മാഡ്രിഡ്: ഇടക്കാല പരിശീലകൻ സാന്റിയാഗോ സൊളാരിയുടെ കീഴിൽ ജയം തുടർന്ന് റയൽ മാഡ്രിഡ്. സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ എവേ പോരാട്ടത്തിൽ റയൽ 2-4ന് സെൽറ്റ വിഗോയെ കീഴടക്കി. ജൂലൻ ലോപ്ടെഗുയിയെ പുറത്താക്കിയശേഷം പരിശീലകനാക്കപ്പെട്ട സൊളാരിയുടെ കീഴിൽ ടീം നേടുന്ന തുടർച്ചയായ നാലാം ജയമാണിത്. ലാ ലിഗ നിയമപ്രകാരം ഇടക്കാല പരിശീലകന്റെ കാലാവധി 14 ദിവസം മാത്രമാണ്. ഒക്ടോബർ 28നാണ് റയലിന്റെ പരിശീലക സ്ഥാനത്ത് സൊളാരി എത്തുന്നത്.
കരിം ബെൻസമ (23-ാം മിനിറ്റ്), ഗുസ്താവോ കാബ്രാൽ (56- സെൽഫ്), സെർജ്യോ റാമോസ് (83- പെനൽറ്റി), ഡാനി സെബായ്യോസ് (90+1ാം മിനിറ്റ്) എന്നിവരാണ് റയലിന്റെ അക്കൗണ്ടിൽ ഗോൾ എത്തിച്ചത്. ഹ്യൂഗോ മയ്യൊ (61-ാം മിനിറ്റ്), ബ്രെയ്സ് മെൻഡിസ് (90+4-ാം മിനിറ്റ്) എന്നിവർ സെൽറ്റയ്ക്കായി ലക്ഷ്യംകണ്ടു.
പരിക്കിൽനിന്ന് മുക്തനായി മെസി തിരിച്ചെത്തിയ മത്സരത്തിൽ സ്വന്തം തട്ടകമായ ന്യൂകാന്പിൽ ബാഴ്സലോണ തോൽവി വഴങ്ങിയതിനു പിന്നാലെയാണ് റയൽ ജയിച്ചത്. 3-4ന് റയൽ ബെറ്റിസാണ് ബാഴ്സയെ കീഴടക്കിയത്. രണ്ട് വർഷത്തിനുള്ളിൽ ആദ്യമായാണ് ബാഴ്സ സ്വന്തം തട്ടകത്തിൽ തോൽവി വഴങ്ങുന്നത്.
കരിം ബെൻസമ (23-ാം മിനിറ്റ്), ഗുസ്താവോ കാബ്രാൽ (56- സെൽഫ്), സെർജ്യോ റാമോസ് (83- പെനൽറ്റി), ഡാനി സെബായ്യോസ് (90+1ാം മിനിറ്റ്) എന്നിവരാണ് റയലിന്റെ അക്കൗണ്ടിൽ ഗോൾ എത്തിച്ചത്. ഹ്യൂഗോ മയ്യൊ (61-ാം മിനിറ്റ്), ബ്രെയ്സ് മെൻഡിസ് (90+4-ാം മിനിറ്റ്) എന്നിവർ സെൽറ്റയ്ക്കായി ലക്ഷ്യംകണ്ടു.
പരിക്കിൽനിന്ന് മുക്തനായി മെസി തിരിച്ചെത്തിയ മത്സരത്തിൽ സ്വന്തം തട്ടകമായ ന്യൂകാന്പിൽ ബാഴ്സലോണ തോൽവി വഴങ്ങിയതിനു പിന്നാലെയാണ് റയൽ ജയിച്ചത്. 3-4ന് റയൽ ബെറ്റിസാണ് ബാഴ്സയെ കീഴടക്കിയത്. രണ്ട് വർഷത്തിനുള്ളിൽ ആദ്യമായാണ് ബാഴ്സ സ്വന്തം തട്ടകത്തിൽ തോൽവി വഴങ്ങുന്നത്.