ഇന്നു ശിശുദിനം. ബാലാവകാശങ്ങളെക്കുറിച്ചു രാജ്യം ഏറെ താത്പര്യപൂർവം ചിന്തിക്കുകയും വരുംതലമുറയുടെ വളർച്ചയ്ക്കായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും അവ നടപ്പാക്കുന്നതിന് ആവേശപൂർവം ശ്രമിക്കുകയും ചെയ്യുന്ന കാലമാണിത്. കുട്ടികളോടു പ്രത്യേക സ്നേഹവും വാത്സല്യവും അവരുടെ വളർച്ചയിൽ ഏറെ ശ്രദ്ധയും ഉണ്ടായിരുന്ന രാഷ്ട്രശില്പി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണു രാജ്യം ശിശുദിനമായി ആഘോഷിക്കുന്നത്. ഇന്നു നെഹ്റു ജീവിച്ചിരുന്നുവെങ്കിൽ നവലോകത്തിന്റെ സന്പ്രദായങ്ങളെ കുട്ടികളിലേക്ക് എപ്രകാരം സന്നിവേശിപ്പിക്കാനാണ് ആഗ്രഹിക്കുമായിരുന്നത് എന്നതു കൗതുകകരമായൊരു ചിന്തയാണ്. കുട്ടികളുടെ സർവതോമുഖമായ വളർച്ച രാജ്യത്തിന്റെ വളർച്ചയുമായി ഇഴചേർന്നു കിടക്കുന്നതാണെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്ന ജനനേതാവായിരുന്നു ചാച്ചാജി എന്നു വിളിക്കപ്പെട്ടിരുന്ന നെഹ്റു.
ജനസംഖ്യയിൽ നല്ലൊരു ശതമാനം ബാല്യ- കൗമാരക്കാരായ സമൂഹമാണു നമ്മുടേത്. നാളത്തെ ലോകത്തെ നയിക്കാനുള്ളവരായി അവരെ വളർത്തിയെടുക്കുക എന്നതു രാജ്യത്തിന്റെ ദൗത്യമാണ്. ലോകത്തിന്റെ വളർച്ചയ്ക്കനുസരിച്ചു കുട്ടികൾക്കും വളരാനുള്ള അവസരങ്ങൾ നാം സൃഷ്ടിക്കണം. അതേസമയം, ആധുനികതയുടെ അപകടങ്ങളിൽനിന്ന് അവരെ രക്ഷിക്കുകയും വേണം. അവർ ഏറെ താത്പര്യം കാട്ടുന്ന രംഗമാണു നവസാമൂഹ്യ മാധ്യമങ്ങൾ. അവർക്ക് ഇവ നിഷേധിക്കുന്നതിൽ അർഥമില്ല. നവമാധ്യമങ്ങളുടെ സുരക്ഷിതവും സോദ്ദേശ്യപൂർവകവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെടണം. പക്ഷേ അവർ അപകടങ്ങളിൽ ചാടരുത്.
സ്കൂൾ കുട്ടികൾ ഇന്നു പഠനാവശ്യങ്ങൾക്കു നവമാധ്യമങ്ങളെ ഏറെ ആശ്രയിക്കുന്നുണ്ട്. ഇതിനായി പ്രത്യേകം തയാറാക്കുന്ന ആപ്ലിക്കേഷനുകൾക്കു വൻ പ്രചാരമാണുള്ളത്. അവയിൽനിന്നകറ്റി കുട്ടികളെ മുന്നോട്ടു കൊണ്ടുപോകാം എന്നു ചിന്തിക്കുന്നതു മൗഢ്യമാണ്. അതേസമയം അവയുടെ ഉപയോഗം വളരെ വിവേകം ആവശ്യമുള്ള കാര്യവുമത്രേ.
