റാഞ്ചി: ഇല്ല, ഇത്തവണയും കേരളത്തിനു ചാന്പ്യൻഷിപ്പ് നേടാനായില്ല. 34-ാമത് ദേശീയ ജൂണിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ഹരിയാന കിരീടം നിലനിർത്തി. കേരളം രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. തുടർച്ചയായ രണ്ടാം തവണയാണ് കേരളം ഹരിയാനയ്ക്കു പിന്നിൽ രണ്ടാം സ്ഥാനംകൊണ്ട് മടങ്ങുന്നത്.
11 സ്വർണം, 15 വെള്ളി, 18 വെങ്കലം എന്നിങ്ങനെയാണ് മീറ്റിൽ കേരളത്തിന്റെ സന്പാദ്യം. സ്ഥിരം ഇനങ്ങളിൽ മെഡൽ നേടാൻ സാധിക്കാതിരുന്നതാണ് കേരളത്തിന് തിരിച്ചടിയായത്. 406 പോയിന്റുമായാണ് ഹരിയാന ഒന്നാമതെത്തിയത്. കേരളത്തിന് ലഭിച്ചത് 266 പോയിന്റ് മാത്രമാണ്. അവസാന ദിനം അഞ്ച് സ്വർണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവും കേരളതാരങ്ങൾ സ്വന്തമാക്കിയെങ്കിലും കിരീടം തിരിച്ചുപിടിക്കാൻ സാധിച്ചില്ല.
നാലാം ദിനം അഞ്ച് സ്വർണം
മീറ്റിന്റെ നാലാം ദിനമായ ഇന്നലെ അഞ്ച് സ്വർണം കേരളം സ്വന്തമാക്കി. പെണ്‍കുട്ടികളുടെ അണ്ടർ 18 ട്രിപ്പിൾജംപിൽ സാന്ദ്ര ബാബു (12.73 മീറ്റർ) സ്വർണമണിഞ്ഞു. മൂന്നാംദിവസം വെളിച്ചക്കുറവിനെത്തുടർന്ന് മാറ്റിവച്ച മത്സരമായിരുന്നു ഇത്. പെണ്‍കുട്ടികളുടെ അണ്ടർ 18 വിഭാഗം 200 മീറ്ററിൽ ആൻസി സോജൻ (24.66 സെക്കൻഡ്), അണ്ടർ 20 വിഭാഗം 800 മീറ്ററിൽ അബിത മേരി മാനുവൽ (2:09.43 സെക്കൻഡ്), അണ്ടർ 18 വിഭാഗം 400 മീറ്റർ ഹർഡിൽസിൽ ആർ. ആരതി (1:02.83 സെക്കൻഡ്), അണ്ടർ 18 ആണ്‍കുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ കെ.എം. മുഹമ്മദ് ഷദൻ (53:19 സെക്കൻഡ്) എന്നിവരാണ് ഇന്നലെ കേരളത്തിനായി സ്വർണം കരസ്ഥമാക്കിയത്. മുഹമ്മദിനു പിന്നിൽ ഫിനിഷ് ചെയ്ത് എ. രോഹിത് വെള്ളിയും നേടിയപ്പോൾ ഈയിനത്തിൽ കേരളത്തിന്റെ ആധിപത്യമായി.
അബിത, ആൻസി ഡബിളിൽ
അബിത മേരി മാനുവലിനും ആൻസി സോജനും വ്യക്തിഗത ഇരട്ട സ്വർണനേട്ടം സ്വന്തമാക്കി. പെണ്‍കുട്ടികളുടെ അണ്ടർ 18 ലോംഗ്ജംപിലൂടെ കേരളത്തിന് മീറ്റിലെ ആദ്യ സ്വർണം സമ്മാനിച്ച ആൻസി ഇന്നലെ 200 മീറ്ററിലും ഒന്നാം സ്ഥാനം നേടി. 5.97 മീറ്റർ താണ്ടിയായിരുന്നു ആൻസിയുടെ സ്വർണം. അബിത അണ്ടർ 20 വിഭാഗം 400 മീറ്ററിൽ 55.49 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സുവർണനേട്ടം കൈക്കലാക്കിയിരുന്നു. ഇന്നലെ 800 മീറ്ററിലും ഉഷ സ്കൂളിന്റെ താരം വെന്നിക്കൊടി പാറിച്ചു.
അണ്ടർ 18 മെഡ്ലെ റിലേയിൽ സ്വർണം നേടിയ ടീമിലും ആൻസി ഉണ്ടായിരുന്നു. 100 മീറ്റർ ഹർഡിൽസിൽ റിക്കാർഡ് സ്വർണം നേടിയ അപർണ റോയിയും സംഘത്തിലുണ്ടായിരുന്നു.
