നെയ്യാറ്റിൻകരയിൽ സനൽകുമാർ എന്ന യുവാവു മരിച്ച സംഭവവും ആ കേസിലെ പ്രതി നെയ്യാറ്റിൻകര ഡിവൈഎസ്പി യായിരുന്ന ഹരികുമാർ ഒളിവിൽപോയിരിക്കുന്നതും കേരള പോലീസിന് അടുത്തകാലത്തുണ്ടായ അപമാനപരന്പരകളിൽ പുതിയതാണ്. ഒന്നിനുപുറകേ ഒന്നായി പോലീസിന്റെ ധാർഷ്ട്യവും ക്രൂരതയും നിയമനിഷേധവും പ്രകടമാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതു പോലീസിന്റെ പ്രതിച്ഛായയെ കുറച്ചൊന്നുമല്ല ബാധിക്കുന്നത്.
കുറ്റാന്വേഷണത്തിലും ജനങ്ങളോടുള്ള മാന്യമായ ഇടപെടലിലും നല്ല മാതൃകകൾ ഏറെ കാട്ടിയിട്ടുണ്ടു കേരള പോലീസ്. അതൊക്കെ മാധ്യമങ്ങൾ കൊണ്ടാടിയിട്ടുമുണ്ട്. എന്നാൽ, സിനിമാ വില്ലന്മാരെപ്പോലെ ക്രൂരമായി ജനങ്ങളോടു പെരുമാറുന്ന പോലീസുകാരും ഇവിടെയുണ്ട്. അത് ഒരിക്കൽക്കൂടി വെളിപ്പെടുത്തുന്നതായിരുന്നു നെയ്യാറ്റിൻകരയിൽ നടന്ന സംഭവം. കാർ പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഡിവൈഎസ്പി പിടിച്ചുതള്ളിയപ്പോൾ വാഹനമിടിച്ചാണു സനൽകുമാർ മരിച്ചതെന്നാണു കേസ്.
സനലിന്റെ തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. ഡിവൈഎസ്പി യുവാവിനെ പിടിച്ചുതള്ളുന്നതു നാട്ടുകാർ കണ്ടതാണ്. ഇത് അബദ്ധത്തിൽ പറ്റിയതാണെന്നു പറഞ്ഞാൽപ്പോലും ഇതിനുശേഷം എന്താണു പോലീസ് ചെയ്തത്? അപകടമുണ്ടാക്കിയ ഡിവൈഎസ്പി സ്ഥലംവിട്ടു. താലൂക്ക് ആശുപത്രിയിലെ ഡോക്ടർ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാൻ നിർദേശിച്ച സനലിനെ ആംബുലൻസിൽ എത്രയുംവേഗം അവിടെയെത്തിക്കുന്നതിനുപകരം ആംബുലൻസ് നേരേ വിട്ടതു പോലീസ് സ്റ്റേഷനിലേക്ക്. പോലീസുകാരനു ഡ്യൂട്ടി മാറാനായിരുന്നുവത്രേ ഇത്. പിന്നീടു യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ആൾ മരിച്ചിരുന്നു.
പോലീസ് സ്റ്റേഷനിലേക്കു പോയതുമൂലം നഷ്ടപ്പെട്ട വിലയേറിയ സമയം ആ ജീവൻ രക്ഷിക്കാൻ മതിയാവുമായിരുന്നോ എന്നറിയില്ല. ഏതായാലും ഗുരുതരമായി പരിക്കേറ്റ ഒരാളെയുമായി ഇത്തരത്തിൽ കറങ്ങിയവർ പോലീസുകാരാണെന്നു പറയുന്നതുതന്നെ ഈ നാടിന് അപമാനകരമാണ്. ആംബുലൻസ് സൈറൺ മുഴക്കാതെ പോകാൻ ഡ്രൈവർക്കു പോലീസ് നിർദേശം നൽകിയെന്നും സ്റ്റേഷനിൽവച്ച് സനലിന്റെ വായിൽ മദ്യം ഒഴിച്ചുനൽകാൻ പോലീസ് ശ്രമിച്ചെന്നും ആരോപിക്കപ്പെടുന്നു. കേസിനെ സ്വാധീനിക്കാൻ പോലീസ് നടത്തിയ ശ്രമങ്ങളായി അവയെ കാണേണ്ടിയിരിക്കുന്നു.