ചില ഓൺലൈന് ഗെയിമുകൾ വരുത്തിവയ്ക്കുന്ന അപകടങ്ങൾ അടുത്തകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു. ബ്ലൂവെയിൽ ഗെയിം കുറെ കൗമാരക്കാരുടെ ജീവനെടുത്തപ്പോഴാണ് ഇതു ചർച്ചാവിഷയമായത്. ഇന്ത്യയിൽ പലയിടത്തും കേരളത്തിലും ബ്ലൂവെയിലിന് ഇരകളുണ്ടായി. തക്ക സമയത്ത് ഇടപെട്ടതുകൊണ്ടു പലരെയും അപകടമുനന്പിൽനിന്നു രക്ഷപ്പെടുത്താനായി. കട്ടക്കിൽ ബ്ലൂവെയിൽ ഗെയിമിന്റെ പത്തു ടാസ്കുകൾപൂർത്തിയാക്കിയ ഒരു എൻജിനിയറിംഗ് വിദ്യാർഥിയുടെ സുഹൃത്ത് കേന്ദ്ര ഐടി മന്ത്രിക്കു ട്വിറ്ററിൽ അയച്ച സന്ദേശമാണ് ആ വിദ്യാർഥിയെ രക്ഷപ്പെടുത്തിയത്. സ്വയം ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്ന അത്യന്തം അപകടകരമായ ഈ ഗെയിമിന്റെ റഷ്യൻ അഡ്മിനായ പതിനേഴുകാരി ഈയിടെ അറസ്റ്റിലായി. അന്പതു ഘട്ടങ്ങളുള്ള ഈ ഗെയിം കളിക്കുന്നവർ വിഷാദരോഗികളായി മാറുകയും ജീവനൊടുക്കാനുള്ള പ്രേരണ അവരിൽ വളരുകയും ചെയ്യുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലേറെപ്പേർ ഈ ഗെയിമിന്റെ ഇരകളായി മരണപ്പെട്ടു.
ബ്ലൂവെയിൽ പോലൊരു ഓൺലൈൻ മത്സരമാണ് ഒറ്റപ്പാലം സ്വദേശി മിഥുൻഘോഷ് എന്ന യുവാവിന്റെ ജീവൻ അപഹരിച്ചത്. അമേരിക്കയിലെ അയേൺബട്ട് അസോസിയേഷന്റെ ഓൺലൈൻ ബൈക്ക് റൈഡിംഗ് ചലഞ്ചിന്റെ ആദ്യഘട്ടത്തിൽത്തന്നെ മിഥുൻഘോഷിനു ജീവൻ നഷ്ടമായി. ബൈക്കിൽ 221 കിലോമീറ്റർ പിന്നിട്ടപ്പോൾ പൂന- ബംഗളൂരു ഹൈവേയിലെ ചിത്രദുർഗയിൽവച്ചാണു ബൈക്ക് ലോറിയിലിടിച്ചു മിഥുൻ മരിച്ചത്. കർശനമായ സുരക്ഷാ നിർദേശങ്ങളുണ്ടായിരുന്നിട്ടും അപകടം സംഭവിച്ചു. ഭീതി പടർത്തുന്ന മോമോ ചലഞ്ചും സോഷ്യൽ മീഡിയയിൽ മരണക്കെണിയായി മാറിയിരുന്നു.
കേരളത്തിലെ ഒരു അധ്യാപക പരിശീലന കോളജിലെ വിദ്യാർഥികൾ കോട്ടയം, ഇടുക്കി ജില്ലകളിലെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നടത്തിയ സർവേയിൽ, 32 ശതമാനം കുട്ടികൾ മിക്ക സമയവും ഇ-ഗെയിമുകളിൽ പങ്കെടുക്കുന്നവരാണെന്നു കാണുകയുണ്ടായി. ഒരിക്കൽപോലും ഇ-ഗെയിം കളിക്കാത്തവർ നാലു ശതമാനം മാത്രം. 33 ശതമാനം കുട്ടികളുടെ പഠനത്തെയും വ്യക്തിത്വത്തെയും ഇ-ഗെയിം ഭ്രമം സ്വാധീനിക്കുന്നുണ്ടെന്നും സർവേ കണ്ടെത്തി.
കുടുംബങ്ങളിൽ കുട്ടികൾക്കു സ്നേഹവും അംഗീകാരവും പ്രശംസയുമൊക്കെ മിതമായി ലഭിക്കാതെപോയാൽ അവർ അവയ്ക്കുവേണ്ടി അനഭിലഷണീയമായ മാർഗങ്ങളിലേക്കു തിരിഞ്ഞെന്നുവരാം. ശാരീരികവും മാനസികവുമായ ആരോഗ്യം കുട്ടികളിൽ വളർത്തിയെടുക്കേണ്ടതുണ്ട്. കായികവിനോദങ്ങൾ അവർക്കു ഗുണം ചെയ്യും. എല്ലാ വിദ്യാർഥികളെയും കായികവിനോദങ്ങളിൽ പങ്കെടുപ്പിക്കുന്നതിനുള്ള പദ്ധതി സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്നുണ്ട്.
