ബെൽഗ്രോഡ്/പാരീസ്/മിലാൻ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് ക്ലബ്ബായ ലിവർപൂളിന് അപ്രതീക്ഷിത തിരിച്ചടി. ഗ്രൂപ്പ് സിയിലെ എവേ പോരാട്ടത്തിൽ ലിവർപൂളിനെ സെർബിയൻ ക്ലബ്ബായ റെഡ് സ്റ്റാർ ബെൽഗ്രേഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തു. 22, 29 മിനിറ്റുകളിൽ മിലൻ പാവ്കോവ് ആണ് ആതിഥേയർക്കായി ലക്ഷ്യം നേടിയത്. ആദ്യ 30 മിനിറ്റിനുള്ളിലെ ഗോളിൽനിന്ന് ലിവർപൂളിന് കരകയറാൻ സാധിച്ചില്ല.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ ക്ലബ്ബായ നാപോളിയോട് ഫ്രഞ്ച് ക്ലബ് പാരീ സാൻ ഷെർമയ്ൻ 1-1 സമനില വഴങ്ങി. 54+2-ാം മിനിറ്റിൽ കൈലിയൻ എംബാപ്പെയുടെ കട്ട് പാസിൽനിന്ന് ബെർനാട് നേടിയ ഗോളിൽ പിഎസ്ജി മുന്നിൽകടന്നു. എന്നാൽ, ഗോളി ജിയാൻലൂയിജി ബഫണ് നടത്തിയ ഫൗളിൽ പെനൽറ്റി വഴങ്ങി പിഎസ്ജി കുടുങ്ങി.
ഇതോടെ ഗ്രൂപ്പിൽനിന്ന് നോക്കൗട്ടിലേക്കുള്ള സാധ്യത പ്രവചനാതീതമായി. ആറ് പോയിന്റുമായി നാപോളി ഒന്നാം സ്ഥാനത്തും ഇത്രയും പോയിന്റുമായി ലിവർപൂൾ രണ്ടാമതുമാണ്. അഞ്ച് പോയിന്റോടെ പിഎസ്ജി മൂന്നാമതുണ്ട്. ബെൽഗ്രേഡിന് നാല് പോയിന്റാണുള്ളത്. ചാന്പ്യൻസ് ലീഗിൽ തുടർച്ചയായി മൂന്ന് എവേ മത്സരങ്ങൾ ലിവർപൂൾ തോൽക്കുന്നത് ഇതാദ്യമായാണ്. 2016 നവംബറിനുശേഷം ചാന്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ആദ്യ സെർബ് താരമെന്ന നേട്ടം പാവക്കോവ് സ്വന്തമാക്കി.
കെയ്ൻ ഡബിളിൽ ടോട്ടനം
ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിൽ ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം ഹാരി കെയ്ൻ നേടിയ ഇരട്ട ഗോളിന്റെ ബലത്തിൽ ഇംഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പർ 2-1ന് ഹോളണ്ടിൽനിന്നുള്ള പിഎസ്വി ഐന്തോവനെ കീഴടക്കി നോക്കൗട്ട് സാധ്യത നിലനിർത്തി. 78, 89 മിനിറ്റുകളിലായിരുന്നു കെയ്നിന്റെ ഗോൾ. രണ്ടാം മിനിറ്റിൽ ഡി ജോങിലൂടെ ഐന്തോവൻ മുന്നിലെത്തിയിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബാഴ്സലോണയും ഇന്റർ മിലാനും 1-1 സമനിലയിൽ പിരിഞ്ഞു. നാല് മത്സരങ്ങളിൽനിന്ന് 10 പോയിന്റുമായി ബാഴ്സലോണ ഇതോടെ നോക്കൗട്ട് ഉറപ്പിച്ചു. മാൽകോമിന്റെ (83-ാം മിനിറ്റ്) ഗോളിൽ മുന്നിൽ കടന്ന ബാഴ്സയെ ഇക്കാർഡിയിലൂടെ (87-ാം മിനിറ്റ്) ഇന്റർ സമനിലയിൽ പിടിക്കുകയായിരുന്നു.
ചാന്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്കായുള്ള അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ മാൽകോമും ഇടംപിടിച്ചു. 2012ൽ ക്രിസ്റ്റ്യൻ ടെല്ലോ ബയർ ലെവർകൂസനെതിരേ നേടിയശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യതാരമാണ് മാൽകോം. ചാന്പ്യൻസ് ലീഗിൽ ബാഴ്സയ്ക്കെതിരേ കഴിഞ്ഞ നാല് മത്സരങ്ങളിലും ഇന്റർ മിലാൻ തോൽവി അറിഞ്ഞിട്ടില്ല, ഒരു ജയവും മൂന്ന് സമനിലയും.
