കായികരംഗത്ത്, വിശിഷ്യ അത്ലറ്റിക്സിൽ, കേരളത്തിന്റെ കുതിപ്പിന് ആക്കം കുറയുന്നുവോ? സമീപകാലത്തു നടന്ന പല ദേശീയ മത്സരങ്ങളിലും കേരളത്തിന്റെ പ്രകടനം ഇത്തരമൊരു സംശയം ഉളവാക്കുന്നു. ഇന്നലെ റാഞ്ചിയിൽ സമാപിച്ച ദേശീയ ജൂണിയർ അത്ലറ്റിക് മീറ്റിലും കേരളത്തിന്റെ പ്രകടനം പ്രതീക്ഷയ്ക്കൊത്തുയർന്നില്ല. കാരണങ്ങൾ പലതുണ്ടു ചൂണ്ടിക്കാട്ടാൻ. കാരണങ്ങൾ മനസിലാക്കിയാൽ മാത്രം പോരാ, അതിനനുസരിച്ചു നടപടികൾ ഉണ്ടാകുകയും ചെയ്താലേ മുന്നേറ്റമുണ്ടാവൂ.
കേരളം എക്കാലവും അഭിമാനത്തോടെ നിലനിർത്തിയിരുന്നതാണ് അത്ലറ്റിക്സിലെ മുൻനിരസ്ഥാനം. കേരളത്തിന്റെ അത്ലറ്റുകളെ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർ അസൂയയോടെയാണു കണ്ടിരുന്നത്. എന്നാൽ, ആ സ്ഥിതി മാറിക്കൊണ്ടിരിക്കുന്നു. കേരളത്തിന്റെ കുത്തകയിനങ്ങളിൽപ്പോലും മറ്റു സംസ്ഥാനങ്ങൾ ആധിപത്യം നേടുന്നു.
കേരളത്തിലെ സ്കൂൾ മീറ്റുകളും ദേശീയ അത്ലറ്റിക് ഫെഡറേഷന്റെ മത്സരങ്ങളും മിക്കപ്പോഴും അടുത്തടുത്താണു നടക്കുന്നത്. അതു കുട്ടികളെ ഭാരമേറിയ കല്ലെടുക്കുന്ന തുന്പികളാക്കുന്നു. അപ്പോൾ അവരുടെ പ്രകടനം മോശമാകുന്നതിൽ അദ്ഭുതപ്പെടാനെന്തിരിക്കുന്നു? ഇത്തവണ ദേശീയ ജൂണിയർ അത്ലറ്റിക്സിനു പോയ കേരള ടീമിനു സ്കൂൾ മീറ്റ് കഴിഞ്ഞ് ചെറിയൊരു ഇടവേളപോലും ലഭിച്ചില്ല.
തിരുവനന്തപുരത്തെ സ്കൂൾ മേള കഴിഞ്ഞയുടൻ റാഞ്ചിക്കു ട്രെയിൻ കയറിയ അവർ റിസർവേഷൻപോലുമില്ലാതെ ബോഗിയിൽ അട്ടിയിട്ടപോലെ ഇരുന്നും കിടന്നുമൊക്കെ യാത്ര ചെയ്യേണ്ടിവന്നു. കേരളത്തിന്റെ അഭിമാനമാകേണ്ട ഈ കുമാരീകുമാരന്മാരെ ഇങ്ങനെയാണോ ഒരു ദേശീയ മത്സരത്തിനയയ്ക്കേണ്ടത്? അടിസ്ഥാന സൗകര്യങ്ങളെങ്കിലും അവർക്ക് ഒരുക്കിക്കൊടുക്കാൻ സ്പോർട്സ് കൗൺസിലിനും അത്ലറ്റിക് അസോസിയേഷനും ഉത്തരവാദിത്വമുണ്ട്. മികച്ച സൗകര്യങ്ങൾ ലഭിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരുമായി പോരാടാൻ പോകുന്ന കുട്ടികൾ ഇങ്ങനെ കഷ്ടപ്പെട്ടും ഉറക്കമിളച്ചുമല്ല യാത്ര ചെയ്യേണ്ടത്. സ്പോർട്സ് കൗൺസിലിനും അസോസിയേഷനും പണമില്ലെങ്കിൽ സ്പോൺസർമാരെ കണ്ടുപിടിക്കാമായിരുന്നു. കായികമേഖലയോടു താത്പര്യമുള്ള എത്രയോ നല്ല മനുഷ്യർ ഇവിടെയുണ്ട്. ആവശ്യപ്പെട്ടാൽ ചിലരെങ്കിലും സഹായിക്കുമായിരുന്നു. താരങ്ങളുടെ ദുരിതയാത്രയെക്കുറിച്ച് അറിഞ്ഞ തൊടുപുഴ ഡിപോൾ സ്കൂൾ അലുമ്നി അംഗങ്ങൾ നാല്പതിലേറെ താരങ്ങൾക്കു മടക്കയാത്രയ്ക്കു ട്രെയിനിൽ എസി കോച്ചിൽ ടിക്കറ്റെടുത്തു കൊടുത്തു.
