ലക്നോ: ആദ്യ ട്വന്റി-20യിലെ പരുങ്ങലോ വിഷമമോ ഇന്നലെ ഇന്ത്യക്കില്ലായിരുന്നു. ദൃഢനിശ്ചയത്തോടെ ബാറ്റും പന്തും കൈകാര്യം ചെയ്ത ഇന്ത്യ, വെസ്റ്റ് ഇൻഡീസിനെതിരേയ രണ്ടാം ട്വന്റി-20യിൽ 71 റണ്‍സ് ജയം സ്വന്തമാക്കി. അതോടെ മൂന്ന് മത്സര പരന്പര 2-0ന് മുന്നിലെത്തി ഉറപ്പാക്കുകയും ചെയ്തു. കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ച രോഹിത് ശർമ ഏഷ്യ കപ്പിനുശേഷം മറ്റൊരു കിരീടനേട്ടത്തിനും അമരക്കാരനായി.
രാജ്യാന്തര ട്വന്റി-20യിൽ നാലാം സെഞ്ചുറി (111 നോട്ടൗട്ട്) നേടിയ രോഹിതാണ് ഇന്ത്യയുടെ വിജയ ശിൽപ്പി. ബൗളർമാർ കണിശതയോടെ പന്തെറിയുകയും ചെയ്തപ്പോൾ ഇന്ത്യ അനായാസം ജയമാഘോഷിച്ചു. സ്കോർ: ഇന്ത്യ 20 ഓവറിൽ രണ്ട് വിക്കറ്റിന് 195. വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ ഒന്‍പത് വിക്കറ്റിന് 124.
ക്യാപ്റ്റന്റെ കളിയുമായി ടീമിനെ മുന്നിൽനിന്ന് നയിച്ച രോഹിത് ശർമയുടെ ഇന്നിംഗ്സ് ആയിരുന്നു ഇന്ത്യയുടെ കരുത്ത്. ആദ്യ ട്വന്റി-20യിൽ പഴയകാല വെസ്റ്റ് ഇൻഡീസ് പേസ് ആക്രമണത്തെ അനുസ്മരിപ്പിച്ച് പന്തെറിഞ്ഞ ഒഷാൻ തോമസിനെ കരുതലോടെ നേരിട്ട രോഹിത് ഇന്നിംഗ്സിലെ ആദ്യ ഓവർ മെയിഡിൻ ആകാൻ അനുവദിച്ചു. എന്നാൽ, തുടർന്ന് ക്രീസിൽ ആളിക്കത്തിയ രോഹിതും ശിഖർ ധവാനും തലങ്ങുംവിലങ്ങും ഷോട്ട് ഉതിർത്തതോടെ വിൻഡീസിന്റെ പിടി അയഞ്ഞു. ടോസ് ജയിച്ച് ബൗളിംഗ് തെരഞ്ഞെടുത്ത സന്ദർശകരുടെ പ്രതീക്ഷകളും അതോടെ അസ്തമിച്ചു.
റിക്കാർഡിൽ രോഹിത്
ട്വന്റി-20യിൽ തന്റെ നാലാം സെഞ്ചുറിയോടെ രോഹിത് (111 നോട്ടൗട്ട്) ഇന്ത്യൻ ഇന്നിംഗ്സിന്റെ നെടുംതൂണായി. 61 പന്തിൽനിന്ന് ഏഴ് സിക്സും എട്ട് ഫോറും അടക്കം 181.96 സ്ട്രൈക്ക് റേറ്റോടെയായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്. രാജ്യാന്തര ട്വന്റി-20 ചരിത്രത്തിൽ നാല് സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടം ഇതോടെ ഇന്ത്യൻ ക്യാപ്റ്റനെ തേടിയെത്തി. നേരിട്ട 58-ാം പന്തിലായിരുന്നു രോഹിത് സെഞ്ചുറി പൂർത്തിയാക്കിയത്. ട്വന്റി-20യിൽ ലോകത്തിൽ ഏറ്റവും അധികം റണ്‍സ് നേടിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തും രോഹിത് എത്തി. 86 മത്സരങ്ങളിൽനിന്ന് 2203 റണ്‍സ് ആണ് അദ്ദേഹത്തിനുള്ളത്. ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്റ്റിൽ (2271 റണ്‍സ്) മാത്രമാണ് രോഹിതിനു മുന്നിലുള്ളത്.