കുറ്റാരോപിതനായ ഡിവൈഎസ്പിയെ സംഭവം നടന്നു മൂന്നുനാളായിട്ടും കണ്ടെത്താൻ കേരള പോലീസിനു കഴിഞ്ഞിട്ടില്ല. ഡിവൈഎസ്പിയെ തത്സ്ഥാനത്തുനിന്നു മാറ്റണമെന്നു മുന്പുതന്നെ ഡിജിപി ഉൾപ്പെടെയുള്ളവർ നിർദേശിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇന്റലിജൻസ് മൂന്നുതവണ ഈ പോലീസ് ഓഫീസർക്കെതിരേ റിപ്പോർട്ട് നൽകിയിട്ടുണ്ടത്രേ. മണൽ, ക്വാറി മാഫിയകളുമായി ഇയാൾക്കു ബന്ധമുള്ളതായി ആരോപണമുയർന്നിരുന്നു. ഇത്തരം പോലീസ് ഓഫീസർമാർ കേരള പോലീസിന് അപമാനമാണ്. അവർക്കു പിന്തുണയും സംരക്ഷണവും നൽകുന്ന രാഷ്ട്രീയ നേതൃത്വമാകട്ടെ ജനങ്ങളെ വഞ്ചിക്കുന്നു.
കുറ്റവാളികൾക്കും മാഫിയകൾക്കും ചൂട്ടുപിടിക്കുന്ന പോലീസ് ഓഫീസർമാർ തങ്ങളുടെ തൊഴിലിനോടു കടുത്ത അനീതിയാണു കാട്ടുന്നത്. കെവിൻ വധക്കേസിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണമുയർന്ന എഎസ്ഐ യെ കഴിഞ്ഞദിവസം പിരിച്ചുവിട്ടു.
പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആദിവാസി യുവാവു പാലക്കാട് പള്ളത്തേരി സ്വദേശി സന്തോഷ് തൂങ്ങിമരിച്ച സംഭവം നടന്നത് ഏതാനും മാസം മുന്പാണ്. വരാപ്പുഴ സ്വദേശി ശ്രീജിത്ത് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പ്രതികളായ പോലീസുകാർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
1129 പോലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ പ്രതികളെന്ന് ആഭ്യന്തരവകുപ്പ് ഈയിടെ കണ്ടെത്തിയിരുന്നു. ഇവർക്കെതിരേ നടപടി സ്വീകരിച്ചശേഷം രേഖാമൂലം അറിയിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ മാസങ്ങൾക്കുമുന്പേ ആവശ്യപ്പെട്ടിരുന്നതാണ്. ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്യണമെന്നതാണു വ്യവസ്ഥ. 2011ൽ കേരള ഹൈക്കോടതിയുടെ ഉത്തരവു പ്രകാരമാണ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കാൻ എഡിജിപിയുടെ നേതൃത്വത്തിൽ പാനലുണ്ടാക്കിയത്. പട്ടികയിലെ പോലീസുകാരിൽ പത്തു ഡിവൈഎസ്പിമാരും 46 സിഐമാരും 230 എസ്ഐമാരും ഉൾപ്പെടുന്നുവെന്നു പറയുന്പോൾ പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ ഊഹിക്കാം. ഇവരിൽ മിക്കവരും ഇപ്പോഴും സർവീസിൽ തുടരുന്നുവെങ്കിൽ എങ്ങനെയാണു പോലീസിൽനിന്നു നീതി പ്രതീക്ഷിക്കാനാവുക?