ആറു ദേശീയ റിക്കാർഡുകൾ പിറന്ന ഞായറാഴ്ച കേരളത്തിനു ലഭിച്ച ഏക സ്വർണം അണ്ടർ 18ലെ മെഡ്ലെ റിലേ ഇനത്തിലാണ്. ഈ സ്വർണനേട്ടത്തിൽ പങ്കാളിയായ ആൻസി സോജനു ട്രെയിൻ ടിക്കറ്റ് തരപ്പെട്ടില്ലായിരുന്നു. പിന്നീടു നാട്ടുകാരും വീട്ടുകാരും ചേർന്നു വിമാനടിക്കറ്റ് സംഘടിപ്പിച്ചുകൊടുത്തു. തൃശൂരിൽ നടന്ന ജില്ലാ കായികമേളയിൽ വലതുകാലിനു പരിക്കേറ്റ ആൻസി അതിന്റെ വേദന സഹിച്ചാണു കേരളത്തിനായി നേട്ടം കൈവരിച്ചത്. സംസ്ഥാന സ്കൂൾ കായികമേളയിൽ തന്നെ പിന്തള്ളിയ പി.എസ്. പ്രഭാവതിയെ പിന്നിലാക്കിക്കൊണ്ട് ആൻസി അണ്ടർ 18 പെൺകുട്ടികളുടെ ലോംഗ് ജംപിലും സ്വർണം കരസ്ഥമാക്കി. അണ്ടർ 18 നൂറു മീറ്റർ ഹർഡിൽസിൽ 2008ലെ റിക്കാർഡ് തിരുത്തിയ അപർണ റോയിയും ഇരട്ട സ്വർണം നേടിയ അബിത മേരി മാനുവലും മീറ്റിൽ കേരളത്തിന്റെ അഭിമാനമായി.
ഹരിയാനയും മഹാരാഷ്ട്രയുമൊക്കെ തങ്ങളുടെ താരങ്ങൾക്കു വലിയ പ്രോത്സാഹനമാണു നൽകുന്നത്. ദേശീയ മീറ്റിൽ ജേതാക്കളാകുന്ന സ്വന്തം താരങ്ങൾക്ക് അവർ വൻതുകകൾ സമ്മാനമായി നൽകുന്നു. കേരളം ചെറിയൊരു തുക സമ്മാനമായി പ്രഖ്യാപിക്കാറുണ്ട്. പക്ഷേ, മൂന്നുനാലു വർഷമായി അതും താരങ്ങൾക്കു കിട്ടുന്നില്ല.
ത്രോ ഇനങ്ങൾക്കും ദീർഘദൂര ഓട്ടത്തിനും കേരളം ഇനിയും വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല. പരന്പരാഗതമായി കേരളത്തിനു മുൻതൂക്കമുണ്ടായിരുന്ന ഹർഡിൽസിലും 400 മീറ്ററിലും ദീർഘ, ഹ്രസ്വദൂര ഓട്ടത്തിലുമൊക്കെ മറ്റു സംസ്ഥാനങ്ങൾ നേട്ടം കൊയ്യുന്പോൾ നമ്മുടെ കായികരംഗത്തിന്റെ ചുവടുകൾ തെറ്റുകയാണ്. ദേശീയ അത്ലറ്റിക് മീറ്റിനു കേരളം വേണ്ടത്ര പരിഗണന നൽകുന്നുണ്ടോയെന്നുതന്നെ സംശയം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പങ്കെടുത്ത കേരള താരങ്ങളുടെ എണ്ണം കുറവാണ്.
