ഗയാന: വനിത ട്വന്റി-20 ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ നേടിയ ജയത്തിന്റെ ആവേശത്തില്‍ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 34 റണ്‍സിന് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയിരുന്നു. അഞ്ചു വിക്കറ്റിന് 194 റണ്‍സ് നേടിയ ഇന്ത്യ, വനിതാ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്കോറിലാണ് എത്തിയത്. പാക്കിസ്ഥാന് ആദ്യ മത്സരത്തില്‍ 52 റണ്‍സിന് ഓസ്ട്രേലിയയോടു തോറ്റിരുന്നു. വിജയത്തുടര്ച്ചയ്ക്കായാണ് ഇന്ത്യ ഇറങ്ങുന്നത്.
ശക്തരായ ന്യൂസിലന്ഡിനെതിരേ ആക്രമണ ബാറ്റിംഗ് അഴിച്ചുവിട്ട ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ 51 പന്തില്‍ 103 റണ്‍സ് പ്രകടനമാണ് ഇന്ത്യക്ക് മികച്ച ജയമൊരുക്കിയത്. ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ സെഞ്ചുറിയാണ്. ജെമിമ റോഡ്രിഗസിനൊപ്പം ഹര്‍മന്‍പ്രീത് 134 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചിരുന്നു. ലോകകപ്പില്‍ ഏതെങ്കിലും ഒരു വിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്.
പേശിവലിവിനെ കീഴടക്കിയ ഹർമൻ
ക്രിക്കറ്റ് കളിക്കാര്‍ക്ക് പേശിവലിവ് നേരിട്ടാല്‍ കളത്തില്‍നിന്ന് മാറി ഡ്രസിംഗ് റൂമിപോയി ചികിത്സ തേടുകയാണ് പതിവ്. എന്നാല്‍, ഹര്‍മന്‍പ്രീത് കളത്തില്‍നിന്ന് മാറാതെ കൂടുതല്‍ ആക്രമണ സ്വഭാവത്തോടെ ബാറ്റ് ചെയ്യും. ന്യൂസിലന്‍ഡിനെതിരേയുള്ള മത്സരത്തില്‍ താരത്തിനു പേശിവലിക് ഉണ്ടായി. വിക്കറ്റിനിടയിലുള്ള ഓട്ടം കുറച്ച താരം സിക്സുകളുമായാണ് റണ്‍സ് വാരിക്കൂട്ടിയത്. എട്ടു സിക്സാണ് കൗര്‍ നേടിയത്.
മത്സരത്തിനിടെ തനിക്കു ചെറിയ തോതില്‍ പുറം വേദനയുണ്ടായതായി ഇന്ത്യന്‍ നായിക പറഞ്ഞു. രാവിലെ വേദനയുണ്ടായിരുന്നു. ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ ആ പേശിവലിവ് ചെറിയ തോതില്‍ വീണ്ടുമുണ്ടായിരുന്നുവെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
ആദ്യം രണ്ടു റണ്‍സിനായി ഓടിയപ്പോള്‍ ചെറിയ തോതില്‍ വേദന അനുഭവപ്പെട്ടിരുന്നു. ഫിസിയോ മരുന്ന് നല്കി. ഇതേത്തുടര്‍ന്ന് വേദനയില്‍ ചെറിയ കുറവുവന്നു ഹര്‍മന്‍പ്രീത് പറഞ്ഞു. കൂടുതല്‍ ഓടിയാല്‍ വേദന ഉയരുമെന്ന് മനസിലായി ഇതോടെ ഓട്ടം കുറച്ച് വലിയ ഷോട്ടുകള്‍ കളിക്കുന്നതിൽ ശ്രദ്ധിച്ചു. ഇക്കാര്യം ജെമിമയുമായി സംസാരിച്ചുവെന്നും ഹര്‍മന്‍പ്രീത് പറഞ്ഞു. ഒരു മത്സരത്തിൽ ഏറ്റവും അധികം സിക്സർ പായിച്ച റിക്കാർഡിനൊപ്പവും ഹർമൻപ്രീത് എത്തി.
ശക്തരായ ന്യൂസിലന്ഡിനെതിരേ ആക്രമണ ബാറ്റിംഗ് അഴിച്ചുവിട്ട ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ 51 പന്തില്‍ 103 റണ്‍സ് പ്രകടനമാണ് ഇന്ത്യക്ക് മികച്ച ജയമൊരുക്കിയത്. ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ സെഞ്ചുറിയാണ്. ജെമിമ റോഡ്രിഗസിനൊപ്പം ഹര്‍മന്‍പ്രീത് 134 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചിരുന്നു. ലോകകപ്പില്‍ ഏതെങ്കിലും ഒരു വിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്.
പേശിവലിവിനെ കീഴടക്കിയ ഹർമൻ
ക്രിക്കറ്റ് കളിക്കാര്‍ക്ക് പേശിവലിവ് നേരിട്ടാല്‍ കളത്തില്‍നിന്ന് മാറി ഡ്രസിംഗ് റൂമിപോയി ചികിത്സ തേടുകയാണ് പതിവ്. എന്നാല്‍, ഹര്‍മന്‍പ്രീത് കളത്തില്‍നിന്ന് മാറാതെ കൂടുതല്‍ ആക്രമണ സ്വഭാവത്തോടെ ബാറ്റ് ചെയ്യും. ന്യൂസിലന്‍ഡിനെതിരേയുള്ള മത്സരത്തില്‍ താരത്തിനു പേശിവലിക് ഉണ്ടായി. വിക്കറ്റിനിടയിലുള്ള ഓട്ടം കുറച്ച താരം സിക്സുകളുമായാണ് റണ്‍സ് വാരിക്കൂട്ടിയത്. എട്ടു സിക്സാണ് കൗര്‍ നേടിയത്.
മത്സരത്തിനിടെ തനിക്കു ചെറിയ തോതില്‍ പുറം വേദനയുണ്ടായതായി ഇന്ത്യന്‍ നായിക പറഞ്ഞു. രാവിലെ വേദനയുണ്ടായിരുന്നു. ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ ആ പേശിവലിവ് ചെറിയ തോതില്‍ വീണ്ടുമുണ്ടായിരുന്നുവെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
ആദ്യം രണ്ടു റണ്‍സിനായി ഓടിയപ്പോള്‍ ചെറിയ തോതില്‍ വേദന അനുഭവപ്പെട്ടിരുന്നു. ഫിസിയോ മരുന്ന് നല്കി. ഇതേത്തുടര്‍ന്ന് വേദനയില്‍ ചെറിയ കുറവുവന്നു ഹര്‍മന്‍പ്രീത് പറഞ്ഞു. കൂടുതല്‍ ഓടിയാല്‍ വേദന ഉയരുമെന്ന് മനസിലായി ഇതോടെ ഓട്ടം കുറച്ച് വലിയ ഷോട്ടുകള്‍ കളിക്കുന്നതിൽ ശ്രദ്ധിച്ചു. ഇക്കാര്യം ജെമിമയുമായി സംസാരിച്ചുവെന്നും ഹര്‍മന്‍പ്രീത് പറഞ്ഞു. ഒരു മത്സരത്തിൽ ഏറ്റവും അധികം സിക്സർ പായിച്ച റിക്കാർഡിനൊപ്പവും ഹർമൻപ്രീത് എത്തി.