ശ്രീലങ്കയ്ക്ക് എതിരേ 2017ൽ നേടിയ 118 റണ്‍സ് ആണ് ട്വന്റി-20യിൽ രോഹിതിന്റെ ഉയർന്ന സ്കോർ. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവയ്ക്കെതിരേയാണ് മുംബൈ താരത്തിന്റെ മറ്റ് സെഞ്ചുറി നേട്ടങ്ങൾ.
പന്ത് നിരാശപ്പെടുത്തി
എം.എസ്. ധോണിയുടെ പകരക്കാരനായി ടീമിലെത്തിയ ഋഷഭ് പന്ത് ഇന്നലെയും നിരാശപ്പെടുത്തി. 14 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 123 റണ്‍സ് എന്ന നിലയിൽ നിൽക്കുന്പോൾ മൂന്നാം നന്പറായാണ് പന്ത് ക്രീസിലെത്തിയത്. എന്നാൽ, ആറ് പന്തിൽ അഞ്ച് റണ്‍സുമായി പന്ത് മടങ്ങി. തുടർന്നെത്തിയ കെ.എൽ. രാഹുൽ (14 പന്തിൽ 26 നോട്ടൗട്ട്) രോഹിതിനൊപ്പം മൂന്നാം വിക്കറ്റിൽ അഭേദ്യമായ 62 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കി. 41 പന്തിൽ 43 റണ്‍സ് എടുത്ത ധവാനെ അലന്റെ പന്തിൽ പുരാൻ ക്യാച്ചിലൂടെ പുറത്താക്കിയാണ് ഇന്ത്യയുടെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചത്. 28ൽ നിൽക്കുന്പോൾ ബ്രാത്വൈറ്റിന്റെ പന്തിൽ ബൗണ്ടറി ലൈനിൽവച്ച് ശിഖർ ധവാനെ പോൾ വിട്ടുകളഞ്ഞു. പോളിന്റെ കൈയിൽനിന്ന് ചോർന്ന പന്ത് ബൗണ്ടറി കടന്നു.
തകർപ്പൻ ബൗളിംഗ്
വെസ്റ്റ് ഇൻഡീസിന് ഒരു പഴുതും നല്‍കാതെയായിരുന്നു ഇന്ത്യൻ ബൗളിംഗ്. രണ്ടാം ഓവർ മുതൽ കൃത്യമായ ഇടവേളകളിൽ വിൻഡീസ് വിക്കറ്റുകൾ ബൗളർമാർ വീഴ്ത്തി. ഓപ്പണർമാരായ ഹോപ്പിനെയും (ആറ് റണ്‍സ്) ഹെറ്റ്മയറിനെയും (15 റണ്‍സ്) ഖലീൽ അഹമ്മദ് മടക്കി. എട്ടാം ഓവറിൽ ഡെയ്ൻ ബ്രാവോയെയും (23 റണ്‍സ്) പുരാനെയും (നാല് റണ്‍സ്) മടക്കി കുൽദീപ് യാദവ് സന്ദർശകരുടെ പ്രതീക്ഷ തകർത്തു. അതോടെ എട്ട് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 52 എന്ന നിലയിലായി വിൻഡീസ്. വാലറ്റത്ത് ചെറുത്ത്നിന്ന പോളിനെ (20 റണ്‍സ്) ഭുവനേശ്വർ കുമാർ രോഹിതിന്റെ കൈകളിലെത്തിച്ചതോടെ വിൻഡീസിന്റെ കഥകഴിഞ്ഞു. ഇന്ത്യക്കായി ഭുവനേശ്വർ, ഖലീൽ അഹമ്മദ്, ബുംറ, കുൽദീപ് എന്നിർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സ്കോർബോർഡ്
ഇന്ത്യ ബാറ്റിംഗ്: രോഹിത് ശർമ നോട്ടൗട്ട് 111, ശിഖർ ധവാൻ സി പുരാൻ ബി അലൻ 43, ഋഷഭ് പന്ത് സി ഹെറ്റ്മയർ ബി പൈർ 5, കെ.എൽ. രാഹുൽ നോട്ടൗട്ട് 26, എക്സ്ട്രാസ് 10, ആകെ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 195.
