റബർ വിലയിടിവു തുടരുന്പോഴും കർഷകർക്ക് അല്പമെങ്കിലും ആശ്വാസം പകരുന്ന എന്തെങ്കിലും നടപടികൾ ഉണ്ടാവുമെന്നതിന്റെ യാതൊരു സൂചനയുമില്ല. വിലസ്ഥിരതാ ഫണ്ട് സഹായമെങ്കിലും കുടിശിക തീർത്തു കൊടുത്തിരുന്നെങ്കിൽ വലിയ ആശ്വാസമായേനെ. ഇതിനിടെ ആഭ്യന്തര റബറിന്റെ വില പരമാവധി താഴ്ത്താനുള്ള എല്ലാ ശ്രമവും വ്യവസായികളുടെ ഭാഗത്തുനിന്നുണ്ടാവുന്നു. 25 ശതമാനം ഇറക്കുമതി തീരുവയും മറ്റു നികുതികളും നൽകി കൂടിയ വിലയ്ക്ക് റബർ ഇറക്കുമതി ചെയ്യുന്പോൾ ആഭ്യന്തര വിപണിയിൽ വില അതിലും താഴെയാണ്. നഷ്ടം സഹിച്ചാണെങ്കിലും ഇറക്കുമതി റബറിനെ ആശ്രയിക്കാനുള്ള വ്യവസായികളുടെ താത്പര്യം ആഭ്യന്തര റബർ ഉത്പാദകർക്കു വലിയ ആഘാതമുണ്ടാക്കുന്നു.
എന്താണിതിനൊരു പരിഹാരം? സർക്കാർ തലത്തിൽ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും തകൃതിയായി നടക്കുന്നുണ്ട്. പക്ഷേ, കർഷകർക്ക് അതുകൊണ്ടു പ്രയോജനമൊന്നുമില്ല. ഇതിനിടെ വ്യവസായികൾ അവരുടെ കാര്യങ്ങളെല്ലാം മുറപോലെ നടത്തുന്നു. കൊച്ചിയിൽ ഈയിടെ നടത്തിയ റബർ മീറ്റ് പോലെ വ്യവസായികളുടെ കാര്യം നടത്താൻ ആളും അർഥവുമുണ്ട്. മൂന്നു നാലു വർഷം കഴിയുന്പോഴേക്കും റബറിനു വില കൂടുമെന്ന പ്രചാരണത്തിൽ കർഷകരെ തളച്ചിടാമെന്നാവും അവർ കരുതുന്നത്.
പലരും വിള മാറി പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ്. ചില സ്ഥലങ്ങളിൽ റബർ വെട്ടിമാറ്റി മറ്റു കൃഷികൾ തുടങ്ങിക്കഴിഞ്ഞു. മറ്റു വിളകളിലേക്കു തിരിയാനുള്ള ശ്രമത്തിൽനിന്നു കർഷകരെ പിന്തിരിപ്പിക്കാനുള്ള യാതൊരു ശ്രമവും സർക്കാരിന്റെയോ റബർ ബോർഡിന്റെയോ ഭാഗത്തുനിന്നുണ്ടാവുന്നില്ല. മലേഷ്യയിൽ റബർകൃഷിക്ക് ഏക്കറിനു രണ്ടര ലക്ഷം രുപ സഹായധനം നൽകുന്നു. ഇവിടെ 35,000 രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, അതും ലഭിക്കുന്നില്ല.
റബർ ഉത്പാദനം വർധിക്കുന്ന സീസണിൽ ഇറക്കുമതി കൂട്ടി വില താഴ്ത്തിനിർത്താനുള്ള ഇപ്പോഴത്തെ ശ്രമം കർഷകരെ വീണ്ടും പ്രതിസന്ധിയിലാക്കും. ഇതിനിടെ ചില വ്യാപാരികളും ബ്രോക്കർമാരും ചേർന്ന് പ്രഖ്യാപിത വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ചരക്കു വാങ്ങുന്നതു വിപണിയെ കൂടുതൽ തളർത്തുന്നുണ്ട്.