യോഗ്യതാ മാനദണ്ഡം കൈവരിച്ച താരങ്ങൾ ഉണ്ടായിട്ടും മത്സരാർഥികളുടെ എണ്ണം കുറയുന്നതിന്റെ കാരണം കണ്ടെത്തണം. അവസാനനിമിഷം ട്രെയിൻ ടിക്കറ്റിനായുള്ള പരക്കംപാച്ചിൽ ചില താരങ്ങളുടെ യാത്ര മുടക്കിയിരുന്നു. അതു കഷ്ടംതന്നെ. ഒരുപക്ഷേ, ഒരു താരത്തിന്റെ അവസാന അവസരമാകാം ഇപ്രകാരം നഷ്ടമാകുന്നത്.
തുടർച്ചയായി അഞ്ചുതവണ ജൂണിയർ അത്ലറ്റിക് മീറ്റിൽ ഓവറോൾ ചാന്പ്യൻഷിപ്പ് കരസ്ഥമാക്കിയ കേരളം കഴിഞ്ഞവർഷമാണു ചാന്പ്യൻഷിപ്പ് ഹരിയാനയ്ക്കു വിട്ടുകൊടുത്തത്. ഇത്തവണ അതു തിരിച്ചുപിടിക്കാൻ കഴിഞ്ഞുമില്ല. ഇങ്ങനെപോയാൽ ഭാവിയിൽ നമ്മുടെ സ്ഥാനം വളരെ പിന്നിലാവും. മറ്റു സംസ്ഥാനങ്ങൾ കായികതാരങ്ങളുടെ പ്രോത്സാഹനത്തിനായി ചെയ്യുന്ന കാര്യങ്ങൾ നമ്മുടെ സ്പോർട്സ് കൗൺസിലും കായിക അസോസിയേഷനുകളും കണ്ടുപഠിക്കേണ്ടതുണ്ട്. കായിക വികസനത്തിനു സ്കൂൾതലം മുതൽ വലിയ പദ്ധതികൾ കൊണ്ടുവരുമെന്ന് ഇന്നലെ മാങ്ങാട്ടുപറന്പിൽ കണ്ണൂർ സർവകലാശാലയുടെ സിന്തറ്റിക് ട്രാക് ഉദ്ഘാടനം ചെയ്തുകൊണ്ടു മുഖ്യമന്ത്രി അറിയിച്ചു. എല്ലാ കുട്ടികളിലും കായികാഭിരുചി വളർത്തേണ്ടത് ആവശ്യമാണെന്നും സംസ്ഥാന സർക്കാരിന്റെ "കളിയിലൂടെ ആരോഗ്യം' പദ്ധതി ഈ ലക്ഷ്യത്തോടെയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രഖ്യാപനങ്ങൾ ഏറെ നാം കേൾക്കുന്നുണ്ട്. സമഗ്ര കായികപരിശീലനം നല്ലതുതന്നെ. അതോടൊപ്പം പ്രത്യേക പരിശീലനത്തിലൂടെ അന്താരാഷ്ട്ര മികവുള്ള കായികതാരങ്ങളെയും നമുക്കു വളർത്തിയെടുക്കാനാവണം. ഇന്നത്തേതിനേക്കാൾ പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽനിന്നുകൊണ്ട് ഒളിന്പ്യന്മാരുൾപ്പെടെ നിരവധി പ്രതിഭകളെ നാം വളർത്തിയെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ സ്കൂൾ ഗെയിംസിലും ദേശീയ ജൂണിയർ അത്ലറ്റിക്സിലും അത്തരം ചില പ്രതിഭകളുടെ വെട്ടിത്തിളക്കം നാം കണ്ടു. നിർമൽ സാബുവും ദിവ്യ മോഹനുമൊക്കെ പ്രതീക്ഷ പകരുന്ന താരങ്ങളാണ്.
