ലണ്ടനിൽ നടക്കുന്ന ലോക ചെസ് ചാന്പ്യൻഷിപ്പ് മൽസരത്തിൽ നിലവിലെ ചാന്പ്യൻ നോർവെയുടെ മാഗ്നസ് കാൾസനും അമേരിക്കയുടെ ഫാബിയാനോ കരുവാനയും 115 നീക്കങ്ങൾ നീണ്ട മാരത്തൺ ഗെയിമിനുശേഷം സമനിലയിൽ പിരിഞ്ഞു.
വെള്ളക്കരു ലഭിച്ച കരുവാനയുടെ കിംഗ്-പോണ് നീക്കത്തിനെതിരേ കാൾസൻ സിസിലിയൻ ഡിഫൻസ് ആണ് സ്വീകരിച്ചത്. മൂന്നാം നീക്കത്തിൽ കരുവാന ബിഷപ്പിനെ കളിച്ച് സിസിലിയൻ ഡിഫൻസിലെ നിമ്സോവിച്ച് റോസ്സോലി മോ അറ്റാക്ക് എന്ന ലൈനിലേക്ക് തിരിഞ്ഞു. കരുവാന കിംഗിന്റെ വശത്തേക്ക് കാസിൽ ചെയ്ത് കിംഗ് ബിഷപ്പ് ഫൈൽ തുറന്ന് ആക്രമണത്തിന് ശ്രമിച്ചപ്പോൾ കാൾസൻ ക്വീനിന്റെ വശത്തേക്ക് കാസിൽ നടത്തി.
പ്രതിരോധത്തിലായ കരുവാന കിംഗിനെ ക്വീനിന്റെ വശത്ത് എത്തിച്ച് രക്ഷപ്രാപിച്ചു. 55 നീക്കങ്ങൾ കഴിഞ്ഞപ്പോൾ റൂക്കും പോണുകളും ഉള്ള എൻഡ് ഗെയിമിലേക്ക് കളി എത്തി. ഒരു പോണ് മിച്ചമുണ്ടായിരുന്ന കാൾസൻ പിന്നീട് അറുപതു നീക്കങ്ങൾകൂടി നടത്തി ജയിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ടി.കെ. ജോസഫ് പ്രവിത്താനം
വെള്ളക്കരു ലഭിച്ച കരുവാനയുടെ കിംഗ്-പോണ് നീക്കത്തിനെതിരേ കാൾസൻ സിസിലിയൻ ഡിഫൻസ് ആണ് സ്വീകരിച്ചത്. മൂന്നാം നീക്കത്തിൽ കരുവാന ബിഷപ്പിനെ കളിച്ച് സിസിലിയൻ ഡിഫൻസിലെ നിമ്സോവിച്ച് റോസ്സോലി മോ അറ്റാക്ക് എന്ന ലൈനിലേക്ക് തിരിഞ്ഞു. കരുവാന കിംഗിന്റെ വശത്തേക്ക് കാസിൽ ചെയ്ത് കിംഗ് ബിഷപ്പ് ഫൈൽ തുറന്ന് ആക്രമണത്തിന് ശ്രമിച്ചപ്പോൾ കാൾസൻ ക്വീനിന്റെ വശത്തേക്ക് കാസിൽ നടത്തി.
പ്രതിരോധത്തിലായ കരുവാന കിംഗിനെ ക്വീനിന്റെ വശത്ത് എത്തിച്ച് രക്ഷപ്രാപിച്ചു. 55 നീക്കങ്ങൾ കഴിഞ്ഞപ്പോൾ റൂക്കും പോണുകളും ഉള്ള എൻഡ് ഗെയിമിലേക്ക് കളി എത്തി. ഒരു പോണ് മിച്ചമുണ്ടായിരുന്ന കാൾസൻ പിന്നീട് അറുപതു നീക്കങ്ങൾകൂടി നടത്തി ജയിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ടി.കെ. ജോസഫ് പ്രവിത്താനം