വിദേശ റബർഉത്പാദക രാജ്യങ്ങൾ കുറഞ്ഞ വിലയ്ക്കു റബർ നൽകുന്നുണ്ടെങ്കിലും അത് ഇന്ത്യയിലെത്തിക്കുന്പോൾ യഥാർഥവില നിലവിലെ ആഭ്യന്തരവിലയേക്കാൾ കൂടുതലാകും. ഉദാഹരണത്തിന് ബാങ്കോക്കിൽ കിലോഗ്രാമിനു നൂറു രൂപയിൽ താഴെ വിലയ്ക്ക് ആർഎസ്എസ് 3 റബർ ലഭിക്കും. ഇത് കേരളത്തിലെ ആർഎസ്എസ് 4നു സമമാണ്. 25 ശതമാനം ഇറക്കുമതിച്ചുങ്കവും പത്തു ശതമാനത്തോളം വരുന്ന മറ്റു ചെലവുകളും കഴിയുന്പോൾ വില നിലവിലെ ആഭ്യന്തരവിലയേക്കാൾകൂടുതലാവും. ആർഎസ്എസ് 4 ഇന്നലെ വില കിലോഗ്രാമിനു 121 രൂപയായിരുന്നു.
വ്യവസായികൾക്കു കൂട്ടുനിൽക്കാത്ത വ്യാപാരികളും വിഷമവൃത്തത്തിലാണ്. ആഭ്യന്തരവിപണിയിലെ ചാഞ്ചാട്ടം ചരക്ക് എടുക്കുന്നതിലും സ്റ്റോക്ക് ചെയ്യുന്നതിലും നിന്ന് വ്യാപാരികളെ അകറ്റിനിർത്തുന്നു. എടുത്ത ചരക്കുമായി ടയർ കന്പനികളുടെ വാതിൽക്കൽ കാത്തുകെട്ടിക്കിടക്കേണ്ട സാഹചര്യമാണ്. എടുത്ത ഷീറ്റ് വിറ്റഴിക്കാതെ പുതിയ സ്റ്റോക്ക് എടുക്കാൻ വ്യാപാരികൾ പലരും ഭയപ്പെടുന്നു.
വിലനിലവാരത്തിലെ കയറ്റിറക്കം വിപണിയെ ആകെ അസ്വസ്ഥമാക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ വിലസ്ഥിരതാ ഫണ്ട് ആയിരുന്നു ആകെയുണ്ടായിരുന്ന ആശ്വാസം. അതും മുടങ്ങിയിട്ടു മാസങ്ങളേറെയായി. ബജറ്റ് പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയ ഒരു കർഷക സഹായധനംപോലും കൃത്യമായി നൽകാൻ സംസ്ഥാന സർക്കാരിനാവുന്നില്ല. വിപണിവില ക്രമാതീതമായി ഇടിയുന്പോൾ കിലോഗ്രാമിന് 150 രൂപ എന്ന നിരക്കിൽ വിപണിയിലെ വ്യതിയാനം കണക്കാക്കി കർഷകർക്കു നൽകാനുള്ള ഈ ഫണ്ട് ഇനിയെങ്കിലും കൃത്യമായി നൽകാനുള്ള സൗമനസ്യം സംസ്ഥാന സർക്കാർ കാട്ടണം.
സെസ് ഇനത്തിൽ കേന്ദ്ര സർക്കാരിനും മുന്പ് ധാരാളം പണം കർഷകരിൽനിന്നു കിട്ടിയിട്ടുണ്ട്. ഇപ്പോൾ വൻതോതിൽ ഇറക്കുമതി നടക്കുന്പോഴും കോടിക്കണക്കിനു രൂപ കേന്ദ്ര സർക്കാരിന്റെ ഖജനാവിലേക്കു ചെല്ലുന്നു. 25 ശതമാനം ഇറക്കുമതിച്ചുങ്കവും മറ്റു നികുതികളും ചേർന്നു ലഭിക്കുന്ന തുകയിൽ നിന്നു ചെറിയൊരു വിഹിതമെങ്കിലും കർഷകർക്കു സഹായമായി നൽകാൻ കേന്ദ്ര സർക്കാരിനു കഴിയണം. ഇക്കാര്യത്തിൽ സംസ്ഥാനത്തുനിന്നുള്ള പാർലമെന്റ് അംഗങ്ങളും ഇതര നേതാക്കളും ശക്തമായ സമ്മർദം ചെലുത്തണം.
രാജ്യത്തെ റബർ ഉത്പാദനത്തിന്റെ 90 ശതമാനവും അര ഹെക്ടറിൽ താഴെ കൃഷിചെയ്യുന്നവരുടെ സംഭാവനയാണ്. ചെറിയ വിളനഷ്ടംപോലും ഈ കർഷകരെ തളർത്തും. ഇക്കഴിഞ്ഞ പ്രളയകാലത്തും വൻനഷ്ടം പലർക്കുമുണ്ടായി. പക്ഷേ, ആരും അവരെ തിരിഞ്ഞുനോക്കിയിട്ടില്ല. കോടികളുടെ നഷ്ടക്കണക്ക് റബർ ബോർഡും മറ്റും പറയുന്നുണ്ട്. പക്ഷേ, അവരെ ആശ്വസിപ്പിക്കാൻ എന്തു ചെയ്തുവെന്നുമാത്രം ആരും പറയുന്നില്ല.
കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ അഭ്യന്തര റബർ ഉത്പാദനത്തിൽ 35 ശതമാനം കുറവുണ്ടായതായാണു റിപ്പോർട്ട്. ഈ പിന്നോക്കംപോകൽ തുടരാനാണു സാധ്യത. കിലോഗ്രാമിനു 245 രൂപ വരെ വന്ന റബർവില നൂറിൽ താഴേക്കു കൂപ്പുകുത്തി ഇപ്പോൾ 121ലെത്തിനിൽക്കുന്നു. ഇത്രയെങ്കിലും പിടിച്ചുനിൽക്കുന്നതിനു പിന്നിൽ വിലസ്ഥിരതാഫണ്ട് ചെറുതല്ലാത്ത പങ്കു വഹിച്ചിരുന്നു. അതുകൂടി നഷ്ടപ്പെടുമെന്നു വന്നാൽ കർഷകർക്ക് പിന്നെ ആശ്രയമെന്താണ്?
2012-13 കാലത്ത് ആഭ്യന്തര വിപണിയിൽ അന്പതിനായിരം ടൺ കുറവുണ്ടായപ്പോൾ ആപേരിൽ രണ്ടര ലക്ഷം ടൺ റബർ ഇറക്കുമതി നടത്തി. പിന്നീടിങ്ങോട്ട് ഇറക്കുമതി വർധിപ്പിച്ച് ആഭ്യന്തരവിപണിയെ തീർത്തും തളർത്തി. ഇപ്പോഴാകട്ടെ പ്രതിമാസം ശരാശരി എഴുപതിനായിരം ടൺ റബർ ഇറക്കുമതി ചെയ്താണു വിപണിയെ വീണ്ടും തളർത്തുന്നത്. അനിയന്ത്രിത ഇറക്കുമതി നടത്തുന്നവർ അവരുടെതന്നെ കുഴി തോണ്ടുകയാണെന്നു മനസിലാക്കണം. പല വിദേശ റബർഉത്പാദക രാജ്യങ്ങളും തങ്ങളുടെ ഉത്പാദനം കുറയ്ക്കുകയാണ്. വിദേശ വിപണിയിൽനിന്ന് എക്കാലവും കുറഞ്ഞ വിലയ്ക്ക് റബർ ലഭിക്കുമെന്ന് ആരും ഉറപ്പു വിചാരിക്കേണ്ട. ആഭ്യന്തരവിപണിയെ തകർത്തു മുന്നേറുന്നവർ പിന്നീട് വിദേശവിപണി നിശ്ചയിക്കുന്ന അമിത വിലയ്ക്ക് റബർ വാങ്ങുന്ന സാഹചര്യമുണ്ടാകുമെന്ന് ഓർത്തിരിക്കുന്നതു നന്ന്.
എന്താണിതിനൊരു പരിഹാരം? സർക്കാർ തലത്തിൽ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും തകൃതിയായി നടക്കുന്നുണ്ട്. പക്ഷേ, കർഷകർക്ക് അതുകൊണ്ടു പ്രയോജനമൊന്നുമില്ല. ഇതിനിടെ വ്യവസായികൾ അവരുടെ കാര്യങ്ങളെല്ലാം മുറപോലെ നടത്തുന്നു. കൊച്ചിയിൽ ഈയിടെ നടത്തിയ റബർ മീറ്റ് പോലെ വ്യവസായികളുടെ കാര്യം നടത്താൻ ആളും അർഥവുമുണ്ട്. മൂന്നു നാലു വർഷം കഴിയുന്പോഴേക്കും റബറിനു വില കൂടുമെന്ന പ്രചാരണത്തിൽ കർഷകരെ തളച്ചിടാമെന്നാവും അവർ കരുതുന്നത്.
പലരും വിള മാറി പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ്. ചില സ്ഥലങ്ങളിൽ റബർ വെട്ടിമാറ്റി മറ്റു കൃഷികൾ തുടങ്ങിക്കഴിഞ്ഞു. മറ്റു വിളകളിലേക്കു തിരിയാനുള്ള ശ്രമത്തിൽനിന്നു കർഷകരെ പിന്തിരിപ്പിക്കാനുള്ള യാതൊരു ശ്രമവും സർക്കാരിന്റെയോ റബർ ബോർഡിന്റെയോ ഭാഗത്തുനിന്നുണ്ടാവുന്നില്ല. മലേഷ്യയിൽ റബർകൃഷിക്ക് ഏക്കറിനു രണ്ടര ലക്ഷം രുപ സഹായധനം നൽകുന്നു. ഇവിടെ 35,000 രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, അതും ലഭിക്കുന്നില്ല.