മികവുറ്റ പല കായികതാരങ്ങളും കേരളം വിട്ടുപോകുന്നതും ശ്രദ്ധിക്കേണ്ടതാണ്. മറ്റു ചില സംസ്ഥാനങ്ങളിലെ താരങ്ങളുടെ വിജയക്കുതിപ്പിനു പിന്നിൽ മലയാളി പരിശീലകരുടെ സേവനമുണ്ട്. കായികരംഗത്തെ പൊതുവായ പ്രോത്സാഹനത്തോടൊപ്പം, മികവേറിയ താരങ്ങൾക്കു പ്രത്യേക പ്രോത്സാഹനവും ആവശ്യമാണ്. സർക്കാർ പ്രഖ്യാപിക്കുന്ന സമ്മാനങ്ങളെങ്കിലും കുടിശിക തീർത്തു നൽകണം, ആദ്യംതന്നെ.
കേരളം എക്കാലവും അഭിമാനത്തോടെ നിലനിർത്തിയിരുന്നതാണ് അത്ലറ്റിക്സിലെ മുൻനിരസ്ഥാനം. കേരളത്തിന്റെ അത്ലറ്റുകളെ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർ അസൂയയോടെയാണു കണ്ടിരുന്നത്. എന്നാൽ, ആ സ്ഥിതി മാറിക്കൊണ്ടിരിക്കുന്നു. കേരളത്തിന്റെ കുത്തകയിനങ്ങളിൽപ്പോലും മറ്റു സംസ്ഥാനങ്ങൾ ആധിപത്യം നേടുന്നു.
കേരളത്തിലെ സ്കൂൾ മീറ്റുകളും ദേശീയ അത്ലറ്റിക് ഫെഡറേഷന്റെ മത്സരങ്ങളും മിക്കപ്പോഴും അടുത്തടുത്താണു നടക്കുന്നത്. അതു കുട്ടികളെ ഭാരമേറിയ കല്ലെടുക്കുന്ന തുന്പികളാക്കുന്നു. അപ്പോൾ അവരുടെ പ്രകടനം മോശമാകുന്നതിൽ അദ്ഭുതപ്പെടാനെന്തിരിക്കുന്നു? ഇത്തവണ ദേശീയ ജൂണിയർ അത്ലറ്റിക്സിനു പോയ കേരള ടീമിനു സ്കൂൾ മീറ്റ് കഴിഞ്ഞ് ചെറിയൊരു ഇടവേളപോലും ലഭിച്ചില്ല.
തിരുവനന്തപുരത്തെ സ്കൂൾ മേള കഴിഞ്ഞയുടൻ റാഞ്ചിക്കു ട്രെയിൻ കയറിയ അവർ റിസർവേഷൻപോലുമില്ലാതെ ബോഗിയിൽ അട്ടിയിട്ടപോലെ ഇരുന്നും കിടന്നുമൊക്കെ യാത്ര ചെയ്യേണ്ടിവന്നു. കേരളത്തിന്റെ അഭിമാനമാകേണ്ട ഈ കുമാരീകുമാരന്മാരെ ഇങ്ങനെയാണോ ഒരു ദേശീയ മത്സരത്തിനയയ്ക്കേണ്ടത്? അടിസ്ഥാന സൗകര്യങ്ങളെങ്കിലും അവർക്ക് ഒരുക്കിക്കൊടുക്കാൻ സ്പോർട്സ് കൗൺസിലിനും അത്ലറ്റിക് അസോസിയേഷനും ഉത്തരവാദിത്വമുണ്ട്. മികച്ച സൗകര്യങ്ങൾ ലഭിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരുമായി പോരാടാൻ പോകുന്ന കുട്ടികൾ ഇങ്ങനെ കഷ്ടപ്പെട്ടും ഉറക്കമിളച്ചുമല്ല യാത്ര ചെയ്യേണ്ടത്. സ്പോർട്സ് കൗൺസിലിനും അസോസിയേഷനും പണമില്ലെങ്കിൽ സ്പോൺസർമാരെ കണ്ടുപിടിക്കാമായിരുന്നു. കായികമേഖലയോടു താത്പര്യമുള്ള എത്രയോ നല്ല മനുഷ്യർ ഇവിടെയുണ്ട്. ആവശ്യപ്പെട്ടാൽ ചിലരെങ്കിലും സഹായിക്കുമായിരുന്നു. താരങ്ങളുടെ ദുരിതയാത്രയെക്കുറിച്ച് അറിഞ്ഞ തൊടുപുഴ ഡിപോൾ സ്കൂൾ അലുമ്നി അംഗങ്ങൾ നാല്പതിലേറെ താരങ്ങൾക്കു മടക്കയാത്രയ്ക്കു ട്രെയിനിൽ എസി കോച്ചിൽ ടിക്കറ്റെടുത്തു കൊടുത്തു.
