ട്വന്റി-20യിൽ വിൻഡീസിനെതിരേ 3-0ന് പരന്പര നേടിയ ഇന്ത്യ, ഇംഗ്ലണ്ട് പര്യടനത്തിലും ജയമാഘോഷിച്ചിരുന്നു. ഇംഗ്ലണ്ടിൽ 2-1നാണ് ഇന്ത്യ ട്വന്റി-20 പരന്പര നേടിയത്. എം.എസ്. ധോണി ഇല്ലാതെയാണ് ഇന്ത്യ ഓസ്ട്രേലിയയിൽ ഇറങ്ങുന്നതെന്ന പ്രത്യേകതയുണ്ട്. ധോണിക്ക് പകരം യുവതാരം ഋഷഭ് പന്തിനെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 പരന്പരയിലും ധോണി ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്നില്ല. എന്നാൽ, വിൻഡീസിനെതിരായ മൂന്ന് ട്വന്റി-20 മത്സരങ്ങളിൽ ആദ്യ രണ്ടെണ്ണത്തിലും പന്ത് നിരാശപ്പെടുത്തി. ആദ്യ മത്സരത്തിൽ ഒരു റണ്ണും രണ്ടാം മത്സരത്തിൽ അഞ്ച് റണ്‍സുമായിരുന്നു സന്പാദ്യം. എന്നാൽ, നിർണായകമായ മൂന്നാം ട്വന്റി-20യിൽ 38 പന്തിൽ 58 റണ്‍സ് എടുത്ത് ടീമിന്റെ ജയത്തിൽ നിർണായകമായി.
വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽതന്നെയാണ് ടീം ഇറങ്ങുക. ദിനേശ് കാർത്തികാണ് വിൻഡീസിനെതിരേ വിക്കറ്റിനു പിന്നിൽ നിന്നത്. 93 ട്വന്റി-20 മത്സരങ്ങൾ കളിച്ച ധോണി 1487 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യ ആകെ കളിച്ച ട്വന്റി-20യേക്കാൾ (105) 12 എണ്ണത്തിന്റെ കുറവേ ധോണിക്കുള്ളൂ.
ഇന്ത്യയും ഓസ്ട്രേലിയയും ഇതുവരെ 15 ട്വന്റി-20 മത്സരങ്ങൾ കളിച്ചു. 10 ജയം ഇന്ത്യ സ്വന്തമാക്കിയപ്പോൾ ഓസ്ട്രേലിയയ്ക്കു വെന്നിക്കൊടി പാറിക്കാൻ സാധിച്ചത് അഞ്ചെണ്ണത്തിൽ മാത്രം.
ട്വന്റി-20യിൽ ഇന്ത്യക്കായി 2,207 റണ്‍സ് എടുത്ത രോഹിത് ശർമയും 2102 റണ്‍സ് എടുത്ത വിരാട് കോഹ് ലിയും തമ്മിൽ റണ്‍സ് നേടുന്നതിൽ മത്സരിച്ചാൽ ഇന്ത്യക്ക് അത് ഗുണകരമാകും.
അനുഭവം ഗുരു!
ഇംഗ്ലണ്ടിലെ അനുഭവ വെളിച്ചത്തിലാകും ഇന്ത്യ ഓസ്ട്രേലിയയിൽ നാല് മത്സര ടെസ്റ്റ് പരന്പരയ്ക്ക് തയാറെടുക്കുക. ടീം തെരഞ്ഞെടുപ്പ് ഉൾപ്പെടെ ഇംഗ്ലണ്ടിൽ ഇന്ത്യക്ക് പിഴച്ചിരുന്നു. ലോഡ്സ് ടെസ്റ്റിൽ ഉമേഷ് യാദവിനെ പുറത്തിരുത്തി കുൽദീപ് യാദവിനെ ഇറക്കിയതും അദ്ദേഹത്തിന് ഒന്‍പത് ഓവർ മാത്രം എറിയാൻ നല്കിയതും വിരാട് കോഹ്ലി മറക്കാൻ ഇടയില്ല. പരിക്കോടെ അശ്വിനെ ഇറക്കിയതും ചേതേശ്വർ പൂജാരയെ തുടക്കം മുതൽ ഉൾപ്പെടുത്താത്തതുമെല്ലാം ടീം മാനേജ്മെന്റിന്റെ പിഴവുകളുടെ നേർസാക്ഷ്യമായിരുന്നു. പരന്പരയിൽ ഇംഗ്ലണ്ട് 1-4ന് വിജയിച്ചിരുന്നു.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഇതുവരെ 94 ടെസ്റ്റ് കളിച്ചു. അതിൽ 26 എണ്ണത്തിൽ ഇന്ത്യ ജയിച്ചു. ഓസീസ് 41 മത്സരങ്ങളിൽ വെന്നിക്കൊടി പാറിച്ചപ്പോൾ ഒരു മത്സരം ടൈ ആകുകയും 23 എണ്ണം സമനിലയിൽ കലാശിക്കുകയും ചെയ്തു.