തങ്ങളുടെ ഉത്തരവാദിത്വത്തിന്റെ പ്രാധാന്യം ചില പോലീസുകാരെങ്കിലും മറക്കുന്നു. മനുഷ്യത്വംപോലും ചിലർ മറക്കുന്നതായാണു വരാപ്പുഴയിലും നെയ്യാറ്റിൻകരയിലും നാം കണ്ടത്. ജനാഭിമുഖ്യവും മനുഷ്യത്വവുമുള്ള നിരവധി പോലീസുകാർ നമ്മുടെ സേനയിലുണ്ടെന്നകാര്യം വിസ്മരിക്കുന്നില്ല. പോലീസ് പരിശീലന കേന്ദ്രങ്ങളിൽ ശാരീരികക്ഷമത വർധിപ്പിക്കുന്നതിനുള്ള പരിശീലനത്തോടൊപ്പം മാനസിക പക്വതയാർജിക്കുന്നതിനും മനുഷ്യത്വപൂർണമായി പെരുമാറുന്നതിനും ശാസ്ത്രീയമായ കുറ്റാന്വേഷണ മാർഗങ്ങൾ സ്വീകരിക്കുന്നതിനുമുള്ള പരിശീലനങ്ങളും നൽകുന്നുണ്ട്. പക്ഷേ, അവ വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്നല്ലേ നെയ്യാറ്റിൻകര സംഭവംപോലുള്ളവ തെളിയിക്കുന്നത്?
ക്രമസമാധാനപാലനം പോലീസിന്റെ ചുമതലയാണ്. അതു നിർവഹിക്കേണ്ടവർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെങ്കിൽ അതു ജനത്തിനു ശാപമാവും. പോലീസ് സേനയ്ക്കു വിശ്വാസ്യത നഷ്ടപ്പെടാൻ പാടില്ല. പോലീസിന്റെ വിശ്വാസ്യത നിലനിർത്താനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. കുറ്റവാളികളായ പോലീസുകാരെ ഒരു കാരണവശാലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന ഉറപ്പു നൽകാൻ സർക്കാരിനു കഴിയണം. ശ്രീജിത്തിന്റെയും സനലിന്റെയും കുടുംബങ്ങളുടെ കണ്ണീരു കാണാതിരിക്കാൻ കേരള സമൂഹത്തിനാവില്ല.
കുറ്റാന്വേഷണത്തിലും ജനങ്ങളോടുള്ള മാന്യമായ ഇടപെടലിലും നല്ല മാതൃകകൾ ഏറെ കാട്ടിയിട്ടുണ്ടു കേരള പോലീസ്. അതൊക്കെ മാധ്യമങ്ങൾ കൊണ്ടാടിയിട്ടുമുണ്ട്. എന്നാൽ, സിനിമാ വില്ലന്മാരെപ്പോലെ ക്രൂരമായി ജനങ്ങളോടു പെരുമാറുന്ന പോലീസുകാരും ഇവിടെയുണ്ട്. അത് ഒരിക്കൽക്കൂടി വെളിപ്പെടുത്തുന്നതായിരുന്നു നെയ്യാറ്റിൻകരയിൽ നടന്ന സംഭവം. കാർ പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഡിവൈഎസ്പി പിടിച്ചുതള്ളിയപ്പോൾ വാഹനമിടിച്ചാണു സനൽകുമാർ മരിച്ചതെന്നാണു കേസ്.
