ഗാലെ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് ഡ്രൈവിംഗ് സീറ്റിൽ. ആദ്യ ഇന്നിംഗ്സിൽ 342 റണ്‍സ് എടുത്ത ഇംഗ്ലണ്ട് ശ്രീലങ്കയെ 203ന് എറിഞ്ഞിട്ടു. തുടർന്ന് രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ സന്ദർശകർ രണ്ടാം ദിനം അവസാനിക്കുന്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 38 റണ്‍സ് എടുത്തിട്ടുണ്ട്. അരങ്ങേറ്റക്കാരനായ റോറി ബേണ്‍സും (11 റണ്‍സ്) ജെന്നിംഗ്സുമാണ് (26 റണ്‍സ്) ക്രീസിൽ. പത്ത് വിക്കറ്റ് കൈയിലിരിക്കേ 177 റണ്‍സിന്റെ ലീഡ് ഇംഗ്ലണ്ടിനുണ്ട്.
എട്ട് വിക്കറ്റ് നഷ്ടത്തിൽ 321 റണ്‍സ് എന്നനിലയിലാണ് ഇംഗ്ലണ്ട് ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാൻ ക്രീസിലെത്തിയത്. 87 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബെൻ ഫോക്സ് നേരിട്ട 200-ാം പന്തിൽ സെഞ്ചുറി തികച്ചു. 107 റണ്‍സ് എടുത്ത ഫോക്സും സാം കരണും (48 റണ്‍സ്) ഏഴാം വിക്കറ്റിൽ 88 റണ്‍സ് നേടിയിരുന്നു. അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന അഞ്ചാമത് വിക്കറ്റ് കീപ്പർ എന്ന നേട്ടം ഫോക്സ് സ്വന്തമാക്കി. ഈ നേട്ടത്തിലെത്തുന്ന രണ്ടാമത് ഇംഗ്ലീഷ് താരമാണ്. മാറ്റ് പ്രിയർ ആണ് മുന്‍പ് ഈ നേട്ടം കരസ്ഥമാക്കിയ ഇംഗ്ലണ്ടുകാരൻ. ശ്രീലങ്കയിൽ സെഞ്ചുറി നേടുന്ന ആദ്യ ഇംഗ്ലീഷ് വിക്കറ്റ് കീപ്പറുമായി ഫോക്സ്.
ഒന്നാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ശ്രീലങ്കയ്ക്ക് തുടക്കം മുതൽ ശനിദശയായിരുന്നു. 40 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ ആതിഥേയർക്ക് നഷ്ടപ്പെട്ടു. 52 റണ്‍സ് എടുത്ത എയ്ഞ്ചലോ മാത്യൂസ് ആണ് ലങ്കൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. 21 ഓവറിൽ 66 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മൊയീൻ അലിയാണ് ലങ്കൻ പതനത്തിനു കാരണക്കാരൻ. ആദിൽ റഷീദും ജാക് ലീച്ചും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
ബെൻ ഫോക്സ്
അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന അഞ്ചാമത് വിക്കറ്റ് കീപ്പർ എന്ന നേട്ടം ബെൻ ഫോക്സ് സ്വന്തമാക്കി. ഈ നേട്ടത്തിലെത്തുന്ന രണ്ടാമത് ഇംഗ്ലീഷ് താരവുമാണ്.
എട്ട് വിക്കറ്റ് നഷ്ടത്തിൽ 321 റണ്‍സ് എന്നനിലയിലാണ് ഇംഗ്ലണ്ട് ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാൻ ക്രീസിലെത്തിയത്. 87 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബെൻ ഫോക്സ് നേരിട്ട 200-ാം പന്തിൽ സെഞ്ചുറി തികച്ചു. 107 റണ്‍സ് എടുത്ത ഫോക്സും സാം കരണും (48 റണ്‍സ്) ഏഴാം വിക്കറ്റിൽ 88 റണ്‍സ് നേടിയിരുന്നു. അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന അഞ്ചാമത് വിക്കറ്റ് കീപ്പർ എന്ന നേട്ടം ഫോക്സ് സ്വന്തമാക്കി. ഈ നേട്ടത്തിലെത്തുന്ന രണ്ടാമത് ഇംഗ്ലീഷ് താരമാണ്. മാറ്റ് പ്രിയർ ആണ് മുന്‍പ് ഈ നേട്ടം കരസ്ഥമാക്കിയ ഇംഗ്ലണ്ടുകാരൻ. ശ്രീലങ്കയിൽ സെഞ്ചുറി നേടുന്ന ആദ്യ ഇംഗ്ലീഷ് വിക്കറ്റ് കീപ്പറുമായി ഫോക്സ്.
ഒന്നാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ശ്രീലങ്കയ്ക്ക് തുടക്കം മുതൽ ശനിദശയായിരുന്നു. 40 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ ആതിഥേയർക്ക് നഷ്ടപ്പെട്ടു. 52 റണ്‍സ് എടുത്ത എയ്ഞ്ചലോ മാത്യൂസ് ആണ് ലങ്കൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. 21 ഓവറിൽ 66 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മൊയീൻ അലിയാണ് ലങ്കൻ പതനത്തിനു കാരണക്കാരൻ. ആദിൽ റഷീദും ജാക് ലീച്ചും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
ബെൻ ഫോക്സ്
അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന അഞ്ചാമത് വിക്കറ്റ് കീപ്പർ എന്ന നേട്ടം ബെൻ ഫോക്സ് സ്വന്തമാക്കി. ഈ നേട്ടത്തിലെത്തുന്ന രണ്ടാമത് ഇംഗ്ലീഷ് താരവുമാണ്.