ഇംഗ്ലണ്ട് പര്യടനത്തിനിടെ ഒഴിവാക്കപ്പെട്ട മുരളി വിജയിയെ ഓസ്ട്രേലിയയിൽ കളിപ്പിക്കുമോ എന്നതും കണ്ടറിയണം. ഇന്ത്യ എ ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയ്ക്കു പിന്നാലെ അജിങ്ക്യ രഹാനെ, രോഹിത് ശർമ, പൃഥ്വി ഷാ, പാർഥിവ് പട്ടേൽ, ഹനുമ വിഹാരി എന്നിവരും ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ ഉണ്ട്. ന്യൂസിലൻഡിലെ സാഹചര്യമല്ലെങ്കിലും ഇവർക്ക് പരിശീലനം ലഭിക്കുമെന്നത് ഗുണകരമായേക്കാം.
ഇംഗ്ലണ്ട് പര്യടനത്തിൽ ബൗളർമാർ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഭുവനേശ്വർ കുമാർ ഇന്ത്യക്കൊപ്പം ഇല്ലായിരുന്നു. ഭുവി തിരിച്ചെത്തുന്പോൾ ബൗളിംഗ് കരുത്തുറ്റതാകും. എന്നാൽ, ബാറ്റിംഗിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തോളിലെ ഭാരം പങ്കുവയ്ക്കാൻ ആളുണ്ടായില്ല. അഞ്ച് ടെസ്റ്റിൽനിന്ന് രണ്ട് സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും ഉൾപ്പെടെ കോഹ്ലി 593 റണ്‍സ് നേടി. കെ.എൽ. രാഹുൽ (299), ഒരു മത്സരം കുറച്ച് കളിച്ച ചേതേശ്വർ പൂജാര (278) എന്നിവരായിരുന്നു കോഹ്ലിക്കു പിന്നിൽ. ബൗളിംഗിൽ 18ഉം 16ഉം വിക്കറ്റ് വീതം വീഴ്ത്തി ഇഷാന്ത് ശർമയും മുഹമ്മദ് ഷാമിയും തിളങ്ങി.
സ്മിത്ത്, വാർണർ
ഇന്ത്യൻ പര്യടനത്തിനു മുന്‍പ് സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറെയും ടീമിൽ മടക്കിക്കൊണ്ടുവരാൻ ക്രിക്കറ്റ് ഓസ്ട്രേലിയ നീക്കം നടത്തുന്നതായി റിപ്പോർട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ പന്ത് ചുരണ്ടൽവിവാദത്തിൽപ്പെട്ട ഇരുവരെയും ക്രിക്കറ്റ് ഓസ്ട്രേലിയ സസ്പെൻഡ് ചെയ്തിരുന്നു. ഇവരുടെ അഭാവത്തിൽ പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ പരന്പരകളിൽ ഓസ്ട്രേലിയ വെള്ളംകുടിച്ചു.
