ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് ശത്രുതയ്ക്ക് 70 വർഷത്തിന്റെ പഴക്കമുണ്ട്. 1947 ഒക്ടോബറിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയിലെത്തി. സർ ഡോണ്‍ ബ്രാഡ്മാന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയൻ സംഘത്തിനെതിരേ ലാല അമർനാഥിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ അഞ്ച് ടെസ്റ്റ് കളിച്ചു. ഒരെണ്ണം സമനിലയിൽ കലാശിച്ചപ്പോൾ നാലെണ്ണത്തിൽ ഓസ്ട്രേലിയ വെന്നിക്കൊടി പാറിച്ചു. അന്ന് മുതൽ ഇന്നുവരെ ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യക്ക് പരന്പര നേടാൻ സാധിച്ചിട്ടില്ല.
1980-81ൽ മൂന്ന് മത്സര പരന്പര 1-1 സമനിലയിലാക്കിയതാണ് ഇന്ത്യയുടെ ആദ്യ നേട്ടം. തുടർന്ന് 1985-86, 2003-04 പര്യടനങ്ങളിലും ഇന്ത്യ പരന്പര സമനിലയിലാക്കി. 2003-04 പരന്പരയിൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമായിരുന്നു നാല് മത്സര പരന്പര 1-1 ന് പൊരുതി സമനിലയിലാക്കിയത്. ആ പരന്പരയിൽ 619 റണ്‍സ് നേടി രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ ടോപ് സ്കോറർ ആയി. 706 റണ്‍സ് നേടിയ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് ആയിരുന്നു ഏറ്റവും കൂടുതൽ റണ്‍സ് നേടിയത്.
2014-15ലാണ് ഇന്ത്യ അവസാനമായി ഓസ്ട്രേലിയൻ പര്യടനം നടത്തിയത്.
1980-81ൽ മൂന്ന് മത്സര പരന്പര 1-1 സമനിലയിലാക്കിയതാണ് ഇന്ത്യയുടെ ആദ്യ നേട്ടം. തുടർന്ന് 1985-86, 2003-04 പര്യടനങ്ങളിലും ഇന്ത്യ പരന്പര സമനിലയിലാക്കി. 2003-04 പരന്പരയിൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമായിരുന്നു നാല് മത്സര പരന്പര 1-1 ന് പൊരുതി സമനിലയിലാക്കിയത്. ആ പരന്പരയിൽ 619 റണ്‍സ് നേടി രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ ടോപ് സ്കോറർ ആയി. 706 റണ്‍സ് നേടിയ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് ആയിരുന്നു ഏറ്റവും കൂടുതൽ റണ്‍സ് നേടിയത്.
2014-15ലാണ് ഇന്ത്യ അവസാനമായി ഓസ്ട്രേലിയൻ പര്യടനം നടത്തിയത്.