ആറു ദേശീയ റിക്കാർഡുകൾ പിറന്ന ഞായറാഴ്ച കേരളത്തിനു ലഭിച്ച ഏക സ്വർണം അണ്ടർ 18ലെ മെഡ്ലെ റിലേ ഇനത്തിലാണ്. ഈ സ്വർണനേട്ടത്തിൽ പങ്കാളിയായ ആൻസി സോജനു ട്രെയിൻ ടിക്കറ്റ് തരപ്പെട്ടില്ലായിരുന്നു. പിന്നീടു നാട്ടുകാരും വീട്ടുകാരും ചേർന്നു വിമാനടിക്കറ്റ് സംഘടിപ്പിച്ചുകൊടുത്തു. തൃശൂരിൽ നടന്ന ജില്ലാ കായികമേളയിൽ വലതുകാലിനു പരിക്കേറ്റ ആൻസി അതിന്റെ വേദന സഹിച്ചാണു കേരളത്തിനായി നേട്ടം കൈവരിച്ചത്. സംസ്ഥാന സ്കൂൾ കായികമേളയിൽ തന്നെ പിന്തള്ളിയ പി.എസ്. പ്രഭാവതിയെ പിന്നിലാക്കിക്കൊണ്ട് ആൻസി അണ്ടർ 18 പെൺകുട്ടികളുടെ ലോംഗ് ജംപിലും സ്വർണം കരസ്ഥമാക്കി. അണ്ടർ 18 നൂറു മീറ്റർ ഹർഡിൽസിൽ 2008ലെ റിക്കാർഡ് തിരുത്തിയ അപർണ റോയിയും ഇരട്ട സ്വർണം നേടിയ അബിത മേരി മാനുവലും മീറ്റിൽ കേരളത്തിന്റെ അഭിമാനമായി.
ഹരിയാനയും മഹാരാഷ്ട്രയുമൊക്കെ തങ്ങളുടെ താരങ്ങൾക്കു വലിയ പ്രോത്സാഹനമാണു നൽകുന്നത്. ദേശീയ മീറ്റിൽ ജേതാക്കളാകുന്ന സ്വന്തം താരങ്ങൾക്ക് അവർ വൻതുകകൾ സമ്മാനമായി നൽകുന്നു. കേരളം ചെറിയൊരു തുക സമ്മാനമായി പ്രഖ്യാപിക്കാറുണ്ട്. പക്ഷേ, മൂന്നുനാലു വർഷമായി അതും താരങ്ങൾക്കു കിട്ടുന്നില്ല.
ത്രോ ഇനങ്ങൾക്കും ദീർഘദൂര ഓട്ടത്തിനും കേരളം ഇനിയും വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല. പരന്പരാഗതമായി കേരളത്തിനു മുൻതൂക്കമുണ്ടായിരുന്ന ഹർഡിൽസിലും 400 മീറ്ററിലും ദീർഘ, ഹ്രസ്വദൂര ഓട്ടത്തിലുമൊക്കെ മറ്റു സംസ്ഥാനങ്ങൾ നേട്ടം കൊയ്യുന്പോൾ നമ്മുടെ കായികരംഗത്തിന്റെ ചുവടുകൾ തെറ്റുകയാണ്. ദേശീയ അത്ലറ്റിക് മീറ്റിനു കേരളം വേണ്ടത്ര പരിഗണന നൽകുന്നുണ്ടോയെന്നുതന്നെ സംശയം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പങ്കെടുത്ത കേരള താരങ്ങളുടെ എണ്ണം കുറവാണ്.
യോഗ്യതാ മാനദണ്ഡം കൈവരിച്ച താരങ്ങൾ ഉണ്ടായിട്ടും മത്സരാർഥികളുടെ എണ്ണം കുറയുന്നതിന്റെ കാരണം കണ്ടെത്തണം. അവസാനനിമിഷം ട്രെയിൻ ടിക്കറ്റിനായുള്ള പരക്കംപാച്ചിൽ ചില താരങ്ങളുടെ യാത്ര മുടക്കിയിരുന്നു. അതു കഷ്ടംതന്നെ. ഒരുപക്ഷേ, ഒരു താരത്തിന്റെ അവസാന അവസരമാകാം ഇപ്രകാരം നഷ്ടമാകുന്നത്.