ഗ്രൂപ്പിൽ ഇന്ററിന് ഏഴും ടോട്ടനത്തിന് നാലും പിഎസ് വിക്ക് ഒരു പോയിന്റുമായി യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലാണ്.
മൊണാക്കോ പുറത്ത്
ഫ്രഞ്ച് മുൻതാരം തിയറി ഹെൻറി പരിശീലിപ്പിക്കുന്ന മൊണാക്കോ ചാന്പ്യൻസ് ലീഗിൽനിന്ന് പുറത്ത്. ഗ്രൂപ്പ് എയിൽ ബെൽജിയത്തിൽനിന്നുള്ള ക്ലബ് ബ്രൂഷ് 4-0ന് മൊണാക്കോയെ തകർത്തു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡ് ജർമനിയിൽനിന്നുള്ള ബൊറൂസിയ ഡോർട്ട്മുണ്ടിനെ 2-0നു കീഴടക്കി. സൗൾ (33-ാം മിനിറ്റ്), ഗ്രീസ്മാൻ (80-ാം മിനിറ്റ്) എന്നിവരാണ് അത്ലറ്റിക്കോയ്ക്കായി ലക്ഷ്യംകണ്ടത്. ഗ്രൂപ്പിൽ ഒന്പത് പോയിന്റ് വീതവുമായി ഡോർട്ട്മുണ്ടും അത്ലറ്റിക്കോയും ആദ്യ രണ്ട് സ്ഥാനങ്ങളിൽ തുടരുന്നു.
ഗ്രൂപ്പ് ഡിയിൽ മൂന്നാം ജയത്തോടെ എഫ്സി പോർട്ടോ നോക്കൗട്ട് ഉറപ്പിച്ചു. ലോക്കോ മോട്ടീവ് മോസ്കോയെ അവർ 4-1നു കീഴടക്കി. എഫ്സി ഷാൽക്കെ 2-0ന് ഗലറ്റ്സറെയെ കീഴടക്കി എട്ട് പോയിന്റുമായി നോക്കൗട്ട് സാധ്യത സജീവമാക്കി.
മാൽകോമും
ചാന്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്കായുള്ള അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ മാൽകോമും ഇടംപിടിച്ചു. ആറ് വർഷത്തിനുശേഷമാണ് അരങ്ങേറ്റത്തിൽ ബാഴ്സയ്ക്കായി ഒരു താരം ഗോൾ നേടുന്നത്. 2012ൽ ക്രിസ്റ്റ്യൻ ടെല്ലോയാണ് അവസാനമായി ഈ നേട്ടം സ്വന്തമാക്കിയത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ ക്ലബ്ബായ നാപോളിയോട് ഫ്രഞ്ച് ക്ലബ് പാരീ സാൻ ഷെർമയ്ൻ 1-1 സമനില വഴങ്ങി. 54+2-ാം മിനിറ്റിൽ കൈലിയൻ എംബാപ്പെയുടെ കട്ട് പാസിൽനിന്ന് ബെർനാട് നേടിയ ഗോളിൽ പിഎസ്ജി മുന്നിൽകടന്നു. എന്നാൽ, ഗോളി ജിയാൻലൂയിജി ബഫണ് നടത്തിയ ഫൗളിൽ പെനൽറ്റി വഴങ്ങി പിഎസ്ജി കുടുങ്ങി.
ഇതോടെ ഗ്രൂപ്പിൽനിന്ന് നോക്കൗട്ടിലേക്കുള്ള സാധ്യത പ്രവചനാതീതമായി. ആറ് പോയിന്റുമായി നാപോളി ഒന്നാം സ്ഥാനത്തും ഇത്രയും പോയിന്റുമായി ലിവർപൂൾ രണ്ടാമതുമാണ്. അഞ്ച് പോയിന്റോടെ പിഎസ്ജി മൂന്നാമതുണ്ട്. ബെൽഗ്രേഡിന് നാല് പോയിന്റാണുള്ളത്. ചാന്പ്യൻസ് ലീഗിൽ തുടർച്ചയായി മൂന്ന് എവേ മത്സരങ്ങൾ ലിവർപൂൾ തോൽക്കുന്നത് ഇതാദ്യമായാണ്. 2016 നവംബറിനുശേഷം ചാന്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ആദ്യ സെർബ് താരമെന്ന നേട്ടം പാവക്കോവ് സ്വന്തമാക്കി.