ബൗളിംഗ്: ഒഷാൻ തോമസ് 4-1-27-0, പോൾ 4-0-30-0, പൈർ 4-0-49-1, ബ്രാത്വൈറ്റ് 4-0-56-0, അലൻ 4-0-33-1.
വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ്: ഹോപ് ബി അഹമ്മദ് 6, ഹെറ്റ്മയർ സി ധവാൻ ബി അഹമ്മദ് 15, ബ്രാവോ സി രോഹിത് ബി കുൽദീപ് 23, രാംദിൻ സി രോഹിത് ബി ഭുവനേശ്വർ 10, പുരാൻ ബി കുൽദീപ് 4, പൊള്ളാർഡ് സി ആൻഡ് ബി ബുംറ 6, ബ്രാത്വൈറ്റ് നോട്ടൗട്ട് 15, അലൻ റണ്ണൗട്ട് 0, പോൾ സി രോഹിത് ബി ഭുവനേശ്വർ 20, പൈർ സി ആൻഡ് ബി ബുംറ 1, തോമസ് നോട്ടൗട്ട് 8, എക്സ്ട്രാസ് 16, ആകെ 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 124.
ബൗളിംഗ്: ഭുവനേശ്വർ കുമാർ 4-0-12-2, ഖലീൽ അഹമ്മദ് 4-0-30-2, ജസ്പ്രീത് ബുംറ 4-0-20-2, കൃണാൽ പാണ്ഡ്യ 4-0-23-0, കുൽദീപ് യാദവ് 4-0-32-2.
ശിഖർ ധവാൻ ആറാമത് ബാറ്റ്സ്മാൻ
ട്വന്റി-20യിൽ ഇന്ത്യക്കായി 1000 റണ്‍സ് തികയ്ക്കുന്ന ആറാമത് ബാറ്റ്സ്മാൻ എന്ന നേട്ടം ഓപ്പണർ ശിഖർ ധവാൻ (1023 റണ്‍സ്) സ്വന്തമാക്കി. ഇന്നലെ വ്യക്തിഗത സ്കോർ 20ൽ എത്തിയപ്പോഴാണ് ധവാൻ ഈ നേട്ടത്തിലെത്തിയത്.
രോഹിത് ശർമ (2203 റണ്‍സ്), വിരാട് കോഹ്ലി (2102), സുരേഷ് റെയ്ന (1605), എം.എസ്. ധോണി (1487), യുവരാജ് സിംഗ് (1177) എന്നിവർ മാത്രമാണ് ഇന്ത്യക്കായി ഇതുവരെ 1000 റണ്‍സ് കടന്നത്.
കോഹ്ലിയെ മറികടന്ന് രോഹിത്
രാജ്യാന്തര ട്വന്റി-20യിൽ ഇന്ത്യക്കായി ഏറ്റവും അധികം റണ്‍സ് എന്ന റിക്കാർഡ് രോഹിത് ശർമ സ്വന്തമാക്കി. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി-20യിൽ 11 റണ്‍സ് എടുത്തുനിൽക്കേയാണ് രോഹിത്, കോഹ്ലിയെ മറികടന്നത്.