കടുകട്ടി ഏകദിനം
ജനുവരി 12, 15, 18 തീയതികളിലായാണ് മൂന്ന് ഏകദിനങ്ങൾ നടക്കുക. ഇംഗ്ലണ്ടിൽ മൂന്ന് മത്സര പരന്പര ഇന്ത്യ 2-1നു പരാജയപ്പെട്ടിരുന്നു. ഏകദിനത്തിൽ ബാറ്റിംഗ് റാങ്കിംഗിൽ വിരാട് കോഹ്ലിയും രോഹിത് ശർമയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ബൗളിംഗിൽ ജസ്പ്രീത് ബുംറയും. ഇവർ മൂവരും ഫോം നിലനിർത്തുകയും ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ അടക്കമുള്ളവർ പിന്തുണയ്ക്കുകയും ചെയ്താൽ ഇന്ത്യക്ക് കാര്യങ്ങൾ അനുകൂലമായേക്കും. ഏകദിനത്തിൽ തുടർച്ചയായ ഏഴ് തോൽവിക്കുശേഷമാണ് ഓസ്ട്രേലിയ ഒരു ജയം കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്ക്കെതിരേ നേടിയതെന്നത് കോഹ്ലിക്കും സംഘത്തിനും ആശാവഹമാണ്.
1980 മുതൽ ഇന്ത്യയും ഓസ്ട്രേലിയയും ഇതുവരെ 128 ഏകദിനങ്ങൾ കളിച്ചു. 73 എണ്ണം ഓസ്ട്രേലിയയും 45 മത്സരത്തിൽ ഇന്ത്യയും വിജയിച്ചു. 10 മത്സരങ്ങളിൽ ഫലമുണ്ടായില്ല.
സ്ളെഡ്ജിംഗ്!
സ്ളെഡ്ജിംഗിന് (മത്സരത്തിനിടെ പ്രകോപനപരമായ വാക്കുകൾ ഉപയോഗിച്ച് ബാറ്റ്സ്മാന്റെ മനസാന്നിധ്യം കളയുന്നത്) പേരുകേട്ടവരാണ് ഓസ്ട്രേലിയക്കാർ. അതുകൊണ്ട് മൈതാനത്ത് സ്ളെഡ്ജിംഗിന്റെ കുത്തൊഴുക്ക് നടന്നേക്കും. മങ്കി ഗേറ്റ് വിവാദമുൾപ്പെടെ ഇന്ത്യ-ഓസീസ് പരന്പരയിൽ അരങ്ങേറിയിട്ടുണ്ട്. ഇന്ത്യ-ഓസീസ് പരന്പരയുടെ ചാനൽ പരസ്യത്തിൽ സ്ളെഡ്ജിംഗും കയ്യാങ്കളിയിലേക്ക് എത്തുന്നതുമാണ് കാണിച്ചിരിക്കുന്നതുപോലും. ബാറ്റും ബോളും മാത്രമല്ല ശരീരവും പരന്പരയിൽ ആയുധങ്ങളാകുമെന്ന് ചുരുക്കം.
വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽതന്നെയാണ് ടീം ഇറങ്ങുക. ദിനേശ് കാർത്തികാണ് വിൻഡീസിനെതിരേ വിക്കറ്റിനു പിന്നിൽ നിന്നത്. 93 ട്വന്റി-20 മത്സരങ്ങൾ കളിച്ച ധോണി 1487 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യ ആകെ കളിച്ച ട്വന്റി-20യേക്കാൾ (105) 12 എണ്ണത്തിന്റെ കുറവേ ധോണിക്കുള്ളൂ.
ഇന്ത്യയും ഓസ്ട്രേലിയയും ഇതുവരെ 15 ട്വന്റി-20 മത്സരങ്ങൾ കളിച്ചു. 10 ജയം ഇന്ത്യ സ്വന്തമാക്കിയപ്പോൾ ഓസ്ട്രേലിയയ്ക്കു വെന്നിക്കൊടി പാറിക്കാൻ സാധിച്ചത് അഞ്ചെണ്ണത്തിൽ മാത്രം.
