപെഖുല, ബൽവന്ത് സിംഗ്, സുമിത് പാസി എന്നിവർ പുറത്തിരുന്നതോടെ മധ്യനിരക്കാരൻ അനിരുഥ് ഥാപ്പയെ സ്ട്രൈക്കറാക്കിയാണ് ഇന്ത്യ കളിച്ചത്. ഫിഫ റാങ്കിംഗിൽ 112-ാം സ്ഥാനത്താണ് ജോർദാൻ. ഇന്ത്യ 97ലും. തങ്ങളേക്കാൾ റാങ്കിംഗിൽ മുന്നിലുള്ള ചൈനയെ അവരുടെ നാട്ടിൽ സമനിലയിൽ പിടിച്ചശേഷമായിരുന്നു ഇന്ത്യ ജോർദാനിലെത്തിയത്.