62 മത്സരങ്ങളിൽനിന്ന് 2102 റണ്‍സ് നേടിയ കോഹ്ലിയുടെ പേരിലായിരുന്നു ഇതുവരെ റിക്കാർഡ്. രണ്ടായിരത്തിലധികം റണ്‍സ് ഇന്ത്യക്കായി നേടിയതും രോഹിതും കോഹ്ലിയും മാത്രമാണ്.
രാജ്യാന്തര ട്വന്റി-20യിൽ നാലാം സെഞ്ചുറി (111 നോട്ടൗട്ട്) നേടിയ രോഹിതാണ് ഇന്ത്യയുടെ വിജയ ശിൽപ്പി. ബൗളർമാർ കണിശതയോടെ പന്തെറിയുകയും ചെയ്തപ്പോൾ ഇന്ത്യ അനായാസം ജയമാഘോഷിച്ചു. സ്കോർ: ഇന്ത്യ 20 ഓവറിൽ രണ്ട് വിക്കറ്റിന് 195. വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ ഒന്‍പത് വിക്കറ്റിന് 124.
ക്യാപ്റ്റന്റെ കളിയുമായി ടീമിനെ മുന്നിൽനിന്ന് നയിച്ച രോഹിത് ശർമയുടെ ഇന്നിംഗ്സ് ആയിരുന്നു ഇന്ത്യയുടെ കരുത്ത്. ആദ്യ ട്വന്റി-20യിൽ പഴയകാല വെസ്റ്റ് ഇൻഡീസ് പേസ് ആക്രമണത്തെ അനുസ്മരിപ്പിച്ച് പന്തെറിഞ്ഞ ഒഷാൻ തോമസിനെ കരുതലോടെ നേരിട്ട രോഹിത് ഇന്നിംഗ്സിലെ ആദ്യ ഓവർ മെയിഡിൻ ആകാൻ അനുവദിച്ചു. എന്നാൽ, തുടർന്ന് ക്രീസിൽ ആളിക്കത്തിയ രോഹിതും ശിഖർ ധവാനും തലങ്ങുംവിലങ്ങും ഷോട്ട് ഉതിർത്തതോടെ വിൻഡീസിന്റെ പിടി അയഞ്ഞു. ടോസ് ജയിച്ച് ബൗളിംഗ് തെരഞ്ഞെടുത്ത സന്ദർശകരുടെ പ്രതീക്ഷകളും അതോടെ അസ്തമിച്ചു.
റിക്കാർഡിൽ രോഹിത്
ട്വന്റി-20യിൽ തന്റെ നാലാം സെഞ്ചുറിയോടെ രോഹിത് (111 നോട്ടൗട്ട്) ഇന്ത്യൻ ഇന്നിംഗ്സിന്റെ നെടുംതൂണായി. 61 പന്തിൽനിന്ന് ഏഴ് സിക്സും എട്ട് ഫോറും അടക്കം 181.96 സ്ട്രൈക്ക് റേറ്റോടെയായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്. രാജ്യാന്തര ട്വന്റി-20 ചരിത്രത്തിൽ നാല് സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടം ഇതോടെ ഇന്ത്യൻ ക്യാപ്റ്റനെ തേടിയെത്തി. നേരിട്ട 58-ാം പന്തിലായിരുന്നു രോഹിത് സെഞ്ചുറി പൂർത്തിയാക്കിയത്. ട്വന്റി-20യിൽ ലോകത്തിൽ ഏറ്റവും അധികം റണ്‍സ് നേടിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തും രോഹിത് എത്തി. 86 മത്സരങ്ങളിൽനിന്ന് 2203 റണ്‍സ് ആണ് അദ്ദേഹത്തിനുള്ളത്. ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്റ്റിൽ (2271 റണ്‍സ്) മാത്രമാണ് രോഹിതിനു മുന്നിലുള്ളത്.