തുടർച്ചയായി അഞ്ചുതവണ ജൂണിയർ അത്ലറ്റിക് മീറ്റിൽ ഓവറോൾ ചാന്പ്യൻഷിപ്പ് കരസ്ഥമാക്കിയ കേരളം കഴിഞ്ഞവർഷമാണു ചാന്പ്യൻഷിപ്പ് ഹരിയാനയ്ക്കു വിട്ടുകൊടുത്തത്. ഇത്തവണ അതു തിരിച്ചുപിടിക്കാൻ കഴിഞ്ഞുമില്ല. ഇങ്ങനെപോയാൽ ഭാവിയിൽ നമ്മുടെ സ്ഥാനം വളരെ പിന്നിലാവും. മറ്റു സംസ്ഥാനങ്ങൾ കായികതാരങ്ങളുടെ പ്രോത്സാഹനത്തിനായി ചെയ്യുന്ന കാര്യങ്ങൾ നമ്മുടെ സ്പോർട്സ് കൗൺസിലും കായിക അസോസിയേഷനുകളും കണ്ടുപഠിക്കേണ്ടതുണ്ട്. കായിക വികസനത്തിനു സ്കൂൾതലം മുതൽ വലിയ പദ്ധതികൾ കൊണ്ടുവരുമെന്ന് ഇന്നലെ മാങ്ങാട്ടുപറന്പിൽ കണ്ണൂർ സർവകലാശാലയുടെ സിന്തറ്റിക് ട്രാക് ഉദ്ഘാടനം ചെയ്തുകൊണ്ടു മുഖ്യമന്ത്രി അറിയിച്ചു. എല്ലാ കുട്ടികളിലും കായികാഭിരുചി വളർത്തേണ്ടത് ആവശ്യമാണെന്നും സംസ്ഥാന സർക്കാരിന്റെ "കളിയിലൂടെ ആരോഗ്യം' പദ്ധതി ഈ ലക്ഷ്യത്തോടെയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രഖ്യാപനങ്ങൾ ഏറെ നാം കേൾക്കുന്നുണ്ട്. സമഗ്ര കായികപരിശീലനം നല്ലതുതന്നെ. അതോടൊപ്പം പ്രത്യേക പരിശീലനത്തിലൂടെ അന്താരാഷ്ട്ര മികവുള്ള കായികതാരങ്ങളെയും നമുക്കു വളർത്തിയെടുക്കാനാവണം. ഇന്നത്തേതിനേക്കാൾ പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽനിന്നുകൊണ്ട് ഒളിന്പ്യന്മാരുൾപ്പെടെ നിരവധി പ്രതിഭകളെ നാം വളർത്തിയെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ സ്കൂൾ ഗെയിംസിലും ദേശീയ ജൂണിയർ അത്ലറ്റിക്സിലും അത്തരം ചില പ്രതിഭകളുടെ വെട്ടിത്തിളക്കം നാം കണ്ടു. നിർമൽ സാബുവും ദിവ്യ മോഹനുമൊക്കെ പ്രതീക്ഷ പകരുന്ന താരങ്ങളാണ്.
മികവുറ്റ പല കായികതാരങ്ങളും കേരളം വിട്ടുപോകുന്നതും ശ്രദ്ധിക്കേണ്ടതാണ്. മറ്റു ചില സംസ്ഥാനങ്ങളിലെ താരങ്ങളുടെ വിജയക്കുതിപ്പിനു പിന്നിൽ മലയാളി പരിശീലകരുടെ സേവനമുണ്ട്. കായികരംഗത്തെ പൊതുവായ പ്രോത്സാഹനത്തോടൊപ്പം, മികവേറിയ താരങ്ങൾക്കു പ്രത്യേക പ്രോത്സാഹനവും ആവശ്യമാണ്. സർക്കാർ പ്രഖ്യാപിക്കുന്ന സമ്മാനങ്ങളെങ്കിലും കുടിശിക തീർത്തു നൽകണം, ആദ്യംതന്നെ.