ട്വന്റി-20യിൽ ഇന്ത്യക്കായി 2,207 റണ്‍സ് എടുത്ത രോഹിത് ശർമയും 2102 റണ്‍സ് എടുത്ത വിരാട് കോഹ് ലിയും തമ്മിൽ റണ്‍സ് നേടുന്നതിൽ മത്സരിച്ചാൽ ഇന്ത്യക്ക് അത് ഗുണകരമാകും.
അനുഭവം ഗുരു!
ഇംഗ്ലണ്ടിലെ അനുഭവ വെളിച്ചത്തിലാകും ഇന്ത്യ ഓസ്ട്രേലിയയിൽ നാല് മത്സര ടെസ്റ്റ് പരന്പരയ്ക്ക് തയാറെടുക്കുക. ടീം തെരഞ്ഞെടുപ്പ് ഉൾപ്പെടെ ഇംഗ്ലണ്ടിൽ ഇന്ത്യക്ക് പിഴച്ചിരുന്നു. ലോഡ്സ് ടെസ്റ്റിൽ ഉമേഷ് യാദവിനെ പുറത്തിരുത്തി കുൽദീപ് യാദവിനെ ഇറക്കിയതും അദ്ദേഹത്തിന് ഒന്‍പത് ഓവർ മാത്രം എറിയാൻ നല്കിയതും വിരാട് കോഹ്ലി മറക്കാൻ ഇടയില്ല. പരിക്കോടെ അശ്വിനെ ഇറക്കിയതും ചേതേശ്വർ പൂജാരയെ തുടക്കം മുതൽ ഉൾപ്പെടുത്താത്തതുമെല്ലാം ടീം മാനേജ്മെന്റിന്റെ പിഴവുകളുടെ നേർസാക്ഷ്യമായിരുന്നു. പരന്പരയിൽ ഇംഗ്ലണ്ട് 1-4ന് വിജയിച്ചിരുന്നു.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഇതുവരെ 94 ടെസ്റ്റ് കളിച്ചു. അതിൽ 26 എണ്ണത്തിൽ ഇന്ത്യ ജയിച്ചു. ഓസീസ് 41 മത്സരങ്ങളിൽ വെന്നിക്കൊടി പാറിച്ചപ്പോൾ ഒരു മത്സരം ടൈ ആകുകയും 23 എണ്ണം സമനിലയിൽ കലാശിക്കുകയും ചെയ്തു.
ഇംഗ്ലണ്ട് പര്യടനത്തിനിടെ ഒഴിവാക്കപ്പെട്ട മുരളി വിജയിയെ ഓസ്ട്രേലിയയിൽ കളിപ്പിക്കുമോ എന്നതും കണ്ടറിയണം. ഇന്ത്യ എ ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയ്ക്കു പിന്നാലെ അജിങ്ക്യ രഹാനെ, രോഹിത് ശർമ, പൃഥ്വി ഷാ, പാർഥിവ് പട്ടേൽ, ഹനുമ വിഹാരി എന്നിവരും ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ ഉണ്ട്. ന്യൂസിലൻഡിലെ സാഹചര്യമല്ലെങ്കിലും ഇവർക്ക് പരിശീലനം ലഭിക്കുമെന്നത് ഗുണകരമായേക്കാം.
ഇംഗ്ലണ്ട് പര്യടനത്തിൽ ബൗളർമാർ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഭുവനേശ്വർ കുമാർ ഇന്ത്യക്കൊപ്പം ഇല്ലായിരുന്നു. ഭുവി തിരിച്ചെത്തുന്പോൾ ബൗളിംഗ് കരുത്തുറ്റതാകും. എന്നാൽ, ബാറ്റിംഗിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തോളിലെ ഭാരം പങ്കുവയ്ക്കാൻ ആളുണ്ടായില്ല. അഞ്ച് ടെസ്റ്റിൽനിന്ന് രണ്ട് സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും ഉൾപ്പെടെ കോഹ്ലി 593 റണ്‍സ് നേടി. കെ.എൽ. രാഹുൽ (299), ഒരു മത്സരം കുറച്ച് കളിച്ച ചേതേശ്വർ പൂജാര (278) എന്നിവരായിരുന്നു കോഹ്ലിക്കു പിന്നിൽ. ബൗളിംഗിൽ 18ഉം 16ഉം വിക്കറ്റ് വീതം വീഴ്ത്തി ഇഷാന്ത് ശർമയും മുഹമ്മദ് ഷാമിയും തിളങ്ങി.
