തോൾ ശസ്ത്രക്രിയയ്ക്കുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ വിക്കറ്റ് കീപ്പർ വൃഥിമാൻ സാഹ കളിക്കളത്തിലേക്ക് തിരിച്ചുവരാൻ തയാറെടുക്കുന്നു. ഡിസംബറിൽ രഞ്ജി ട്രോഫി മത്സരത്തിലൂടെയാകും സാഹയുടെ മടങ്ങിവരവ്. ജൂലൈയിൽ ലണ്ടനിൽവച്ചായിരുന്നു ശസ്ത്രക്രിയ.
ഇപ്പോൾ ഏറെ ആശ്വാസമുണ്ട്. ഡിസംബർ പകുതിയോടെ കളത്തിലേക്ക് മടങ്ങിവരാൻ സാധിക്കുമെന്നാണ് വിശ്വാസം - സാഹ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇന്ത്യക്ക് ലഭിച്ച മികച്ച വിക്കറ്റ് കീപ്പറാണ് സാഹയെന്ന് സൗരവ് ഗാംഗുലി പറഞ്ഞു.
ഈ വർഷം സാഹയ്ക്ക് കാര്യങ്ങൾ അനുകൂലമല്ലായിരുന്നു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിനുശേഷം പരിക്കേറ്റ സാഹ നാട്ടിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് ഐപിഎലിനിടെ താരത്തിന്റെ വിരലിനു പരിക്കേറ്റു. അതോടെ ജൂണിൽ അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇടംലഭിച്ചില്ല. പുതുമുഖതാരം ഋഷഭ് പന്ത് മികച്ച കളി പുറത്തെടുക്കുന്നത് സാഹയുടെ മടങ്ങിവരവ് ത്രിശങ്കു വിലക്കിയിരിക്കുകയാണ്.
ഇപ്പോൾ ഏറെ ആശ്വാസമുണ്ട്. ഡിസംബർ പകുതിയോടെ കളത്തിലേക്ക് മടങ്ങിവരാൻ സാധിക്കുമെന്നാണ് വിശ്വാസം - സാഹ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇന്ത്യക്ക് ലഭിച്ച മികച്ച വിക്കറ്റ് കീപ്പറാണ് സാഹയെന്ന് സൗരവ് ഗാംഗുലി പറഞ്ഞു.
ഈ വർഷം സാഹയ്ക്ക് കാര്യങ്ങൾ അനുകൂലമല്ലായിരുന്നു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിനുശേഷം പരിക്കേറ്റ സാഹ നാട്ടിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് ഐപിഎലിനിടെ താരത്തിന്റെ വിരലിനു പരിക്കേറ്റു. അതോടെ ജൂണിൽ അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇടംലഭിച്ചില്ല. പുതുമുഖതാരം ഋഷഭ് പന്ത് മികച്ച കളി പുറത്തെടുക്കുന്നത് സാഹയുടെ മടങ്ങിവരവ് ത്രിശങ്കു വിലക്കിയിരിക്കുകയാണ്.