കെയ്ൻ ഡബിളിൽ ടോട്ടനം
ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിൽ ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം ഹാരി കെയ്ൻ നേടിയ ഇരട്ട ഗോളിന്റെ ബലത്തിൽ ഇംഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പർ 2-1ന് ഹോളണ്ടിൽനിന്നുള്ള പിഎസ്വി ഐന്തോവനെ കീഴടക്കി നോക്കൗട്ട് സാധ്യത നിലനിർത്തി. 78, 89 മിനിറ്റുകളിലായിരുന്നു കെയ്നിന്റെ ഗോൾ. രണ്ടാം മിനിറ്റിൽ ഡി ജോങിലൂടെ ഐന്തോവൻ മുന്നിലെത്തിയിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബാഴ്സലോണയും ഇന്റർ മിലാനും 1-1 സമനിലയിൽ പിരിഞ്ഞു. നാല് മത്സരങ്ങളിൽനിന്ന് 10 പോയിന്റുമായി ബാഴ്സലോണ ഇതോടെ നോക്കൗട്ട് ഉറപ്പിച്ചു. മാൽകോമിന്റെ (83-ാം മിനിറ്റ്) ഗോളിൽ മുന്നിൽ കടന്ന ബാഴ്സയെ ഇക്കാർഡിയിലൂടെ (87-ാം മിനിറ്റ്) ഇന്റർ സമനിലയിൽ പിടിക്കുകയായിരുന്നു.
ചാന്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്കായുള്ള അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ മാൽകോമും ഇടംപിടിച്ചു. 2012ൽ ക്രിസ്റ്റ്യൻ ടെല്ലോ ബയർ ലെവർകൂസനെതിരേ നേടിയശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യതാരമാണ് മാൽകോം. ചാന്പ്യൻസ് ലീഗിൽ ബാഴ്സയ്ക്കെതിരേ കഴിഞ്ഞ നാല് മത്സരങ്ങളിലും ഇന്റർ മിലാൻ തോൽവി അറിഞ്ഞിട്ടില്ല, ഒരു ജയവും മൂന്ന് സമനിലയും.
ഗ്രൂപ്പിൽ ഇന്ററിന് ഏഴും ടോട്ടനത്തിന് നാലും പിഎസ് വിക്ക് ഒരു പോയിന്റുമായി യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലാണ്.
മൊണാക്കോ പുറത്ത്
ഫ്രഞ്ച് മുൻതാരം തിയറി ഹെൻറി പരിശീലിപ്പിക്കുന്ന മൊണാക്കോ ചാന്പ്യൻസ് ലീഗിൽനിന്ന് പുറത്ത്. ഗ്രൂപ്പ് എയിൽ ബെൽജിയത്തിൽനിന്നുള്ള ക്ലബ് ബ്രൂഷ് 4-0ന് മൊണാക്കോയെ തകർത്തു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡ് ജർമനിയിൽനിന്നുള്ള ബൊറൂസിയ ഡോർട്ട്മുണ്ടിനെ 2-0നു കീഴടക്കി. സൗൾ (33-ാം മിനിറ്റ്), ഗ്രീസ്മാൻ (80-ാം മിനിറ്റ്) എന്നിവരാണ് അത്ലറ്റിക്കോയ്ക്കായി ലക്ഷ്യംകണ്ടത്. ഗ്രൂപ്പിൽ ഒന്പത് പോയിന്റ് വീതവുമായി ഡോർട്ട്മുണ്ടും അത്ലറ്റിക്കോയും ആദ്യ രണ്ട് സ്ഥാനങ്ങളിൽ തുടരുന്നു.
ഗ്രൂപ്പ് ഡിയിൽ മൂന്നാം ജയത്തോടെ എഫ്സി പോർട്ടോ നോക്കൗട്ട് ഉറപ്പിച്ചു. ലോക്കോ മോട്ടീവ് മോസ്കോയെ അവർ 4-1നു കീഴടക്കി. എഫ്സി ഷാൽക്കെ 2-0ന് ഗലറ്റ്സറെയെ കീഴടക്കി എട്ട് പോയിന്റുമായി നോക്കൗട്ട് സാധ്യത സജീവമാക്കി.
മാൽകോമും
ചാന്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്കായുള്ള അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ മാൽകോമും ഇടംപിടിച്ചു. ആറ് വർഷത്തിനുശേഷമാണ് അരങ്ങേറ്റത്തിൽ ബാഴ്സയ്ക്കായി ഒരു താരം ഗോൾ നേടുന്നത്. 2012ൽ ക്രിസ്റ്റ്യൻ ടെല്ലോയാണ് അവസാനമായി ഈ നേട്ടം സ്വന്തമാക്കിയത്.