സനലിന്റെ തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. ഡിവൈഎസ്പി യുവാവിനെ പിടിച്ചുതള്ളുന്നതു നാട്ടുകാർ കണ്ടതാണ്. ഇത് അബദ്ധത്തിൽ പറ്റിയതാണെന്നു പറഞ്ഞാൽപ്പോലും ഇതിനുശേഷം എന്താണു പോലീസ് ചെയ്തത്? അപകടമുണ്ടാക്കിയ ഡിവൈഎസ്പി സ്ഥലംവിട്ടു. താലൂക്ക് ആശുപത്രിയിലെ ഡോക്ടർ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാൻ നിർദേശിച്ച സനലിനെ ആംബുലൻസിൽ എത്രയുംവേഗം അവിടെയെത്തിക്കുന്നതിനുപകരം ആംബുലൻസ് നേരേ വിട്ടതു പോലീസ് സ്റ്റേഷനിലേക്ക്. പോലീസുകാരനു ഡ്യൂട്ടി മാറാനായിരുന്നുവത്രേ ഇത്. പിന്നീടു യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ആൾ മരിച്ചിരുന്നു.
പോലീസ് സ്റ്റേഷനിലേക്കു പോയതുമൂലം നഷ്ടപ്പെട്ട വിലയേറിയ സമയം ആ ജീവൻ രക്ഷിക്കാൻ മതിയാവുമായിരുന്നോ എന്നറിയില്ല. ഏതായാലും ഗുരുതരമായി പരിക്കേറ്റ ഒരാളെയുമായി ഇത്തരത്തിൽ കറങ്ങിയവർ പോലീസുകാരാണെന്നു പറയുന്നതുതന്നെ ഈ നാടിന് അപമാനകരമാണ്. ആംബുലൻസ് സൈറൺ മുഴക്കാതെ പോകാൻ ഡ്രൈവർക്കു പോലീസ് നിർദേശം നൽകിയെന്നും സ്റ്റേഷനിൽവച്ച് സനലിന്റെ വായിൽ മദ്യം ഒഴിച്ചുനൽകാൻ പോലീസ് ശ്രമിച്ചെന്നും ആരോപിക്കപ്പെടുന്നു. കേസിനെ സ്വാധീനിക്കാൻ പോലീസ് നടത്തിയ ശ്രമങ്ങളായി അവയെ കാണേണ്ടിയിരിക്കുന്നു.
കുറ്റാരോപിതനായ ഡിവൈഎസ്പിയെ സംഭവം നടന്നു മൂന്നുനാളായിട്ടും കണ്ടെത്താൻ കേരള പോലീസിനു കഴിഞ്ഞിട്ടില്ല. ഡിവൈഎസ്പിയെ തത്സ്ഥാനത്തുനിന്നു മാറ്റണമെന്നു മുന്പുതന്നെ ഡിജിപി ഉൾപ്പെടെയുള്ളവർ നിർദേശിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇന്റലിജൻസ് മൂന്നുതവണ ഈ പോലീസ് ഓഫീസർക്കെതിരേ റിപ്പോർട്ട് നൽകിയിട്ടുണ്ടത്രേ. മണൽ, ക്വാറി മാഫിയകളുമായി ഇയാൾക്കു ബന്ധമുള്ളതായി ആരോപണമുയർന്നിരുന്നു. ഇത്തരം പോലീസ് ഓഫീസർമാർ കേരള പോലീസിന് അപമാനമാണ്. അവർക്കു പിന്തുണയും സംരക്ഷണവും നൽകുന്ന രാഷ്ട്രീയ നേതൃത്വമാകട്ടെ ജനങ്ങളെ വഞ്ചിക്കുന്നു.
കുറ്റവാളികൾക്കും മാഫിയകൾക്കും ചൂട്ടുപിടിക്കുന്ന പോലീസ് ഓഫീസർമാർ തങ്ങളുടെ തൊഴിലിനോടു കടുത്ത അനീതിയാണു കാട്ടുന്നത്. കെവിൻ വധക്കേസിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണമുയർന്ന എഎസ്ഐ യെ കഴിഞ്ഞദിവസം പിരിച്ചുവിട്ടു.
പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആദിവാസി യുവാവു പാലക്കാട് പള്ളത്തേരി സ്വദേശി സന്തോഷ് തൂങ്ങിമരിച്ച സംഭവം നടന്നത് ഏതാനും മാസം മുന്പാണ്. വരാപ്പുഴ സ്വദേശി ശ്രീജിത്ത് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പ്രതികളായ പോലീസുകാർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
1129 പോലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ പ്രതികളെന്ന് ആഭ്യന്തരവകുപ്പ് ഈയിടെ കണ്ടെത്തിയിരുന്നു. ഇവർക്കെതിരേ നടപടി സ്വീകരിച്ചശേഷം രേഖാമൂലം അറിയിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ മാസങ്ങൾക്കുമുന്പേ ആവശ്യപ്പെട്ടിരുന്നതാണ്. ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്യണമെന്നതാണു വ്യവസ്ഥ. 2011ൽ കേരള ഹൈക്കോടതിയുടെ ഉത്തരവു പ്രകാരമാണ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കാൻ എഡിജിപിയുടെ നേതൃത്വത്തിൽ പാനലുണ്ടാക്കിയത്. പട്ടികയിലെ പോലീസുകാരിൽ പത്തു ഡിവൈഎസ്പിമാരും 46 സിഐമാരും 230 എസ്ഐമാരും ഉൾപ്പെടുന്നുവെന്നു പറയുന്പോൾ പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ ഊഹിക്കാം. ഇവരിൽ മിക്കവരും ഇപ്പോഴും സർവീസിൽ തുടരുന്നുവെങ്കിൽ എങ്ങനെയാണു പോലീസിൽനിന്നു നീതി പ്രതീക്ഷിക്കാനാവുക?
തങ്ങളുടെ ഉത്തരവാദിത്വത്തിന്റെ പ്രാധാന്യം ചില പോലീസുകാരെങ്കിലും മറക്കുന്നു. മനുഷ്യത്വംപോലും ചിലർ മറക്കുന്നതായാണു വരാപ്പുഴയിലും നെയ്യാറ്റിൻകരയിലും നാം കണ്ടത്. ജനാഭിമുഖ്യവും മനുഷ്യത്വവുമുള്ള നിരവധി പോലീസുകാർ നമ്മുടെ സേനയിലുണ്ടെന്നകാര്യം വിസ്മരിക്കുന്നില്ല. പോലീസ് പരിശീലന കേന്ദ്രങ്ങളിൽ ശാരീരികക്ഷമത വർധിപ്പിക്കുന്നതിനുള്ള പരിശീലനത്തോടൊപ്പം മാനസിക പക്വതയാർജിക്കുന്നതിനും മനുഷ്യത്വപൂർണമായി പെരുമാറുന്നതിനും ശാസ്ത്രീയമായ കുറ്റാന്വേഷണ മാർഗങ്ങൾ സ്വീകരിക്കുന്നതിനുമുള്ള പരിശീലനങ്ങളും നൽകുന്നുണ്ട്. പക്ഷേ, അവ വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്നല്ലേ നെയ്യാറ്റിൻകര സംഭവംപോലുള്ളവ തെളിയിക്കുന്നത്?
ക്രമസമാധാനപാലനം പോലീസിന്റെ ചുമതലയാണ്. അതു നിർവഹിക്കേണ്ടവർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെങ്കിൽ അതു ജനത്തിനു ശാപമാവും. പോലീസ് സേനയ്ക്കു വിശ്വാസ്യത നഷ്ടപ്പെടാൻ പാടില്ല. പോലീസിന്റെ വിശ്വാസ്യത നിലനിർത്താനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. കുറ്റവാളികളായ പോലീസുകാരെ ഒരു കാരണവശാലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന ഉറപ്പു നൽകാൻ സർക്കാരിനു കഴിയണം. ശ്രീജിത്തിന്റെയും സനലിന്റെയും കുടുംബങ്ങളുടെ കണ്ണീരു കാണാതിരിക്കാൻ കേരള സമൂഹത്തിനാവില്ല.