റബർ ഉത്പാദനം വർധിക്കുന്ന സീസണിൽ ഇറക്കുമതി കൂട്ടി വില താഴ്ത്തിനിർത്താനുള്ള ഇപ്പോഴത്തെ ശ്രമം കർഷകരെ വീണ്ടും പ്രതിസന്ധിയിലാക്കും. ഇതിനിടെ ചില വ്യാപാരികളും ബ്രോക്കർമാരും ചേർന്ന് പ്രഖ്യാപിത വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ചരക്കു വാങ്ങുന്നതു വിപണിയെ കൂടുതൽ തളർത്തുന്നുണ്ട്.
വിദേശ റബർഉത്പാദക രാജ്യങ്ങൾ കുറഞ്ഞ വിലയ്ക്കു റബർ നൽകുന്നുണ്ടെങ്കിലും അത് ഇന്ത്യയിലെത്തിക്കുന്പോൾ യഥാർഥവില നിലവിലെ ആഭ്യന്തരവിലയേക്കാൾ കൂടുതലാകും. ഉദാഹരണത്തിന് ബാങ്കോക്കിൽ കിലോഗ്രാമിനു നൂറു രൂപയിൽ താഴെ വിലയ്ക്ക് ആർഎസ്എസ് 3 റബർ ലഭിക്കും. ഇത് കേരളത്തിലെ ആർഎസ്എസ് 4നു സമമാണ്. 25 ശതമാനം ഇറക്കുമതിച്ചുങ്കവും പത്തു ശതമാനത്തോളം വരുന്ന മറ്റു ചെലവുകളും കഴിയുന്പോൾ വില നിലവിലെ ആഭ്യന്തരവിലയേക്കാൾകൂടുതലാവും. ആർഎസ്എസ് 4 ഇന്നലെ വില കിലോഗ്രാമിനു 121 രൂപയായിരുന്നു.
വ്യവസായികൾക്കു കൂട്ടുനിൽക്കാത്ത വ്യാപാരികളും വിഷമവൃത്തത്തിലാണ്. ആഭ്യന്തരവിപണിയിലെ ചാഞ്ചാട്ടം ചരക്ക് എടുക്കുന്നതിലും സ്റ്റോക്ക് ചെയ്യുന്നതിലും നിന്ന് വ്യാപാരികളെ അകറ്റിനിർത്തുന്നു. എടുത്ത ചരക്കുമായി ടയർ കന്പനികളുടെ വാതിൽക്കൽ കാത്തുകെട്ടിക്കിടക്കേണ്ട സാഹചര്യമാണ്. എടുത്ത ഷീറ്റ് വിറ്റഴിക്കാതെ പുതിയ സ്റ്റോക്ക് എടുക്കാൻ വ്യാപാരികൾ പലരും ഭയപ്പെടുന്നു.
വിലനിലവാരത്തിലെ കയറ്റിറക്കം വിപണിയെ ആകെ അസ്വസ്ഥമാക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ വിലസ്ഥിരതാ ഫണ്ട് ആയിരുന്നു ആകെയുണ്ടായിരുന്ന ആശ്വാസം. അതും മുടങ്ങിയിട്ടു മാസങ്ങളേറെയായി. ബജറ്റ് പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയ ഒരു കർഷക സഹായധനംപോലും കൃത്യമായി നൽകാൻ സംസ്ഥാന സർക്കാരിനാവുന്നില്ല. വിപണിവില ക്രമാതീതമായി ഇടിയുന്പോൾ കിലോഗ്രാമിന് 150 രൂപ എന്ന നിരക്കിൽ വിപണിയിലെ വ്യതിയാനം കണക്കാക്കി കർഷകർക്കു നൽകാനുള്ള ഈ ഫണ്ട് ഇനിയെങ്കിലും കൃത്യമായി നൽകാനുള്ള സൗമനസ്യം സംസ്ഥാന സർക്കാർ കാട്ടണം.
