ഗയാന: വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരേ ഇന്ത്യക്ക് വിജയം. ഇന്ത്യ ഏഴു വിക്കറ്റിന് പാക്കിസ്ഥാനെ പരാജയപ്പെടുത്തി. പാക്കിസ്ഥാൻ ഉയർത്തിയ 134 റണ്‍സ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. വെറ്ററൻ താരം മിതാലി രാജി (56) ന്റെ അർധസെഞ്ചുറിയാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പാക്കിസ്ഥാനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഉമൈമ സൊഹെയ്ൽ (53), നിദാ ധർ (52) കൂട്ടുകെട്ട് പാക്കിസ്ഥാൻ ഇന്നിംഗ്സിനെ നൂറു കടത്തിയത്.ജയത്തോടെ നാലു പോയിന്റുമായി ഇന്ത്യ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തി. ആദ്യ മത്സരത്തിൽ ഇന്ത്യ കരുത്തരായ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയിരുന്നു.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പാക്കിസ്ഥാനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഉമൈമ സൊഹെയ്ൽ (53), നിദാ ധർ (52) കൂട്ടുകെട്ട് പാക്കിസ്ഥാൻ ഇന്നിംഗ്സിനെ നൂറു കടത്തിയത്.ജയത്തോടെ നാലു പോയിന്റുമായി ഇന്ത്യ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തി. ആദ്യ മത്സരത്തിൽ ഇന്ത്യ കരുത്തരായ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയിരുന്നു.