തന്റെ മുപ്പതാം ജന്മദിനത്തിൽ സ്വന്തം പേരിൽ മൊബൈൽ ആപ്പ് തുടങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി ആരാധകനോട് നടത്തിയ പ്രതികരണം വിവാദത്തിൽ. ഈ മാസം അഞ്ചിനായിരുന്നു കോഹ്ലിയുടെ 30-ാം ജന്മദിനം. ആൻഡ്രോയിഡ് ഐഒഎസ് മൊബൈലുകളിൽ കോഹ്ലിയുടെ ആപ്ലിക്കേഷൻ ലഭിക്കും. ആരാധകരുമായി ആശയവിനിമയം നടത്താനായാണ് ഈ ആപ്പ് തുടങ്ങിയിരിക്കുന്നത്.
ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ ബാറ്റിംഗ് കാണാൻ താത്പര്യമില്ലെന്നും ഇംഗ്ലീഷ്, ഓസ്ട്രേലിയൻ താരങ്ങളെയാണ് ഇഷ്ടമെന്നും പറഞ്ഞ ക്രിക്കറ്റ് ആരാധകന്റെ ട്വീറ്റ് വായിച്ചശേഷം വീഡിയോയിലൂടെ നടത്തിയ പ്രതികരണമാണ് കോഹ്ലിക്ക് തിരിച്ചടിയായത്. ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ ബാറ്റിംഗ് കാണാൻ താത്പര്യമില്ലെങ്കിൽ രാജ്യംവിട്ടുപോയിക്കൂടേ എന്നായിരുന്നു കോഹ്ലിയുടെ പ്രതികരണം. ഇതേത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരേ ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്.
സ്വന്തമായി മൊബൈൽ ആപ്പും ആയതോടെ ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നാണ് കോഹ്ലിയെ വിശേഷിപ്പിക്കുന്നത്. റൊണാൾഡോയുടെ ബ്രാൻഡ് ആയ സിആർ7 വിവിധ മേഖലകളിൽ വ്യാപാരം നടത്തുന്നുണ്ട്.
ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ ബാറ്റിംഗ് കാണാൻ താത്പര്യമില്ലെന്നും ഇംഗ്ലീഷ്, ഓസ്ട്രേലിയൻ താരങ്ങളെയാണ് ഇഷ്ടമെന്നും പറഞ്ഞ ക്രിക്കറ്റ് ആരാധകന്റെ ട്വീറ്റ് വായിച്ചശേഷം വീഡിയോയിലൂടെ നടത്തിയ പ്രതികരണമാണ് കോഹ്ലിക്ക് തിരിച്ചടിയായത്. ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ ബാറ്റിംഗ് കാണാൻ താത്പര്യമില്ലെങ്കിൽ രാജ്യംവിട്ടുപോയിക്കൂടേ എന്നായിരുന്നു കോഹ്ലിയുടെ പ്രതികരണം. ഇതേത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരേ ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്.
സ്വന്തമായി മൊബൈൽ ആപ്പും ആയതോടെ ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നാണ് കോഹ്ലിയെ വിശേഷിപ്പിക്കുന്നത്. റൊണാൾഡോയുടെ ബ്രാൻഡ് ആയ സിആർ7 വിവിധ മേഖലകളിൽ വ്യാപാരം നടത്തുന്നുണ്ട്.