റിക്കാർഡുകൾ 18
മീറ്റിൽ ആകെ 18 റിക്കാർഡുകൾ പിറന്നു. അതിൽ ഏഴ് എണ്ണം ഇന്നലെയായിരുന്നു. 100 മീറ്റർ ഹർഡിൽസിൽ അപർണ റോയ് നേടിയതു മാത്രമാണ് റിക്കാർഡ് ബുക്കിലെ ഏക കേരളസാന്നിധ്യം.
11 സ്വർണം, 15 വെള്ളി, 18 വെങ്കലം എന്നിങ്ങനെയാണ് മീറ്റിൽ കേരളത്തിന്റെ സന്പാദ്യം. സ്ഥിരം ഇനങ്ങളിൽ മെഡൽ നേടാൻ സാധിക്കാതിരുന്നതാണ് കേരളത്തിന് തിരിച്ചടിയായത്. 406 പോയിന്റുമായാണ് ഹരിയാന ഒന്നാമതെത്തിയത്. കേരളത്തിന് ലഭിച്ചത് 266 പോയിന്റ് മാത്രമാണ്. അവസാന ദിനം അഞ്ച് സ്വർണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവും കേരളതാരങ്ങൾ സ്വന്തമാക്കിയെങ്കിലും കിരീടം തിരിച്ചുപിടിക്കാൻ സാധിച്ചില്ല.
നാലാം ദിനം അഞ്ച് സ്വർണം
മീറ്റിന്റെ നാലാം ദിനമായ ഇന്നലെ അഞ്ച് സ്വർണം കേരളം സ്വന്തമാക്കി. പെണ്‍കുട്ടികളുടെ അണ്ടർ 18 ട്രിപ്പിൾജംപിൽ സാന്ദ്ര ബാബു (12.73 മീറ്റർ) സ്വർണമണിഞ്ഞു. മൂന്നാംദിവസം വെളിച്ചക്കുറവിനെത്തുടർന്ന് മാറ്റിവച്ച മത്സരമായിരുന്നു ഇത്. പെണ്‍കുട്ടികളുടെ അണ്ടർ 18 വിഭാഗം 200 മീറ്ററിൽ ആൻസി സോജൻ (24.66 സെക്കൻഡ്), അണ്ടർ 20 വിഭാഗം 800 മീറ്ററിൽ അബിത മേരി മാനുവൽ (2:09.43 സെക്കൻഡ്), അണ്ടർ 18 വിഭാഗം 400 മീറ്റർ ഹർഡിൽസിൽ ആർ. ആരതി (1:02.83 സെക്കൻഡ്), അണ്ടർ 18 ആണ്‍കുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ കെ.എം. മുഹമ്മദ് ഷദൻ (53:19 സെക്കൻഡ്) എന്നിവരാണ് ഇന്നലെ കേരളത്തിനായി സ്വർണം കരസ്ഥമാക്കിയത്. മുഹമ്മദിനു പിന്നിൽ ഫിനിഷ് ചെയ്ത് എ. രോഹിത് വെള്ളിയും നേടിയപ്പോൾ ഈയിനത്തിൽ കേരളത്തിന്റെ ആധിപത്യമായി.
അബിത, ആൻസി ഡബിളിൽ
അബിത മേരി മാനുവലിനും ആൻസി സോജനും വ്യക്തിഗത ഇരട്ട സ്വർണനേട്ടം സ്വന്തമാക്കി. പെണ്‍കുട്ടികളുടെ അണ്ടർ 18 ലോംഗ്ജംപിലൂടെ കേരളത്തിന് മീറ്റിലെ ആദ്യ സ്വർണം സമ്മാനിച്ച ആൻസി ഇന്നലെ 200 മീറ്ററിലും ഒന്നാം സ്ഥാനം നേടി. 5.97 മീറ്റർ താണ്ടിയായിരുന്നു ആൻസിയുടെ സ്വർണം. അബിത അണ്ടർ 20 വിഭാഗം 400 മീറ്ററിൽ 55.49 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സുവർണനേട്ടം കൈക്കലാക്കിയിരുന്നു. ഇന്നലെ 800 മീറ്ററിലും ഉഷ സ്കൂളിന്റെ താരം വെന്നിക്കൊടി പാറിച്ചു.
അണ്ടർ 18 മെഡ്ലെ റിലേയിൽ സ്വർണം നേടിയ ടീമിലും ആൻസി ഉണ്ടായിരുന്നു. 100 മീറ്റർ ഹർഡിൽസിൽ റിക്കാർഡ് സ്വർണം നേടിയ അപർണ റോയിയും സംഘത്തിലുണ്ടായിരുന്നു.
റിക്കാർഡുകൾ 18
മീറ്റിൽ ആകെ 18 റിക്കാർഡുകൾ പിറന്നു. അതിൽ ഏഴ് എണ്ണം ഇന്നലെയായിരുന്നു. 100 മീറ്റർ ഹർഡിൽസിൽ അപർണ റോയ് നേടിയതു മാത്രമാണ് റിക്കാർഡ് ബുക്കിലെ ഏക കേരളസാന്നിധ്യം.