ലണ്ടൻ: രാജ്യാന്തര സൗഹൃദ ഫുട്ബോളിൽ ബ്രസീലിനു ജയം. 1-0ന് ഉറുഗ്വെയെയാണ് അവർ കീഴടക്കിയത്. ഗോൾരഹിതമായ 75 മിനിറ്റുകൾക്കുശേഷം ലഭിച്ച പെനൽറ്റി വലയിലെത്തിച്ചാണ് നെയ്മർ ബ്രസീലിനു ജയമൊരുക്കിയത്. ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 76-ാം മിനിറ്റിൽ ഡാനിയേലോയെ ഡിയേഗോ ലക്സൽറ്റ് ബോക്സിനുള്ളിൽ വീഴ്ത്തിയതിനായിരുന്നു റഫറി പെനൽറ്റി വിധിച്ചത്. ഉറുഗ്വെ താരങ്ങൾ ഹാൻഡ് ബോളിനായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല.
പെനൽറ്റി ലക്ഷ്യത്തിലെത്തിച്ചതോടെ ബ്രസീലിനായി രാജ്യാന്തര മത്സരത്തിൽ 60 ഗോൾ എന്ന നേട്ടത്തിൽ നെയ്മർ എത്തി. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത് ബ്രസീൽ താരമാണ് നെയ്മർ.
ലോകകപ്പ് ക്വാർട്ടറിൽ ബെൽജിയത്തോട് പരാജയപ്പെട്ട് പുറത്തായശേഷം ബ്രസീൽ നേടുന്ന അഞ്ചാമതു ജയമാണിത്. ഉറുഗ്വെയ്ക്കെതിരേ 63 ശതമാനം പന്തടക്കവും ബ്രസീലിനായിരുന്നു.
മറ്റൊരു മത്സരത്തിൽ ജപ്പാനും വെനസ്വേലയും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. 81-ാം മിനിറ്റിൽ തോമസ് റിൻകോണിന്റെ പെനൽറ്റി ഗോളിലായിരുന്നു വെനസ്വേല സമനിലയിലെത്തിയത്. ഹിരോകി സകായി (40-ാം മിനിറ്റ്) ജപ്പാന്റെ ഗോൾ നേടി.
പെനൽറ്റി ലക്ഷ്യത്തിലെത്തിച്ചതോടെ ബ്രസീലിനായി രാജ്യാന്തര മത്സരത്തിൽ 60 ഗോൾ എന്ന നേട്ടത്തിൽ നെയ്മർ എത്തി. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത് ബ്രസീൽ താരമാണ് നെയ്മർ.
ലോകകപ്പ് ക്വാർട്ടറിൽ ബെൽജിയത്തോട് പരാജയപ്പെട്ട് പുറത്തായശേഷം ബ്രസീൽ നേടുന്ന അഞ്ചാമതു ജയമാണിത്. ഉറുഗ്വെയ്ക്കെതിരേ 63 ശതമാനം പന്തടക്കവും ബ്രസീലിനായിരുന്നു.
മറ്റൊരു മത്സരത്തിൽ ജപ്പാനും വെനസ്വേലയും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. 81-ാം മിനിറ്റിൽ തോമസ് റിൻകോണിന്റെ പെനൽറ്റി ഗോളിലായിരുന്നു വെനസ്വേല സമനിലയിലെത്തിയത്. ഹിരോകി സകായി (40-ാം മിനിറ്റ്) ജപ്പാന്റെ ഗോൾ നേടി.