ശ്രീലങ്കയ്ക്ക് എതിരേ 2017ൽ നേടിയ 118 റണ്‍സ് ആണ് ട്വന്റി-20യിൽ രോഹിതിന്റെ ഉയർന്ന സ്കോർ. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവയ്ക്കെതിരേയാണ് മുംബൈ താരത്തിന്റെ മറ്റ് സെഞ്ചുറി നേട്ടങ്ങൾ.
പന്ത് നിരാശപ്പെടുത്തി
എം.എസ്. ധോണിയുടെ പകരക്കാരനായി ടീമിലെത്തിയ ഋഷഭ് പന്ത് ഇന്നലെയും നിരാശപ്പെടുത്തി. 14 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 123 റണ്‍സ് എന്ന നിലയിൽ നിൽക്കുന്പോൾ മൂന്നാം നന്പറായാണ് പന്ത് ക്രീസിലെത്തിയത്. എന്നാൽ, ആറ് പന്തിൽ അഞ്ച് റണ്‍സുമായി പന്ത് മടങ്ങി. തുടർന്നെത്തിയ കെ.എൽ. രാഹുൽ (14 പന്തിൽ 26 നോട്ടൗട്ട്) രോഹിതിനൊപ്പം മൂന്നാം വിക്കറ്റിൽ അഭേദ്യമായ 62 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കി. 41 പന്തിൽ 43 റണ്‍സ് എടുത്ത ധവാനെ അലന്റെ പന്തിൽ പുരാൻ ക്യാച്ചിലൂടെ പുറത്താക്കിയാണ് ഇന്ത്യയുടെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചത്. 28ൽ നിൽക്കുന്പോൾ ബ്രാത്വൈറ്റിന്റെ പന്തിൽ ബൗണ്ടറി ലൈനിൽവച്ച് ശിഖർ ധവാനെ പോൾ വിട്ടുകളഞ്ഞു. പോളിന്റെ കൈയിൽനിന്ന് ചോർന്ന പന്ത് ബൗണ്ടറി കടന്നു.
തകർപ്പൻ ബൗളിംഗ്
വെസ്റ്റ് ഇൻഡീസിന് ഒരു പഴുതും നല്‍കാതെയായിരുന്നു ഇന്ത്യൻ ബൗളിംഗ്. രണ്ടാം ഓവർ മുതൽ കൃത്യമായ ഇടവേളകളിൽ വിൻഡീസ് വിക്കറ്റുകൾ ബൗളർമാർ വീഴ്ത്തി. ഓപ്പണർമാരായ ഹോപ്പിനെയും (ആറ് റണ്‍സ്) ഹെറ്റ്മയറിനെയും (15 റണ്‍സ്) ഖലീൽ അഹമ്മദ് മടക്കി. എട്ടാം ഓവറിൽ ഡെയ്ൻ ബ്രാവോയെയും (23 റണ്‍സ്) പുരാനെയും (നാല് റണ്‍സ്) മടക്കി കുൽദീപ് യാദവ് സന്ദർശകരുടെ പ്രതീക്ഷ തകർത്തു. അതോടെ എട്ട് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 52 എന്ന നിലയിലായി വിൻഡീസ്. വാലറ്റത്ത് ചെറുത്ത്നിന്ന പോളിനെ (20 റണ്‍സ്) ഭുവനേശ്വർ കുമാർ രോഹിതിന്റെ കൈകളിലെത്തിച്ചതോടെ വിൻഡീസിന്റെ കഥകഴിഞ്ഞു. ഇന്ത്യക്കായി ഭുവനേശ്വർ, ഖലീൽ അഹമ്മദ്, ബുംറ, കുൽദീപ് എന്നിർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സ്കോർബോർഡ്
ഇന്ത്യ ബാറ്റിംഗ്: രോഹിത് ശർമ നോട്ടൗട്ട് 111, ശിഖർ ധവാൻ സി പുരാൻ ബി അലൻ 43, ഋഷഭ് പന്ത് സി ഹെറ്റ്മയർ ബി പൈർ 5, കെ.എൽ. രാഹുൽ നോട്ടൗട്ട് 26, എക്സ്ട്രാസ് 10, ആകെ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 195.