സുരക്ഷിതവും വിജ്ഞാനദായകവുമാണു നവമാധ്യമ ഉപയോഗം എന്ന ധാരണ കുറെ മാതാപിതാക്കൾക്കെങ്കിലുമുണ്ട്. ഇ-ഗെയിമുകളിലും നവമാധ്യമങ്ങളിലും ഏറെസമയം ചെലവഴിക്കുന്ന കുട്ടികളിൽ ഉറക്കക്കുറവ്, അമിതമായ ഉത്കണ്ഠ, അകാരണഭയം, അസ്വസ്ഥത, ഏകാന്തത, ദേഷ്യം എന്നിവ കൂടുതലായി കാണുന്നു. ഫാന്റസികളിൽ മുഴുകുന്ന കുട്ടികൾക്കു ജീവിതയാഥാർഥ്യങ്ങൾ തിരിച്ചറിയാൻ വിഷമമാകും.
നവമാധ്യമങ്ങളും ഗെയിമുകളുമൊക്കെ പൂർണമായി ഉപേക്ഷിക്കണമെന്നല്ല അർഥമാക്കുന്നത്. പുതിയ കാര്യങ്ങൾ മനസിലാക്കുന്നതിനും പഠനാവശ്യങ്ങൾക്കും വിനോദത്തിനുമൊക്കെ അവ ഉപയോഗിക്കാം. പക്ഷേ ഉപയോഗം വിവേകപൂർണവും നിയന്ത്രിതവുമായിരിക്കണം. ലളിതവും അപകടരഹിതവുമായ ഗെയിമുകളിൽനിന്ന് അപകടകരമായവയിലേക്കു കടക്കാനിടയാകരുത്.
കുട്ടികളുടെ നിർധനാവസ്ഥ, പിന്നോക്കാവസ്ഥ, ശോചനീയാവസ്ഥ എന്നിവ സംബന്ധിച്ച റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്പോൾ കൂടുതൽ ശ്രദ്ധയും കരുതലും എടുക്കണമെന്നും കുട്ടികളുടെയും രക്ഷിതാക്കളുടെയും സമ്മതം വാങ്ങിയ ശേഷമേ അത്തരം റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാവൂ എന്നും സംസ്ഥാന സർക്കാർ ഈയിടെ ഉത്തരവിറക്കി. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിർദേശപ്രകാരമായിരുന്നു ഈ ഉത്തരവ്. ടെലിവിഷൻ ചാനലുകൾ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റിയാലിറ്റി ഷോകൾ നടത്തുന്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ചും സർക്കാർ മാർഗനിർദേശം നൽകിയിട്ടുണ്ട്.കുട്ടികളുടെ സമഗ്രവികസനത്തിനുള്ള പദ്ധതികൾ ലക്ഷ്യം വയ്ക്കുന്നത് നാളത്തെ സമൂഹത്തിന്റെ നന്മയാണ്. അവരെ അപകടങ്ങളിൽനിന്നു രക്ഷിക്കാൻ മാതാപിതാക്കളും സമൂഹവും മറ്റ് ഏതു കാലത്തേയുംകാൾ ഇന്നു ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.
ജനസംഖ്യയിൽ നല്ലൊരു ശതമാനം ബാല്യ- കൗമാരക്കാരായ സമൂഹമാണു നമ്മുടേത്. നാളത്തെ ലോകത്തെ നയിക്കാനുള്ളവരായി അവരെ വളർത്തിയെടുക്കുക എന്നതു രാജ്യത്തിന്റെ ദൗത്യമാണ്. ലോകത്തിന്റെ വളർച്ചയ്ക്കനുസരിച്ചു കുട്ടികൾക്കും വളരാനുള്ള അവസരങ്ങൾ നാം സൃഷ്ടിക്കണം. അതേസമയം, ആധുനികതയുടെ അപകടങ്ങളിൽനിന്ന് അവരെ രക്ഷിക്കുകയും വേണം. അവർ ഏറെ താത്പര്യം കാട്ടുന്ന രംഗമാണു നവസാമൂഹ്യ മാധ്യമങ്ങൾ. അവർക്ക് ഇവ നിഷേധിക്കുന്നതിൽ അർഥമില്ല. നവമാധ്യമങ്ങളുടെ സുരക്ഷിതവും സോദ്ദേശ്യപൂർവകവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെടണം. പക്ഷേ അവർ അപകടങ്ങളിൽ ചാടരുത്.