സ്മിത്ത്, വാർണർ
ഇന്ത്യൻ പര്യടനത്തിനു മുന്‍പ് സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറെയും ടീമിൽ മടക്കിക്കൊണ്ടുവരാൻ ക്രിക്കറ്റ് ഓസ്ട്രേലിയ നീക്കം നടത്തുന്നതായി റിപ്പോർട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ പന്ത് ചുരണ്ടൽവിവാദത്തിൽപ്പെട്ട ഇരുവരെയും ക്രിക്കറ്റ് ഓസ്ട്രേലിയ സസ്പെൻഡ് ചെയ്തിരുന്നു. ഇവരുടെ അഭാവത്തിൽ പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ പരന്പരകളിൽ ഓസ്ട്രേലിയ വെള്ളംകുടിച്ചു.
കടുകട്ടി ഏകദിനം
ജനുവരി 12, 15, 18 തീയതികളിലായാണ് മൂന്ന് ഏകദിനങ്ങൾ നടക്കുക. ഇംഗ്ലണ്ടിൽ മൂന്ന് മത്സര പരന്പര ഇന്ത്യ 2-1നു പരാജയപ്പെട്ടിരുന്നു. ഏകദിനത്തിൽ ബാറ്റിംഗ് റാങ്കിംഗിൽ വിരാട് കോഹ്ലിയും രോഹിത് ശർമയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ബൗളിംഗിൽ ജസ്പ്രീത് ബുംറയും. ഇവർ മൂവരും ഫോം നിലനിർത്തുകയും ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ അടക്കമുള്ളവർ പിന്തുണയ്ക്കുകയും ചെയ്താൽ ഇന്ത്യക്ക് കാര്യങ്ങൾ അനുകൂലമായേക്കും. ഏകദിനത്തിൽ തുടർച്ചയായ ഏഴ് തോൽവിക്കുശേഷമാണ് ഓസ്ട്രേലിയ ഒരു ജയം കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്ക്കെതിരേ നേടിയതെന്നത് കോഹ്ലിക്കും സംഘത്തിനും ആശാവഹമാണ്.
1980 മുതൽ ഇന്ത്യയും ഓസ്ട്രേലിയയും ഇതുവരെ 128 ഏകദിനങ്ങൾ കളിച്ചു. 73 എണ്ണം ഓസ്ട്രേലിയയും 45 മത്സരത്തിൽ ഇന്ത്യയും വിജയിച്ചു. 10 മത്സരങ്ങളിൽ ഫലമുണ്ടായില്ല.
സ്ളെഡ്ജിംഗ്!
സ്ളെഡ്ജിംഗിന് (മത്സരത്തിനിടെ പ്രകോപനപരമായ വാക്കുകൾ ഉപയോഗിച്ച് ബാറ്റ്സ്മാന്റെ മനസാന്നിധ്യം കളയുന്നത്) പേരുകേട്ടവരാണ് ഓസ്ട്രേലിയക്കാർ. അതുകൊണ്ട് മൈതാനത്ത് സ്ളെഡ്ജിംഗിന്റെ കുത്തൊഴുക്ക് നടന്നേക്കും. മങ്കി ഗേറ്റ് വിവാദമുൾപ്പെടെ ഇന്ത്യ-ഓസീസ് പരന്പരയിൽ അരങ്ങേറിയിട്ടുണ്ട്. ഇന്ത്യ-ഓസീസ് പരന്പരയുടെ ചാനൽ പരസ്യത്തിൽ സ്ളെഡ്ജിംഗും കയ്യാങ്കളിയിലേക്ക് എത്തുന്നതുമാണ് കാണിച്ചിരിക്കുന്നതുപോലും. ബാറ്റും ബോളും മാത്രമല്ല ശരീരവും പരന്പരയിൽ ആയുധങ്ങളാകുമെന്ന് ചുരുക്കം.