ബൗളിംഗ്: ഒഷാൻ തോമസ് 4-1-27-0, പോൾ 4-0-30-0, പൈർ 4-0-49-1, ബ്രാത്വൈറ്റ് 4-0-56-0, അലൻ 4-0-33-1.
വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ്: ഹോപ് ബി അഹമ്മദ് 6, ഹെറ്റ്മയർ സി ധവാൻ ബി അഹമ്മദ് 15, ബ്രാവോ സി രോഹിത് ബി കുൽദീപ് 23, രാംദിൻ സി രോഹിത് ബി ഭുവനേശ്വർ 10, പുരാൻ ബി കുൽദീപ് 4, പൊള്ളാർഡ് സി ആൻഡ് ബി ബുംറ 6, ബ്രാത്വൈറ്റ് നോട്ടൗട്ട് 15, അലൻ റണ്ണൗട്ട് 0, പോൾ സി രോഹിത് ബി ഭുവനേശ്വർ 20, പൈർ സി ആൻഡ് ബി ബുംറ 1, തോമസ് നോട്ടൗട്ട് 8, എക്സ്ട്രാസ് 16, ആകെ 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 124.
ബൗളിംഗ്: ഭുവനേശ്വർ കുമാർ 4-0-12-2, ഖലീൽ അഹമ്മദ് 4-0-30-2, ജസ്പ്രീത് ബുംറ 4-0-20-2, കൃണാൽ പാണ്ഡ്യ 4-0-23-0, കുൽദീപ് യാദവ് 4-0-32-2.
ശിഖർ ധവാൻ ആറാമത് ബാറ്റ്സ്മാൻ
ട്വന്റി-20യിൽ ഇന്ത്യക്കായി 1000 റണ്‍സ് തികയ്ക്കുന്ന ആറാമത് ബാറ്റ്സ്മാൻ എന്ന നേട്ടം ഓപ്പണർ ശിഖർ ധവാൻ (1023 റണ്‍സ്) സ്വന്തമാക്കി. ഇന്നലെ വ്യക്തിഗത സ്കോർ 20ൽ എത്തിയപ്പോഴാണ് ധവാൻ ഈ നേട്ടത്തിലെത്തിയത്.
രോഹിത് ശർമ (2203 റണ്‍സ്), വിരാട് കോഹ്ലി (2102), സുരേഷ് റെയ്ന (1605), എം.എസ്. ധോണി (1487), യുവരാജ് സിംഗ് (1177) എന്നിവർ മാത്രമാണ് ഇന്ത്യക്കായി ഇതുവരെ 1000 റണ്‍സ് കടന്നത്.
കോഹ്ലിയെ മറികടന്ന് രോഹിത്
രാജ്യാന്തര ട്വന്റി-20യിൽ ഇന്ത്യക്കായി ഏറ്റവും അധികം റണ്‍സ് എന്ന റിക്കാർഡ് രോഹിത് ശർമ സ്വന്തമാക്കി. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി-20യിൽ 11 റണ്‍സ് എടുത്തുനിൽക്കേയാണ് രോഹിത്, കോഹ്ലിയെ മറികടന്നത്.
62 മത്സരങ്ങളിൽനിന്ന് 2102 റണ്‍സ് നേടിയ കോഹ്ലിയുടെ പേരിലായിരുന്നു ഇതുവരെ റിക്കാർഡ്. രണ്ടായിരത്തിലധികം റണ്‍സ് ഇന്ത്യക്കായി നേടിയതും രോഹിതും കോഹ്ലിയും മാത്രമാണ്.