സ്കൂൾ കുട്ടികൾ ഇന്നു പഠനാവശ്യങ്ങൾക്കു നവമാധ്യമങ്ങളെ ഏറെ ആശ്രയിക്കുന്നുണ്ട്. ഇതിനായി പ്രത്യേകം തയാറാക്കുന്ന ആപ്ലിക്കേഷനുകൾക്കു വൻ പ്രചാരമാണുള്ളത്. അവയിൽനിന്നകറ്റി കുട്ടികളെ മുന്നോട്ടു കൊണ്ടുപോകാം എന്നു ചിന്തിക്കുന്നതു മൗഢ്യമാണ്. അതേസമയം അവയുടെ ഉപയോഗം വളരെ വിവേകം ആവശ്യമുള്ള കാര്യവുമത്രേ.
ചില ഓൺലൈന് ഗെയിമുകൾ വരുത്തിവയ്ക്കുന്ന അപകടങ്ങൾ അടുത്തകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു. ബ്ലൂവെയിൽ ഗെയിം കുറെ കൗമാരക്കാരുടെ ജീവനെടുത്തപ്പോഴാണ് ഇതു ചർച്ചാവിഷയമായത്. ഇന്ത്യയിൽ പലയിടത്തും കേരളത്തിലും ബ്ലൂവെയിലിന് ഇരകളുണ്ടായി. തക്ക സമയത്ത് ഇടപെട്ടതുകൊണ്ടു പലരെയും അപകടമുനന്പിൽനിന്നു രക്ഷപ്പെടുത്താനായി. കട്ടക്കിൽ ബ്ലൂവെയിൽ ഗെയിമിന്റെ പത്തു ടാസ്കുകൾപൂർത്തിയാക്കിയ ഒരു എൻജിനിയറിംഗ് വിദ്യാർഥിയുടെ സുഹൃത്ത് കേന്ദ്ര ഐടി മന്ത്രിക്കു ട്വിറ്ററിൽ അയച്ച സന്ദേശമാണ് ആ വിദ്യാർഥിയെ രക്ഷപ്പെടുത്തിയത്. സ്വയം ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്ന അത്യന്തം അപകടകരമായ ഈ ഗെയിമിന്റെ റഷ്യൻ അഡ്മിനായ പതിനേഴുകാരി ഈയിടെ അറസ്റ്റിലായി. അന്പതു ഘട്ടങ്ങളുള്ള ഈ ഗെയിം കളിക്കുന്നവർ വിഷാദരോഗികളായി മാറുകയും ജീവനൊടുക്കാനുള്ള പ്രേരണ അവരിൽ വളരുകയും ചെയ്യുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലേറെപ്പേർ ഈ ഗെയിമിന്റെ ഇരകളായി മരണപ്പെട്ടു.
ബ്ലൂവെയിൽ പോലൊരു ഓൺലൈൻ മത്സരമാണ് ഒറ്റപ്പാലം സ്വദേശി മിഥുൻഘോഷ് എന്ന യുവാവിന്റെ ജീവൻ അപഹരിച്ചത്. അമേരിക്കയിലെ അയേൺബട്ട് അസോസിയേഷന്റെ ഓൺലൈൻ ബൈക്ക് റൈഡിംഗ് ചലഞ്ചിന്റെ ആദ്യഘട്ടത്തിൽത്തന്നെ മിഥുൻഘോഷിനു ജീവൻ നഷ്ടമായി. ബൈക്കിൽ 221 കിലോമീറ്റർ പിന്നിട്ടപ്പോൾ പൂന- ബംഗളൂരു ഹൈവേയിലെ ചിത്രദുർഗയിൽവച്ചാണു ബൈക്ക് ലോറിയിലിടിച്ചു മിഥുൻ മരിച്ചത്. കർശനമായ സുരക്ഷാ നിർദേശങ്ങളുണ്ടായിരുന്നിട്ടും അപകടം സംഭവിച്ചു. ഭീതി പടർത്തുന്ന മോമോ ചലഞ്ചും സോഷ്യൽ മീഡിയയിൽ മരണക്കെണിയായി മാറിയിരുന്നു.
കേരളത്തിലെ ഒരു അധ്യാപക പരിശീലന കോളജിലെ വിദ്യാർഥികൾ കോട്ടയം, ഇടുക്കി ജില്ലകളിലെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നടത്തിയ സർവേയിൽ, 32 ശതമാനം കുട്ടികൾ മിക്ക സമയവും ഇ-ഗെയിമുകളിൽ പങ്കെടുക്കുന്നവരാണെന്നു കാണുകയുണ്ടായി. ഒരിക്കൽപോലും ഇ-ഗെയിം കളിക്കാത്തവർ നാലു ശതമാനം മാത്രം. 33 ശതമാനം കുട്ടികളുടെ പഠനത്തെയും വ്യക്തിത്വത്തെയും ഇ-ഗെയിം ഭ്രമം സ്വാധീനിക്കുന്നുണ്ടെന്നും സർവേ കണ്ടെത്തി.