സെസ് ഇനത്തിൽ കേന്ദ്ര സർക്കാരിനും മുന്പ് ധാരാളം പണം കർഷകരിൽനിന്നു കിട്ടിയിട്ടുണ്ട്. ഇപ്പോൾ വൻതോതിൽ ഇറക്കുമതി നടക്കുന്പോഴും കോടിക്കണക്കിനു രൂപ കേന്ദ്ര സർക്കാരിന്റെ ഖജനാവിലേക്കു ചെല്ലുന്നു. 25 ശതമാനം ഇറക്കുമതിച്ചുങ്കവും മറ്റു നികുതികളും ചേർന്നു ലഭിക്കുന്ന തുകയിൽ നിന്നു ചെറിയൊരു വിഹിതമെങ്കിലും കർഷകർക്കു സഹായമായി നൽകാൻ കേന്ദ്ര സർക്കാരിനു കഴിയണം. ഇക്കാര്യത്തിൽ സംസ്ഥാനത്തുനിന്നുള്ള പാർലമെന്റ് അംഗങ്ങളും ഇതര നേതാക്കളും ശക്തമായ സമ്മർദം ചെലുത്തണം.
രാജ്യത്തെ റബർ ഉത്പാദനത്തിന്റെ 90 ശതമാനവും അര ഹെക്ടറിൽ താഴെ കൃഷിചെയ്യുന്നവരുടെ സംഭാവനയാണ്. ചെറിയ വിളനഷ്ടംപോലും ഈ കർഷകരെ തളർത്തും. ഇക്കഴിഞ്ഞ പ്രളയകാലത്തും വൻനഷ്ടം പലർക്കുമുണ്ടായി. പക്ഷേ, ആരും അവരെ തിരിഞ്ഞുനോക്കിയിട്ടില്ല. കോടികളുടെ നഷ്ടക്കണക്ക് റബർ ബോർഡും മറ്റും പറയുന്നുണ്ട്. പക്ഷേ, അവരെ ആശ്വസിപ്പിക്കാൻ എന്തു ചെയ്തുവെന്നുമാത്രം ആരും പറയുന്നില്ല.
കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ അഭ്യന്തര റബർ ഉത്പാദനത്തിൽ 35 ശതമാനം കുറവുണ്ടായതായാണു റിപ്പോർട്ട്. ഈ പിന്നോക്കംപോകൽ തുടരാനാണു സാധ്യത. കിലോഗ്രാമിനു 245 രൂപ വരെ വന്ന റബർവില നൂറിൽ താഴേക്കു കൂപ്പുകുത്തി ഇപ്പോൾ 121ലെത്തിനിൽക്കുന്നു. ഇത്രയെങ്കിലും പിടിച്ചുനിൽക്കുന്നതിനു പിന്നിൽ വിലസ്ഥിരതാഫണ്ട് ചെറുതല്ലാത്ത പങ്കു വഹിച്ചിരുന്നു. അതുകൂടി നഷ്ടപ്പെടുമെന്നു വന്നാൽ കർഷകർക്ക് പിന്നെ ആശ്രയമെന്താണ്?
2012-13 കാലത്ത് ആഭ്യന്തര വിപണിയിൽ അന്പതിനായിരം ടൺ കുറവുണ്ടായപ്പോൾ ആപേരിൽ രണ്ടര ലക്ഷം ടൺ റബർ ഇറക്കുമതി നടത്തി. പിന്നീടിങ്ങോട്ട് ഇറക്കുമതി വർധിപ്പിച്ച് ആഭ്യന്തരവിപണിയെ തീർത്തും തളർത്തി. ഇപ്പോഴാകട്ടെ പ്രതിമാസം ശരാശരി എഴുപതിനായിരം ടൺ റബർ ഇറക്കുമതി ചെയ്താണു വിപണിയെ വീണ്ടും തളർത്തുന്നത്. അനിയന്ത്രിത ഇറക്കുമതി നടത്തുന്നവർ അവരുടെതന്നെ കുഴി തോണ്ടുകയാണെന്നു മനസിലാക്കണം. പല വിദേശ റബർഉത്പാദക രാജ്യങ്ങളും തങ്ങളുടെ ഉത്പാദനം കുറയ്ക്കുകയാണ്. വിദേശ വിപണിയിൽനിന്ന് എക്കാലവും കുറഞ്ഞ വിലയ്ക്ക് റബർ ലഭിക്കുമെന്ന് ആരും ഉറപ്പു വിചാരിക്കേണ്ട. ആഭ്യന്തരവിപണിയെ തകർത്തു മുന്നേറുന്നവർ പിന്നീട് വിദേശവിപണി നിശ്ചയിക്കുന്ന അമിത വിലയ്ക്ക് റബർ വാങ്ങുന്ന സാഹചര്യമുണ്ടാകുമെന്ന് ഓർത്തിരിക്കുന്നതു നന്ന്.