കുടുംബങ്ങളിൽ കുട്ടികൾക്കു സ്നേഹവും അംഗീകാരവും പ്രശംസയുമൊക്കെ മിതമായി ലഭിക്കാതെപോയാൽ അവർ അവയ്ക്കുവേണ്ടി അനഭിലഷണീയമായ മാർഗങ്ങളിലേക്കു തിരിഞ്ഞെന്നുവരാം. ശാരീരികവും മാനസികവുമായ ആരോഗ്യം കുട്ടികളിൽ വളർത്തിയെടുക്കേണ്ടതുണ്ട്. കായികവിനോദങ്ങൾ അവർക്കു ഗുണം ചെയ്യും. എല്ലാ വിദ്യാർഥികളെയും കായികവിനോദങ്ങളിൽ പങ്കെടുപ്പിക്കുന്നതിനുള്ള പദ്ധതി സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്നുണ്ട്.
സുരക്ഷിതവും വിജ്ഞാനദായകവുമാണു നവമാധ്യമ ഉപയോഗം എന്ന ധാരണ കുറെ മാതാപിതാക്കൾക്കെങ്കിലുമുണ്ട്. ഇ-ഗെയിമുകളിലും നവമാധ്യമങ്ങളിലും ഏറെസമയം ചെലവഴിക്കുന്ന കുട്ടികളിൽ ഉറക്കക്കുറവ്, അമിതമായ ഉത്കണ്ഠ, അകാരണഭയം, അസ്വസ്ഥത, ഏകാന്തത, ദേഷ്യം എന്നിവ കൂടുതലായി കാണുന്നു. ഫാന്റസികളിൽ മുഴുകുന്ന കുട്ടികൾക്കു ജീവിതയാഥാർഥ്യങ്ങൾ തിരിച്ചറിയാൻ വിഷമമാകും.
നവമാധ്യമങ്ങളും ഗെയിമുകളുമൊക്കെ പൂർണമായി ഉപേക്ഷിക്കണമെന്നല്ല അർഥമാക്കുന്നത്. പുതിയ കാര്യങ്ങൾ മനസിലാക്കുന്നതിനും പഠനാവശ്യങ്ങൾക്കും വിനോദത്തിനുമൊക്കെ അവ ഉപയോഗിക്കാം. പക്ഷേ ഉപയോഗം വിവേകപൂർണവും നിയന്ത്രിതവുമായിരിക്കണം. ലളിതവും അപകടരഹിതവുമായ ഗെയിമുകളിൽനിന്ന് അപകടകരമായവയിലേക്കു കടക്കാനിടയാകരുത്.
കുട്ടികളുടെ നിർധനാവസ്ഥ, പിന്നോക്കാവസ്ഥ, ശോചനീയാവസ്ഥ എന്നിവ സംബന്ധിച്ച റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്പോൾ കൂടുതൽ ശ്രദ്ധയും കരുതലും എടുക്കണമെന്നും കുട്ടികളുടെയും രക്ഷിതാക്കളുടെയും സമ്മതം വാങ്ങിയ ശേഷമേ അത്തരം റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാവൂ എന്നും സംസ്ഥാന സർക്കാർ ഈയിടെ ഉത്തരവിറക്കി. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിർദേശപ്രകാരമായിരുന്നു ഈ ഉത്തരവ്. ടെലിവിഷൻ ചാനലുകൾ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റിയാലിറ്റി ഷോകൾ നടത്തുന്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ചും സർക്കാർ മാർഗനിർദേശം നൽകിയിട്ടുണ്ട്.കുട്ടികളുടെ സമഗ്രവികസനത്തിനുള്ള പദ്ധതികൾ ലക്ഷ്യം വയ്ക്കുന്നത് നാളത്തെ സമൂഹത്തിന്റെ നന്മയാണ്. അവരെ അപകടങ്ങളിൽനിന്നു രക്ഷിക്കാൻ മാതാപിതാക്കളും സമൂഹവും മറ്റ് ഏതു കാലത്തേയുംകാൾ ഇന്നു ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.